നില്ക്കു, മർത്യരേ കാണുക നിങ്ങൾ
കവലമൂലയിലു യർന്നൊരാ സ്തൂപം
വെള്ളവസ്ത്രത്തിൽ ചിരിച്ചിരിക്കുന്ന ധീരനേതാവിൻ ഓർമ്മ മണ്ഡപം!
കാലയവനികയ്ക്കപ്പുറം ധീരമായ്
നീതിതേടുവാൻ പോർക്കളം തീർക്കവേ,
അറ്റുപോയതെൻ മണിത്താലിതൻ
വിള്ളൽ വീഴാത്തതാം സ്നേഹബന്ധനം.
വീഥികൾ തോറും കറുത്ത പാഴ്തുണികളാൽ
തീർത്തുവച്ചതോ 'കരിദിനമത്രെ'!
'രക്തസാക്ഷി'യെന്നോമനപ്പേരവർ
കൊത്തിവച്ചൊരീ സ്മൃതിമണ്ഡപം....
വീർത്തവയറിൽ തുടിയ്ക്കുന്ന ജീവനും
അവശരായൊരു വൃദ്ധമാതാക്കളും
പശിയങ്ങടക്കുവാൻ വറ്റില്ലാ കഞ്ഞിയും
ചേർത്തുവച്ചിന്നു ഞാൻ കണ്ണുനീർ സാക്ഷി.
കാടുവെട്ടി, തോരണങ്ങൾ തൂക്കി,
വെള്ളപൂശുന്നു രാഷ്ട്രീയവിഡ്ഢികൾ
'രക്തസാക്ഷിദിന'ങ്ങളാചരിക്കവേ
തിങ്ങിനിറയുന്ന പുഷ്പചക്രങ്ങൾ
എന്റെ പ്രാണന്റെ നെഞ്ചിലായേറേ...
മാലയിട്ടൊരച്ഛന്നു മുന്നിലായ്
മുഷ്ടി വാനിലുയർത്തി ചൊന്നവൻ
"രക്തസാക്ഷികൾ സിന്ദാബാദ്"
നെഞ്ചുപൊട്ടിക്കരയുന്നൊരമ്മ ഞാൻ
നാളെയവനുമീയച്ഛന്റെ പാതയോ!
ധീരവീരരാം പുരുഷരക്തത്താൽ
പടുത്തുയർത്തിയീ നവഭാരതം
ഖ്യാതി നേടിയ വീരസ്മരണയ്ക്കപ്പുറം
ഉറവവറ്റി, എത്രയോ കണ്ണുകൾ.....
ആശയുമൊരാശ്രയവുമറ്റവർ
ഓർത്തുനോക്കൂവൊരുമാത്രയെങ്കിലും
രക്തസാക്ഷിതൻ സ്വന്തബന്ധങ്ങളേ.....
കവലമൂലയിലു യർന്നൊരാ സ്തൂപം
വെള്ളവസ്ത്രത്തിൽ ചിരിച്ചിരിക്കുന്ന ധീരനേതാവിൻ ഓർമ്മ മണ്ഡപം!
കാലയവനികയ്ക്കപ്പുറം ധീരമായ്
നീതിതേടുവാൻ പോർക്കളം തീർക്കവേ,
അറ്റുപോയതെൻ മണിത്താലിതൻ
വിള്ളൽ വീഴാത്തതാം സ്നേഹബന്ധനം.
വീഥികൾ തോറും കറുത്ത പാഴ്തുണികളാൽ
തീർത്തുവച്ചതോ 'കരിദിനമത്രെ'!
'രക്തസാക്ഷി'യെന്നോമനപ്പേരവർ
കൊത്തിവച്ചൊരീ സ്മൃതിമണ്ഡപം....
വീർത്തവയറിൽ തുടിയ്ക്കുന്ന ജീവനും
അവശരായൊരു വൃദ്ധമാതാക്കളും
പശിയങ്ങടക്കുവാൻ വറ്റില്ലാ കഞ്ഞിയും
ചേർത്തുവച്ചിന്നു ഞാൻ കണ്ണുനീർ സാക്ഷി.
കാടുവെട്ടി, തോരണങ്ങൾ തൂക്കി,
വെള്ളപൂശുന്നു രാഷ്ട്രീയവിഡ്ഢികൾ
'രക്തസാക്ഷിദിന'ങ്ങളാചരിക്കവേ
തിങ്ങിനിറയുന്ന പുഷ്പചക്രങ്ങൾ
എന്റെ പ്രാണന്റെ നെഞ്ചിലായേറേ...
മാലയിട്ടൊരച്ഛന്നു മുന്നിലായ്
മുഷ്ടി വാനിലുയർത്തി ചൊന്നവൻ
"രക്തസാക്ഷികൾ സിന്ദാബാദ്"
നെഞ്ചുപൊട്ടിക്കരയുന്നൊരമ്മ ഞാൻ
നാളെയവനുമീയച്ഛന്റെ പാതയോ!
ധീരവീരരാം പുരുഷരക്തത്താൽ
പടുത്തുയർത്തിയീ നവഭാരതം
ഖ്യാതി നേടിയ വീരസ്മരണയ്ക്കപ്പുറം
ഉറവവറ്റി, എത്രയോ കണ്ണുകൾ.....
ആശയുമൊരാശ്രയവുമറ്റവർ
ഓർത്തുനോക്കൂവൊരുമാത്രയെങ്കിലും
രക്തസാക്ഷിതൻ സ്വന്തബന്ധങ്ങളേ.....
"രതി ശിവദാസ്"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക