.. ബെല്ലി പാവ...
മുല്ല പൂക്കൾ വിരിഞ്ഞു നിന്ന ആ സായംസന്ധ്യയിൽ അകത്തെ മുറിയിൽ നിന്നു മിനിക്കുട്ടി വിളിച്ചു ചോദിച്ചു..
അമ്മേ ബെല്ലിയേ കണ്ടോ?
അവളുടെ അമ്മ തിരക്കിട്ട പണിയിലായിരുന്നു. അവരതു കേട്ടില്ല. അതു കൊണ്ടു തന്നെ മറുപടിയും വന്നില്ല.
മിനിക്കുട്ടി പലയിടത്തും അവനെ തിരഞ്ഞു .കട്ടിലിനടിയിലും, അലമാരിയിലെ തുണികൾക്കിടയിലും പുസ്തക ഷെൽഫിലും എല്ലാം. പക്ഷെ അവിടെയെങ്ങും അവൾക്കു ബെല്ലിയെ കണ്ടെത്താനായില്ല.
അപ്പോഴേയ്ക്കും അവൾ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു..
ആരാണു ഈ ബെല്ലി അല്ലേ?
കഴിഞ്ഞ അവധിയ്ക്ക് അവളുടെ അച്ഛൻ വന്നപ്പോൾ കൊടുത്ത ഒരു വെള്ളക്കരടി പാവ.
പുസ്തക ഷെൽഫിലാണു സാധാരണ അവനിരിക്കുക.. പഠിക്കുമ്പോൾ ഇടയ്ക്ക് മിനിക്കുട്ടി അവനെ നോക്കും. മുകളിലെ തട്ടിൽ തവിട്ടു കണ്ണുമായി അത്ഭുതത്തോടെ അവൻ ഒന്നും മിണ്ടാതെ അവളെ നോക്കിയിരിക്കും. .
അവധി ദിവസങ്ങളിൽ വടക്കു പുറത്തു ആളൊഴിഞ്ഞ സ്ഥലത്തു അടച്ചിട്ട കെട്ടിടത്തിലെ ഇളം തിണ്ണയിൽ മിനിക്കുട്ടി ബെല്ലിയുമായിരുന്നു കളിക്കും.കുളക്കരയിലെ കടമ്പ മരത്തിലെ ചുവന്ന പൂക്കുലകൾ അതു കണ്ടു ചിരിയ്ക്കും.
കൃഷ്ണൻ കാളിന്ദിയിലേക്കു ചാടിയതു കടമ്പയിൽ നിന്നാ .. അറിയുവോ?
അത്ഭുതത്തോടെ ബെല്ലി ആ പൂക്കളെ നോക്കും.
അമ്മൂമ്മേ എന്റെ ബെല്ലിയേ കണ്ടോ?
നാമം ചൊല്ലുകയായിരുന്ന അമ്മൂമ്മ അവളെ നോക്കി എന്തോ പറഞ്ഞു. എന്താണ് പറഞ്ഞതെന്നവൾക്കു മനസിലായില്ല.. എനിക്കും നിങ്ങൾക്കും അതു വ്യക്തമായതുമില്ല.
സന്ധ്യ കറുത്തു വന്നു. കിളിഞ്ഞിലിൽ ചുറ്റി നിന്ന മുല്ലയിൽ വിടർന്ന പൂക്കളുടെ ചിരി ഇരുട്ടിലും തെളിഞ്ഞു കണ്ടു.
മിനിക്കുട്ടി മുല്ല ചുവട്ടിലെത്തി പയ്യെ ചോദിച്ചു.
എന്റെ ബെല്ലിയെ കണ്ടോ..?
ഇളം കാറ്റിൽ കിളിഞ്ഞിലിനൊപ്പം ആടിച്ചിരിച്ചതല്ലാതെ മുല്ലയും ഒന്നും പറഞ്ഞില്ല..
ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഇളം തിണ്ണയിലെത്തി മിനിക്കുട്ടി പയ്യെ വിളിച്ചു
ബെല്ലി... എന്റെ പാവക്കുട്ടാ....
കടമ്പ മരത്തിലെ ചുവന്ന പൂക്കുലകൾ ആ വിളി കേട്ടു നിസഹായതയിൽ തലയാട്ടി.
മോളെന്തിനാ കരയുന്നേ ഇരുട്ടിൽ ഒരു ചോദ്യം ഉയർന്നു.
ചിണുങ്ങി അവൾ പറഞ്ഞു എന്റെ പാവ. ബെല്ലി..
കരയണ്ട ..മോൾക്കു പാവയേ വേണോ ?
അവൾ സംശയിച്ചു അയാളെ നോക്കി.
മോളു വാ..
ഒരു പൂവു പോലെ ,ആ കറുത്ത കരങ്ങൾ അവളെ എടുത്തുയർത്തി ഇരുട്ടിലേക്കു നടന്നകലവേ....
കിളിഞ്ഞിൽ ചില്ലകൾക്കൊപ്പം ആശ്രയമറ്റ മുല്ലവള്ളി ശക്തമായ കാറ്റിൽ മണ്ണിലേക്കു ഊർന്നു വീണു.
നീതിദേവത വീണ്ടും ഒരു കറുത്ത തുണി കൊണ്ടു സ്വന്തം കണ്ണുകൾ മറച്ചു.
കടമ്പ മരത്തിലെ ചുവന്ന പൂക്കൾ, നിസഹായരായി ഏങ്ങലടിച്ചു കരഞ്ഞു..
അപ്പോൾ ......
തുറന്നിട്ട ജനാലയിലൂടെ തവിട്ടു കണ്ണുകളുമായി മിണ്ടാതെ , അനങ്ങാതെ ബെല്ലി പുറത്തേക്കു എത്തി നോക്കി..
മുല്ല പൂക്കൾ വിരിഞ്ഞു നിന്ന ആ സായംസന്ധ്യയിൽ അകത്തെ മുറിയിൽ നിന്നു മിനിക്കുട്ടി വിളിച്ചു ചോദിച്ചു..
അമ്മേ ബെല്ലിയേ കണ്ടോ?
അവളുടെ അമ്മ തിരക്കിട്ട പണിയിലായിരുന്നു. അവരതു കേട്ടില്ല. അതു കൊണ്ടു തന്നെ മറുപടിയും വന്നില്ല.
മിനിക്കുട്ടി പലയിടത്തും അവനെ തിരഞ്ഞു .കട്ടിലിനടിയിലും, അലമാരിയിലെ തുണികൾക്കിടയിലും പുസ്തക ഷെൽഫിലും എല്ലാം. പക്ഷെ അവിടെയെങ്ങും അവൾക്കു ബെല്ലിയെ കണ്ടെത്താനായില്ല.
അപ്പോഴേയ്ക്കും അവൾ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു..
ആരാണു ഈ ബെല്ലി അല്ലേ?
കഴിഞ്ഞ അവധിയ്ക്ക് അവളുടെ അച്ഛൻ വന്നപ്പോൾ കൊടുത്ത ഒരു വെള്ളക്കരടി പാവ.
പുസ്തക ഷെൽഫിലാണു സാധാരണ അവനിരിക്കുക.. പഠിക്കുമ്പോൾ ഇടയ്ക്ക് മിനിക്കുട്ടി അവനെ നോക്കും. മുകളിലെ തട്ടിൽ തവിട്ടു കണ്ണുമായി അത്ഭുതത്തോടെ അവൻ ഒന്നും മിണ്ടാതെ അവളെ നോക്കിയിരിക്കും. .
അവധി ദിവസങ്ങളിൽ വടക്കു പുറത്തു ആളൊഴിഞ്ഞ സ്ഥലത്തു അടച്ചിട്ട കെട്ടിടത്തിലെ ഇളം തിണ്ണയിൽ മിനിക്കുട്ടി ബെല്ലിയുമായിരുന്നു കളിക്കും.കുളക്കരയിലെ കടമ്പ മരത്തിലെ ചുവന്ന പൂക്കുലകൾ അതു കണ്ടു ചിരിയ്ക്കും.
കൃഷ്ണൻ കാളിന്ദിയിലേക്കു ചാടിയതു കടമ്പയിൽ നിന്നാ .. അറിയുവോ?
അത്ഭുതത്തോടെ ബെല്ലി ആ പൂക്കളെ നോക്കും.
അമ്മൂമ്മേ എന്റെ ബെല്ലിയേ കണ്ടോ?
നാമം ചൊല്ലുകയായിരുന്ന അമ്മൂമ്മ അവളെ നോക്കി എന്തോ പറഞ്ഞു. എന്താണ് പറഞ്ഞതെന്നവൾക്കു മനസിലായില്ല.. എനിക്കും നിങ്ങൾക്കും അതു വ്യക്തമായതുമില്ല.
സന്ധ്യ കറുത്തു വന്നു. കിളിഞ്ഞിലിൽ ചുറ്റി നിന്ന മുല്ലയിൽ വിടർന്ന പൂക്കളുടെ ചിരി ഇരുട്ടിലും തെളിഞ്ഞു കണ്ടു.
മിനിക്കുട്ടി മുല്ല ചുവട്ടിലെത്തി പയ്യെ ചോദിച്ചു.
എന്റെ ബെല്ലിയെ കണ്ടോ..?
ഇളം കാറ്റിൽ കിളിഞ്ഞിലിനൊപ്പം ആടിച്ചിരിച്ചതല്ലാതെ മുല്ലയും ഒന്നും പറഞ്ഞില്ല..
ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഇളം തിണ്ണയിലെത്തി മിനിക്കുട്ടി പയ്യെ വിളിച്ചു
ബെല്ലി... എന്റെ പാവക്കുട്ടാ....
കടമ്പ മരത്തിലെ ചുവന്ന പൂക്കുലകൾ ആ വിളി കേട്ടു നിസഹായതയിൽ തലയാട്ടി.
മോളെന്തിനാ കരയുന്നേ ഇരുട്ടിൽ ഒരു ചോദ്യം ഉയർന്നു.
ചിണുങ്ങി അവൾ പറഞ്ഞു എന്റെ പാവ. ബെല്ലി..
കരയണ്ട ..മോൾക്കു പാവയേ വേണോ ?
അവൾ സംശയിച്ചു അയാളെ നോക്കി.
മോളു വാ..
ഒരു പൂവു പോലെ ,ആ കറുത്ത കരങ്ങൾ അവളെ എടുത്തുയർത്തി ഇരുട്ടിലേക്കു നടന്നകലവേ....
കിളിഞ്ഞിൽ ചില്ലകൾക്കൊപ്പം ആശ്രയമറ്റ മുല്ലവള്ളി ശക്തമായ കാറ്റിൽ മണ്ണിലേക്കു ഊർന്നു വീണു.
നീതിദേവത വീണ്ടും ഒരു കറുത്ത തുണി കൊണ്ടു സ്വന്തം കണ്ണുകൾ മറച്ചു.
കടമ്പ മരത്തിലെ ചുവന്ന പൂക്കൾ, നിസഹായരായി ഏങ്ങലടിച്ചു കരഞ്ഞു..
അപ്പോൾ ......
തുറന്നിട്ട ജനാലയിലൂടെ തവിട്ടു കണ്ണുകളുമായി മിണ്ടാതെ , അനങ്ങാതെ ബെല്ലി പുറത്തേക്കു എത്തി നോക്കി..
.... പ്രേം.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക