അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനു ശേഷം ഗോവിന്ദൻ മാഷിന് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് വിജയദശമി നാളിൽ അടുത്തുള്ള അമ്പലത്തിൽ കുട്ടികളെ എഴുത്തിനിരുത്തുക എന്നത്....മാഷ് ആദ്യാക്ഷരം പകർന്നു നൽകിയ ആരും പി ഴച്ചിട്ടില്ല എന്ന ്ഒരു പരക്കെ വിശ്വാസവും ആ നാട്ടിലുണ്ട്....
അനേകം കുട്ടികൾക്ക് അറിവു പകർന്നിട്ടും സ്വന്ത മെന്നു പറയാൻ ഒരു കുഞ്ഞില്ല എന്ന അവസ്ഥ അദ്ദേഹത്തെ തളർത്തുന്നുണ്ട്.....
ഇത്തവണയും ധാരാളം കുട്ടികൾ...തിരക്കെല്ലാം കഴിഞ്ഞു പോകുവാൻ എഴുന്നേറ്റപ്പോഴാണ് മാഷ് അതു കണ്ടത്.....
അമ്പലമതിൽക്കു പുറത്ത് എല്ലാം നോക്കി ക്കൊണ്ട് ഒരു കുരുന്ന് നിൽക്കുന്നു. .....
അവന് ഒന്നും മനസ്സിലാകുന്നില്ല...തന്നോളം പ്രായമുള്ള കുരുന്നുകളെ കണ്ട് അവന് സന്തോഷമായി... കുറച്ച് അകലെ അവന്റെ അമ്മ പാഴ് വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. അവർ ഒരു ബംഗാളി സ്ത്രീയായിരുന്നു. "നിനക്ക് പഠിക്കണ്ടേ?" മാഷ് അവനോട് ചോദിച്ചു.....അവൻ കേട്ട പാടെ ഓടി അമ്മയ്ക്കരികിലെത്തി...
അവന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു... പൈപ്പിൽ നിന്നും വെള്ളമെടുത്ത് മകനെ കുളിപ്പിച്ചു.....ഭാണ്ഡത്തിൽ കരുതിയിരുന്ന ഒരു ഉടുപ്പ് ഇടീച്ച് മാഷിന്റെ അരികിലെത്തി... ആ ബംഗാളി പയ്യൻ ഹരി ശ്രീ കുറിച്ചു...... അന്നത്തെ ഉച്ചയൂണ് മാഷിന്റെ വീട്ടിൽ നിന്നായിരുന്നു....മലയാളം കുറച്ചറിയാവുന്ന അവർ അവരുടെ ഭർത്താവ് ഇവിടെ വച്ചുതന്നെ ഒരു അപകടത്തിൽ പെട്ട് മരിച്ചെന്നും താൻ വിധവയായെന്നും പറഞ്ഞു...ഇനിയുള്ള ഇവന്റെ വിദ്യാഭ്യാസം തന്റെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന് മാഷ് പറഞ്ഞപ്പോൾ അന്യനാട്ടിൽ തനിക്കു കിട്ടിയ ഒരു ദൈവസ്പർശം അവർ തിരിച്ചറിഞ്ഞു ~~ ~
ഹരി മേനോൻ ~ ~ ~

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക