കോഴിക്കോട് റെയിൽവെ സ്റേറഷനിൽ കുടുങ്ങി പോയിരിക്കുന്നു .രാവിലെ മുഴുവൻ വെയിൽ കൊണ്ട് പൊള്ളിച്ച സൂര്യനോടുള്ള വാശി തീർക്കുന്നതു പോലെയാണ് മഴ പെയ്യുന്നത് . മുകളിലെ തകരപ്പാട്ടയിൽ കരിങ്കൽ കഷണങ്ങൾ പോലെ മഴത്തുള്ളികൾ വീണു ചിതറുന്നു.നോബിളിനോട് തിയറ്ററൊക്കെ ചോദിച്ച് മനസ്സിലാക്കി സമയം കളയാൻ ഒരു സിനിമ കാണാമെന്നു വച്ചപ്പോ അതിനു സമ്മതിക്കാതെ കുടയെടുക്കാൻ മറന്ന എന്നെ കളിയാക്കി കൊണ്ടാണ് ഈ മഴ തകർത്ത് വാരുന്നതെന്നു തോന്നി. ഇരുന്ന ഇരുപ്പിൽ ഒന്നു കൂടി അമർന്നിരുന്ന് കാലു രണ്ടും മുൻപോട്ട് നീട്ടിവച്ചു. ഈ തരത്തിൽ തണുപ്പു തുടങ്ങിയാൽ പിന്നെ ഉറക്കം അനുസരണക്കേട് കാട്ടും. പെട്ടെന്ന് എന്റെ തൊട്ടപ്പുറത്ത് ഒരനക്കം. നോക്കിയപ്പോൾ മഞ്ഞ നിറമുള്ള ഒരു കുട്ടിയുടുപ്പിന്റയറ്റത്ത് മുടി ഭംഗിയായി ഇരുവശത്തേക്കും വെട്ടിയിട്ട ഒരു കുഞ്ഞു മുഖം പുഴുപ്പല്ല് കാട്ടി ചിരിക്കുന്നു. എന്റെ നേർക്ക് ഒരു പായ്ക്കറ്റ് ക്രീം ബിസ്ക്കറ്റിന്റെ പൊട്ടിയ
മൂല അവള് വച്ചുനീട്ടി അതിൽ അടുങ്ങിയിരിക്കുന്ന കുറേ ബിസ്ക്കറ്റുകൾ ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ അതു തിരികെ വലിച്ചു. വീണ്ടും അതേ ചിരി അപ്പോൾ രണ്ടറ്റത്തേയും പല്ലുകളുടെ ഇടയിൽ അങ്ങിങ്ങ് പുഴു കൊണ്ടുപോയ കുറ്റിപ്പല്ലിന്റെ ശേഷിപ്പ്. രണ്ടു കാലും ആട്ടിക്കൊണ്ട് ഒരു ബിസ്കറ്റും കടിച്ചുള്ള ആ ഇരിപ്പ് അൽപ്പനേരമെ തുടർന്നുള്ളു. അതു മടുത്തപ്പോൾ പെട്ടെന്നു തന്നെ എന്റെ അരികിൽ നിന്നും കുട്ടി പാവട അവിടിവിടെയായി കെട്ടിക്കിടക്കുന്ന വെള്ളം നനയാതെ പൊക്കി പിടിച്ച് ചാടി ചാടി അവൾ ദൂരെയിരുന്ന കുടുമ്പത്തിനടുത്തേക്ക് പോയി.
മൂല അവള് വച്ചുനീട്ടി അതിൽ അടുങ്ങിയിരിക്കുന്ന കുറേ ബിസ്ക്കറ്റുകൾ ഞാൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ അതു തിരികെ വലിച്ചു. വീണ്ടും അതേ ചിരി അപ്പോൾ രണ്ടറ്റത്തേയും പല്ലുകളുടെ ഇടയിൽ അങ്ങിങ്ങ് പുഴു കൊണ്ടുപോയ കുറ്റിപ്പല്ലിന്റെ ശേഷിപ്പ്. രണ്ടു കാലും ആട്ടിക്കൊണ്ട് ഒരു ബിസ്കറ്റും കടിച്ചുള്ള ആ ഇരിപ്പ് അൽപ്പനേരമെ തുടർന്നുള്ളു. അതു മടുത്തപ്പോൾ പെട്ടെന്നു തന്നെ എന്റെ അരികിൽ നിന്നും കുട്ടി പാവട അവിടിവിടെയായി കെട്ടിക്കിടക്കുന്ന വെള്ളം നനയാതെ പൊക്കി പിടിച്ച് ചാടി ചാടി അവൾ ദൂരെയിരുന്ന കുടുമ്പത്തിനടുത്തേക്ക് പോയി.
എവിടെ ചെന്നാലും കുഞ്ഞുടുപ്പുകൾ എന്നോട് പെട്ടെന്നടുക്കാറുണ്ട് അതിന്റെ രഹസ്യം എനിക്കറിയില്ല ഇപ്പോൾ എന്റെയരികിൽ നിന്നും അകലേക്ക് പോയ കുഞ്ഞു മുഖവും എനിക്കേറെ പ്രിയപ്പെട്ടതാവുന്നു.ഇരു വശത്തേക്ക് ചുരുണ്ടു കിടക്കുന്ന അവളുടെ മുടി സൈബിരിയൻ നാട്ടുകഥകളുടെ സമാഹാരത്തിലെ കേന്ദ്ര കഥാപാത്രമായ ആന്ദ്രേയെ ഓർമിപ്പിച്ചു. കുട്ടിക്കഥകളിൽ അവരെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടെങ്കിൽ വായിക്കുമ്പോൾ അവ പരമാവധി ഒഴിവാക്കും ആൻ ഫ്രാങ്കും കോസത്തും മാത്രമല്ല ഇപ്പോൾ പറഞ്ഞ നാടോടിക്കഥകളിലും കുട്ടിയുടുപ്പുകളുടെ വേദന വായിച്ച അനുഭവം എനിക്കുണ്ട്.
ഹൃദ്യമായ അവതരണമാണ് പഴയ കൊണ്ടിനേഷനൽ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ സൈബീരിയൻ
നാട്ടുകഥകളുടേത്. അച്ഛൻ ആദ്യകാലത്ത് വാങ്ങി തന്ന കൃതികളിലൊന്നാണത്. ഇന്ന് ഇങ്ങനെയൊരു പബ്ലിക്കേഷൻ ഉണ്ടോ എന്നു പോലും അറിയില്ല. എന്തായാലും ഞാൻ കുഞ്ഞുനാളിൽ ആദ്യമായി വിഷമിക്കുകയും അവസാനം സന്തോഷിക്കുകയും ചെയ്ത ഇതിലെ ആദ്യ കഥയുടെ ചുരുക്കം പകർത്തിയെഴുതാം പുസ്തകത്തെ വാഴ്ത്തുന്നതിനേക്കാളും ആ കഥ ഈ പുസ്തകത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തും.
നാട്ടുകഥകളുടേത്. അച്ഛൻ ആദ്യകാലത്ത് വാങ്ങി തന്ന കൃതികളിലൊന്നാണത്. ഇന്ന് ഇങ്ങനെയൊരു പബ്ലിക്കേഷൻ ഉണ്ടോ എന്നു പോലും അറിയില്ല. എന്തായാലും ഞാൻ കുഞ്ഞുനാളിൽ ആദ്യമായി വിഷമിക്കുകയും അവസാനം സന്തോഷിക്കുകയും ചെയ്ത ഇതിലെ ആദ്യ കഥയുടെ ചുരുക്കം പകർത്തിയെഴുതാം പുസ്തകത്തെ വാഴ്ത്തുന്നതിനേക്കാളും ആ കഥ ഈ പുസ്തകത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തും.
വന്ദനം മാർച്ച് വന്ദനം അതായിരുന്നു കഥയുടെ പേര് ഈ പുസ്തകത്തിലെ എല്ലാ കഥകളിലേയും കേന്ദ്ര കഥാപാത്രം ആന്ദ്രേയാണ് അഞ്ചു വയസ് മാത്രം പ്രായമുള്ള സ്വർണ മുടിയുള്ള ഒരു മാലാഖ. അവൾ ജനിച്ചപ്പോൾ തന്നെ അമ്മ മരണപ്പെട്ടു തുടർന്ന് അഛൻ നദിയ എന്ന സ്ത്രിയെ വിവാഹം ചെയ്തു രണ്ടാനമ്മ വളരെ ക്രൂരമായിട്ടാണ് അവളോട് പെരുമാറുന്നത് ഭാരിച്ച പണികളെല്ലാം ആന്ദ്രേ തനിയെ ചെയ്യണം അവളുടെ അച്ഛനു പോലും നദിയയെ ഭയമായിരുന്നു.
നാളുകൾ കുറേ കഴിഞ്ഞു ഒരിക്കൽ നദിയക്ക് ആന്ദ്രേയെ കൊല്ലണമെന്നു തോന്നി അതു പക്ഷെ താൻ നേരിട്ട് ചെയ്യുന്നതാവരുതെന്ന് അവൾ തീരുമാനിച്ചു. ഒടുവിൽ അതിനൊരു ഉപായവും അവൾ കണ്ടെത്തി. തണുത്തുറഞ്ഞ ഡിസംബർ മാസമാണത് പുൽനാമ്പുകൾ വരെ ചാരനിറം പൂണ്ട് സൈബീരിയ ആകെ മരവിച്ച് കിടക്കും. ഈ സമയം മഞ്ഞ നിറമുള്ള പൂക്കൾ വനത്തിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുവാൻ പറഞ്ഞ നദിയ അവളെ തണുത്തുറഞ്ഞ വഴിയിലേക്ക് തള്ളിയിട്ടു. അവൾക്കറിയാം പൂക്കൾ കിട്ടില്ല എന്ന് തണുത്ത് മരവിച്ച് ആന്ദ്രേ മരണപ്പെടുമെന്ന് നദിയ ഉറപ്പിച്ചു. അങ്ങനെ അസ്തി മരവിക്കുന്ന ആ തണുപ്പിൽ തന്റെ കുഞ്ഞു സ്വെറ്ററുമിട്ട് വിറച്ചു കൊണ്ട് ആന്ദ്രേ വനത്തിലേക്ക് യാത്രയായി. നടന്നു തളർന്നപ്പോൾ അവൾക്കു കരച്ചിൽ വന്നു. എങ്ങും വെള്ള നിറത്തിൽ മഞ്ഞു പുതഞ്ഞു കിടക്കുകയാണ്. ഇതിനിടയിൽ എവിടെ നിന്ന് പൂക്കൾ കിട്ടും തന്റെ വിധിയോർത്ത് അവൾ നിലവിട്ട് കരഞ്ഞു.
പെട്ടെന്നാണ് ദൂരെ ഒരു വെളിച്ചം അവൾ കാണുന്നത് ആരോ തീ കായുകയാ
ണെന്നു കണ്ടപ്പോൾ ഉൾവനത്തിലെ ആ പ്രകാശത്തിനു നേരെ ആന്ദ്രേ ഓടി പോയി. അവിടെ അവൾ കണ്ട കാഴ്ച കുറച്ചു പേർ വട്ടം കൂടിയിരുന്ന് തീ കായുന്നതാണ് അവർ പന്ത്രണ്ടു പേർ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രായം തോന്നിച്ച ആൾ അൽപ്പം ഉയർന്ന ഒരു പീഠത്തിലാണ് ഇരുന്നിരുന്നത്.അകലെ തങ്ങളെ നോക്കി നിൽക്കുന്ന പെൺകുഞ്ഞിനെ ആ വൃദ്ധൻ കണ്ടു അയാൾ അവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു.
ണെന്നു കണ്ടപ്പോൾ ഉൾവനത്തിലെ ആ പ്രകാശത്തിനു നേരെ ആന്ദ്രേ ഓടി പോയി. അവിടെ അവൾ കണ്ട കാഴ്ച കുറച്ചു പേർ വട്ടം കൂടിയിരുന്ന് തീ കായുന്നതാണ് അവർ പന്ത്രണ്ടു പേർ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും പ്രായം തോന്നിച്ച ആൾ അൽപ്പം ഉയർന്ന ഒരു പീഠത്തിലാണ് ഇരുന്നിരുന്നത്.അകലെ തങ്ങളെ നോക്കി നിൽക്കുന്ന പെൺകുഞ്ഞിനെ ആ വൃദ്ധൻ കണ്ടു അയാൾ അവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു.
ആന്ദ്രേയുടെ ആവശ്യമറിഞ്ഞപ്പോൾ
ആ വൃദ്ധനൊഴികെ പതിനൊന്നു പേരും ആർത്ത് ചിരിച്ചു. എന്നാൽ ഒട്ടും ഗൗരവം വിടാതെയിരുന്ന ആ വൃദ്ധൻ അവളോട് ഈ ഡിസംബറിൽ നിനക്ക് പൂക്കൾ എവിടെ നിന്നു കിട്ടും എന്നു ചോദിച്ചു അതിനവൾക്ക് ഉത്തരമുണ്ടായിരുന്നില്ല. മറുപടിക്കായി ചുറ്റുമിരുന്നവരിലേക്ക് അയാളുടെ കണ്ണുകൾ സഞ്ചരിച്ചു. ഏറ്റവും മദ്ധ്യത്തിലായി സൗമ്യ ഭാവത്തോ
ടെയിരുന്ന ചെറുപ്പക്കാരനെ നോക്കി വൃദ്ധൻ പുഞ്ചിരിച്ചു. പിന്നെ പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു.
"മാർച്ച് എന്റെ സഹോദരാ വരു അൽപസമയത്തേക്ക് എന്റെ സ്ഥാനത്തിരിക്കു അവൾ പൂക്കൾ ശേഖരിക്കട്ടെ “ .ദൈവത്തിന്റെ കൽപ്പന
ക്കു വിരുദ്ധമാണെന്ന മാർച്ചിന്റെ മുന്നറി
യിപ്പിന് കുട്ടികളുടെ ആവശ്യങ്ങൾക്കു മുന്നിൽ ഒന്നും തടസമല്ല എന്ന ഉത്തര
മാണ് വൃദ്ധൻ നൽകിയത്. ഒടുവിൽ മാർച്ച എഴുന്നേറ്റു അയാൾ വൃദ്ധന്റെ ഇരിപ്പിടത്തിൽ ഇരുന്ന നിമിഷം പ്രകൃതിയിലെ മഞ്ഞ് നിരാവിയായി മുകളിലേക്ക് പോയി ഉറങ്ങി കിടന്ന പക്ഷികൾ വീണ്ടും പാടി തുടങ്ങി നൊടിയിടയിൽ പടർന്നു കയറിയ കാട്ടുചെടികളിൽ വിവിധ നിറമുള്ള പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇത്രയുമായ
പ്പോൾ മാർച്ച് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മഞ്ഞ നിറമുള്ള പൂക്കൾ ശേഖരിച്ച് ആന്ദ്രേയുടെ കൈയ്യിൽ ഏൽപ്പിച്ചു. കൊണ്ടു കൊടുക്കു നിന്റെ രണ്ടാനമ്മക്ക് സന്തോഷമാവട്ടെ അയാൾ ചിരിച്ചു കൊണ്ട് അവളുടെ പുറത്തു തട്ടി.
ആ വൃദ്ധനൊഴികെ പതിനൊന്നു പേരും ആർത്ത് ചിരിച്ചു. എന്നാൽ ഒട്ടും ഗൗരവം വിടാതെയിരുന്ന ആ വൃദ്ധൻ അവളോട് ഈ ഡിസംബറിൽ നിനക്ക് പൂക്കൾ എവിടെ നിന്നു കിട്ടും എന്നു ചോദിച്ചു അതിനവൾക്ക് ഉത്തരമുണ്ടായിരുന്നില്ല. മറുപടിക്കായി ചുറ്റുമിരുന്നവരിലേക്ക് അയാളുടെ കണ്ണുകൾ സഞ്ചരിച്ചു. ഏറ്റവും മദ്ധ്യത്തിലായി സൗമ്യ ഭാവത്തോ
ടെയിരുന്ന ചെറുപ്പക്കാരനെ നോക്കി വൃദ്ധൻ പുഞ്ചിരിച്ചു. പിന്നെ പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു.
"മാർച്ച് എന്റെ സഹോദരാ വരു അൽപസമയത്തേക്ക് എന്റെ സ്ഥാനത്തിരിക്കു അവൾ പൂക്കൾ ശേഖരിക്കട്ടെ “ .ദൈവത്തിന്റെ കൽപ്പന
ക്കു വിരുദ്ധമാണെന്ന മാർച്ചിന്റെ മുന്നറി
യിപ്പിന് കുട്ടികളുടെ ആവശ്യങ്ങൾക്കു മുന്നിൽ ഒന്നും തടസമല്ല എന്ന ഉത്തര
മാണ് വൃദ്ധൻ നൽകിയത്. ഒടുവിൽ മാർച്ച എഴുന്നേറ്റു അയാൾ വൃദ്ധന്റെ ഇരിപ്പിടത്തിൽ ഇരുന്ന നിമിഷം പ്രകൃതിയിലെ മഞ്ഞ് നിരാവിയായി മുകളിലേക്ക് പോയി ഉറങ്ങി കിടന്ന പക്ഷികൾ വീണ്ടും പാടി തുടങ്ങി നൊടിയിടയിൽ പടർന്നു കയറിയ കാട്ടുചെടികളിൽ വിവിധ നിറമുള്ള പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇത്രയുമായ
പ്പോൾ മാർച്ച് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് മഞ്ഞ നിറമുള്ള പൂക്കൾ ശേഖരിച്ച് ആന്ദ്രേയുടെ കൈയ്യിൽ ഏൽപ്പിച്ചു. കൊണ്ടു കൊടുക്കു നിന്റെ രണ്ടാനമ്മക്ക് സന്തോഷമാവട്ടെ അയാൾ ചിരിച്ചു കൊണ്ട് അവളുടെ പുറത്തു തട്ടി.
"ഈ ഡിസംമ്പറിൽ പൂക്കളൊ " തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ നദിയ പുറത്തേക്കു നോക്കി..ഇല്ല എല്ലായിടവും മഞ്ഞ് പുതഞ്ഞ് കിടക്കുകയാണ്. അവൾ പിറുപിറുത്തു ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലൊ പിറ്റേ ദിവസം ആപ്പിൾ പഴങ്ങളായിരുന്നു നദിയയുടെ ആവശ്യം ആപ്പിൾ ജൂൺ എന്ന ശിശിര മാസഫലമാണ് റഷ്യയിൽ. ആ ആവശ്യം
ആന്ദ്രേ അതു കേട്ട് ദയനീയമായി നദിയയെ നോക്കി .ഒട്ടും വൈകിയില്ല വീണ്ടും അവൾ പുറത്താക്കപ്പെട്ടു.
ആന്ദ്രേ അതു കേട്ട് ദയനീയമായി നദിയയെ നോക്കി .ഒട്ടും വൈകിയില്ല വീണ്ടും അവൾ പുറത്താക്കപ്പെട്ടു.
ഇത്തവണത്തെ ആഗ്രഹം കേട്ടപ്പോൾ
പന്ത്രണ്ടു പേർക്കും നദിയ എന്ന സ്ത്രീയോട് ദേഷ്യം തോന്നി എന്നാൽ തന്റെ ദേഷ്യം പുറത്തു കാട്ടാതെ വൃദ്ധനായ ആ മനുഷ്യൻ കുട്ടത്തിലെ സുമുഖനായ മധ്യവയസ്കനെ തന്റെ അരികിലേക്ക് വിളിച്ചു കൊണ്ടു പറഞ്ഞു.
പന്ത്രണ്ടു പേർക്കും നദിയ എന്ന സ്ത്രീയോട് ദേഷ്യം തോന്നി എന്നാൽ തന്റെ ദേഷ്യം പുറത്തു കാട്ടാതെ വൃദ്ധനായ ആ മനുഷ്യൻ കുട്ടത്തിലെ സുമുഖനായ മധ്യവയസ്കനെ തന്റെ അരികിലേക്ക് വിളിച്ചു കൊണ്ടു പറഞ്ഞു.
"പ്രിയ ജൂൺ നിങ്ങൾക്കെ ഞങ്ങളെ സഹായിക്കാനാവു. "
ഒരിക്കൽ കൂടി ദൈവനിയമം അവർ തെറ്റിച്ചു. മഞ്ഞുരുകിയ ജലത്തുള്ളികൾ ആദ്യം അരുവികളും പിന്നിട് പുഴയുമായി ദൂരേക്ക് ഒഴുകി പോയി. പിന്നിട് മരത്തിന്റെ തുമ്പുകളിൽ പച്ച നിറം പുരണ്ടു. ഇലകൾക്കിടയിൽ അവ കായ്ഫലങ്ങൾ നീട്ടി തുടങ്ങി. അവയിൽ ആപ്പിൾ പഴങ്ങളുമുണ്ടായിരുന്നു.
“കൊണ്ടു പോയി കൊടുക്കവർക്ക് "
ആപ്പിൾ അവളുടെ കൈകളിൽ ‘: വയ്ക്കുമ്പോൾ നദിയയോടുള്ള
തന്റെ നീരസം ജൂൺ മറച്ചു വക്കാതെ പറഞ്ഞു.
തന്റെ നീരസം ജൂൺ മറച്ചു വക്കാതെ പറഞ്ഞു.
ആപ്പിൾ കൂടി കിട്ടിയപ്പോൾ നദിയയുടെ ഭാവം മാറി അവൾക്ക് പല സംശയങ്ങളും തോന്നി എന്നാൽ ആന്ദ്രേ സത്യസന്ധ
മായി പറഞ്ഞതൊന്നും അവൾ വിശ്വസിച്ചില്ല.
മായി പറഞ്ഞതൊന്നും അവൾ വിശ്വസിച്ചില്ല.
ഈ പീറ പെണ്ണിന് ഇതൊക്കെ സാധിക്കുമെങ്കിൽ തനിക്ക് ഇതിനപ്പുറമാവാം എന്നുറപ്പിച്ച നദിയ അന്ന് പകൽ തന്നെ അതിന്റെ രഹസ്യം തേടി വനത്തിലേക്ക് പോയി.
മഞ്ഞത്ത് തണുത്തു വിറച്ച് പരതി നടക്കുന്ന നദിയയെ പതിവുപോലെ കണ്ടെത്തിയത് വൃദ്ധൻ തന്നെയായിരുന്നു.
നിങ്ങൾ എന്താണ് തിരയുന്നത്.......?
പീഠത്തിൽ ഇരുന്നു കൊണ്ടു തന്നെ അയാൾ അവളോടു വിളിച്ചു ചോദിച്ചു.
എന്നാൽ തന്റെ പാട് നോക്കി പോവു
കിളവാ എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് നദിയയിൽ നിന്നുണ്ടായത്. അതു കേട്ടപ്പോൾ അയാൾ ഇരിപ്പിടത്തി
ൽ നിന്നുമെഴുന്നേറ്റ് അവൾക്കരികിലേ
ക്ക് നടന്നു. അയാൾ അടുത്തു വരുന്നതി
നനുസരിച്ച് തന്റെ മാംസം ഉറഞ്ഞു പോവുന്നതു പോലെ അവൾക്ക് തോന്നി. തൊട്ടടുത്തു വന്ന വൃദ്ധൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ മൂർദ്ധാവിൽ സ്പർശിച്ചു. അസ്തി നുറുങ്ങുന്നതു പോലെ തോന്നി നദിയക്ക് .
അവളുടെ ഒരോ അണുവിലേക്കും ജരാനരകൾ ബാധിച്ച പടുവൃദ്ധനായ ഡിസംബർ തന്റെ രക്തമുറയുന്ന തണുപ്പു കയറ്റി വിട്ടു. ഒറ്റനിമിഷംകൊണ്ട് തണുത്ത മാംസപിണ്ഡമായ നദിയ ഒന്നു നിലവിളിക്കാൻ പോലുമാവാതെ മഞ്ഞിലേക്ക് മുഖം പൊത്തി വീണു. പിന്നെ മരണം പോലും കൈവിട്ട് ഡിസംബറിന്റെ ശിക്ഷയേറ്റ് കാലങ്ങളോളം അവിടെ മരവിച്ച് കിടന്നു.
എന്നാൽ തന്റെ പാട് നോക്കി പോവു
കിളവാ എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് നദിയയിൽ നിന്നുണ്ടായത്. അതു കേട്ടപ്പോൾ അയാൾ ഇരിപ്പിടത്തി
ൽ നിന്നുമെഴുന്നേറ്റ് അവൾക്കരികിലേ
ക്ക് നടന്നു. അയാൾ അടുത്തു വരുന്നതി
നനുസരിച്ച് തന്റെ മാംസം ഉറഞ്ഞു പോവുന്നതു പോലെ അവൾക്ക് തോന്നി. തൊട്ടടുത്തു വന്ന വൃദ്ധൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ മൂർദ്ധാവിൽ സ്പർശിച്ചു. അസ്തി നുറുങ്ങുന്നതു പോലെ തോന്നി നദിയക്ക് .
അവളുടെ ഒരോ അണുവിലേക്കും ജരാനരകൾ ബാധിച്ച പടുവൃദ്ധനായ ഡിസംബർ തന്റെ രക്തമുറയുന്ന തണുപ്പു കയറ്റി വിട്ടു. ഒറ്റനിമിഷംകൊണ്ട് തണുത്ത മാംസപിണ്ഡമായ നദിയ ഒന്നു നിലവിളിക്കാൻ പോലുമാവാതെ മഞ്ഞിലേക്ക് മുഖം പൊത്തി വീണു. പിന്നെ മരണം പോലും കൈവിട്ട് ഡിസംബറിന്റെ ശിക്ഷയേറ്റ് കാലങ്ങളോളം അവിടെ മരവിച്ച് കിടന്നു.
ആന്ദ്രേ പിന്നിടൊരിക്കലും നദിയയെ
കണ്ടിട്ടില്ല. കാലങ്ങളോളം സൈബീരി
യയിലെ ആ വലിയ വീട്ടിൽ അവൾ ഒറ്റക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവളാരെയും ഭയപ്പെട്ടിരുന്നില്ല. എന്നും പന്ത്രണ്ടു പേർ അവൾക്ക് കാവൽ നിന്നു. ഋതുക്കൾ അവൾക്ക് ചുറ്റും പലതവണ വന്നു പോയി. തന്റെ മനസ്സിൽ സന്തോഷം നിറച്ച് തൊടിയിലെ പൂക്കൾ ഓരോന്നായി വിരിയുമ്പോൾ .തന്റെ ജനാലക്കൽ നിന്ന് അവൾ മന്ത്രിക്കും
കണ്ടിട്ടില്ല. കാലങ്ങളോളം സൈബീരി
യയിലെ ആ വലിയ വീട്ടിൽ അവൾ ഒറ്റക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അവളാരെയും ഭയപ്പെട്ടിരുന്നില്ല. എന്നും പന്ത്രണ്ടു പേർ അവൾക്ക് കാവൽ നിന്നു. ഋതുക്കൾ അവൾക്ക് ചുറ്റും പലതവണ വന്നു പോയി. തന്റെ മനസ്സിൽ സന്തോഷം നിറച്ച് തൊടിയിലെ പൂക്കൾ ഓരോന്നായി വിരിയുമ്പോൾ .തന്റെ ജനാലക്കൽ നിന്ന് അവൾ മന്ത്രിക്കും
" വന്ദനം മാർച്ച് വന്ദനം"
" താങ്കൾക്ക് റഷ്യയിലേക്ക് വീണ്ടും സ്വാഗതം "

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക