Slider

ഏഴു സുന്ദര രാത്രികൾ-വിവാഹപൂർവ രാത്രികൾ

0

ഏഴു സുന്ദര രാത്രികൾ-വിവാഹപൂർവ രാത്രികൾ
"സ്നേഹിക്കാൻ ഒരു മനസ്സ് തരാവോ"
"ഇഷ്ടമെന്നാദ്യം ചൊല്ലിയതാരോ, അറിയില്ല ഞാനോ നീയോ"
കുളിമുറിയിൽ കയറി നിന്നാ പിന്നെ സംഗീതക്കച്ചേരി തുടങ്ങുകയായി,അതിപ്പോ ഏതു പാട്ടെന്നൊനും ഇല്ല,നമ്മൾ ഏതും പാടും; പാട്ടുകാരിയായിട്ടൊന്നും അല്ലന്നേ,ഒരു രസം;
പ്രായം പതിനേഴായാൽ പാതിയിളക്കം എന്നാണല്ലോ,അല്ലെ
പിന്നെ നാവിൽ ഇപ്പൊ ഇഷ്ടവും സ്നേഹവും എല്ലാം കൊണ്ട് ഒരു തിരുവാതിരയാണ് ദൈവമേ;ഈ ജാതി പാട്ടൊക്കെ കേട്ടിട്ടാവണം
പതിവ് പോലെ അമ്മയുടെ വിളിയെത്തി;
"ഡി നീ അവിടെ എന്തെടുക്കുവാ ,മണിക്കൂർ ഒന്നായി,കോളേജിൽ പോകണ്ടേ നിനക്ക് "
"ദാ, എത്തി 'അമ്മ "
" ഫൈവ് മിനുട്സ്, ഫുഡ് പ്രോഗ്രാം ഓവർ; ബ്യൂട്ടി പ്രോഗ്രാം ബാക്കി ,ബസ് വരാൻ നേരായി;"
തലമുടി ചീകി യിട്ടും ശരിയാവുന്നില്ല, ഇതാ ഈ തലമുടി വളർത്തിയാലുള്ള ദോഷങ്ങൾ;എങ്ങനെയൊക്കെയോ ആ പരിപാടി അവസാനിപ്പിച്ച്, ബാഗ് മെടുത്തു ബസ്സിനായിട്ടു കവലയിലോട്ടു നടന്നു;
പെട്ടെന്ന്
"ചാന്ദിനി"
"ചന്ദുട്ടി "
ആരാടപ്പനെ ഈ നേരം കേട്ട നേരത്തു എന്നും പറഞ്ഞു നോക്കുമ്പോളതാ നിൽക്കുന്നു
വെളുക്കനെ ചിരിച്ചോണ്ട്
എന്റെ ബാല്യകാല സുഹൃത്തും വായ്നോട്ടത്തിൽ മാസ്റ്റർ ഡിഗ്രി എടുത്ത കൂട്ടുകാരൻ "അരവിന്ദ് "
"ഡി എന്താടി ഒരു മൈൻഡ് ഇല്ലാണ്ട്"
"ഓ നിന്നെ കണ്ടിട്ടു ഞാൻ ഇനി,എന്റെ ബസ് വരാരാറായി "(ഞാനും അവനും തമ്മിൽ ഡാ പോടാ റിലേഷൻ ആയോണ്ടാ ഈ ജാതി വെറുപ്പിക്കല് )
"ശരിയെടി നീ നടന്നോ "
"അവൻ എന്തിനാണാവോ വിളിച്ചേ,ആ എന്തേലും ആകട്ടെ"
ഞാൻ തിരിഞ്ഞു നടന്നു ;
വൈകുന്നേരം ബസിൽ നിന്നിറങ്ങി, വീട്ടിലേക്കു നടക്കുമ്പോഴായിരുന്നു അത് കേട്ടത് ;
നമ്മുടെ വേലപ്പൻ ആശാരിയുടെ മോനില്ലേ അരവിന്ദ്,കൂട്ടുകാർക്കൊപ്പം തിരയിൽപ്പെട്ടു,രണ്ടു പേരുടെ ബോഡി കിട്ടി,തിരച്ചിൽ നടന്നോണ്ടിരിക്കുവെന്നും മറ്റും;
"ചെറുക്കനും രണ്ടു കൂട്ടുകാരും കൂടെ രാവിലെ കടല് കാണാൻ പോയതാ,കുളിക്കുന്നതിനിടയിൽ,,,,"
കവലയിൽ കേട്ടതൊക്കെ സത്യമാവരുതേ എന്നായിരുന്നു അപ്പോഴുള്ള എന്റെ പ്രാർത്ഥന
രാവിലെ അവൻ എന്നോട് സംസാരിക്കാൻ വന്നിട്ടും,ചില നേരങ്ങളിൽ നമ്മളിങ്ങനാ ആർക്കും കൊടുക്കാൻ നമുക്ക് ഇച്ചിരി സമയം കാണില്ല;പിന്നെ ഒരുനാൾ ആശിച്ചാലും നമുക്കവരെ കാണാൻ കഴിഞ്ഞെന്നും വരില്ല;അപ്പോഴേക്കും വിധിയവരെ നമ്മളിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ടാവും;
ദിവസങ്ങൾ കടന്നു പോയി,എന്റെ എഞ്ചിനീയറിംഗ് പഠനം അവസാനിക്കാൻ ആറു മാസങ്ങൾ ബാക്കി; പ്രോജക്റ്റും തിരക്കുകളുമായിട്ടു നടക്കുന്ന സമയം,
"മോളെ; ചാന്ദിനി കുട്ടി അമ്മയില്ലേ "
ഭാർഗവി 'അമ്മ, കല്യാണ ബ്രോക്കെർ ആണ് കക്ഷി ; മൂപ്പത്തിക്ക് ഈ ഇടയായിട്ടു നമ്മളോട് സ്നേഹം കൂടുതലാണ്;എനിക്ക് എന്തോ പാരയും കൊണ്ടുള്ള വരവാണ് അതെന്നു മനസ്സിലായി;
"അമ്മെ"
അടുക്കളയിൽ നിന്ന് 'അമ്മ ഹാജർ;
"നല്ല ഒരു ചുങ്കൻ ചെക്കൻ, സ്വന്തമായിട്ട് ഒരു ബാങ്ക് ഒക്കെ ഉണ്ടേ ആൾക്ക്,ഒറ്റ മോൻ,നമ്മുടെ ചന്ദുട്ടിക്കു ചേരും ,മോളുടെ കോഴ്സ് കഴിയാൻ അധിക നാളൊന്നും ഇല്ലല്ലോ "
"അതിപ്പോ, ഉടനെ ഒരു കല്യാണം ,അവൾക്കിനിയും പഠിക്കണമെന്നാ പറയുന്നേ "
"ഓ അവൻ പഠിപ്പിച്ചോളുമെന്നെ" അതും പറഞ്ഞിട്ടു മൂപ്പത്തിയാര് എന്നെ നോക്കി ഒരു ആക്കി ചിരി;
മനസ്സിൽ
"ആ കോഴ്സ് ഏതായാലും ഇപ്പൊ വേണ്ട "
"ഇതിലിപ്പോ ആലോചിക്കാൻ ഒന്നുമില്ല, നിങ്ങൾ കുട്ടിയുടെ അച്ഛനോട് കാര്യം പറയു, സമ്മതമെങ്കിൽ അടുത്താഴ്ച അവരിങ്ങോട്ടു വരും "
അവര് പോയ ഉടനെ
"അമ്മെ വേണ്ടാട്ടോ,എനിക്കിപ്പോ കല്യാണം വേണ്ട "
അമ്മയെന്നെ തറപ്പിച്ചൊരു നോട്ടം നോക്കി;
"നീ ഇവിടെ നില്ക്കാൻ പോവാണോ;നല്ല ആലോചന ആണേൽ ഞങ്ങളത് നടത്തും "
"രക്ഷയില്ല,ഞാൻ പെട്ടു മോനെ ദാസാ "
"അതെ ആ പയ്യനും കൂട്ടരും വരുന്നുണ്ടെന്നു ഈ ആഴ്ച " അനിയത്തി ലക്ഷ്മി അറിയിച്ചു;
വിവാഹത്തിന് താല്പര്യക്കേട് കാണിച്ചെങ്കിലും എന്റെ മനസ്സിലും ഒരു ഇത് ഇല്ലാതില്ല ;
ഇനിയിപ്പോ ജീവിതത്തിലെ കൂട്ടുകാരൻ ഇതായിരിക്കുവോ, കാണാൻ ഒരു കൊതിയൊക്കെ തോന്നാതിരുന്നില്ല;
എപ്പോഴായാലും കല്യാണം കഴിച്ചേ പറ്റൂ,അവര് വരട്ടെ
അങ്ങനെ ആ ദിവസമെത്തി,
പെണ്ണ് കാണൽ ചടങ്ങു; ഒരു നീല ചുരിദാറിൽ, മുടി ഒക്കെ വിടർത്തിയിട്ടു,സുന്ദരിയാണെന്ന് ഉറപ്പു വരുത്തി, ഉമ്മറത്തേക്ക് വരുമ്പോൾ എന്റെ ദേഹം ഒന്നടങ്കം വിയർത്തു ;
പയ്യന്റെ പെങ്ങളും ഭർത്താവുമാണ് കൂടെ
അതെ എന്റെ ചെക്കനെ ഞാൻ കണ്ടു;
"ഭാർഗവി 'അമ്മ പറഞ്ഞ പോലെ നല്ല ചുങ്കൻ ചെക്കൻ"
ആ സദസ്സിലേക്ക്,ആളുടെ പെങ്ങൾ എന്നെ കൂട്ടി കൊണ്ടിരുത്തി,
എന്തൊക്കൊയോ ചോദിക്കുണ്ട്
ഞാൻ ആകെ തണുത്തുറഞ്ഞ പോലെ;
ഇതാണാവോ എന്റെ ചെക്കൻ, വല്ലാത്തൊരു ഫീലിംഗ്
തിരിച്ചു പോകാൻ നേരം, കണ്ണുകൾ കൊണ്ട് ഞങ്ങൾ കഥ പറഞ്ഞു;"ഇഷ്ടമാണ് നിന്നെയെനിക്ക്"
വിവാഹം നിശ്ചയിച്ചു ;
ഫോൺ വിളിയും ചാറ്റിങ്ങും പടർന്നു പന്തലിച്ചു,കാണാതിരിക്കാൻ വയ്യെന്നായി;
ഒരാണിനോടൊപ്പം അവന്റെ കരുതൽ സ്നേഹം ഇതൊക്കെ അനുഭവിക്കാൻ പോകുന്നു എന്ന ചിന്ത എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് ; ഇതു വരെ എല്ലാവരും ഉണ്ടായിരുന്നു അച്ഛൻ 'അമ്മ ലക്ഷ്മി ,പക്ഷെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു രാജീവേട്ടൻ,എന്റെ ഏട്ടൻ വന്നതിൽ പിന്നെ ഒരായിരം ജന്മങ്ങളിലെ സ്നേഹം ഒരുമിച്ചു കിട്ടിയ പോലെ; ഏതവസ്ഥയിലും ഇനി ജീവിതത്തിൽ താങ്ങും തണലുമായിട്ടു ; സ്വന്തമെന്നു പറയാൻ ,എല്ലാം പങ്കിടാൻ ഒരാളു വരുന്നു ;;
;സ്നേഹം ആഗ്രഹിച്ചു കരുതൽ മോഹിച്ചു ഒരാളുടെ കൈ പിടിക്കാനൊരുങ്ങുന്നു; എങ്കിലും പത്രത്താളുകളിൽ ദിനംപ്രതി വരുന്ന വാർത്തകൾ എന്നെ അലട്ടിയിരുന്നു; ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്തവർ, അവരും വിവാഹത്തിന് മുൻപ് , എന്നെ പോലെ സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവില്ല;
കഴിഞ്ഞ ദിവസം അങ്ങേതിലെ പുഷ്പ്പ ചേച്ചി പറയുന്നുണ്ടായിരുന്നു
"മോളെ, യാഥാര്ഥ്യങ്ങൾ സ്വപ്നങ്ങൾ പോലെ ആയിരിക്കണമെന്നില്ല;ആ സത്യം മനസിലാക്കുന്നിടത്താണ് ജീവിത വിജയം "
" ഏതൊരു പെൺകുട്ടിയെയും പോലെ വിവാഹപൂർവ സ്വപ്നങ്ങൾ കടന്നു ജീവിതമെന്ന യാഥാർഥ്യത്തിലേക്ക് ഞാൻ എന്റെ കൂട്ടുകാരന്റെ കൈ പിടിക്കുവാണ് നാളെ , അതെ നാളെ എന്റെ വിവാഹമാണ് "
ചാന്ദിനി
വെഡ്സ്
രാജീവ്


Dr Anuja
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo