
പ്രിയരെ വയലിൻ എന്ന കഥ ഈ ഭാഗത്തോടെ അവസാനിക്കുന്നു . ഈ തുടർക്കഥ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവരോടും നന്ദി , സ്നേഹം .
വയലില്‍.......അവസാനഭാഗം.
_________
_________
എനിക്ക് എട്ടുവയസ്സു ഉള്ളപ്പോള്‍ ആണ് അമ്മയുടെ ഇളയസഹോദരന്‍ ഞങ്ങളുടെ കൂടെ താമസിക്കുവാന്‍ വന്നത് .എന്നെക്കാള്‍ പത്തുവയസ്സിനു മൂത്ത അങ്കിളിനെ എനിക്കും ഇഷ്ടമായിരുന്നു. പക്ഷെ അമ്മയില്ലാത്ത സമയങ്ങളില്‍ അങ്കിളിന് എന്നോടുള്ള പെരുമാറ്റത്തില്‍ പതുക്കെ പതുക്കെ മാറ്റം വന്നു തുടങ്ങി.ആദ്യമൊന്നും എനിക്ക്എന്താണ് എന്ന് മനസ്സിലായില്ല എങ്കിലും അങ്കിളിന്‍റെ പെരുമാറ്റം എനിക്ക് ഇഷ്ടമായിരുന്നില്ല , ഞാന്‍ അമ്മയോട് പറയാന്‍ ശ്രമിച്ചു എങ്കിലും അമ്മ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാര്‍ അല്ലായിരുന്നൂ. അങ്കിള്‍ വീട്ടില്‍ താമസിക്കുന്നത് എനിക്കിഷ്ടമല്ലാത്തതുകൊണ്ട് വീട്ടില്‍ നിന്നും പറഞ്ഞു വിടാന്‍ ഓരോ കാരണങ്ങള്‍ ഞാന്‍ ഉണ്ടാക്കുകയാണ് എന്ന അങ്കിളിന്‍റെ വാക്കുകളാണ് അമ്മ വിശ്വസിച്ചത്. അങ്കിളിനെകുറിച്ച് എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ " അവന്‍ ഇവിടെ നില്‍ക്കുന്നതില്‍ നിനക്കെന്താ ദേഷ്യം " എന്ന് ചോദിച്ച് അമ്മ ദേഷ്യപെടാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അമ്മ കേള്‍ക്കില്ല എന്നെക്കാള്‍ വിശ്വാസം തന്നെയാണ് എന്ന്ഉറപ്പായതോടെ അങ്കിള്‍ എന്നെ എല്ലാവിധത്തിലും ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നീട് അമ്മക്ക് എക്സ്ട്രാ ക്ലാസ്സ് ഉള്ള ദിവസങ്ങളില്‍ അങ്കിളിന്‍റെ രണ്ടു കൂട്ടുകാരും വരാന്‍ തുടങ്ങി. അങ്കിള്‍ ഡിഗ്രി കഴിഞ്ഞു പോകുന്നതുവരെയുള്ള മൂന്നു വര്‍ഷം അവര്‍ മൂന്നു പേരും എന്നെ ഉപയോഗിച്ചു.
പത്താംക്ലാസ്സ് കഴിഞ്ഞതോടെ ഹോസ്റ്റലിലേക്ക് മാറിയത് എന്റെ നിര്‍ബന്ധപ്രകാരം ആണ്. അമ്മയെ അത്രയ്ക്ക് ഞാന്‍ വെറുത്തു പോയിരുന്നൂ. അവധിക്ക് വീട്ടില്‍ വന്നാലും അമ്മയോട് സംസാരിക്കപോലും ഇല്ലായിരുന്നൂ.
അന്ന് വീട്ടില്‍ ചെന്നപ്പോള്‍ അങ്കിള്‍ വീട്ടില്‍ ഉണ്ടായിരുന്നൂ.മനസ്സില്‍ അടിഞ്ഞുകൂടിയ പേടിയില്‍ അങ്കിള്‍ പറയുന്നത് അനുസരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. പക്ഷെ എന്നെ പിച്ചിചീന്തിയിട്ട് സുഖമായി ഉറങ്ങുന്ന അങ്കിളിനെ കണ്ടപ്പോള്‍ എനിക്ക് ഭ്രാന്തുപിടിക്കുകയായിരുന്നൂ. അപ്പോള്‍ തോന്നിയ ആവേശത്തില്‍ അയാളുടെ കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിയും തിരുകി എന്നെ വേദനിപ്പിച്ച ഭാഗങ്ങള്‍ കൊത്തിയരിഞ്ഞ് ഞാനയാളെ കൊന്നു. എന്താണ് ചെയ്യുന്നത് എന്ന സുബോധം പോലും എനിക്കില്ലായിരുന്നൂ എന്ന് പറഞ്ഞാല്‍ അതാണ് സത്യം. എല്ലാം കഴിഞ്ഞ് മുറിയിയില്‍ പോയി കുളിച്ചു ഫ്രഷ് ആയി കഴിഞ്ഞാണ് ചെയ്തതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ ആ മുറിയില്‍ പോയി എന്നെ സംശയിക്കാന്‍ ഉള്ള തെളിവുകള്‍ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തിയിട്ട് ഉറക്കെ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി, അയല്‍ക്കാരെ കൂട്ടുകയായിരുന്നു.
ഒരു മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി എത്തിയതായിരുന്നൂ ഞങ്ങള്‍ ആ ഹോട്ടലില്‍, ഹോട്ടല്‍ റസ്റ്റോറന്ടില്‍ ആഹാരം കഴിച്ച് കൈ കഴുകാന്‍ ചെന്നപ്പോള്‍ ആണ് രോഹിതിനെ കാണുന്നത്. എന്നെ തിരിച്ചറിഞ്ഞ അയാള്‍ രാത്രി അയാളുടെ റൂമിലേക്ക് ചെല്ലണം എന്നാവശ്യപെട്ട്, റൂംനമ്പര്‍ തന്ന്, ചെന്നില്ലായെങ്കില്‍ കഴിഞ്ഞ കാലസംഭവങ്ങള്‍ എന്റെ ഫ്രണ്ട്സിനോടും ടീച്ചേര്‍സിനോടും എന്ന് ഭീക്ഷണിപെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സുനൈന ഉറങ്ങികഴിഞ്ഞു ഞങ്ങളുടെ റൂമിന്റെ നേരെ എതിര്‍വശത്തുള്ള അയാളുടെ റൂമില്‍ ഞാന്‍ ചെന്നത് എല്ലാം കഴിഞ്ഞ് സുഖാലസ്യത്തില്‍ മുഴുകിയ അയാളെ കണ്ട് വീണ്ടും ഞാന്‍ ഭ്രാന്തി ആവുകയായിരുന്നൂ.. ക്യാബ് കഴിയുന്ന ദിവസം പ്ലാന്‍ ചെയ്തിരുന്ന ട്രിക്കിംങ്ങിലേക്ക് ഉപയോഗിക്കാനായി കരുതിയിരുന്ന കയര്‍ മുറിയിലെത്തി എടുത്തുകൊണ്ടു പോയി അതുകൊണ്ട് അയാളെ കെട്ടിയിട്ടിട്ടാണ് ഞാനയാളെ കൊന്നത്. അതോടെ തീരുമാനിക്കുകയായിരുന്നൂ മൂന്നാമനേം ഇല്ലാതാക്കാന്‍.അയാളെ ഒറ്റയ്ക്ക് കാണാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ അറിയിച്ചതുകൊണ്ടാണ് ഫാംഹൌസില്‍ എന്നെ അങ്ങോട്ട് വിളിച്ചത്. മറ്റു രണ്ടു പേരെയും കൊന്നതുപോലെ അയാളെയും ഞാന്‍ കൊല്ലുകയായിരുന്നൂ.
കഴിഞ്ഞ അവധിക്ക് വീട്ടില്‍ ചെന്നപ്പോള്‍ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു. അമ്മ ഇനിയെങ്കിലും എന്നെ മനസ്സിലാക്കിചേര്‍ത്തുപിടിക്കും എന്ന് ഞാന്‍ കരുതി. പക്ഷെ അമ്മ അനുജന്‍റെ കൊലയാളിയെ പോലീസില്‍ ഏല്‍പ്പിക്കാന്‍ ആണ് ശ്രമിച്ചത്. അതുകൊണ്ടാണ് എന്റെ എല്ലാ അധപതനത്തിനും കാരണമായ അമ്മ ഇനി ജീവിച്ചിരിക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചത്. പോലിസ്സ്റ്റേഷനില്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങിയ അമ്മയെ എസ് പി ഓഫീസില്‍ നേരിട്ട് പോയി കീഴടങ്ങികൊള്ളാംഎന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയത് ഞാനാണ്. താന്തല്ലൂരില്‍ വച്ച് കൊക്കയിലേക്ക് കാര്‍ തിരിച്ചുവിട്ടിട്ട് ഞാന്‍ ചാടുകയായിരുന്നൂ. വയലിന്‍ പറഞ്ഞു നിറുത്തി.
കുറച്ചു ദിവസങ്ങളായി വാര്‍ത്താമാധ്യമങ്ങളിലെല്ലാം, "സ്വന്തം ലൈഗികതാല്പര്യങ്ങള്‍ക്കായി അമ്മാവന്‍ ഉള്‍പ്പെടെ മൂന്നുപേരെ ആരും കൊല ചെയ്ത പൈശാചികതയുടെ മൂര്‍ത്തീഭാവമായ" വയലിന്‍റെ മുഖത്ത് പോലും നോക്കാനാവാതെ ഇരുന്നു പോയ ജസ്റിസ് ശ്രീദേവിയുടെ മനസ്സിലൂടെ ഒട്ടനവധി ചിന്തകള്‍ കടന്നു പോവുകയായിരുന്നു.ഇവള്‍ തന്നോടു പറഞ്ഞ കാര്യങ്ങള്‍ പരസ്യമായി പറഞ്ഞ് കുറെയേറെ പെണ്‍കുട്ടികളെ കൊലപാതകത്തിന് പ്രേരിപ്പിക്കാതിരുന്നതില്‍ സന്തോഷം തോന്നിയതിനോപ്പം വയലിനെതിരെ എന്ത് വിധിഎഴുതണം എന്ന ചിന്ത അവരെ തളര്‍ത്തുകയായിരുന്നൂ.
വയലിന്‍......ഇവിടെ അവസാനിക്കുന്നുവോ ?
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക