എൻ്റെ ചിന്താ മണ്ഡലങ്ങൾ നീയെന്ന
ഒറ്റമര ചില്ലയിൽ പടർന്ന് പന്തലിച്ചിരിക്കുന്നു
ഒറ്റമര ചില്ലയിൽ പടർന്ന് പന്തലിച്ചിരിക്കുന്നു
ഇനിയാ തീഷ്ണമേറിയീ ഒളി കണ്ണിൽ
ഞാൻ നിന്നെ ചുറ്റി വരിയും
ഞാൻ നിന്നെ ചുറ്റി വരിയും
അട്ടഹാസങ്ങൾ നിലവിളികൾ നിസ്സഹായതയുടെ നെടുവീർപ്പുകൾ
നമുക്ക് ചുറ്റും വട്ടമിടുമ്പോൾ
നമുക്ക് ചുറ്റും വട്ടമിടുമ്പോൾ
ഒരായുസ്സിൻ്റെ കൂട്ടിവെപ്പുകൾ
ആ ലയന സാഫല്യത്തിൽ അലിഞ്ഞു ചേരും
ആ ലയന സാഫല്യത്തിൽ അലിഞ്ഞു ചേരും
എൻ്റെ മസ്തിഷ്‌ക്കം ആ മദോന്മത്തിയിൽ
ദിവ്യാനുരാഗത്തിൻ്റെ ഈണമീട്ടും
ദിവ്യാനുരാഗത്തിൻ്റെ ഈണമീട്ടും
ഇളം കാറ്റിനോട് കിന്നാരം പറയുന്ന
മഴത്തുള്ളികൾ കണക്കെ
നീയെൻ്റെ വിരിമാറിലേക്ക് തുളച്ചു കയറും
മഴത്തുള്ളികൾ കണക്കെ
നീയെൻ്റെ വിരിമാറിലേക്ക് തുളച്ചു കയറും
നിഴൽ മാഞ്ഞ സന്ധ്യകളിൽ
ഒരു കീർത്തനം പോൽ ഞാൻ രാഗലയത്തിൽ ശ്രുതിമീട്ടും
ഒരു കീർത്തനം പോൽ ഞാൻ രാഗലയത്തിൽ ശ്രുതിമീട്ടും
ഒരു പകൽ പോയി രാത്രിയാവുമ്പോൾ
നിളയിലേക്ക് വിരൽ ചൂണ്ടി നമുക്ക് ചോദിക്കാം
എന്തിനീ കള്ളനോട്ടമെന്ന്
നിളയിലേക്ക് വിരൽ ചൂണ്ടി നമുക്ക് ചോദിക്കാം
എന്തിനീ കള്ളനോട്ടമെന്ന്
നമുക്ക് കാത്തിരിക്കാം ബന്ധനങ്ങളില്ലാത്ത
കല്പനകളില്ലാത്ത സ്നേഹ സാഗരത്തിലേക്കലിഞ്ഞീടുംവരെ
കല്പനകളില്ലാത്ത സ്നേഹ സാഗരത്തിലേക്കലിഞ്ഞീടുംവരെ
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക