Slider

ചിലർ അങ്ങനെയാണ്.

0

എത്രയൊക്കെ നാളുകൾ പിന്നിട്ടാലും ഓർമയിൽ ഇടയ്കിടയ്ക് മിന്നിമറയും. ഒരുതരം അരിച്ചിറങ്ങുന്ന വിങ്ങലോടെ, വേദനയോടെ,.. ഇടയ്ക് ആരയക്കയോ നഷ്ടമായീന്നും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയീന്നുമുള്ള ചിന്തകൾ അപ്പോഴെല്ലാം കടന്നുവരും.... 
ഉച്ചയ്‌ക്കൊന്നു മയങ്ങിയതാണ്. പെട്ടന്നു ഉണർന്നു. അപ്പുമാമൻ വിളിച്ചു. നേരെ കതക് തുറന്നു നാലുപാടും നോക്കി. ഉറക്കവും സ്വപ്നവും വിട്ടുമാറാത്തൊണ്ടാവാം. ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും കിടന്നു. 

അപ്പുമാമൻ -ഒര്കുമ്പോഴെല്ലാം ഒരു സുരക്ഷിതത്വമാണ്, സുഖമാണ്, നോവാണ് മനസിന്. ഇനി ഉറക്കം വരില്ലെന്ന് മനസിലായി എഴുന്നേറ്റ് ചാരിയിരുന്നു.
അപ്പുമാമനെക്കുറിച്ചു പറയുമ്പോൾ എനിക്ക് ആയിരം നാവാണെന്നെല്ലാരും പറയാറുണ്ട്, അതെ എത്ര പറഞ്ഞാലും എനിക്ക് മതിവര്ത്തു്മില്ല.എട്ടു വയസുള്ളപ്പോൾ കൂടെ കൂടിയതാണ്. എനിക്കെന്നും കൗതുകമായിരുന്നു ആ മനുഷ്യനോട്. എന്റെ രീതിയിൽ പറഞ്ഞാൽ പച്ച മനുഷ്യൻ. മനുഷ്യരോട് മാത്രമല്ല തൊടിയിലെ ഓരോ മരങ്ങളും മണ്ണും തൊഴുത്തിലെ പൂവാലിയും നമ്മുടെ കൈസറും എല്ലാം അടങ്ങുന്ന സുഹൃത് വലയത്തിനുടമയാണ് മാമൻ. അധികം താമസിക്കാതെ ഞാനും അക്കൂട്ടത്തിൽ ഒരാളാവുകയും അവരെല്ലാം എന്റെയും സുഹൃത്തുക്കളായി മാറുകയും ചെയ്തു. 


വളരെകുറച് സമയത്തിനുള്ളിൽ അവരെല്ലാം ഇന്നു എന്റെ മനസിലൂടെ കടന്നു പോയി. അവരോരുത്തരെക്കുറിച്ചും ഒന്നിൽക്കൂടുതൽ ദിവസം ചിലവഴിച്ചാലും തീരാത്തത്ര കഥകളുണ്ട് പറയാൻ. ഇത്തവണ തിരുവോണത്തിന് ഞാനെത്തുമെന്നു സാവിത്രി 'അമ്മ പ്രതീക്ഷിച്ചിരുന്നു. അങ്ങനാണല്ലോ കഴിഞ്ഞ പത്തിരുപത് കൊല്ലത്തെ പതിവ്. അയൽക്കാരാണെങ്കിലും അതെന്റേയും കുടുംബമായിരുന്നു. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തെയും ഞാൻ അതിജീവിച്ചതിൽ ആ കുടുംബത്തിനും അപ്പുമാമനുമുള്ള പങ്ക് ചെറുതല്ല.
തിരുവോണ ദിവസം ഞാൻ നേരത്തേ വീട്ടിൽ ഊണു വിളമ്പിക്കും. പേരിനു മാത്രം ഒരുപിടി ചോറുണ്ടിട്ട് ദ്രിതിപ്പെട്ടു ഓടിച്ചെല്ലുമ്പോഴേക്കും ആ വലിയ കുടുംബത്തിന് വിളമ്പിയ വരിവെച്ച ഓണസദ്യയിൽ ഒരു തൂശനില എനിക്കായുണ്ടാവും. അതാണ് ഇന്നും എനിക്ക് സദ്യ. കഴിഞ്ഞ പത്തിരുപത് കൊല്ലത്തെ പതിവാണ് ഇക്കുറി തെറ്റിയത്. കഴിഞ്ഞില്ല. ജീവിതത്തിന്റെ തിരക്കുകളിൽ ഇന്നു ഞാനത് വിട്ടുപോയി. പാടില്ലാത്തതാണ് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്തതാണ് അതിന്റെ വികാരം.. ആ വലിയ കുടുംബം ഇന്നു വെറും ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഉച്ചയൊന്നു മയങ്ങിയപ്പോൾ ഇടറിയ ശബ്ദത്തിൽ സാവിത്രി 'അമ്മ ഫോൺചെയ്തു ചോദിച്ചു. എനിക്ക് മക്കൾ മൂന്നുപേരുണ്ട്. പക്ഷേ ഇന്നു ഉച്ചയ്ക്കു തിരുവോണസദ്യ ഞാൻ രണ്ടിലയിൽ വിളമ്പി. ഒരെണ്ണം നിന്റെ മാമന്റെ പടത്തിനു താഴെ വെച്ചു കൊടുത്തു. നിന്നെ കാണാണ്ടായപ്പോൾ ഞാൻ കഴിച്ചു. നിന്റെ മാമന്റെ കയ്യിൽ നിന്നും ആഹാരം കഴിക്കുന്നതിൽ നീയെന്നും വാശികാണിക്കുമായിരുന്നല്ലോ ?.. അതുകൊണ്ട് അത് നിനക്കായി മാറ്റിവെച്ചു. പക്ഷേ.... പറഞ്ഞു മുഴുവിക്കും മുന്നേ അവരുടെ സ്വരമിടറി.... എനിക്ക് ഒരക്ഷരം ആ നിമിഷം മിണ്ടാൻ കഴിഞ്ഞില്ല.. മാമന് എന്നോടുള്ള സ്നേഹക്കൂടുതൽ മക്കൾക്ക് മാത്രമല്ല സാവിത്രിയമ്മയ്ക്കും ഉണ്ടായിരുന്നൂന്നു ഞാൻ പലപ്പോഴും ആലോചിച്ചു. അതെല്ലാം എന്റെ തോന്നലുകൾ ആയിരുന്നു. സ്കൂളിൽ പഠിക്കാൻ പോകുമ്പോൾ വണ്ടിക്കൂലി ഇല്ലാതെ വീട്ടിൽ വഴക്കിടുമ്പോൾ അതുകേട്ടു അനങ്ങാതെ വന്ന്‌ ആരും കേൾക്കാതെ കിഴക്കേമുറിയിൽ അയയിൽ തൂക്കിയ മഞ്ഞ ഷിർട്ടിന്റെ പോക്കറ്റിനുള്ളിൽ നോക്കാൻ രഹസ്യം പറഞ്ഞു നടന്നകലുന്ന മാമൻ ഒരിക്കൽ കൂടി മുന്നിലൂടെ കടന്നു പോയി..


By: chanduRaj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo