കുളി കഴിഞ്ഞു വന്ന അയാളോട് ഭാര്യ ചോദിച്ചു.
" ഇന്ന് പത്രം നോക്കിയോ ?"
"ഇല്ല എന്ത പത്രവാർത്ത "
അയാൾ ഗൗരവത്തോട് തിരക്കി.
" പന്ത്രണ്ട് വയസുകാരി പെൺകുട്ടിയെ പീഢിപ്പിച്ചു കൊന്നില്ലെ ആ ദുഷ്ട്ടന് കോടതി മരണശിക്ഷ വിധിച്ചു. "
ഭാര്യ നടന്നു അകലുന്നതും നോക്കി. അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.
' ആ മഹാപാപിക്ക് ഇതിലും വലിയൊരു ശിക്ഷ ഇനി കിട്ടാനില്ല'.
' ആ മഹാപാപിക്ക് ഇതിലും വലിയൊരു ശിക്ഷ ഇനി കിട്ടാനില്ല'.
നാടറിയുന്ന ആരാച്ചാരാണ് അയാൾ കുറ്റവാളികളുടെ കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ ദൈവത്തോട് ഒന്ന് മാത്രമെ പ്രാർത്ഥിക്കാറുള്ളു ' ഇത് എന്റെ നിയോഗമാണ്; ഞാൻ നീതിയുടെ ആജ്ഞ അനുസരിക്കേണ്ടവനാണ് എനിക്ക് നീ മാപ്പ് നൽകണം.
അന്ന് വൈകുന്നേരം തന്നെ ജയിൽ വാർടൻ സുദേവൻ ആയാളെയും അന്വേഷിച്ച് വിട്ടിലെത്തി.
അന്ന് വൈകുന്നേരം തന്നെ ജയിൽ വാർടൻ സുദേവൻ ആയാളെയും അന്വേഷിച്ച് വിട്ടിലെത്തി.
" അറിഞ്ഞില്ലെ ?"
സുദേവന്റെ ചോദ്യം കേട്ട് അയാൾ തലകുലുക്കി.
" വരുന്ന പതിമൂന്നാം തിയ്യതിയാണ് കൊലക്കയർ ഒരുക്കേണ്ടത് "
അത് പറഞ്ഞ് സുദേവൻ വീട്ടിലേയ്ക്ക് മടങ്ങി.
അയാൾ ചാരുകസേരയിൽ നീണ്ട് നിവർന്ന് കിടന്ന് കണ്ണുകൾ അടച്ചു......
അയാൾ ചാരുകസേരയിൽ നീണ്ട് നിവർന്ന് കിടന്ന് കണ്ണുകൾ അടച്ചു......
വലിയ ഉരുളൻ കണ്ണുള്ള പിശാച് കഠാര നെഞ്ചിലേയ്ക്ക്, കുത്തിയിറക്കുന്നതിനിടയിൽ ഉറക്കെ ചോദിച്ചു?
" നിനക്ക് എന്നെ കഴുമരത്തിൽ കയറ്റണം അല്ലേ?"
കണ്ണുകളിൽ നിന്നും വേദനയുടെ നീർ പൊടിഞ്ഞു.
"എനിക്ക് ജീവിക്കണം എന്നെ വെറുതെ വിടു"
അതു കേട്ട് ഉറക്കെ അലറി കൊണ്ട് ആ പിശാച് വീണ്ടും വീണ്ടും നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി. അയാളെ നിലത്ത് നിന്ന് പൊക്കിയെടുക്കുന്നതിനിടക്ക് രവി ചോദിച്ചു.
" എന്താ അച്ഛാ പറ്റിയത്?"
മകനോട് എങ്ങനെ പറയും സ്വപ്നം കണ്ടതാണെന്ന്. കസേര ഒന്ന് തെന്നി എന്ന് പറഞ്ഞ് അയാൾ മുറിയിലേക്ക് കയറിപ്പോയി. പതിമൂന്നാം തിയ്യതി രാവിലെ തന്നെ അയാൾ എഴുന്നേറ്റ് കുളിച്ചു. അച്ഛന്റെ മാലയിട്ട് വെച്ച പടത്തിന് നേരെ കൈകൂപ്പി കൊണ്ട് അയാൾ പറഞ്ഞു.
" അനുഗ്രഹിക്കണം "
സെൻട്രൽ ജയിലിന്റെ ആ വലിയ മതിൽകെട്ട് താണ്ടി അകത്ത് കടന്നതും. അവിടെ നിറഞ്ഞ് നിൽക്കുന്ന പ്രാണവായുവിനുപ്പോലും
മരണഗന്ധമുണ്ടെന്ന് അയാൾക്ക് തോന്നി.
ജയിൽ സുപ്രണ്ടിനോടെ അനുമതി വാങ്ങി അയാൾ ആ പിശാചിനെ കാണാൻ നൂറ്റി നാലാം നമ്പർ മുറിക്ക് അകത്ത് കയറി.
ഒരു നിമിഷം മാത്രമെ നോക്കിയുള്ളു ഉടൻ അയാൾ കണ്ണുകൾ പിൻവലിച്ചു.
വായിച്ചു കൊണ്ടിരുന്ന ഗീതയുടെ സന്ദേശങ്ങൾ മടക്കി വെച്ച് ആ ചെറുപ്പക്കാരൻ എഴുന്നേറ്റു.
മരണഗന്ധമുണ്ടെന്ന് അയാൾക്ക് തോന്നി.
ജയിൽ സുപ്രണ്ടിനോടെ അനുമതി വാങ്ങി അയാൾ ആ പിശാചിനെ കാണാൻ നൂറ്റി നാലാം നമ്പർ മുറിക്ക് അകത്ത് കയറി.
ഒരു നിമിഷം മാത്രമെ നോക്കിയുള്ളു ഉടൻ അയാൾ കണ്ണുകൾ പിൻവലിച്ചു.
വായിച്ചു കൊണ്ടിരുന്ന ഗീതയുടെ സന്ദേശങ്ങൾ മടക്കി വെച്ച് ആ ചെറുപ്പക്കാരൻ എഴുന്നേറ്റു.
" ആരാച്ചാര് വന്നു അല്ലെ "
ആ ഒച്ച ഇടറുന്നുണ്ടായിരുന്നു എന്തൊക്കയോ ആ ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ടിരുന്നു ഏറെ നേരം അതു നോക്കി കാണാൻ അയാൾക്ക് ത്രാണി ഉണ്ടായിരിന്നില്ല.
പിൻതിരിഞ്ഞ് നടക്കുന്നതിനിടക്ക് സുദേവനോട് അയാൾ ചോദിച്ചു.
പിൻതിരിഞ്ഞ് നടക്കുന്നതിനിടക്ക് സുദേവനോട് അയാൾ ചോദിച്ചു.
" ഈ ചെറുപ്പക്കാരൻ ആ പാതകം ചെയ്തിരിക്കുമോ?"
സുദേവൻ കൈ മലർത്തി കൊണ്ട് പറഞ്ഞു.
" ആവ്വോ ആർക്കറിയാം"
അവിടെ കിടന്ന ബഞ്ചിൽ അയാൾ ഇരുന്നു.
മനസ്സ് കടിഞ്ഞാൺ നഷ്ട്ടപ്പെട്ടുപോയ കുതിരയെപ്പോലെ പായുകയാണ്.
തന്റെ മകൻ രവിയെക്കാളും മുന്നോ നാലോ വയസ്സ് മൂപ്പ് കാണും;
എങ്ങനെയാണ് ആ കഴുത്തിൽ നീതിയുടെ കുരുക്ക് മുറുക്കുക ഓരോന്ന് ആലോചിച്ച് അയാൾ വല്ലാതെ അസ്വസ്ഥനായി.
അയാളുടെ പുറത്ത് തട്ടികൊണ്ട് സുപ്രണ്ട് പറഞ്ഞു.
മനസ്സ് കടിഞ്ഞാൺ നഷ്ട്ടപ്പെട്ടുപോയ കുതിരയെപ്പോലെ പായുകയാണ്.
തന്റെ മകൻ രവിയെക്കാളും മുന്നോ നാലോ വയസ്സ് മൂപ്പ് കാണും;
എങ്ങനെയാണ് ആ കഴുത്തിൽ നീതിയുടെ കുരുക്ക് മുറുക്കുക ഓരോന്ന് ആലോചിച്ച് അയാൾ വല്ലാതെ അസ്വസ്ഥനായി.
അയാളുടെ പുറത്ത് തട്ടികൊണ്ട് സുപ്രണ്ട് പറഞ്ഞു.
" സമയമായി "
കറുത്ത തുണികൊണ്ട് ആ ചെറുപ്പക്കാരന്റെ തല മൂടികെട്ടി. കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ, അയാളുടെ കൈകൾ ജീവിതത്തിൽ ആദ്യാമായി വിറകൊണ്ടു.
വാച്ചിൽ നോക്കി സമയം തിട്ടപ്പെടുത്തി അയാൾ ലിവറിൽ പിടിച്ച് ആഞ്ഞുവലിച്ചു. ആ ചെറുപ്പക്കാരൻ ചവിട്ടി നിന്ന അടിതട്ട് ഒരു വശത്തേയ്ക്ക് നീങ്ങിപ്പോയി.....
വാച്ചിൽ നോക്കി സമയം തിട്ടപ്പെടുത്തി അയാൾ ലിവറിൽ പിടിച്ച് ആഞ്ഞുവലിച്ചു. ആ ചെറുപ്പക്കാരൻ ചവിട്ടി നിന്ന അടിതട്ട് ഒരു വശത്തേയ്ക്ക് നീങ്ങിപ്പോയി.....
കയറിൽ തൂങ്ങിയാടുന്ന ആ ചെറുപ്പക്കാരന്റെ ചേതനയറ്റ ശരീരം വീണ്ടും കാണാൻ അയാൾക്ക് കരുത്തില്ലായിരുന്നു. ആ വലിയ മതിൽ കെട്ടും കടന്ന് അയാൾ അതിവേഗം പുറത്തേക്കുപ്പോയി.
ജയിൽ കവാടത്തിനു മുമ്പിൽ ആ സ്ത്രീയെ കണ്ട് അയാൾ പകച്ചു നിന്നു.
ഒരു കാലത്ത് തന്റെ ആരൊക്കയോ ആയിരുന്നവൾ തന്റെ ആദ്യത്തെ കുഞ്ഞിന്റെ അമ്മ' എടീ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ തന്ത ആരാണെന്ന് ചോദിച്ച് സമൂഹം കളിയാക്കിയപ്പോഴും തന്റെ മാനം കാത്തു നിന്നവൾ.
ഒരു നാൾ എവിടെയോ അപ്രത്യക്ഷയായി. പിന്നെ ഇന്നാണ് കാണുന്നത്
ഇരുപത്തിനാല് വർഷങ്ങൾക്ക് ശേക്ഷം.
ഒരു കാലത്ത് തന്റെ ആരൊക്കയോ ആയിരുന്നവൾ തന്റെ ആദ്യത്തെ കുഞ്ഞിന്റെ അമ്മ' എടീ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ തന്ത ആരാണെന്ന് ചോദിച്ച് സമൂഹം കളിയാക്കിയപ്പോഴും തന്റെ മാനം കാത്തു നിന്നവൾ.
ഒരു നാൾ എവിടെയോ അപ്രത്യക്ഷയായി. പിന്നെ ഇന്നാണ് കാണുന്നത്
ഇരുപത്തിനാല് വർഷങ്ങൾക്ക് ശേക്ഷം.
"അവൾ എന്തിനാണ് കരയുന്നത് "
ദേവികയെ പിടിച്ച് കൊണ്ട് നടക്കുന്ന ഒരാളോട് കാര്യം തിരക്കി.
" ഇന്ന് തൂക്കി കൊന്നത് ഇവരുടെ മോനെയാണ് "
ആ അപരിചിതന്റെ വാക്കുകൾ കേട്ട് അയാൾ അവിടെ തറഞ്ഞു നിന്നു.
തന്റെ മകന്റെ മുഖമൊന്ന് കാണാൻ എത്രാ വർഷം കാത്തിരുന്നു ഒടുക്കം അവന്റെ കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ കൂടെ താൻ അറിഞ്ഞില്ലല്ലോ 'ഈശ്വരാ ' അത് തന്റെ മോനാണ് എന്ന സത്യം
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ അയാൾ അവിടെ തളർന്നു വീണു ......
തന്റെ മകന്റെ മുഖമൊന്ന് കാണാൻ എത്രാ വർഷം കാത്തിരുന്നു ഒടുക്കം അവന്റെ കഴുത്തിൽ കുരുക്ക് മുറുക്കുമ്പോൾ കൂടെ താൻ അറിഞ്ഞില്ലല്ലോ 'ഈശ്വരാ ' അത് തന്റെ മോനാണ് എന്ന സത്യം
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ അയാൾ അവിടെ തളർന്നു വീണു ......
ക്ലോക്കിൽ മണി അടിക്കുന്ന ശബ്ദം കേട്ട് രവി എഴുന്നേറ്റു ഇത്രയും നേരം കണ്ടത് പോക്കിനാവായിരുന്നോ?തനിക്ക് ഒരു ചേട്ടനുണ്ടായിരുന്നോ?അച്ഛൻ തന്നെ ചേട്ടന്റെ കഴുത്തിൽ കുരുക്ക് മുറിക്കിയോ? താൻ ഇനിയും ആരാച്ചാരുടെ വേഷം കെട്ടണോ? അങ്ങനെ പല ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവന്റെ മനസിൽ വീണ് ഉരുകി തീർന്നു.
ഇത് തന്റെ നിയോഗമായിരിക്കാം അല്ലെങ്കിൽ തന്നെ തനിക്ക് ഒളിച്ചോടാൻ വേറെ ഇടങ്ങളില്ലല്ലോ അവൻ എഴുന്നേറ്റ് കുളിച്ച് അച്ഛന്റെ മാലയിട്ടു വച്ച പടത്തിനുനേരെ കൈകൂപ്പി യാത്രാ അനുമതി ചോദിച്ചു.
ഇത് തന്റെ നിയോഗമായിരിക്കാം അല്ലെങ്കിൽ തന്നെ തനിക്ക് ഒളിച്ചോടാൻ വേറെ ഇടങ്ങളില്ലല്ലോ അവൻ എഴുന്നേറ്റ് കുളിച്ച് അച്ഛന്റെ മാലയിട്ടു വച്ച പടത്തിനുനേരെ കൈകൂപ്പി യാത്രാ അനുമതി ചോദിച്ചു.
മരണ ഗന്ധമുള്ള മതിലുകൾ കടന്ന് അവൻ അകത്ത് കയറിയപ്പോൾ അതിനകത്ത് നിന്നും ഒരു നിലവിളി ഉയർന്നു ആ വലിയ വാതിലുകൾ അടക്കപ്പെട്ടപ്പോൾ ഒരു നേർത്ത തേങ്ങലിന്റെ ശബ്ദം പുറത്തേയ്ക്ക്
ഒഴുകി വരുന്നുണ്ടായിരുന്നു
ഒഴുകി വരുന്നുണ്ടായിരുന്നു
*****************
മനു എണ്ണപ്പാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക