Slider

ഒരു വാട്സ്‌ ആപ്പ്‌ ദുരന്തകഥ

0

Suresh Raj
ഒരു വാട്സ്‌ ആപ്പ്‌ ദുരന്തകഥ
*------------------------------------*
കല്യാണം കഴിഞ്ഞ ചെറുപ്പക്കാർക്ക്‌ വല്ലപ്പോഴും വീണുകിട്ടുന്ന അവസരങ്ങളാണു ഭാര്യമാർ വീട്ടിലേക്ക്‌ പോകുന്ന ദിവസങ്ങൾ.
കുറേ ദിവസത്തിനു ശേഷം അവൾ അമ്മയെ കാണണം എന്ന് പറഞ്ഞ്‌ പോയി എന്ന് ഫ്രണ്ട്സിനോട്‌ പറയേണ്ട താമസം അവർ പരിപാടി പ്ലാൻ ചെയ്തു.
മുകളിലെ വാടകക്കാർ ഒഴിഞതിനു ശേഷം പുതിയ താമസക്കാരെ കിട്ടാഞ്ഞത്‌ അനുഗ്രഹമായി.
വെള്ളവും പാക്കറ്റും ഒക്കെ കണ്ടപ്പോ തന്നെ അമ്മയ്ക്ക്‌ കാര്യം മനസ്സിലായ്‌,
ഓവറാവാണെങ്കിൽ അവിടെ കിടന്നാ മതി പിന്നെ അമ്മച്ചീനെ കാണണം കൂടെ കിടക്കണം എന്നൊക്കെ പറഞ്ഞ്‌ വന്നാ ചൂലെടുത്ത്‌ ആട്ടും ഞാൻ.
ഇല്ലാ വരില്ല അവിടെ തന്നെ കിടക്കും എന്ന് ഉറപ്പ്‌ കൊടുത്ത്‌ മുകളിലേക്ക്‌ കയറി
സമയം എട്ടര കഴിഞ്ഞു അവൾടെ വിളി വന്നില്ലല്ലോ എന്നോർത്ത്‌ നോക്കി ഇരിക്കാണു.നോക്കി ഇരിക്കേ കോൾ വന്നു
വേഗം എടുത്തു.
മന്വേട്ടൻ എവിടാ ഫോൺ എടുക്കലും മറുതലക്കൽ നിന്ന് ചോദ്യം വന്നു.
വീട്ടിൽ എത്തീ
ന്താ ഒരു ഒലിപ്പിക്കൽ എന്തേലും കഴിച്ചോ
ഓ……കഴിച്ചു
അമ്മ എവിടേ
ദാ ഇവിടണ്ട്‌ കൊടുക്കാം അമ്മേ ദേ അഞ്ജുവാ അമ്മക്ക്‌ ഫോൺ കൊടുത്ത്‌ കൊണ്ട്‌ ഞാൻ സൈഡിൽ നിന്നു കൈ കൂപ്പി ഒന്നും പറയല്ലേ എന്ന ദൈന്യഭാവം ആവുന്നത്ര മുഖത്ത്‌ വിടർത്തിയതു കൊണ്ടോ എന്തോ അവൾടെ
വീട്ടുകാരുടെ വിശേഷമൊക്കെ ചോദിച്ച്‌ അമ്മ മൊബെയിൽ എനിക്ക്‌ തന്നു.
ന്നാ ഞാൻ വെക്കട്ടേ ………
മ്മ് എന്ന് അമർത്തി മൂളി ഞാൻ മുകളിലേക്കോടി.
മന്വോ ഇത്‌ ശീലാക്കണ്ടട്ടോ എന്ന് അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇല്ലാ എന്ന് പറഞ്ഞ് കഴിയുന്നതിനു മുൻപേ ഞാൻ മുകളിൽ എത്തിയിരുന്നു.
എന്തുവാടേ അനക്ക്‌ ഓളെ ഇത്രയ്ക്ക്‌ പേട്യാ??
നന്ദന്റെ വക ചോദ്യം വന്നു
പേടിയല്ലടാ ഓളൊരു പാവാ ഞാൻ കുടിക്കൂലാന്ന് സത്യം ചെയ്തതാ
ഓൾടെ അച്ഛൻ നല്ല വെള്ളമടി ആയിരുന്നു ലിവർ സിറോസിസ്‌ വന്നാ മരിച്ചത്‌.അതോണ്ട്‌ കുടിക്കുന്നത്‌ തീരെ ഇഷ്ടല്ല.
അതൊക്കെ വിട്‌ നീ ഇത്‌ ഫിനിഷ്‌ ചെയ്യ്‌ ഞങ്ങൾ രണ്ടാം റൗണ്ട്‌ തുടങ്ങാൻ പോവാ
വേഗം തീർത്ത്‌ പോണം.
എനിക്ക്‌ രാവിലത്തെ ട്രെയ്നിൽ ചെന്നൈക്ക്‌ പോവാനുള്ളതാ
ഒറ്റ ശ്വാസത്തിൽ നന്ദൻ പറഞ്ഞു തീർത്തു.
ചെന്നൈക്കോ അവിടെന്താ പരിപാടി ??
ഒഫീഷ്യൽ ടൂർ ആടാ നീ വേഗം അടിക്ക്‌ എന്ന് പറഞ്ഞ്‌ അവൻ രണ്ടാമത്തെ പെഗ്ഗും വായിലേക്ക്‌ കമിഴ്ത്തി.
ഗിരിയും സുധിയും മൊബെയിലിൽ നോക്കിരിക്യാണു
എപ്പൊളെങ്കിലും ഒന്ന് ഒരുമിച്ച്‌ ഇരുന്നാലും കഴുത്തും താഴ്ത്തി ഇരിയ്ക്കും
ആ ഫോൺ ഒന്ന് അവിടെ വെക്ക്‌ എന്ന് ഞാൻ പറഞ്ഞത്‌ സ്വൽപ്പം ശബ്ദം കൂടിപ്പോയി.
നിന്റോൾ ഇനി വിളിക്കോ എന്ന് കുഴഞ്ഞ നാവിനാൽ കഷ്ടപെട്ട്‌ ചോദിച്ചു കൊണ്ട്‌ ഗിരി ഫോൺ സൈഡിൽ വെച്ചു.
ഇവൻ ഒറ്റ പെഗ്ഗ്‌ കൊണ്ട്‌ കിക്കായോ നന്ദാ
ഒറ്റ പെഗ്ഗോ അവർ രണ്ടാളും കൂടി ഒരു ഹാഫ്‌ തീർത്ത്‌ വരാ .
ആ ഹാ വെറുതെല്ല ഒരു കുഴച്ചിൽ അപ്പോ ഇന്ന് ഇവിടെ കിടക്കാനാണൊ ഉദ്ധേശം
"പിന്നല്ലാതെ"… അച്ചാർ എടുത്ത വിരൽ വായിലിട്ട്‌ കൊണ്ട്‌ ഗിരി പറഞ്ഞു
ഞാൻ ണ്ടാവൂല ട്ടോ രാവിലെ പോവാൻ ള്ളതാ എന്ന് നന്ദൻ ആരോടെന്നില്ലാതെ പറഞു.
വാങ്ങി വെച്ച പോറോട്ടയും ചിക്കനും കഴിച്ച്‌ കഴിഞപ്പോഴേക്ക്‌ എല്ലാരും ഫ്ലാറ്റ്‌
ന്നാ ശരി മന്വോ ഞാനിറങ്ങാ പോയ്‌ കിടക്കട്ടെ എന്ന് പറഞ്ഞ്‌ നന്ദൻ ഇറങ്ങി പോയ്‌.
ബാക്കി രണ്ടു പേരും പിച്ചും പേയും പറഞ്ഞു കൊണ്ട്‌ കിടക്കുന്നുണ്ട്‌.
ഫോൺ എടുത്ത്‌ നോട്ടിഫിക്കേഷൻസ്‌ ഒക്കെ നോക്കി ഇരുന്നു,
അപ്പോളാണു അഞ്ജുവിന്റെ മെസ്സേജ്‌ വന്നത്‌
"മന്വേട്ടാ കിടന്നോ "
മറുപടി ടൈപ്പ്‌ ചെയ്യാൻ പോകുമ്പോഴാണു ബാറ്ററി ലോ എന്ന് കണ്ടത്‌
അഞ്ച്‌ ശതമാനമേ ഉള്ളൂ നെറ്റും കൂടി ഓണാണെങ്കിൽ പിന്നെ പറയണ്ട പെട്ടെന്ന് ഓഫാവും.
ഫ്രണ്ട്സിന്റെ ഗ്രൂപ്പിൽ തുരുതുരാ ഫോട്ടോസ്‌ വന്നോണ്ടിരിക്യാണു
നന്ദൻ വെള്ളമടിക്കുമ്പോ എടുത്ത ഫോട്ടോസ്‌ അയക്കുന്നതാണു.
ഫോൺ അവിടെ വെച്ചിട്ട്‌ ഞാൻ ചാർജ്ജർ തിരഞ്ഞു.എവിടേയും കാണുന്നില്ല.ഓഫീസിന്ന് എടുക്കാൻ മറന്നതാണെന്ന് മനസ്സിലായി.
വേഗം ഫോണെടുത്ത്‌ നന്ദൻ ഓൺലൈനിൽ ഉണ്ടോന്ന് നോക്കി,ഭാഗ്യം അവൻ കിടന്നിട്ടില്ല
ടാ ചാർജ്ജർ തരോ എന്ന് ടൈപ്പ്‌ ചെയ്ത്‌ അയച്ചു
തരാം നീ കോളിംഗ്‌ ബെൽ അടിക്കരുത്‌ എന്ന് മറുപടിയും വന്നു.
അഞ്ജുവും മെസേജ്‌ അയക്കുന്നുണ്ട്‌.
കിടക്കാൻ പോവാ എന്ന് മറുപടി അയച്ചതും അവൾ മെസ്സേജിംഗ്‌ നിർത്തി,
"ഞാൻ ജനവാതിലിന്റെ അടുത്തേക്ക്‌ വരാം നീ ഒച്ചയുണ്ടാക്കാതെ വന്ന് തന്നാൽ മതി"
എന്ന് നന്ദനു മെസേജ്‌ അയച്ചു.
റിപ്ലേ ഒന്നും കാണാഞ്ഞിട്ട്‌ ഒന്നൂടെ അയച്ചു അപ്പോ നേരത്തെ അയച്ചത്‌ എവിടെ പോയ്‌ എന്ന് എത്ര ആലോചിട്ടും ഒരു പിടിയും കിട്ടിയില്ല.
ചാർജ്ജർ വാങ്ങി ഫോൺ കുത്തി വെച്ച്‌ നേരെ പൊയ്‌ കട്ടിലിൽ വീണതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു.
രാവിലെ അമ്മയുടെ വാതിലിൽ ഉള്ള മുട്ടൽ കേട്ടാണുർന്നത്‌
വാതിൽ തുറന്നപ്പോ അമ്മ സംഹാരരുദ്രയായ്‌ നിൽക്കുന്നു
സത്യം പറയെടാ നീ ഇന്നലെ രാത്രി എവിടാ പോയത്‌ ?
എവിടെ പോവാൻ ഇവിടെ കിടന്നുറങ്ങി
മന്വോ കള്ളം പറയണ്ട
ഇല്ലമ്മേ എവിടേം പോയില്ല ഇവിടെ തന്നെയാ കിടന്നത്‌.
എനിക്ക്‌ ഒന്നും അറിയണ്ട അഞ്ജുവും ആങ്ങളയും ഇപ്പോ എത്തും എന്താന്ന് വെച്ചാൽ ഓരോട്‌ പറഞ്ഞോ.
ഒന്നും മനസ്സിലാവാതെ പകച്ച്‌ നിൽക്കുമ്പോൾ മുറ്റത്ത്‌ ഒരു കാർ വന്ന് നിർത്തി,അളിയൻ ഡ്രൈവർ സീറ്റിൽ നിന്ന് ചാടിയിറങ്ങി "ന്നാലും ന്റെ അളിയാ ഇമ്മാതിരി പണി വേണ്ടായിരുന്നു ട്ടോ"
ഒന്നും മനസ്സിലാവാതെ ഞാൻ കാറിനടുത്തേക്ക്‌ ചെന്നു.
കരഞ്ഞ്‌ കലങ്ങിയ കണ്ണുമായ്‌ അഞ്ജു ഇരിക്കുന്നു
എന്നെ കണ്ടതും ഉരുണ്ട്‌ വന്ന കണ്ണീർത്തുള്ളികൾ വീണ്ടും കവിളിണയെ തഴുകി ഒലിച്ചു കൊണ്ടിരുന്നു
നീ കാര്യം പറ അഞ്ജൂ എന്താണ്ടായേ
എന്താണ്ടായേന്ന് ഞാൻ തന്നെ പറയണം ല്ലേ
ഇതിനാ ല്ലേ മുത്തേ തേനേന്നും പറഞ്ഞ്‌ എന്നെ പറഞ്ഞയക്കുന്നത്‌.
ഒന്ന് തെളിച്ച്‌ പറ അഞ്ജൂ പ്ലീസ്‌.
ഇത്‌ ഏതവൾക്ക്‌ അയച്ച മെസ്സേജാ എന്നും പറഞ്ഞ്‌ അവൾ ഫോൺ എടുത്ത്‌ എന്റെ നേർക്ക്‌ നീട്ടി.
ഓ ……… ഇതോ
ആ……ഇതന്നേ
സത്യം പറ ആരാ ഇവൾ
ന്റെ പൊന്നു അഞ്ജൂ അത്‌ നന്ദനോട്‌ ചാർജ്ജർ വാങ്ങാൻ വേണ്ടി വരട്ടേന്ന് ചോദിച്ചതാ അല്ലാതെ നീ കരുതും പോലെ ഒന്നും ഇല്ല.
ന്നാ ഫോൺ നോക്കട്ടെ
ഇപ്പം എടുക്കാം എന്ന് പറഞ്ഞ്‌ മുകളിൽ പോയ്‌ ഫോണെടുത്ത്‌ വാട്സ്‌ ആപ്പ്‌ നോക്കിയപ്പോളാണു മനസ്സിലായത്‌ കിടക്കുന്നതിനു മുൻപ്‌ ലാസ്റ്റ്‌ വന്ന മെസ്സേജെല്ലാം ക്ലിയർ ചെയ്തിട്ടാണു കിടന്നത്‌ ഇനി അഞ്ജൂനോട്‌ എന്ത്‌ പറയും.
താഴെ എത്തിയതും അവൾ ഫോൺ തട്ടി പറിച്ചെടുത്തു.
നോക്കേട്ടാ എല്ലാ മെസ്സേജ്ജും ക്ലിയർ ചെയ്തീണ്ട്‌ ആ മെസ്സേജ്‌ നന്ദേട്ടനു അയച്ചതൊന്നും അല്ല.
ഇന്നലെ കുടിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയ്‌.
എല്ലാം ശരിയാക്കാം അളിയാ എന്ന് പറഞ്ഞ്‌ നേരെ നന്ദന്റെ വീട്ടിലേക്കോടി.
സുമത്യേച്ച്യേ നന്ദൻ എവിടെ
ദാ ഇപ്പൊ ഇറങ്ങി റെയിൽ വേ സ്റ്റേഷനിലേക്കാ പോയത്‌.
അവനെങ്ങാനും ട്രെയിൻ കേറിയാൽ ഉള്ള സ്ഥിതി ഓർത്ത്‌ എനിക്ക്‌ തല കറങ്ങി.
എങ്ങിനെയോ ഓടി അളിയനോട്‌ കാർ എടുക്കാൻ പറഞ്ഞു
എങ്ങോട്ടാ
വേഗം എടുക്ക്‌ നന്ദനെ കാണണം ശ്വാസം മുട്ടിയിട്ട്‌ വാക്കുകൾ മുറിഞ്ഞ്‌ പോയ്‌.
മെയിൻ റോഡിലേക്ക്‌ കയറുന്നതിനു തൊട്ട്‌ മുൻപിലുള്ള വളവിൽ വെച്ച്‌ സിനിമാ സ്റ്റെയിലിൽ അവന്റെ ബൈക്കിനെ ഓവർട്ടേക്ക്‌ ചെയ്ത്‌ നിർത്തി.
നന്ദൻ ആകെ തരുത്ത്‌ നിൽക്കാണു
ഷർട്ട്‌ ഇടാതെയാണു പോയത്‌ എന്നൊക്കെ ഞാൻ മറന്നു പോയ്‌.
നന്ദാ ആ ഫോൺ താ ചെറിയ ഒരു പ്രശ്നം ഉണ്ട്‌.
ആളുകൾ കൂടിയതൊന്നും ശ്രദ്ധിക്കാതെ ഞാൻ ഫോൺ വാങ്ങി കാറിൽ കയറി എന്റെ നിരപരാധിത്വം തെളിയിച്ചു.
പറ്റിയ അബദ്ധമോർത്ത്‌ അളിയനും അവളും ചിരിച്ചു.
ഫോൺ വേഗം നന്ദനു കൊടുത്തു.
എന്താടാ പ്രശ്നം
ഒന്നും ഇല്ലെടാ ഇന്നലെ മെസ്സേജ്‌ അയച്ചത്‌ മാറി പോയത്‌ വല്യ പ്രശ്നായ്‌ നീ പോയ്‌ വന്നിട്ട്‌ വിശദമായ്‌ പറയാം പൊയ്യ്ക്കോ ട്രെയിൻ മിസ്സ്‌ ആവണ്ട.
തിരിച്ച്‌ കാറിൽ കയറിയപ്പോ അഞ്ജു പിന്നേം കരയുന്നു ഇനി എന്തിനാടീ കരയണത്‌.
ഒരു കാര്യോം അറിയാതെ ഞാൻ വെറുതെ മന്വേട്ടനെ സംശയിച്ചു.
അത്‌ സാരല്യടോ എപ്പോഴെങ്കിലും ഇങ്ങിനെ എന്തേലും വേണ്ടേ എന്ന് പറഞ്ഞ്‌ അവളെ നെഞ്ചോട്ചേർത്ത്‌ കിടത്തി.
അളിയോ വണ്ടി എടുക്ക്‌ എന്ന് പറഞ്ഞു
ഇന്നലെ നല്ല അടിയായിരുന്നു ല്ലേ എന്ന അവൾടെ ചോദ്യത്തിനു ഒരു ചിരിയും കൂടെ ഇല്ല മോളേ ഇനി ഞാൻ തൊടില്ല എന്ന ഉറപ്പും കൊടുത്തു കൊണ്ട്‌ യാത്ര മുന്നോട്ട്‌ നീങ്ങി

Suresh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo