ഭർത്താക്കൻമാരുടെ ശ്രദ്ധയ്ക്ക്
********************************
********************************
"നിർത്തെടി നിന്റെ അധികപ്രസംഗം.എന്റെ മുന്നിൽ നിന്റെ ശബ്ദമുയരുന്നത് എനിക്കിഷ്ടമല്ല"
പറഞ്ഞു തീർന്നതും മനോജിന്റെ കൈ ലക്ഷ്മിയുടെ കവിളത്ത് ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു.
പറഞ്ഞു തീർന്നതും മനോജിന്റെ കൈ ലക്ഷ്മിയുടെ കവിളത്ത് ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു.
"ഇല്ല..എനിക്ക് പറയാനുള്ളത് മുഴുവൻ ഇന്നത്തോടെ എനിക്ക് പറഞ്ഞു തീർക്കണം..വർഷങ്ങളായി ഞാൻ നിങ്ങളെ പേടിച്ച് പറയാതെ എന്റെ മനസ്സിനുള്ളിൽ ഒതുക്കി വെച്ചതൊക്കെ ഇന്നെനിക്ക് പറഞ്ഞേ പറ്റു.
ഞാൻ നിങ്ങളുടെ അടിമയല്ല, ഭാര്യയാണ്.ആ വാക്കിന്റെ അർത്ഥവും മഹത്വവും എന്താണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.വിവാഹപന്തലിൽ തോളൊപ്പം ചേർത്തു നിർത്തി താലികെട്ടി സ്വീകരിക്കുന്ന പെണ്ണിനെ വിവാഹശേഷം പുരുഷനവളെ തനിക്ക് പുറകിലാണവളുടെ സ്ഥാനമെന്ന് വിചാരിക്കുന്നതു പോലെ തന്നെയല്ലേ നിങ്ങൾ അന്നുതൊട്ടിന്നോളം എന്നെ പരിഗണിച്ചിട്ടുള്ളു.
ഒരു കൊച്ചുകുഞ്ഞിന്റെ കയ്യിൽ കിട്ടുന്ന കളിപ്പാട്ടത്തിനു തുല്ല്യമായിരുന്നു നിങ്ങൾക്ക് എന്നോട് ഉള്ള മനോഭാവം.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിൽ ആദ്യമായി കാണുന്ന കളിപ്പാട്ടം നിലത്തുവെക്കാതെ സ്നേഹിച്ചും താലോലിച്ചും കൊണ്ടു നടക്കുന്നതു പോലെ നിങ്ങളെന്നെയും സ്നേഹിച്ചു അല്ല അങ്ങനെ അഭിനയിച്ചു എന്നുപറയുന്നതാകും ശരി.
നാളുകൾ കഴിയുന്തോറും ആ കൊച്ചുകുട്ടിക്ക് കളിപ്പാട്ടത്തോടുള്ള താല്പര്യം കുറയുന്നതുപോലെ നിങ്ങൾക്കെന്നോടുമുള്ള താല്പര്യം കുറഞ്ഞു.അടുക്കളയിൽ വെച്ചുവിളമ്പാനും നിങ്ങളുടെയും മക്കളുടെയും മുഷിഞ്ഞ തുണിയലക്കാനും കിടപ്പറയിൽ നിങ്ങൾക്കൊപ്പം ശയിക്കാനുമുള്ള ഒരു ജീവനുള്ള മാംസപിണ്ഡം മാത്രമാണ് നിങ്ങൾക്കിപ്പോൾ ഞാൻ.
നിങ്ങൾക്ക് മനസ്സിന് ഇഷ്ടപ്പെടുന്ന സ്ത്രീകളോടൊക്കെ മനസ്സുകൊണ്ട് നിങ്ങൾ വ്യഭിചരിക്കുമ്പോൾ നിങ്ങളുടെ ആ സ്ഥാനത്ത് നിങ്ങൾ നിങ്ങളുടെ ഭാര്യയെ ഒന്ന് സങ്കല്പിച്ചു നോക്കിയേ..
സഹിക്കാൻ പറ്റുന്നില്ല അല്ലേ.
സഹിക്കാൻ പറ്റുന്നില്ല അല്ലേ.
അതാണ് സ്വാർത്ഥത.തനിക്ക് എന്തുമാകാം പക്ഷേ തന്റെ ഭാര്യ തന്നെ മാത്രമേ സ്നേഹിക്കാവൂ ഇഷ്ടപ്പെടാവൂ എന്നൊക്കെയുള്ള മനോഭാവം .വിവാഹനാളിൽ ദമ്പതികൾ കരങ്ങൾ പരസ്പരം ചേർത്ത് പിടിക്കുന്നതിന്റെ അർത്ഥം നമ്മളിലൊരാളുടെ മരണം വരെ ഈ കരങ്ങൾ ചേർന്ന് തന്നെയിരിക്കുമെന്നാണ്.
തമ്മിൾ പരിചയമില്ലാത്ത നെറ്റ് ഓൺചെയ്താൽ മാത്രം കാണുന്ന സ്ത്രീകളുടെ ഇൻബോക്സിലേക്ക് നിങ്ങൾ ശുഭദിനവും ശുഭരാത്രിയും പറയുമ്പോൾ നിങ്ങൾക്കായി എല്ലാം ചെയ്ത് നിങ്ങൾക്കൊപ്പം ജീവിക്കുന്ന എന്നോട് ഒരിക്കലെങ്കിലും സ്നേഹത്തോടെ നിങ്ങളൊരു നല്ല ദിവസം ആശംസിച്ചിട്ടുണ്ടോ.
എന്നെ അടുത്തിരുത്തി പലപ്പോഴും എനിക്ക് പറയാനുള്ളതെന്തൊക്കെയാണെന്നും അതൊക്കെ കേൾക്കാനുമുള്ള മനസ്സ് നിങ്ങൾ കാണിച്ചിട്ടുണ്ടോ.ഒരുപക്ഷേ ഈ സമൂഹത്തേയും നിയമങ്ങളേയും ഒരുപരിധിവരെ നിങ്ങൾ പേടിച്ചില്ലായിരുന്നുവെങ്കിൽ ചവറ്റുകൊട്ടയിലെറിയുന്ന ഒരു പഴയ കളിപ്പാട്ടമാകുമായിരുന്നു നിങ്ങൾക്ക് ഞാനെന്ന ഭാര്യ.
നിങ്ങളുടെ അദ്ധ്വാനത്തിന്റെ ശമ്പളം നിങ്ങളുടെ ആവശ്യാനുസരണം ചിലവാക്കുമ്പോഴും എനിക്ക് കിട്ടുന്ന പൈസയിൽ നിന്നും എന്റെ മാതാപിതാക്കൾക്കായി ഞാനെന്തെങ്കിലും നല്കുന്നതിന് പലപ്പോഴും കണ്ണീരോടെ നിങ്ങൾക്ക് മുന്നിൽ കണക്കുകൾ നിരത്തേണ്ടി വരുന്നു.
ഇതെന്റെ മാത്രം അനുഭവമല്ല ഒട്ടുമിക്ക പെണ്ണിന്റേയും അവസ്ഥ ഇതുതന്നെയാണ്.
ഇതെന്റെ മാത്രം അനുഭവമല്ല ഒട്ടുമിക്ക പെണ്ണിന്റേയും അവസ്ഥ ഇതുതന്നെയാണ്.
ചെയ്തത് തെറ്റാണെന്ന് പറഞ്ഞാൽ ദേഷ്യപ്പെട്ടും അടിച്ചും പലപ്പോഴും നിങ്ങളെന്നെ നിശബ്ദയാക്കി.ആ നിശബ്ദത സമൂഹത്തിന് മുന്നിൽ നിങ്ങളെ നല്ലൊരു ഭർത്താവാക്കി മാറ്റി.ഇനിയും ഇങ്ങനൊരു ജീവിതം തുടരാനെനിക്ക് താല്പര്യമില്ല."?
വീണ്ടും കരണത്തൊരടി പ്രതീക്ഷിച്ചു തന്നെയാണ് നിന്നതെങ്കിലും ഒന്നും മിണ്ടാതെ മനോജ് കട്ടിലിൽ തലയും താഴ്ത്തി ഇരിക്കുന്നത് കണ്ടപ്പോ താൻ പറഞ്ഞതൊക്കെയും അല്പം കൂടിപ്പോയോ എന്ന് ലക്ഷ്മിക്ക് സംശയമായി.അതേ താൻ പറഞ്ഞതൊക്കെയും അല്പം കടുത്തുപോയെന്ന് നിറഞ്ഞുതുളുമ്പിയ മനോജിന്റെ മിഴികൾ കണ്ടപ്പോൾ മനസ്സിലായി.
ആ മിഴികൾ നിറഞ്ഞത് കണ്ടപ്പോഴേക്കും ഇത്രയും നാൾ അയാൾ പോലും അറിയാതെ അവളിൽ ഉണ്ടായിരുന്ന അയാളോടുള്ള വെറുപ്പ് സഹതാപമായും സ്നേഹമായും മാറുകയായിരുന്നു.അടുത്തേക്ക് ചെന്ന് ആ മുഖമൊന്നുയർത്താൻ ശ്രമിച്ചപ്പോഴേക്കും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ട് മനോജ് ലക്ഷ്മിക്ക് നേരെ കൈകൾ
കൂപ്പി
കൂപ്പി
"നീയെന്നോട് ക്ഷമിക്കണേ"എന്ന് പറയാതെ പറയുന്നതായിരുന്നു ആ കൈകൂപ്പലിൻ അർത്ഥം.
പരാതിയും പരിഭവങ്ങളും പറഞ്ഞു തീർത്ത ആ രാത്രിക്ക് ശേഷം ആ വീട്ടിലെ അടുക്കളയ്ക്കും കുളിമുറിയ്ക്കും ലക്ഷ്മിയുടെ കണ്ണുനീർ കാണേണ്ടി വന്നിട്ടില്ല.
പരാതിയും പരിഭവങ്ങളും പറഞ്ഞു തീർത്ത ആ രാത്രിക്ക് ശേഷം ആ വീട്ടിലെ അടുക്കളയ്ക്കും കുളിമുറിയ്ക്കും ലക്ഷ്മിയുടെ കണ്ണുനീർ കാണേണ്ടി വന്നിട്ടില്ല.
"ലക്ഷ്മീ നീ മക്കളെ കുളിപ്പിച്ചൊരുക്ക് അപ്പഴേക്കും ഞാൻ അവരുടെ യൂണിഫോം അയൺ ചെയ്യാട്ടോ...മക്കളെ സ്കൂൾബസിൽ കയറ്റിവിട്ടശേഷം നിന്നെ ഞാൻ തന്നെ ഓഫീസിൽ കൊണ്ടാക്കാം.നീയിനിമുതൽ ബസ്സിൽ പോകണ്ടാട്ടോ.നമുക്കൊരുമിച്ച് പോകാം."
അടുക്കളയിൽ നിന്ന ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞത് സവാള അരിഞ്ഞത് കൊണ്ടാണോ അതോ മനോജിന്റെ ഈ വാക്കുകൾ കേട്ടാണോയെന്നറിയില്ല.
(ആരും പൂർണ്ണരല്ല. ക്ഷമയോടെ പരസ്പരം തെറ്റുകളും കുറ്റങ്ങളും പറഞ്ഞു തിരുത്തി സ്നേഹത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ദാമ്പത്യം അർത്ഥപൂർണ്ണമാകുന്നത്)
By..RemyaRajesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക