
കുട്ടിക്കാലത്ത്, വേനലവധിസമയത്ത് വീട്ടിൽ കുറച്ചു നാളത്തേക്കിന് വല്യപ്പച്ചൻ വന്നു താമസിച്ചിരുന്നു. ഒരുപാട് സ്നേഹവും, നന്മയുമുള്ള മനസ്സിന്റെയുടമ. നല്ല ഗംഭീര്യമായിരുന്നു കാലൻകുടയും പിടിച്ചുള്ള ആ നിൽപ്പുകാണാൻ. ഉച്ചയ്ക്ക് ഊണിന്റെകൂടെ ചെറുമാമ്പഴം അപ്പച്ചനൊരു നിർബന്ധം പോലെയായിരുന്നു.
മാമ്പഴം പെറുക്കാനായിട്ട് പാടത്തിന്റെ വരമ്പിലൂടെ ഓരോട്ടമാണ് വീടിന്റെ എതിർവശത്തുള്ള പറമ്പിലേക്ക്. ചെറുകാറ്റടിച്ചാൽ തുരുതുരെ വീഴുന്ന നല്ലമധുരമുള്ളകടുക്കാച്ചി മാമ്പഴം. കൈയ്യിൽ പെറുക്കാവുന്നതും കൊണ്ടൊരു പാച്ചിലാണ് തിരിച്ച് വീട്ടിലേക്ക്. അതുകഴുകി അപ്പച്ചന് കൊടുക്കുമ്പോൾ എന്തോ ഒരു നല്ലകാര്യം ചെയ്ത പ്രതീതിയാണ് മനസ്സിന്.
ഊണിന് ശേഷം, കുറച്ചു ചോറിലേക്ക് മാമ്പഴച്ചാറ് പിഴിഞ്ഞു ആവശ്യമെങ്കിൽ അൽപം പഞ്ചസാരയും ചേർത്ത് മിക്സ്ചെയ്തു അപ്പച്ചൻ കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളംവരും. അതുപോലെ തന്നെയാണ് അച്ചാച്ചനും അപ്പച്ചനൊപ്പമിരുന്ന് കഴിക്കുന്നതും. ഇതുകണ്ട് ഞാനും ഒന്നു ശ്രമിക്കാറുണ്ടായിരുന്നു. അതിന്റെ രുചിയിപ്പോളും നാവിൻതുമ്പിലിരിക്കുന്നതുപോലെ തോന്നും. ദഹനത്തെ സഹായിക്കുകയും ചെയ്യും.
ഇന്നവരു രണ്ടുപേരുമില്ല, ആ ഓർമ്മകൾമാത്രം. അവരെ, അവരുടെ ആ നല്ലബന്ധത്തെ ഞാനും ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്നു. എന്റെമോൻ എന്നെ കണ്ടുവേണം വളരണമെന്നു ഞാനാഗ്രഹിക്കുന്നു. അതിനു ഞാനൊരു നല്ല അപ്പനാകുകയാണ് വേണ്ടത്. അവനിപ്പോളെ എന്നെപോലെയാണ് പാട്ടും, മിമിക്രിയും ഏതൊരു കാര്യത്തിനും നല്ല വൃത്തിയും. മൂന്നു വയസ്സാകുന്നതേയുള്ളു ഇഷ്ടപ്പെട്ടപാട്ടും, പാടുന്നതും "തുടക്കം മാംഗല്യം തന്തുനാനേനാ " ഇതാണ്. പാട്ടിന്റെ ട്യൂൺ കേൾക്കുമ്പോളെ പറയും അമ്മേയിത് "നോക്കി നോക്കി നോക്കി നിന്നു " ആണെന്ന്. ടിവിയിൽ അപ്പച്ചന്റെ കൂടെ ന്യൂസ് കാണലാണ് പണി എന്നിട്ടു വിളിക്കുമ്പോൾ പറയും അച്ചാച്ച ഒരുചേട്ടനെ പോലീസ് പിടിച്ചോണ്ട് പോയെന്ന് ഏതു ചേട്ടനെയാണ് ഇച്ചൂമോനെ എന്നു ചോദിക്കുമ്പോൾ "ദിലീപിനെ"യാണെന്ന്. കഴിക്കുമ്പോൾ മീൻ നിർബന്ധം അതിച്ചിരി എരിവുണ്ടായാലും ഇഷ്ടാപ്പിക്ക് നോ പ്രോബ്ളം. ഞാനും എരുവിന്റെയാളാണേ. ഇതല്ലേ പറയുന്നത് അപ്പനു പിറന്നാൽ അപ്പനെ പോലിരിക്കണമെന്ന്"....
ഇതെന്റെയൊരു അനുഭവഓർമ്മപ്പെടുത്തൽ മാത്രം....
............................
✍ മനു,
✒.........................


No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക