Slider

സീതയുടെ പുഞ്ചിരി

0

ഇടവേളകളില്ലാതെ മഴപെയ്ത ആ പകലിന്റെഒടുവിൽ ,തണുത്ത കാറ്റുവീശുന്ന ആ സായന്തനത്തിൽ ബൈക്ക് സ്റ്റാർട്ട്ചെയ്ത് പുറത്തേക്കിറങ്ങുന്ന രാജീവ്...
"ഏട്ടാ ഈ മഴയും ,തണുപ്പുമായി എങ്ങോട്ടാ ? " വീടിനകത്ത് നിന്ന് പ്രിയതമ രമ്യയുടെ പിൻവിളി...
"ദാ ടൗണിൽ വരെപോയി വേഗം വരാം "
തിരിഞ്ഞു നോക്കാതെ മറുപടി നൽകി രാജീവ് പുറത്തേക്ക്..
രാജീവിന്റെ ബൈക്ക് ചെന്ന്നിന്നത് ടൌണിലെ വിദേശമദ്യശാലയുടെ മുന്നിലാണ്..
തന്റെ സ്ഥിരം ബ്രാൻഡ് ആയ "ഹണീബി" വാങ്ങി തിരികെ ബൈക്കിൽ വീട്ടിലേക്ക്മടങ്ങവേ,
അതാ റോഡിൽ ഒരാൾക്കൂട്ടം,
നടുറോഡിൽ പടർന്നുകിടക്കുന്ന ചോരത്തുള്ളികൾ,തുണിസഞ്ചിയിൽ നിന്ന് ചിതറിക്കിടക്കുന്ന അരിയും ,പഞ്ചസാരയും,പൊട്ടിയ കുപ്പിയിൽനിന്നൊഴുകുന്ന വെളിച്ചെണ്ണയും.....................
ഏതാനും മിനിറ്റുകൾക്ക് മുൻപ് നടന്ന അപകടത്തിന്റെ ബാക്കിപത്രം....
"നമ്മുടെ സായിപ്പിന്റെ സ്‌കൂളിലെ പഴയകഞ്ഞിവെപ്പ്കാരൻ മരിച്ചുപോയ രാഘവന്റെ മോളെയാണ് വണ്ടിയിടിച്ചത്,രക്ഷപെട്ടാൽ ഭാഗ്യം ,നല്ല പരിക്കുണ്ട് "
ആൾകുട്ടത്തിനിടയിൽ ആരോപറഞ്ഞ വാക്കുകൾ രാജീവിന്റെ കാതിലുമെത്തി...................
ഒരു ഞെട്ടലോടെ ആ വാക്കുകൾ കേട്ടതിനൊപ്പം ,രാജീവിന്റെ ഓർമ്മകൾ പുറകോട്ടും ,ബൈക്ക് വീട് ലക്ഷ്യമാക്കി മുന്നോട്ടും യാത്രയായി..............
................................................................................................
അഞ്ചാംക്ലാസ് മുതലാണ് താൻ "സായിപ്പിന്റെ സ്‌കൂളിൽ" പഠിക്കുവാൻ ചേരുന്നത് (പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയസ്‌കൂളാണ്‌ ,അതിനാലാണ് സായിപ്പിന്റെ സ്‌കൂൾ എന്ന പേര് വീണത് )
അഞ്ചുമുതൽ പത്തുവരെ ഒരേക്ലാസിൽ ആയിരുന്നു താനും സീതയും ,പരീക്ഷകൾക്ക് ക്ലാസ്സിൽ ഒന്നാംസ്ഥാനത്തിനായി മത്സരം എപ്പോഴും താനും സീതയും തമ്മിലായിരുന്നു,
ഒട്ടുമിക്കപ്പോഴും സീതക്ക് പിന്നിൽ രണ്ടാംസ്ഥാനത്തേക്ക് തനിക്ക് മാറേണ്ടിവന്നിട്ടുണ്ട്......
അപ്പൊഴേക്കോ പാതികളിയായും,പാതികാര്യമായും താനവളോട് പറയുമായിരുന്നു,
"നിന്റെ അച്ഛൻ ഇവിടുത്തെ കഞ്ഞിവെപ്പ്കാരൻ ആയത്കൊണ്ട്,ടീച്ചർമാർ ചോദ്യപേപ്പറിലേ ചോദ്യങ്ങൾ നിനക്ക് ആദ്യമേ പറഞ്ഞുതരും ,അതോണ്ടാ നിനക്ക് എപ്പോഴും ഒന്നാംസ്ഥാനം കിട്ടുന്നത് "
എന്റെ അത്തരം പ്രകോപനങ്ങൾക്ക് അവളുടെ മുഖമുദ്രയായ നിസ്സംഗതകലർന്ന ചെറുചിരിയായിരുന്നു മറുപടി....................
സ്‌കൂളിലെ ഇടവേളസമയങ്ങളിൽ താൻഉൾപ്പടെ ക്‌ളാസ്സിലെ മറ്റുകുട്ടികൾ മൈതാനത്ത് കളികളിൽ മുഴുകുമ്പോൾ,കഞ്ഞിപ്പുരയിൽ പാത്രങ്ങൾ കഴുകിയും ,വിറക്അടുപ്പിച്ചു കൊടുത്തും അച്ഛനെ സഹായിക്കുന്ന തിരക്കിലാവും സീത.....................
പരീക്ഷയിൽ മാർക്ക്കുറഞ്ഞ ദിവസങ്ങളിൽ ഒന്നിൽ വീട്ടിൽഅമ്മ ശകാരത്തിന്റെ രൂപത്തിൽ പറഞ്ഞവാക്കുകൾ ഇപ്പോഴും കാതിൽമുഴങ്ങുന്നു..
"കണ്ടു പടിയെടാ ആ കഞ്ഞിവെപ്പ്കാരന്റെ മോളെ,
തള്ളതളർന്നു കിടക്കുന്നു,ആങ്ങളചെക്കൻ ആകട്ടെ മന്ദബുദ്ധിയും,ഒരു വീട്ടിലെ ജോലി മൊത്തം ആ കൊച്ചാണ് ചെയ്യുന്നത്,എന്നിട്ടാണ് സ്‌കൂളിൽ വരുന്നത് ,അവളുടെ മാർക്ക് എത്ര നിന്റെമാർക്ക് എത്ര,
പോയി അവളുടെ ...ന്തി പിടിച്ചു കടി "
കാലംമുന്നോട്ടു പോകുന്നതിനിടയിൽ സീതയോടു ഒരു അടുപ്പം തോന്നിതുടങ്ങി,ഏറെ നാൾ കഴിയുമുന്നേ തന്റെ മനസ്സിൽ ആ അടുപ്പം " പ്രണയം" ആയിമാറിയിരുന്നു എന്നാൽ അത് തുറന്നുപറയുവാനുള്ള ധൈര്യം മാത്രം തന്നിൽ ഇല്ലായിരുന്നു,
ഒടുവിലാ ദിവസ്സംവന്നെത്തി,പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നതിനു മുൻപുള്ള സ്‌കൂളിലെ അവസാന പ്രവര്‍ത്തിദിവസം,
അവളുടെ ഓട്ടോഗ്രാഫ് താളിൽ എന്റെ മനസ്സിലെ പ്രണയം അക്ഷരങ്ങളുടെ രൂപത്തിൽ താന്‍ എഴുതിചേർത്തപ്പോൾ ,അവളുടെ ചുണ്ടിൽവിടർന്നത് പതിവ് പുഞ്ചിരിതന്നെ...
പുഞ്ചിരി സമ്മതസൂചനയായി കണ്ട് താൻമനസ്സിൽ സ്വപ്‌നങ്ങൾ നെയ്തുതുടങ്ങിയ നാളുകൾ....
പതിവ്പോൽ എസ്എസ്എൽസി പരീക്ഷയിലും തന്നെക്കാള്‍ കൂടുതൽ മാർക്കോടെ മികച്ച വിജയം സീത നേടി ,പതിവിനു വിപരീതമായി സീതയേക്കാൾ തനിക്കായിരുന്നു അതിൽ സന്തോഷംതോന്നിയത്.............
മാസങ്ങൾക്കു ശേഷം നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒരേ ക്ലാസ്സിൽ തന്നെ എത്തപെട്ട നാളുകൾ...
ചോദ്യങ്ങൾക്ക് ഒന്നോരണ്ടോ വാക്കിൽ ഉത്തരങ്ങൾ,പതിവ് ചിരി അത് മാത്രമായിരുന്നു അപ്പോഴും സീത തന്നോട്കാട്ടുന്ന പ്രതികരണങ്ങൾ......
എന്നാലും മനസിലെ സീതയോടുള്ള പ്രണയം വളര്‍ന്നുകൊണ്ടേയിരുന്നു..................
ഇതുപോലൊരു മഴ പെയ്ത ഞായറാഴ്ച്ച വൈകുന്നേരം പുറത്തെവിടെയോ പോയി മടങ്ങിയെത്തിയ അച്ഛനിൽ നിന്നാണ് താൻ ആ ഞെട്ടിക്കുന്നവാർത്ത കേട്ടത്...
"സ്‌കൂളിലെ കഞ്ഞിവെപ്പുകാരൻ രാഘവൻ വണ്ടിഇടിച്ചുമരിച്ചു "................................
അച്ഛന്റെ ശവസംസ്കാര ചടങ്ങിലും അതെനിസ്സംഗതയോടെ നിൽക്കുന്ന സീതയുടെ മുഖം ഇപ്പോഴും മനസ്സിൽ തെളിയുന്നു......
രാഘവേട്ടന്റെ മരണശേഷം കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയിൽ നിന്നും സായിപ്പിന്റെ സ്‌കൂളിലെ കഞ്ഞിവെപ്പ്കാരിയിലേക്കുള്ള സീതയുടെ മാറ്റം പെട്ടന്നായിരുന്നു...
അവൾക്കതിനല്ലേ സാധിക്കു,
വർഷങ്ങളായി തളർന്നുകിടക്കുന്ന അമ്മയെയും ,ബുദ്ധിഉറക്കാത്ത ആങ്ങളയെയും അവളെഏൽപ്പിച്ചല്ലേ രാഘവേട്ടൻ യാത്രയായത്............
ഏറെ മാസങ്ങൾക്ക് ശേഷംഒരുദിവസം കോളേജിലേക്ക് പോകവേ വഴിവക്കിൽ സീതയെ വീണ്ടും കണ്ടപ്പോൾ
"സീത പഠിത്തം തുടരണം " എന്ന എന്റെ വാക്കുകൾക്ക് പതിവ് പുഞ്ചിരിയോടെ അവൾ പറഞ്ഞു,
"പത്തുമണിക്ക് സ്‌കൂളിൽ കഞ്ഞിവെക്കാൻ പോകണം,അതിനു മുന്നേ ജോണ്‍അച്ചായന്റെ വീട്ടിൽ രണ്ടുമണിക്കൂർ പുറംപണി ഉണ്ട് ഇപ്പോൾ ഇതൊക്കെയാണ് രാജീവ് എന്റെ പഠിത്തം "
അവൾനടന്നകലുമ്പോൾ ഒന്നും പറയാനാകാതെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ...........
കാലത്തിന്റെ മുന്നോട്ട്കുതിപ്പിനിടയില്‍ കോളേജ് ജീവിതം തനിക്ക് ഒരുപാട് നിറപ്പകിട്ടുള്ള പെൺകുട്ടികളെ കാണിച്ചുതന്നപ്പോൾ ,പതുക്കെ സീത തന്റെ മനസ്സിൽനിന്നും മറവിയുടെ ആഴങ്ങളിലേക്ക് മറയുകയായിരുന്നു.....................................
പിന്നീട്കോളേജിലെ സഹപാഠി രമ്യതന്റെ ജീവിതസഖിയായി മാറി, രമ്യക്കൊപ്പം ടൌണിലെക്കുള്ള തന്റെ യാത്രക്കിടയില്‍ പലതവണയും സീതയെ താന്‍ കണ്ടിട്ടുണ്ട്,
കയ്യില്‍ ഒരു തുണിസഞ്ചിയുമായി പലചരക്ക്കടയില്‍ നിന്ന് സാധനം വാങ്ങി വരുന്നതാവം,അതുമല്ലേല്‍ ഏതേലും വീട്ടിലെ പാര്‍ട്ട്ടൈം ജോലി കഴിഞ്ഞുള്ള മടക്കമാവാം,വേഗത്തിലുള്ള ആ നടത്തത്തിനിടയില്‍ ചിലപ്പോള്‍ ഒരു പതിവ്പുഞ്ചിരി സമ്മാനിച്ചാലായി അത്രതന്നെ,(അപ്പോഴും അവളുടെ മുഖം പറയാതെ പറയുന്നുണ്ടായിരുന്നു, സംസാരിച്ചു നില്ക്കാന്‍ നേരമില്ല, വീട്ടില്‍ തന്നെ കാത്തിരിക്കുന്ന രണ്ടു നിസ്സഹായജീവിതങ്ങള്‍ ഉണ്ട്, അവരുടെ ചാരത്ത് ഏത്താന്‍ ധൃതി ഉണ്ട്,എന്നൊക്കെ).....................
ഏറ്റവും അവസാനമായി താൻ സീതയെ കണ്ട ദിവസ്സം ഓർമ്മയിലേക്കെത്തി....
രമ്യക്കൊപ്പം സിനിമ കഴിഞ്ഞു വരുമ്പോള്‍ എതിർ ദിശയിൽ വയ്യാത്ത ആങ്ങളക്കൊപ്പം നടന്നുവരുന്ന സീത...
വണ്ടിനിർത്തി കാര്യങ്ങൾതിരക്കിയപ്പോൾ,
ആങ്ങളക്ക് പനിയാണെന്നും,ഹോസ്പിറ്റലിൽ കൊണ്ട്പോകുവാണെന്നും മറുപടി നൽകി,
തന്നെയും രമ്യയെയും നോക്കി സീത
പതിവ്പുഞ്ചിരി തൂകി ,ആങ്ങളചെക്കന്റെ കയ്യിൽമുറുകെ പിടിച്ചു നടന്നകലുന്നത് താൻ ഏറെനേരം നോക്കിനിന്നിരുന്നു......
....................................................................................................
ബൈക്ക് വീടിന്റെ മുറ്റത്ത് എത്തിയപ്പോഴാണ് രാജീവ് ഓർമകളിൽനിന്നുണർന്നത്...
മരവിച്ചമനസ്സുമായി വീട്ടിലെത്തിയ രാജീവ് ,ആദ്യത്തെ പെഗ്ഗ് അകത്താക്കുമ്പോഴേക്കും കാളിംഗ്ബെൽ ശബ്ദിച്ചു...
"രാജീവേട്ടാ ആരാണ് എന്ന് നോക്ക് "
അടുക്കളയിൽ നിന്ന് രമ്യയുടെ നിർദേശവും....
വാർഡ് മെമ്പർ അച്യുതേട്ടൻ ആയിരുന്നു....
"രാജീവിന്റെ ബ്ളഡ്ഗ്രൂപ്പ് ബി നെഗറ്റിവ് അല്ലെ ,അത്യാവശ്യമായി ഒന്ന് ഹോസ്പിറ്റലിൽ വരെ വരണം സീതക്ക് അത്യാവശ്യമായി മുന്ന് യുണിറ്റ്ബ്ലഡ് വേണം ഇത്തിരി സീരിയസാണ് "
അച്യുതേട്ടൻപറഞ്ഞു നിർത്തുമ്പോഴേക്കും വീണ്ടും അദ്ദേഹത്തിന്റെ ഫോൺബെല്ലടിച്ചു...
"അവർ ദേണ്ടെ ഹോസ്പിറ്റലിൽനിന്ന് വീണ്ടും വിളിക്കുന്നു വേഗം ഡ്രസ്സ്മാറി വാ " രാജീവിനോടായി പറഞ്ഞിട്ട് മെമ്പര്‍ ഫോണിലേക്ക്,,രാജീവ്
തുണിമാറാൻ ആയിമുറിയിലേക്കും...................
" ഇനി പോകേണ്ട രാജീവ് സീത മരിച്ചു "
ഡ്രസ്സ് മാറി പുറത്ത്എത്തിയ രാജീവിനോടായി മെമ്പർ പറഞ്ഞവാക്കുകൾ ഒരു ഇടിമുഴക്കമായാണ് രാജീവിന്റെ കാതിൽപതിച്ചത്...
പിറ്റേദിവസത്തെ പ്രഭാതം തന്റെ ഓലമേഞ്ഞ കുടിലിന്റെ തിണ്ണയിൽ കുളിച്ചുസുന്ദരിയായി ഉറങ്ങുകയാണ് സീത,
അകത്തെ മുറിയിൽ നിന്നും അമ്മയുടെ കരച്ചിൽ ഇടതടവില്ലാതെ ഒഴുകുന്നു....
പതിവില്ലാതെ വീട്ടിൽ ആളുകൾ കൂടിയത് കണ്ടു കൈകൊട്ടി ചിരിച്ചുനിൽക്കുന്നു ആങ്ങളചെക്കൻ...
അപ്പോൾ അവിടെ വീശിയ ഇളംകാറ്റിന് വിടരുംമുന്നേ കരിഞ്ഞ സീതയുടെ സ്വപ്നങ്ങളുടെ ഗന്ധമായിരുന്നു...
കത്തിച്ചുവെച്ച നിലവിളക്കിനു സമീപം ഉറങ്ങികിടക്കുമ്പോഴും സീതയുടെ മുഖത്ത് പതിവ്നിസ്സംഗതയാർന്ന പുഞ്ചിരിഉണ്ടായിരുന്നു................
കെ.ആര്‍.രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo