Slider

കഴുമരച്ചോട്ടിൽ...

0

അക്ഷരതെറ്റുകൾ കണ്ടു പഠിക്കുവാനായില്ല
അക്ഷരങ്ങളോ കൂട്ടി വായിക്കുവാനുമായില്ല
കുത്തഴിഞ്ഞീ ജീവിതപുസ്തകത്താളുകൾ 
പിച്ചവെച്ചതോ നിഴൽ കരുത്തിൽ
മുറ്റം കടന്നൊരു ബാല്യത്തിലോ
ഉറ്റവർ കുറ്റം ചുമക്കുന്നവർ മാത്രം.
പെറ്റിട്ടനാൾവഴിയിൽ ഊറ്റം കടംകൊണ്ട
നാഥനില്ലാ പുൽനാമ്പു ഞാനും
ഒരുകുഞ്ഞുറക്കുള്ളിൽ ഒടുങ്ങി
മറയേണ്ട ഞാനും, എന്തിനീ
ജന്മം കടംകൊണ്ടു ഞാനിന്ന്.
പത്തുമാസം ചുമന്ന നിറവയർ
പെറ്റൊഴിഞ്ഞെന്നെ ഒറ്റയാക്കി
വഴിവക്കിൽ, എങ്ങോ മറഞ്ഞു
പകയായിരുന്നെനിക്കു പറയുവാനാകാതെ
പകലിനോടുപോലും പകയായിരുന്നു.
പലവഴികൾ താണ്ടി ഓടിക്കിതച്ചു ഞാൻ
ഇന്നിവിടെ ഈ കഴുമരച്ചോട്ടിൽ
ഒരുതുള്ളി കണ്ണുനീർവീണു ചിതറിയതാർകുവേണ്ടി.
മാത്ര സുഖം തേടിമറഞ്ഞ താതനുവേണ്ടിയോ
പത്തുമാസം ചുമന്നൊരു ഭാരം
വലിച്ചെറിഞ്ഞ തായ്‍ക്കു വേണ്ടിയോ.
പകയായിരുന്നെനിക്കു എന്നോടുതന്നെ
പകയായിരുന്നെന്നും ഒടുക്കംവരെ.
ഇരുളിന്റെ മറവിൽ പലവട്ടം ചീറിയ
വടിവാളിൽ തട്ടി ചിതറിത്തെറിച്ച
ചോരയിൽ കുങ്കുമം ചാർത്തിയ ഞാനോ
ഇന്ന് ഇവിടെയി കഴുമരച്ചോട്ടിൽ
ഇറ്റുവീണതു എന്റെ കണ്ണുനീർ തന്നെയോ.
അതോ എന്നെയും ചുമക്കേണ്ടി വന്നതിൽ
കഴുമരം തനിയെ കരഞ്ഞതോ.
പെറ്റുപിഴച്ചവൻ എന്നുവിളിച്ച കൺഠം
അറുത്തെടുത്തി വലംകയ്യിലേന്തി
നെഞ്ചുവിരിച്ചു നീതിയുടെ വിലങ്ങിൽ
ബന്ധനം തീർത്തപ്പോൾ ഞാനും
കൊതിച്ചിരുന്നു ഈ കഴുമരം
പിഴകൊണ്ട ജന്മം പഴിചാരി
ഒടുങ്ങട്ടെ ഈ കഴുമരത്തിൽ............
അനിലൻ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo