
"ദിവസ്സവും അതിനു വെള്ളമൊഴിക്കണം,ഈ ആവേശം ഒരു ദിവസം മാത്രം പോരാ "
ജൂൺ5 നു പരിസ്ഥിതിദിനത്തിൽ സ്‌കൂളിൽനിന്ന് ലഭിച്ച പുളിമരത്തിന്റെ തൈ മുറ്റത്ത് തെക്കേകോണിലായി നട്ടശേഷം വീടിന്റെ ഉമ്മറപ്പടിയിലിരുന്ന സ്റ്റീൽമൊന്തയിൽ നിന്നും ഒരല്പം വെള്ളം പുളിമരചോട്ടിലേക്ക് പകർന്നു തിരിഞ്ഞുനടക്കവെയാണ്, എട്ടാംക്ലാസ്സുകാരി
ചിഞ്ചുവിനോടായി അമ്മയുടെ ശബ്ദം ഉയർന്നുകേട്ടത്.
ചിഞ്ചുവിനോടായി അമ്മയുടെ ശബ്ദം ഉയർന്നുകേട്ടത്.
"ഇതെന്റെ കുഞ്ഞാണ് കുട്ടൂസ്,അമ്മ നോക്കിക്കൊ ഞാൻ ഇവനെ എങ്ങനെയാണ് കെയർ ചെയ്യാൻ പോകുന്നത് എന്ന് "
പല്ലുകൾ മൊത്തം പുറത്തുകാട്ടി നല്ല നയൻവൺ സിക്സ് ചിരിയുടെ അകമ്പടിയോടെ അമ്മക്ക് മറുപടിനൽകി ചിഞ്ചു മുറിക്കകത്തേക്ക് കടന്നു.....
ദിവസങ്ങൾ മുന്നോട്ട് നീങ്ങുംതോറും കുട്ടൂസിന്റെ കാര്യത്തിൽ ചിഞ്ചു കൂടുതൽ ശ്രദ്ധാലുവായിരുന്നു,പുതിയഇലകൾ മുളക്കുന്നതും, വളരുന്നതുമെല്ലാം സസൂക്ഷ്മം വീക്ഷിച്ചും ,ആവശ്യത്തിന് ദാഹജലം പകർന്നും കൂട്ടൂസിനെ പരിപാലിക്കുന്നതിൽ ചിഞ്ചു യാതിരുവിധ മുടക്കവും വരുത്താതെ മുന്നോട്ട് നീങ്ങി..
വീട്ടിൽ പുറംപണിക്കെത്തുന്ന നളിനിചേച്ചിയുടെ അരിവാൾതുമ്പിൽ നിന്നും,
തെക്കേ വീട്ടിലെ ചാരുപശുവിന്റെ "സ്ട്രാറ്റജിക്കൽ സ്‌ട്രൈക്കിൽ" നിന്നും കുട്ടൂസിനെ കൃത്യമായ ഇടപെടലിലൂടെ പലതവണ ചിഞ്ചു രക്ഷിച്ചെടുത്തു
തെക്കേ വീട്ടിലെ ചാരുപശുവിന്റെ "സ്ട്രാറ്റജിക്കൽ സ്‌ട്രൈക്കിൽ" നിന്നും കുട്ടൂസിനെ കൃത്യമായ ഇടപെടലിലൂടെ പലതവണ ചിഞ്ചു രക്ഷിച്ചെടുത്തു
" ഇന്നെന്റെ കുട്ടുസ് എനിക്കൊപ്പം കൂടിയിട്ട് ഒരു വർഷമായി "
തൊട്ടടുത്ത ജൂൺ 5 ലെ പ്രഭാതത്തിൽ ചിഞ്ചു കൂടുതൽ ഉത്സാഹവതിയായി കുട്ടൂസിന്റെ ചാരത്ത് കഥകൾ ചൊല്ലി നിൽക്കവേയാണ് വീടിന്റെ അകത്തളങ്ങളിലെവിടെയോ നിന്ന് അമ്മയുടെ വിളിവന്നത്,
"ചിഞ്ചു നീ ഇത് കണ്ടോ ? "
നിവർത്തിപിടിച്ചിരിക്കുന്ന അന്നത്തെ കേരളാഭൂമി പത്രത്തിന്റെ ഉൾപ്പേജുകളിലൊന്നിലേക്ക് ചിഞ്ചുവിന്റെ ശ്രദ്ധക്ഷണിക്കുകയാണ് അമ്മ....
"ലോകപരിസ്ഥിതി ദിനമായ ഇന്ന് കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കേരളഭൂമി വ്യത്യസ്ഥമായ ഒരു മത്സരം സംഘടിപ്പിക്കുന്നു,
കഴിഞ്ഞപരിസ്ഥിതി ദിനത്തിൽ നിങ്ങൾ നട്ട വൃക്ഷതൈകളുടെ ഇന്നത്തെ അവസ്ഥ ഫോട്ടോസഹിതം ഞങ്ങൾക്ക് അയക്കു,ഒപ്പം അവയെ കുറിച്ച് കഥയോ,കവിതയോ,ചെറുകുറിപ്പോ ഒരു പുറത്തിൽകവിയാതെ അയക്കേണ്ടതാണ് "
കഴിഞ്ഞപരിസ്ഥിതി ദിനത്തിൽ നിങ്ങൾ നട്ട വൃക്ഷതൈകളുടെ ഇന്നത്തെ അവസ്ഥ ഫോട്ടോസഹിതം ഞങ്ങൾക്ക് അയക്കു,ഒപ്പം അവയെ കുറിച്ച് കഥയോ,കവിതയോ,ചെറുകുറിപ്പോ ഒരു പുറത്തിൽകവിയാതെ അയക്കേണ്ടതാണ് "
കേരളഭൂമിയിലെ വാർത്തകണ്ടതോടെ കഴിഞ്ഞ ഒരുവർഷമായി കുട്ടൂസിന്റെ വളർച്ചയുടെ വിവിധപടവുകൾ മൊബൈലിൽ പകർത്തിയതിലേക്കായി ചിഞ്ചുവിന്റെ ശ്രദ്ധ...
"കുട്ടൂസെ നിന്നെകുറിച്ച് ഞാൻ എന്തുവാടാ എഴുതേണ്ടത് "
ആകാശത്ത് മഴക്കാറുകൾ കൂടുകൂട്ടിയ സായന്തനത്തിൽ തന്നെ തൊട്ടുതലോടികൊണ്ടുള്ള ചിഞ്ചുവിന്റെ ചോദ്യം കേട്ടപ്പോഴും കുട്ടൂസിന്റെ ശ്രദ്ധ തൊട്ടപ്പുറത്തെ പറമ്പിലെ അമ്മച്ചിപ്ലാവിലെക്കായിരുന്നു....
ആകാശത്ത് മഴക്കാറുകൾ കൂടുകൂട്ടിയ സായന്തനത്തിൽ തന്നെ തൊട്ടുതലോടികൊണ്ടുള്ള ചിഞ്ചുവിന്റെ ചോദ്യം കേട്ടപ്പോഴും കുട്ടൂസിന്റെ ശ്രദ്ധ തൊട്ടപ്പുറത്തെ പറമ്പിലെ അമ്മച്ചിപ്ലാവിലെക്കായിരുന്നു....
"ഒരുപാട് സംവത്സരങ്ങൾ പലതലമുറക്ക് ഫലവും തണലുമേകിയ ,ആ അമ്മച്ചി പ്ലാവിന്റെ അവസ്ഥയാകില്ലേ ചിഞ്ചുസെ നാളെ എനിക്കും "
തന്റെ കടക്കൽകത്തിവെക്കുന്നവർക്ക് മുന്നിൽ മറുവാക്ക് പറയുവാൻ സാധിക്കാതെ
നിശബ്ദമായി തേങ്ങുന്ന അമ്മച്ചിപ്ലാവിന്റെ ദുരോഗ്യത്തിനു നേർസാക്ഷിയാകുന്നതിന്റെ വേദന കുട്ടൂസിൽ പ്രകടമായി.....
നിശബ്ദമായി തേങ്ങുന്ന അമ്മച്ചിപ്ലാവിന്റെ ദുരോഗ്യത്തിനു നേർസാക്ഷിയാകുന്നതിന്റെ വേദന കുട്ടൂസിൽ പ്രകടമായി.....
അറവാളുകൾ കീറിമുറിക്കുന്ന അമ്മച്ചിപ്ലാവിന്റെ ഞരക്കങ്ങൾ കേട്ടുകൊണ്ട് ചിഞ്ചു തന്റെ കയ്യിലിരുന്ന കടലാസ്സ്കഷ്ണത്തിലേക്ക് അക്ഷരങ്ങൾ കുറിച്ചിട്ടു..
"ഒരു തുടം തണ്ണീരിനായി ഞാൻ വിറച്ചപ്പോൾ,
ഒരു കുടം തണ്ണീരു നീ പകർന്നുതന്നു,
അതിൻഹർഷത്താൽ ഞാനോ കുതിച്ചുയർന്നു,
നാളെഞാൻ അമ്മയായി തീരുന്നവേളയിൽ,
എൻചാരെ ലോകരണഞ്ഞിടുന്നു,
ഫലമൂല്യങ്ങളെല്ലാം കവർന്നിടുന്നു,
മുത്തശ്ശിയായി ഞാൻ മാറുന്നവേളയിൽ,
എൻമേനിവെട്ടിമുറിച്ചിടുന്നു,
ചുടലയിൽ ഞാനുമെരിഞ്ഞിടുന്നു "
ഒരു കുടം തണ്ണീരു നീ പകർന്നുതന്നു,
അതിൻഹർഷത്താൽ ഞാനോ കുതിച്ചുയർന്നു,
നാളെഞാൻ അമ്മയായി തീരുന്നവേളയിൽ,
എൻചാരെ ലോകരണഞ്ഞിടുന്നു,
ഫലമൂല്യങ്ങളെല്ലാം കവർന്നിടുന്നു,
മുത്തശ്ശിയായി ഞാൻ മാറുന്നവേളയിൽ,
എൻമേനിവെട്ടിമുറിച്ചിടുന്നു,
ചുടലയിൽ ഞാനുമെരിഞ്ഞിടുന്നു "
കുട്ടൂസിന്റെ ആശങ്കകൾ ചിഞ്ചുവിന്റെ അക്ഷരങ്ങളായി കടലാസിലേക്ക് പകർത്തികഴിഞ്ഞപ്പോഴേക്കും മണ്ണിന്റെ മാറിടത്തിലേക്ക് അമ്മച്ചിപ്ലാവ് നിലംപതിച്ചു കഴിഞ്ഞിരുന്നു..
കുട്ടൂസിന്റെ വളർച്ചയുടെ വിവിധഘട്ടങ്ങളടങ്ങിയ ചിത്രങ്ങളും, കുട്ടൂസിന്റെ ആശങ്കകൾ അക്ഷരരൂപത്തിലാക്കിയതും ചിഞ്ചുവിനെ കേരളാഭൂമി നടത്തിയ പരിസ്ഥിതി ദിനമത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയാക്കി, മൂന്നാറിലും,മറയൂരിലും,ചിന്നാറിലും,ആനമുടിയിലുമൊക്കെയായി ഒരാഴ്ച്ച നീണ്ടുനിന്ന പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയിൽ പങ്കെടുക്കാൻ ചിഞ്ചുവിന് അവസരം ലഭിച്ചു....
അങ്ങനെ ജീവിതത്തിലെ പുതിയഅനുഭവങ്ങളും,പ്രകൃതിസംരക്ഷണത്തിന്റെ പുത്തൻപാഠങ്ങളും പഠിച്ചു മടങ്ങിയെത്തിയ ചിഞ്ചു കാണുന്നത് ദൂരേക്ക് പിഴുതെറിയപ്പെട്ട കുട്ടൂസിനെയാണ്,
കുട്ടൂസിന്റെ വാസസ്ഥലമാകട്ടെ വീട്ടിൽ പുതുതായിറക്കുന്ന മുറിയുടെ അടിത്തറയായി മാറിയിരുന്നു....
കുട്ടൂസിന്റെ വാസസ്ഥലമാകട്ടെ വീട്ടിൽ പുതുതായിറക്കുന്ന മുറിയുടെ അടിത്തറയായി മാറിയിരുന്നു....
"ദേ ഈ മുറി നിൽക്കുന്ന സ്ഥാനത്താണ് എന്റെ കുട്ടൂസ് നിന്നിരുന്നത് ,
എന്റെ കുട്ടൂസിന്റെ ആശങ്കകൾ അക്ഷരങ്ങളാക്കിയാണൂ ഞാൻ എഴുത്തിന്റെ ലോകത്തേക്ക് പിച്ചവെച്ചത് "
എന്റെ കുട്ടൂസിന്റെ ആശങ്കകൾ അക്ഷരങ്ങളാക്കിയാണൂ ഞാൻ എഴുത്തിന്റെ ലോകത്തേക്ക് പിച്ചവെച്ചത് "
വർഷങ്ങൾക്കിപ്പുറം വിവാഹശേഷം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ ചിഞ്ചു , തന്റെ കുട്ടൂസിനെ കുറിച്ചുള്ള ഓർമ്മകൾ പ്രിയതമനോട് പങ്ക്‌വെക്കുമ്പോൾ,
അന്ന് പിഴുതെറിയപെട്ട കുട്ടൂസിനെ മാറിലടക്കി നിന്ന ഒമ്പതാം ക്‌ളാസ്സുകാരിയുടെകണ്ണിൽ നിന്ന് പ്രവഹിച്ച കണ്ണീർ പോലെ ചിഞ്ചുവിന്റെ കവിൾതടങ്ങൾ ആ രാത്രിയിലും നനയുന്നുണ്ടായിരുന്നു...
അന്ന് പിഴുതെറിയപെട്ട കുട്ടൂസിനെ മാറിലടക്കി നിന്ന ഒമ്പതാം ക്‌ളാസ്സുകാരിയുടെകണ്ണിൽ നിന്ന് പ്രവഹിച്ച കണ്ണീർ പോലെ ചിഞ്ചുവിന്റെ കവിൾതടങ്ങൾ ആ രാത്രിയിലും നനയുന്നുണ്ടായിരുന്നു...
കെ.ആർ.രാജേഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക