മറ്റൊരു ഗ്രൂപ്പിൽ ഓർമ്മച്ചിരാതുകൾ എന്ന മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹമായ ഓർമ്മക്കുറിപ്പുകൾ
ഓർമ്മകളിലെ തീച്ചൂളകൾ ( ഭാഗം അഞ്ച്)
***** നാഗപഞ്ചമിയുടെ ദാനം *****
***** നാഗപഞ്ചമിയുടെ ദാനം *****
മനസ്സിൽ തങ്ങി നില്ക്കുന്ന ഓർമ്മകൾ ഒരുപാടുണ്ടെങ്കിലും അതെല്ലാമെല്ലാം ഞാനും, എന്റെ നാടും,ബാല്യവും, കുടുംബവും, പാർട്ടിയും മാത്രം ബന്ധപ്പെട്ടതാണ് എന്നാൽ ഇത് ഒരുമനുഷ്യന് അവന്റെ ജീവിതം കൊണ്ട് മറ്റൊരു മനുഷ്യന് എന്തു ചെയ്യാൻ കഴിയും എന്നതിന്റെ ആകെ തുകയുടെ മൊത്തവിലയാണ്
1996 ൽ ഞാൻ ' കർണാടകയിലെ ദക്ഷിണ കന്നഡയിലെ സിദ്ധാപുരത്ത്... കരാട്ടേ പരിശീലകനായി ജോലി നോക്കുന്ന സമയം .എനിക്കന്ന് കുന്താപുര,സിദ്ധാപുര, അമാസബൈലു, ഹൊസംഗഡി കെ പി സി കോളനി (കർണാടക പവ്വർ കോർപറേഷൻ കോളനി ഇത് ഇടുക്കി അണ്ടർ ഗ്രൗണ്ട് പവ്വർ ഹൗസ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തു നില്ക്കുന്നതാണ്) എന്നിവിടെങ്ങളിൽ ദോജോ ( സ്ക്കൂളുകൾ) ഉണ്ടായിരുന്നു. ഇതിൽ സിദ്ധാപുര ബാക്കിയുള്ള സ്ഥലങ്ങളുടെ മദ്ധ്യത്തിൽ ഉള്ളതായതു കൊണ്ട് യാത്രകൾക്ക് സൗകര്യപ്രദമായിരുന്നു. അവിടെയുള്ള ഷിമോഗ റോഡിൽ ശ്രീ സിദ്ധേശ്വര ടെംപിളിനോട് ചേർന്ന അമ്പലം വക പുരയിടത്തിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. രാവിലെ പരിശീലനത്തിന്റെ ഭാഗമായി എന്നും അഞ്ച് കിലോമീറ്റർ അകലയുള്ള ആജ്രീ എന്ന സ്ഥലത്തേക്ക് ഓടുക പതിവായിരുന്നു. അവിടെയുള്ള പൂജാരി സംഘത്തിൽ (ഈഴവർ, ബില്ലവർ)പ്പെട്ട വിദ്യാർത്ഥികളുടെ ഒപ്പമുള്ള പരിശീലനം കഴിഞ്ഞ് രാവിലെ എട്ട് മണിക്കുള്ളിൽ തിരികേ എത്തുകയായിരുന്നു എന്റെ ദിനചര്യകൾ..
അന്നത്തെ ദിവസം പ്രധാനപ്പെട്ട ദിവസമായിരുന്നു നാഗപഞ്ചമി, കൃത്യമായി പറഞ്ഞാൽ ആഗസ്റ്റ് പത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ്, പതിവുപോലെയുള്ള ഓട്ടത്തിനു മുമ്പായി, സിദ്ധാപുര ഗവർമെന്റ് ഹൈസ്സ്ക്കൂളിലെ രംഗമണ്ഡപത്തിൽ (സ്റ്റേജിൽ) അല്പം വ്യായാമം ചെയ്ത് കഴിഞ്ഞാണ് ഓട്ടം തുടങ്ങുന്നത്. തൊട്ടടുത്തുള്ള ഗവർമെന്റ് ഹോസ്പിറ്റൽ, ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, ആജ്രീ മൂർകേ (നാലും കൂടിയ സ്ഥലം)യിലുള്ള സെയിൽ ടാക്സ് ചെക്ക് പോസ്റ്റ്, ശ്രീ മഞ്ജുനാഥ ഹോസ്പിറ്റൽ, കർണാടക വാട്ടർ അതോരിട്ടി (കെ ഡബ്ലിയു എ )ഇത്രയും സ്ഥാപനത്തിലേക്ക് പകലും, രാത്രിയും ഭക്ഷണവും, ചായ, കാപ്പി തുടങ്ങി മറ്റു വസ്തുക്കൾ സപ്ലേ ചെയ്യുന്നത് സിദ്ധേശ്വര അമ്പലത്തിനോട് ചേർന്നു പ്രവർത്തിക്കുന്ന ഹോട്ടൽ ശ്രീ രാഘവേന്ദ്രയിൽ നിന്നാണ്. ഇതിന്റെ ഉടമസ്ഥൻ ശങ്കരനാരായണ സ്വദേശിയായ ലംബോധര ഛത്ര എന്ന ബ്രാഹ്മണനും. ഇവിടെ നിന്നും പുലർച്ചക്ക് ഒരു ശൂണ്ടി രസായന ( ചുക്ക് കാപ്പി) വാങ്ങി കുടിച്ചതിന്ശേഷമാണ് രംഗ മണ്ഡപത്തിലെ കസർത്തുകൾ (വ്യായാമം) തുടങ്ങുന്നത്.
പതിവുപോലെ അഞ്ചേകാലിന് ഓട്ടംതുടങ്ങി ഏകദേശം ഒരു രണ്ട് മിനിറ്റ് കഴിഞ്ഞിട്ടുണ്ടാകും പെട്ടന്ന് റോഡരികിൽ നിന്നും ഒരു പിഞ്ഞുകുഞ്ഞിന്റെ നേർത്തകരച്ചിൽ കേട്ടു ഞാൻ പെട്ടന്നു നിന്നു. വീണ്ടും കരച്ചിൽ അകാരണമായ ഭയം എന്നെപൊതിഞ്ഞു കാരണം നേരം നന്നായി വെളുത്തിട്ടില്ല ചെറിയ മഞ്ഞുവീഴ്ച്ചയുള്ളത് കൊണ്ട് റോഡരികിലെ പൊന്തകൾ നനഞ്ഞു കിടക്കുന്നുണ്ട് സ്ഥിരം പോകുന്ന വഴിയായത് കൊണ്ട് സ്ഥലം ചിരപരിചിതവും അവിടെനിന്നും അങ്ങനെയൊരു ഒച്ച കേൾക്കാൻ യാതൊരു സാഹചര്യവുമില്ല അടുത്തൊരു വീടുമില്ല ഇതായിരുന്നു എന്റെ ഭയത്തിനടിസ്ഥാനം. അത് കാര്യമാക്കാതെ ഞാൻ ഓടൻ തുടങ്ങി ചില പക്ഷികൾ പിഞ്ചുകുഞ്ഞുങ്ങൾ കരയുന്നതുപോലെ കരയുമെന്നു ഞാൻ കേട്ടിരുന്നു.രണ്ട്, മൂന്ന് ചുവട് മുന്നോട്ട് വച്ചു കാണും കരച്ചിൽ വീണ്ടും കേട്ടു. രണ്ടും കല്പിച്ചു ഞാൻ പൊന്തയുടെ അടുത്തു ചെന്നപ്പോൾ കരച്ചിൽ നിന്നു.ഞാൻ അവിടെ കാതുകൾ കൂർപ്പിച്ചിരുന്നു അതാ വീണ്ടും കരച്ചിൽ പഴയതുപോലെ ശക്തിയില്ല. ഞാൻ ചുറ്റുംപരതി കൈയ്യിൽ ഒരു വടിക്കഷണത്തിനു വേണ്ടി. പിന്നെ പുറകോട്ടോടി അവിടെ ഒരു കൂട്ടം ശീമക്കൊന്ന നില്ക്കുന്നത് എനിക്കറിയാമായിരുന്നു. ഒരു ചാട്ടത്തിന് സാമാന്യം വലിയ കൈയ്യിലൊതുങ്ങുന്ന ഒരു കഷണം കഷ്ടപ്പെട്ടു വളച്ചൊടിച്ചു.അതിന്റെ ഇലകൾ ഉതിർത്ത് കളഞ്ഞുകൊണ്ട് കരച്ചിലു കേട്ട സ്ഥലത്ത് ചെന്നു വടി കൊണ്ട്തകരകൾ വകഞ്ഞു മാറ്റി നോക്കിയപ്പോൾ കണ്ടകാഴ്ച്ച ഹൃദയംതകർത്തു. രക്തം പുരണ്ട ഒരു പാവാടയിലും, പഴയ കോട്ടൺലുങ്കിയിലും പൊതിഞ്ഞു വച്ചിരിക്കുന്ന ഒരു നവജാത ശിശു. ഞെട്ടിപിന്നോട്ട് പോയ ഞാൻ ഒന്നും നോക്കിയില്ല ചെറുപ്പത്തിൽ എന്റെ അനുജന്മാരേ എടുത്തിരുന്ന ഓർമ്മയിൽ കുഞ്ഞിനെ വാരിയെടുത്തു .കുഞ്ഞിന്റെ തലയിലും, ദേഹത്തുമുണ്ടായിരുന്നു ഒട്ടിപ്പിടിച്ച രക്തതുള്ളികൾ. പൊക്കിൾകൊടി പഴയ തുണിക്കഷണം കീറിയുണ്ടാക്കിയ വള്ളികൊണ്ട് കെട്ടിയിരുന്നു. ഒന്നും മടിച്ചില്ല കുഞ്ഞിനെയും കൊണ്ട് ഞാനോടി മഞ്ജുനാഥ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി സെലിൻ എന്ന മുക്കം കാരി നേഴ്സുണ്ടവിടെ അവരെ അറിയിക്കുകയായിരുന്നു ഉദ്ദേശം '
എന്തോ കൈകളിൽ പിടിച്ച് വേഗത്തിലോടിവരുന്ന എന്നെക്കണ്ട് മംഗലാപുരം സ്വദേശിയായ സെയിൽസ്ടാക്‌സ് സൂപ്പർ വൈസർ ശ്രീ ദിനകർ സുവർണസാർ വേഗം ഓഫീസിൽ നിന്നും പുറത്തുവന്നു കിതപ്പുകാരണം എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല ഞാൻ ഓടിവന്ന സ്ഥലത്തേക്ക് കൈ ചൂണ്ടി പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കുവന്നില്ല. ഇതിനിടയിൽ അദേഹത്തിനു കാര്യത്തിന്റെ ഗൗരവം മനസ്സിലായി.വേഗംതന്നെ അദ്ദേഹം ആസ്പത്രിയിലേക്കോടി... അരികിലുള്ള വിശ്രമമുറിയുടെ ജനലിൽ തട്ടി വിളിച്ചു (അവിടെ രാത്രിജോലിക്ക് ഒരു നേഴ്സ് മാത്രമേ ഉണ്ടാവാറുള്ളു സാധാരണയായി അത്യസന്ന നിലയിലെത്തുന്ന രോഗികളെ കിടത്തിചികിത്സിക്കാനായി അഞ്ച് കിടക്കകൾ മാത്രമേയുളളവിടെ ഡോക്ടറുടെ ക്ലിനിക്കും പരിശോദനമുറിയും സിദ്ധാപുരം ടൗണിലാണ്) ഉറക്കം നഷ്ടപ്പെടുത്തിയ ഞങ്ങളോടുള്ള ദേഷ്യം മറച്ചുവയ്ക്കാതെ ജനൽതുറന്ന് കാര്യം തിരക്കി സുവർണസാർ കാര്യം പറഞ്ഞതും അവർ വേഗം വാതിൽതുറന്നു പുറത്തുവന്നു അകത്തുനിന്നും പൂട്ടിയിട്ടിരുന്ന ആസ്പത്രിയുടെ വാതിൽ തുറന്നു .ഇൻജക്ഷൻ റൂമിന്റെ ടേബിളിൽ കിടത്തി കുഞ്ഞിനെയവർ വൃത്തിയാക്കി പൊക്കിൾക്കൊടി മുറിച്ചവിടെ ക്ലിപ്പിട്ടു എന്നിട്ട് ഞങ്ങളോട് പറഞ്ഞു
എന്തോ കൈകളിൽ പിടിച്ച് വേഗത്തിലോടിവരുന്ന എന്നെക്കണ്ട് മംഗലാപുരം സ്വദേശിയായ സെയിൽസ്ടാക്‌സ് സൂപ്പർ വൈസർ ശ്രീ ദിനകർ സുവർണസാർ വേഗം ഓഫീസിൽ നിന്നും പുറത്തുവന്നു കിതപ്പുകാരണം എനിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല ഞാൻ ഓടിവന്ന സ്ഥലത്തേക്ക് കൈ ചൂണ്ടി പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കുവന്നില്ല. ഇതിനിടയിൽ അദേഹത്തിനു കാര്യത്തിന്റെ ഗൗരവം മനസ്സിലായി.വേഗംതന്നെ അദ്ദേഹം ആസ്പത്രിയിലേക്കോടി... അരികിലുള്ള വിശ്രമമുറിയുടെ ജനലിൽ തട്ടി വിളിച്ചു (അവിടെ രാത്രിജോലിക്ക് ഒരു നേഴ്സ് മാത്രമേ ഉണ്ടാവാറുള്ളു സാധാരണയായി അത്യസന്ന നിലയിലെത്തുന്ന രോഗികളെ കിടത്തിചികിത്സിക്കാനായി അഞ്ച് കിടക്കകൾ മാത്രമേയുളളവിടെ ഡോക്ടറുടെ ക്ലിനിക്കും പരിശോദനമുറിയും സിദ്ധാപുരം ടൗണിലാണ്) ഉറക്കം നഷ്ടപ്പെടുത്തിയ ഞങ്ങളോടുള്ള ദേഷ്യം മറച്ചുവയ്ക്കാതെ ജനൽതുറന്ന് കാര്യം തിരക്കി സുവർണസാർ കാര്യം പറഞ്ഞതും അവർ വേഗം വാതിൽതുറന്നു പുറത്തുവന്നു അകത്തുനിന്നും പൂട്ടിയിട്ടിരുന്ന ആസ്പത്രിയുടെ വാതിൽ തുറന്നു .ഇൻജക്ഷൻ റൂമിന്റെ ടേബിളിൽ കിടത്തി കുഞ്ഞിനെയവർ വൃത്തിയാക്കി പൊക്കിൾക്കൊടി മുറിച്ചവിടെ ക്ലിപ്പിട്ടു എന്നിട്ട് ഞങ്ങളോട് പറഞ്ഞു
"നല്ല സുന്ദരിപെൺകുട്ടിയാണ്, കുഞ്ഞിന് കുഴപ്പമൊന്നുമില്ല നല്ല ആരോഗ്യമുണ്ട് പേടിക്കാനൊന്നുമില്ല, പ്രസവിച്ചിട്ട് രണ്ട് മണിക്കൂറെങ്കിലും ആയിക്കാണും,മുലപ്പാലില്ലാത്തതു കൊണ്ട് അല്പം ലാക്ടോജൻ വാങ്ങി കലക്കിക്കൊടുത്താൽമതി പക്ഷേ ഇവിടെ പറ്റില്ല ഡോക്ടറിന്റെ അനുമതിയില്ലാതെ ആരെയും നോക്കാൻ, പിന്നെ ഇത് പോലീസിൽ അറിയിക്കണം നിങ്ങൾ ഗവർമെൻറ് ഹോസ്പിറ്റലിൽ പൊയ്ക്കോളു.. അവർ വേണ്ടതെല്ലാം ചെയ്തോളും.. "
സിസ്റ്റർ അവിടെയുണ്ടായിരുന്ന തുണികൊണ്ട് കുഞ്ഞിനെ നല്ല ഭംഗിയായി പൊതിഞ്ഞ് കൈയ്യിൽ തന്നു. സുവർണസാർ എന്നോട് പറഞ്ഞു.
"നോഡി ബെന്നിയവരെ ഈഗ ഗാഡിഗളു ബർത്തായിദേ നനഗെ തുംബ കെലസഗളിദ്ദേവേ നീവൂ ഹോഗിരി..ഹെദിരവുദുയാകെ... നാവെല്ലരു നിമ്മ ജതെഗിത്ഥല്വ... നീവു തപ്പേനു മാഡ്ലില്ല.. മത്ഥേ...നിമ്മിംത ഒംതു ജീവ ഉളിദിത്ഥു.... ഏനേയാഗലി നാനില്വ..ഏനിദ്ദറു നമ്മ സാഹിബ്രു ബംതാഗ വിഷയതളിസി ആദഷ്ടു സഹായമാഡുത്ഥേനേ... ഈഗ മഗുവന്നു ആസ്പത്രിഗേ സേരിസ്ബിടോ പ്ലീസ്.... "
( നോക്കു ബെന്നി...., ഇപ്പോൾ വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നു എനിക്കു വളരെയധികം ജോലികളുണ്ട്... നിങ്ങൾ പൊയ്ക്കൊള്ളു, ഞങ്ങളെല്ലാം നിങ്ങളുടെകൂടെയുണ്ട്, താങ്കൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... പിന്നെ നിങ്ങൾ കാരണം ഒരു ജീവൻ രക്ഷപ്പെട്ടു... എന്തായാലും ഞാനൊണ്ട് ... എന്റെ ബോസ് വന്നു കഴിയുമ്പോൾ കാര്യം പറഞ്ഞ് എല്ലാ സഹായങ്ങളും ചെയ്യിക്കാം.... ഇപ്പോൾ പോയി കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊടുക്കൂ.. പ്ലീസ്..."
( നോക്കു ബെന്നി...., ഇപ്പോൾ വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നു എനിക്കു വളരെയധികം ജോലികളുണ്ട്... നിങ്ങൾ പൊയ്ക്കൊള്ളു, ഞങ്ങളെല്ലാം നിങ്ങളുടെകൂടെയുണ്ട്, താങ്കൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... പിന്നെ നിങ്ങൾ കാരണം ഒരു ജീവൻ രക്ഷപ്പെട്ടു... എന്തായാലും ഞാനൊണ്ട് ... എന്റെ ബോസ് വന്നു കഴിയുമ്പോൾ കാര്യം പറഞ്ഞ് എല്ലാ സഹായങ്ങളും ചെയ്യിക്കാം.... ഇപ്പോൾ പോയി കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊടുക്കൂ.. പ്ലീസ്..."
അദ്ദേഹം തന്ന ധൈര്യത്തിൽ ഞാൻ കുഞ്ഞിനേയും കൊണ്ട് ആസ്പത്രി ലക്ഷ്യമാക്കി നടന്നു... ഫോറസ്റ്റ് ചെക്കുപോസ്റ്റിൽ ജോലിക്കുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡ് ശ്രീ കെ.ബാബു വിനേയും കണ്ട് കാര്യം പറഞ്ഞു അദ്ദേഹവും എന്റെ കൂടെ ആസ്പത്രിയിൽ വന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്നേഴ്സ് ശ്രീമതി ഗൗരി ഷെഢത്ഥി മെഡിക്കൽ ഓഫീസർ ഡോ.നാരായണ ഭട്ടിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം അവർ കുട്ടിയേ സ്വീകരിച്ചു ... പിന്നീട് ശങ്കരനാരായണ പോലീസ്സ്റ്റേഷനിൽ വിവരമറിയിച്ചു. ഒരു പേപ്പറിൽ സ്റ്റേറ്റ്മെന്റ് എഴുതിവാങ്ങി സത്യത്തിൽ ഭയം കാരണം എന്റെ കൈയ്യിലിരുന്നു പേന വിറകൊണ്ടു. കന്നഡ അത്ര സ്പീഡിൽ എഴുതാൻകഴിയാത്തതു കാരണം കെ ബാബുസാർ ആണ് എഴുതിയത് എന്റെ പേരും, ഒപ്പും, സാക്ഷിയായി ബാബുസാറിന്റെയും രേഖപ്പെടുത്തി ആശ്വാസത്തിൽ പോകാൻതുടങ്ങിയ എന്നെയവർ തടഞ്ഞു പോലീസ് വന്നിട്ട് പോയാൽമതിയെന്നുപറഞ്ഞു. ആകെ പരവശനായ എന്നെക്കണ്ട് ബാബുസാർ പറഞ്ഞു..
"ഏനു മാഡം.... അവനേനു തപ്പ്മാഡിദെ.. നീവു പോലിസ് ബംതാഗ... നന്നന്നു കരിയിരി ... ഈ കാലദല്ലി ഹൊള്ളയ കെലസമാഡിദരു... ഇദ്ദേ പ്രതിഫല... ഈ ലോക ഉദ്ദാര ഹാഗല്ല... "
( എന്താണു മാഡം അവനെന്തു തെറ്റു ചെയ്തു.... നിങ്ങൾ പോലീസു വരുമ്പോൾ എന്നെ വിളിക്കു ഇക്കാലത്ത് ഒരു നല്ലകാര്യം ചെയ്താൽ ഇതാണ് പ്രതിഫലം ഈ ലോകം നന്നാവില്ല...)
പിന്നെ എന്നെ നോക്കിപ്പറഞ്ഞു
"നീവൂ ഹോഗി മേസ്റ്രൂ.... ആമേലേ ബന്നീ..."
( നിങ്ങൾ പൊയ്ക്കൊള്ളു മാസ്റ്റർ പിന്നെ വരൂ )
ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് ഞാൻ മെല്ലെ എന്റെ താമസസ്ഥലത്തേക്ക് പോയി...
റൂമിന്റ അടുത്തുള്ള രാഘവേന്ദ്രഹോട്ടലിൽ കയറി ഒരു ചായക്ക് ഓർഡർ കൊടുത്ത് കാത്തിരിക്കുമ്പോഴേക്കും നാഗപഞ്ചമിപൂജ കഴിഞ്ഞ് പോകുന്നവരുടേയും, വരുന്നവരുടേയും തിരക്കു തുടങ്ങിയിരുന്നു. ചായ കുടിച്ച് റൂമിലെത്തി തണുത്ത വെള്ളത്തിലൊന്നു കുളിച്ചു കഴിഞ്ഞപ്പോഴേയ്ക്കും, മനസിനൊരുണർവ്വായി .സിദ്ധാപുരംസിറ്റിയിൽ ചെന്ന് ടെലഫോൺബൂത്തിൽ കയറി എന്റെ വീടിന്റെ അടുത്തുള്ള വീട്ടിലോട്ട് ഫോൺ വിളിച്ചു എന്റെ വീട്ടിൽ അന്ന് ടെലഫോൺ സൗകര്യം ഇല്ല അവർ വീട്ടിലറിക്കുംമ്പോൾ അമ്മ വരും അങ്ങനെയാണ് വീട്ടുകാരുമായുള്ള സംസാരം അല്പം കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു അമ്മച്ചിയോട് കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സമാധാനം കിട്ടി... വീണ്ടും തിരിച്ചു ആസ്പത്രിയിൽ വന്നപ്പോൾ പോലീസ് വന്നിരുന്നു. ബാക്കി കാര്യങ്ങൾ മുറപോലെ നടന്നു അവർ എന്നോട് കാര്യങ്ങൾ തിരക്കുകയും ഞാൻ നടന്നകാര്യങ്ങൾ പറയുകയും ചെയ്തു. സുവർണസാറിനേയും, സെലിൻസിസ്റ്റർ, കെ ബാബു എന്നിവരെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനോടകം തന്നെ കുട്ടിയെ കിട്ടിയ വിവരം എല്ലാരുമറിഞ്ഞു. ആസ്പത്രിയിലേക്ക് കുഞ്ഞിനെ കാണുവാൻ ജനങ്ങൾ വരുവാൻ തുടങ്ങി.സർക്കാരിന്റെ ശിശുഭവൻ മംഗലാപുരത്തിനടുത്തുള്ള സുറത്കൽ എന്ന സ്ഥലത്തായിരുന്നു. പലരും കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായെങ്കിലും നിയമവശങ്ങൾ അറിഞ്ഞപ്പോൾ പിൻവാങ്ങി... പക്ഷേ കർണാടക വാട്ടർ അതോരിറ്റിയിലെ (കെ ഡബ്ലിയു എ ) മക്കളില്ലാത്ത അസിസ്റ്റന്റ് എൻജിനീയർ ശ്രീ ഗോപാൽ ഹെഗ്ഡെ കുട്ടിയെ നിയമപ്രകാരം ദത്തെടുക്കാൻ മുന്നോട്ടുവന്നു.സാമ്പത്തിക ഭദ്രതയും, കുന്താപുരം എം എൽ എ ശ്രീ പ്രതാപ്ചന്ദ്ര ഷെട്ടിയുടെ ഇടപെടലും അതിന് വേഗതയേറി.അന്ന് മൂന്നു മണിയോടെ ഗോപാൽ ഹഗ്ഡെയും ഭാര്യ ശ്രീമതി സുശീല ഹെഗ്ഡെയും ആ സുന്ദരി പെൺകുഞ്ഞിന് മാതാപിതാക്കളായി.നാഗപഞ്ചമിയിൽ ജനിച്ചതുകൊണ്ടവൾക്ക് നാഗരത്ന എന്ന് പേരിട്ടു....
( എന്താണു മാഡം അവനെന്തു തെറ്റു ചെയ്തു.... നിങ്ങൾ പോലീസു വരുമ്പോൾ എന്നെ വിളിക്കു ഇക്കാലത്ത് ഒരു നല്ലകാര്യം ചെയ്താൽ ഇതാണ് പ്രതിഫലം ഈ ലോകം നന്നാവില്ല...)
പിന്നെ എന്നെ നോക്കിപ്പറഞ്ഞു
"നീവൂ ഹോഗി മേസ്റ്രൂ.... ആമേലേ ബന്നീ..."
( നിങ്ങൾ പൊയ്ക്കൊള്ളു മാസ്റ്റർ പിന്നെ വരൂ )
ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് ഞാൻ മെല്ലെ എന്റെ താമസസ്ഥലത്തേക്ക് പോയി...
റൂമിന്റ അടുത്തുള്ള രാഘവേന്ദ്രഹോട്ടലിൽ കയറി ഒരു ചായക്ക് ഓർഡർ കൊടുത്ത് കാത്തിരിക്കുമ്പോഴേക്കും നാഗപഞ്ചമിപൂജ കഴിഞ്ഞ് പോകുന്നവരുടേയും, വരുന്നവരുടേയും തിരക്കു തുടങ്ങിയിരുന്നു. ചായ കുടിച്ച് റൂമിലെത്തി തണുത്ത വെള്ളത്തിലൊന്നു കുളിച്ചു കഴിഞ്ഞപ്പോഴേയ്ക്കും, മനസിനൊരുണർവ്വായി .സിദ്ധാപുരംസിറ്റിയിൽ ചെന്ന് ടെലഫോൺബൂത്തിൽ കയറി എന്റെ വീടിന്റെ അടുത്തുള്ള വീട്ടിലോട്ട് ഫോൺ വിളിച്ചു എന്റെ വീട്ടിൽ അന്ന് ടെലഫോൺ സൗകര്യം ഇല്ല അവർ വീട്ടിലറിക്കുംമ്പോൾ അമ്മ വരും അങ്ങനെയാണ് വീട്ടുകാരുമായുള്ള സംസാരം അല്പം കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു അമ്മച്ചിയോട് കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സമാധാനം കിട്ടി... വീണ്ടും തിരിച്ചു ആസ്പത്രിയിൽ വന്നപ്പോൾ പോലീസ് വന്നിരുന്നു. ബാക്കി കാര്യങ്ങൾ മുറപോലെ നടന്നു അവർ എന്നോട് കാര്യങ്ങൾ തിരക്കുകയും ഞാൻ നടന്നകാര്യങ്ങൾ പറയുകയും ചെയ്തു. സുവർണസാറിനേയും, സെലിൻസിസ്റ്റർ, കെ ബാബു എന്നിവരെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനോടകം തന്നെ കുട്ടിയെ കിട്ടിയ വിവരം എല്ലാരുമറിഞ്ഞു. ആസ്പത്രിയിലേക്ക് കുഞ്ഞിനെ കാണുവാൻ ജനങ്ങൾ വരുവാൻ തുടങ്ങി.സർക്കാരിന്റെ ശിശുഭവൻ മംഗലാപുരത്തിനടുത്തുള്ള സുറത്കൽ എന്ന സ്ഥലത്തായിരുന്നു. പലരും കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായെങ്കിലും നിയമവശങ്ങൾ അറിഞ്ഞപ്പോൾ പിൻവാങ്ങി... പക്ഷേ കർണാടക വാട്ടർ അതോരിറ്റിയിലെ (കെ ഡബ്ലിയു എ ) മക്കളില്ലാത്ത അസിസ്റ്റന്റ് എൻജിനീയർ ശ്രീ ഗോപാൽ ഹെഗ്ഡെ കുട്ടിയെ നിയമപ്രകാരം ദത്തെടുക്കാൻ മുന്നോട്ടുവന്നു.സാമ്പത്തിക ഭദ്രതയും, കുന്താപുരം എം എൽ എ ശ്രീ പ്രതാപ്ചന്ദ്ര ഷെട്ടിയുടെ ഇടപെടലും അതിന് വേഗതയേറി.അന്ന് മൂന്നു മണിയോടെ ഗോപാൽ ഹഗ്ഡെയും ഭാര്യ ശ്രീമതി സുശീല ഹെഗ്ഡെയും ആ സുന്ദരി പെൺകുഞ്ഞിന് മാതാപിതാക്കളായി.നാഗപഞ്ചമിയിൽ ജനിച്ചതുകൊണ്ടവൾക്ക് നാഗരത്ന എന്ന് പേരിട്ടു....
എന്റെ ജീവിതത്തിലെ ഞാനേറ്റവും സന്തോഷിച്ച രണ്ടുദിവസങ്ങളിൽ ഒന്ന് 10/08/1996 ഉം മറ്റൊന്ന് 31/O8/2004 ഉം ആണ് കാരണം ആദ്യത്തേത് ഒരു പെൺകുഞ്ഞിനെ മരണത്തിൽ നിന്നും, അനാഥത്വത്തിൽനിന്നും രക്ഷിക്കാൻ കഴിഞ്ഞു.രണ്ടാമത്തേത് കഴിഞ്ഞ നാലുതലമുറകളിൽ ഞങ്ങളുടെ കുടുംബത്ത് ജനിക്കാതിരുന്ന ഒരു പെൺതരി അഞ്ചാം തലമുറയായി എന്റെ മകളായി ജനിച്ചു... ഒരു പക്ഷേ അന്ന് ഞാൻ ചെയ്തതിന്റെ ഫലമായിരിക്കാം ആദ്യ കൺമണിയായി എന്റെ മകൾ ഏയ്ഞ്ചൽ മരിയ പിറന്നത്...
ബെന്നി ടി ജെ
' 27/10/2017
' 27/10/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക