സംഗമം
--------------
അയല്പക്കത്തെവീട്ടിലെ കുട്ടികൾ റോഡിലൂടെ ചെറിയ സൈക്കിൾ ഓടിച്ചുനടക്കുന്നത് വെറുതെ നോക്കിയിരിക്കുമ്പോഴാണ് വീട്ടിലെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്.മാധവൻ ഓടി അകത്തേക്ക്‌കേറി.. ഫോണിന്റെ അങ്ങേത്തലക്കൽ ആരായിരുന്നെങ്കിലും അവർ മാധവനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. പതിവ് ക്ഷീണമൊക്കെ മറന്നു മാധവൻ ഉഷാറായി.. എപ്പോഴും കൂടെ നടക്കുന്ന കുറിഞ്ഞി പൂച്ചയെ സ്നേഹത്തോടെഅയാൾ തലോടി. "നാളെ അവൾ വരും" കുറിഞ്ഞിയോടെന്നപോലെ അയാൾ മന്ത്രിച്ചു. മുറ്റത്തു അടിമുടി കായ്ച്ചു നിൽക്കുന്ന തേന്മാവിൻ നിന്നും അഞ്ചാറ് മാമ്പഴം അയാൾ പറിച്ചെടിത്തു.. "അവൾക്കിതുമതി ബാക്കി നിങ്ങളെടുത്തോ" എന്ന് ഓടിക്കളിക്കുന്ന അണ്ണാന്കുഞ്ഞുങ്ങളോട് മാധവൻ പറഞ്ഞു..
വീടിനു പിറകിലായി കാടുപിടിച്ചുകിടക്കുന്ന പറമ്പിലൂടെ മാധവൻഒരു സഞ്ചിയുമായിനടന്നു.. പൊട്ടക്കിണറിനടിത്തു നിറയെ കായ്ച്ചു കിടക്കുന്ന കാട്ടുപാവാക്കായും പഴുത്തു കിടന്ന ഒരു ഓമക്കായുമായി അയാൾ തിരിച്ചു നടന്നു.. ആരെയെങ്കിലും നിർത്തി ഈ പുരയിടം വൃത്തിയാക്കേണ്ടതായിരുന്നു... അവൾ വരുമെന്ന് ഒരു സൂചന പോലും കിട്ടിയിരുന്നില്ലല്ലോ...
ശേഖരിച്ചതെല്ലാം മാധവൻ ഡൈനിങ്ങ് ടേബിളിൽ നിരത്തിവെച്ചു. കുറിഞ്ഞി കാലിൽ വന്നുചേർന്ന് നിന്നപ്പോളാണ് പാവത്തിന് ഉച്ചക്കൊന്നും കൊടുത്തില്ലല്ലോ എന്നോർത്ത്.. അവളുടെ വരവ് കാത്തിരിക്കുന്നതിനിടയിൽ അതും മറന്നു.. വൈകുന്നേരം മാധവൻ പതിവിനു വിപരീതമായി നിലവിളക്കു കത്തിച്ചു.. അവളെ തന്നിൽ നിന്നും അകറ്റിയതിൽ പരിഭവിച്ചു ഏറെ നാളായി മാധവൻ വിളക്കുവെച്ചിട്ടു..
വീട്ടുകാർ കണ്ടുപിടിച്ച പെണ്ണായിരുന്നുഅവൾ.. ആദ്യമായി നേരിൽ കണ്ടത് താലികെട്ടാൻ മുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ.. കണ്ടു മതിയാകും മുൻപുതന്നെ ജീവിതപ്രാരാബ്ധങ്ങളുമായി കടൽകടന്നു .. വർഷങ്ങൾ കൂടുമ്പോൾ നാട്ടിലേക്കു ഓടിവന്നിരുന്നത് അവളെ കാണാൻ മാത്രമായിരുന്നു.. ഇതിനിടയിൽ മൂന്നു ആൺകുട്ടികളെയും ഒരു പെണ്കുഞ്ഞിനെയുംഅവൾ തനിക്കു സമ്മാനിച്ചു.. ഒരുമിച്ചു യാത്രകൾ പോകാനും ഒരിക്കലും പിരിയാതിരിക്കാനും അവൾ എത്രമാത്രം ആഗ്രഹിച്ചു..നീണ്ട 30 വർഷങ്ങൾ..
എല്ലാം ഉണ്ടാക്കി ആഗ്രഹിച്ച ജീവിതത്തിനായി തിരികെ വന്നപ്പോൾ ഓരോരോ ആവശ്യങ്ങൾക്കായി അവൾ മക്കൾക്കടുത്തേക്കു പോയി..
ഇളയമകളുടെ കുഞ്ഞിനെക്കാണാനായി അച്ഛനെ കൂടി അമേരിക്കയ്ക്ക് കൊണ്ട് പോകാമെന്നു പറഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷം ആ കണ്ണുകളിലൂടെ താൻ കണ്ടതാണ്.. പക്ഷെ മകളുടെ പ്രസവമെടുക്കാൻ അച്ഛൻ വേണ്ടല്ലോ എന്ന കാരണത്താൽ അപ്പോഴും തന്നെ ഒഴിവാക്കി.. ഇന്നത്തെ കാലത്തു വീട്ടുജോലിക്കാരിയായും ഹോംനഴ്സ് ആയും ശമ്പളം കൊടുക്കാതെ ഒരാളെ കിട്ടുന്നത് ചില്ലറകാര്യമല്ലല്ലോ.
ഓരോന്നോർത്തു മാധവൻ മയങ്ങിപ്പോയെങ്കിലും രാവിലെ ഉത്സാഹത്തോടെ ഉണർന്നു.. കുറിഞ്ഞിക്കിഷ്ടമുള്ള ദോശയും ചട്ണിയും ഉണ്ടാക്കി.. ചോറും കറികളും ഒരുക്കിവെച്ചു.. തനിക്കും അവൾക്കും മൊബൈൽ ഇല്ലാത്തതിനാൽ കാത്തിരിപ്പിനു നല്ല സുഖമുള്ളതായി മാധവന് തോന്നി..
മണി പതിനൊന്നായി.. മൂന്നുമണിക്കൂറിലേറെയായി മാധവൻ വീടിന്റെ തിണ്ണയിൽ ഒരേയിരുപ്പാണ്.. ദൂരെനിന്നും ഏതോ വാഹനത്തിന്റെ ശബ്ദം കേട്ടുതുടങ്ങി..മാധവൻ എണീറ്റ് ഗേറ്റിനരുകിൽ ചെന്നുനിന്നു.ഒരുകറുത്ത കാർ വരുന്നുണ്ട്. തുറന്നിട്ട ഗേറ്റിലൂടെ അത് മുറ്റത്തു വന്നു നിന്നു കാറിന്റെ ഡോർ തുറന്നു ആദ്യമിറങ്ങിയത് മരുമകൻ.. പിന്നെ മൂത്ത മകൻ.. കാറിൽ നിന്നും അവർ അവളെ താങ്ങിയെടുത്തു..മെല്ലിച്ചു മുടിയൊക്കെ നരച്ച ഒരു രൂപം. മാധവൻ അവിടേക്കു ഓടി വന്നു.. ആ മെല്ലിച്ച രൂപത്തെ കൈകളിലേക്ക് ഏറ്റുവാങ്ങി.. "ഇവളെ ചുമക്കാനുള്ള കരുത്ത് ഇപ്പോഴും ഈ കൈകൾക്കുണ്ട്.. മക്കൾ പൊയ്ക്കോളൂ" എന്നും പറഞ്ഞു അയാൾ അകത്തേക്ക് പോയി.
അകത്തു കട്ടിലിൽ അവളെ കൊണ്ടുചെന്നു കിടത്തുമ്പോൾ കാർ ഗേറ്റ് കടന്നു പോയിരുന്നു. "നമ്മുടെ ജീവിതം ഇതാ ഇവിടെ തുടങ്ങുന്നു"... പക്ഷഘാതംവന്നു ഒരുവശം തളർന്നുപോയ അവളുടെ കണ്ണുകളിലൂറി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് മാധവൻ പറഞ്ഞു. കുറിഞ്ഞിപ്പൂച്ച അപ്പോളും മാധവന്റെ കാലിൽ ഉരുമ്മുന്നുണ്ടായിരുന്നു.
--------------
അയല്പക്കത്തെവീട്ടിലെ കുട്ടികൾ റോഡിലൂടെ ചെറിയ സൈക്കിൾ ഓടിച്ചുനടക്കുന്നത് വെറുതെ നോക്കിയിരിക്കുമ്പോഴാണ് വീട്ടിലെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്.മാധവൻ ഓടി അകത്തേക്ക്‌കേറി.. ഫോണിന്റെ അങ്ങേത്തലക്കൽ ആരായിരുന്നെങ്കിലും അവർ മാധവനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. പതിവ് ക്ഷീണമൊക്കെ മറന്നു മാധവൻ ഉഷാറായി.. എപ്പോഴും കൂടെ നടക്കുന്ന കുറിഞ്ഞി പൂച്ചയെ സ്നേഹത്തോടെഅയാൾ തലോടി. "നാളെ അവൾ വരും" കുറിഞ്ഞിയോടെന്നപോലെ അയാൾ മന്ത്രിച്ചു. മുറ്റത്തു അടിമുടി കായ്ച്ചു നിൽക്കുന്ന തേന്മാവിൻ നിന്നും അഞ്ചാറ് മാമ്പഴം അയാൾ പറിച്ചെടിത്തു.. "അവൾക്കിതുമതി ബാക്കി നിങ്ങളെടുത്തോ" എന്ന് ഓടിക്കളിക്കുന്ന അണ്ണാന്കുഞ്ഞുങ്ങളോട് മാധവൻ പറഞ്ഞു..
വീടിനു പിറകിലായി കാടുപിടിച്ചുകിടക്കുന്ന പറമ്പിലൂടെ മാധവൻഒരു സഞ്ചിയുമായിനടന്നു.. പൊട്ടക്കിണറിനടിത്തു നിറയെ കായ്ച്ചു കിടക്കുന്ന കാട്ടുപാവാക്കായും പഴുത്തു കിടന്ന ഒരു ഓമക്കായുമായി അയാൾ തിരിച്ചു നടന്നു.. ആരെയെങ്കിലും നിർത്തി ഈ പുരയിടം വൃത്തിയാക്കേണ്ടതായിരുന്നു... അവൾ വരുമെന്ന് ഒരു സൂചന പോലും കിട്ടിയിരുന്നില്ലല്ലോ...
ശേഖരിച്ചതെല്ലാം മാധവൻ ഡൈനിങ്ങ് ടേബിളിൽ നിരത്തിവെച്ചു. കുറിഞ്ഞി കാലിൽ വന്നുചേർന്ന് നിന്നപ്പോളാണ് പാവത്തിന് ഉച്ചക്കൊന്നും കൊടുത്തില്ലല്ലോ എന്നോർത്ത്.. അവളുടെ വരവ് കാത്തിരിക്കുന്നതിനിടയിൽ അതും മറന്നു.. വൈകുന്നേരം മാധവൻ പതിവിനു വിപരീതമായി നിലവിളക്കു കത്തിച്ചു.. അവളെ തന്നിൽ നിന്നും അകറ്റിയതിൽ പരിഭവിച്ചു ഏറെ നാളായി മാധവൻ വിളക്കുവെച്ചിട്ടു..
വീട്ടുകാർ കണ്ടുപിടിച്ച പെണ്ണായിരുന്നുഅവൾ.. ആദ്യമായി നേരിൽ കണ്ടത് താലികെട്ടാൻ മുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ.. കണ്ടു മതിയാകും മുൻപുതന്നെ ജീവിതപ്രാരാബ്ധങ്ങളുമായി കടൽകടന്നു .. വർഷങ്ങൾ കൂടുമ്പോൾ നാട്ടിലേക്കു ഓടിവന്നിരുന്നത് അവളെ കാണാൻ മാത്രമായിരുന്നു.. ഇതിനിടയിൽ മൂന്നു ആൺകുട്ടികളെയും ഒരു പെണ്കുഞ്ഞിനെയുംഅവൾ തനിക്കു സമ്മാനിച്ചു.. ഒരുമിച്ചു യാത്രകൾ പോകാനും ഒരിക്കലും പിരിയാതിരിക്കാനും അവൾ എത്രമാത്രം ആഗ്രഹിച്ചു..നീണ്ട 30 വർഷങ്ങൾ..
എല്ലാം ഉണ്ടാക്കി ആഗ്രഹിച്ച ജീവിതത്തിനായി തിരികെ വന്നപ്പോൾ ഓരോരോ ആവശ്യങ്ങൾക്കായി അവൾ മക്കൾക്കടുത്തേക്കു പോയി..
ഇളയമകളുടെ കുഞ്ഞിനെക്കാണാനായി അച്ഛനെ കൂടി അമേരിക്കയ്ക്ക് കൊണ്ട് പോകാമെന്നു പറഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷം ആ കണ്ണുകളിലൂടെ താൻ കണ്ടതാണ്.. പക്ഷെ മകളുടെ പ്രസവമെടുക്കാൻ അച്ഛൻ വേണ്ടല്ലോ എന്ന കാരണത്താൽ അപ്പോഴും തന്നെ ഒഴിവാക്കി.. ഇന്നത്തെ കാലത്തു വീട്ടുജോലിക്കാരിയായും ഹോംനഴ്സ് ആയും ശമ്പളം കൊടുക്കാതെ ഒരാളെ കിട്ടുന്നത് ചില്ലറകാര്യമല്ലല്ലോ.
ഓരോന്നോർത്തു മാധവൻ മയങ്ങിപ്പോയെങ്കിലും രാവിലെ ഉത്സാഹത്തോടെ ഉണർന്നു.. കുറിഞ്ഞിക്കിഷ്ടമുള്ള ദോശയും ചട്ണിയും ഉണ്ടാക്കി.. ചോറും കറികളും ഒരുക്കിവെച്ചു.. തനിക്കും അവൾക്കും മൊബൈൽ ഇല്ലാത്തതിനാൽ കാത്തിരിപ്പിനു നല്ല സുഖമുള്ളതായി മാധവന് തോന്നി..
മണി പതിനൊന്നായി.. മൂന്നുമണിക്കൂറിലേറെയായി മാധവൻ വീടിന്റെ തിണ്ണയിൽ ഒരേയിരുപ്പാണ്.. ദൂരെനിന്നും ഏതോ വാഹനത്തിന്റെ ശബ്ദം കേട്ടുതുടങ്ങി..മാധവൻ എണീറ്റ് ഗേറ്റിനരുകിൽ ചെന്നുനിന്നു.ഒരുകറുത്ത കാർ വരുന്നുണ്ട്. തുറന്നിട്ട ഗേറ്റിലൂടെ അത് മുറ്റത്തു വന്നു നിന്നു കാറിന്റെ ഡോർ തുറന്നു ആദ്യമിറങ്ങിയത് മരുമകൻ.. പിന്നെ മൂത്ത മകൻ.. കാറിൽ നിന്നും അവർ അവളെ താങ്ങിയെടുത്തു..മെല്ലിച്ചു മുടിയൊക്കെ നരച്ച ഒരു രൂപം. മാധവൻ അവിടേക്കു ഓടി വന്നു.. ആ മെല്ലിച്ച രൂപത്തെ കൈകളിലേക്ക് ഏറ്റുവാങ്ങി.. "ഇവളെ ചുമക്കാനുള്ള കരുത്ത് ഇപ്പോഴും ഈ കൈകൾക്കുണ്ട്.. മക്കൾ പൊയ്ക്കോളൂ" എന്നും പറഞ്ഞു അയാൾ അകത്തേക്ക് പോയി.
അകത്തു കട്ടിലിൽ അവളെ കൊണ്ടുചെന്നു കിടത്തുമ്പോൾ കാർ ഗേറ്റ് കടന്നു പോയിരുന്നു. "നമ്മുടെ ജീവിതം ഇതാ ഇവിടെ തുടങ്ങുന്നു"... പക്ഷഘാതംവന്നു ഒരുവശം തളർന്നുപോയ അവളുടെ കണ്ണുകളിലൂറി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് മാധവൻ പറഞ്ഞു. കുറിഞ്ഞിപ്പൂച്ച അപ്പോളും മാധവന്റെ കാലിൽ ഉരുമ്മുന്നുണ്ടായിരുന്നു.
ഉമാപ്രദീപ്
14/05/2017
14/05/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക