
അമ്മ എവിടെ?ഇതുവരെ റെഡിയായില്ലേ?
നിർമാല്യത്തിന് മുമ്പ് ക്ഷേത്രത്തിൽ എത്തണ്ടേ?"
നിർമാല്യത്തിന് മുമ്പ് ക്ഷേത്രത്തിൽ എത്തണ്ടേ?"
രമേശൻ ഭാര്യയോട് ചോദിച്ചു.
"ഞാൻ ഇവിടെയുണ്ടടാ."
കസവ് കരയുള്ള സെറ്റ് സാരി ചുറ്റി,ചുണ്ടിൽ മന്ദസ്മിതവുമായി,ഉണ്ണിക്കുട്ടന്റെ കൈ കോർത്ത് പിടിച്ച്, ഭാർഗ്ഗവിയമ്മ തന്റെ വീട്ടിൽ നിന്ന് മുറ്റത്തേക്കിറങ്ങി.അവരുടെ യാത്ര ഭാർഗ്ഗവിയമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്കാണ്. കരുണാമയനായ ഉണ്ണിക്കണ്ണന്റെ തിരുനടയിലേക്ക്..... ഗുരുവായൂരിലേക്ക്.....അവരുടെ ഇടതു കയ്യിൽ എന്തോ പൊതിഞ്ഞു പിടിച്ചിരിക്കുന്നത് രമേശൻ ശ്രദ്ധിച്ചു.
"ഇതെന്താ അമ്മയുടെ കൈയിൽ?"
"ഇത് ഗുരുവായൂരപ്പനുള്ളതാ.തൽക്കാലം നീ അത്രയും അറിഞ്ഞാൽ മതി."
"ഉണ്ണിമോൻ മുത്തശ്ശിയുടെ കൂടെ പിന്നിലിരുന്നോളൂ."
മഞ്ജുള മകനോട് പറഞ്ഞു.അവൻ സന്തോഷത്തോടെ അനുസരിച്ചു.
"എന്നാലും നിങ്ങൾക്ക് രണ്ടാൾക്കും ഇതെന്തു പറ്റി മക്കളേ... ഇത്രയും നാൾ ഞാൻ ഗുരുവായൂർ പോകാമെന്നു പറയുമ്പോൾ ജോലിത്തിരക്കുണ്ടെന്നു പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു മാറാറല്ലേ പതിവ്?ഇപ്പൊ ഞാനാവശ്യപ്പെടാതെ തന്നെ കണ്ണനെ കാണാൻ പോകുന്നു....സത്യം പറഞ്ഞാൽ എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല."
യാത്രയ്ക്കിടെ ഭാർഗ്ഗവിയമ്മ പറഞ്ഞു.
"സത്യം പറഞ്ഞാൽ അമ്മ അങ്ങനെ ഒരാവശ്യം പറഞ്ഞ അന്ന് മുതൽ ഞങ്ങളും ആഗ്രഹിക്കുന്നതാണ് ഈ യാത്ര.പക്ഷേ,ഇന്നാ അവസരം ഒത്തു വന്നത്."
മഞ്ജുളയാണ് മറുപടി പറഞ്ഞത്.ഗുരുവായൂരപ്പന്റെ മണ്ണിൽ കാലൂന്നി നിന്നപ്പോൾ അനിർവചനീയമായ ഒരനുഭൂതി ആ വൃദ്ധയുടെ ഉള്ളിലുണ്ടായി.അവർ പ്രിയ ഭഗവാന്റെ വിഗ്രഹം കൺകുളിർക്കെ കണ്ടു തൊഴുതു.ഭക്തി പാരവശ്യത്താൽ അവരുടെ അടഞ്ഞ കണ്ണുകൾ നിറഞ്ഞൊഴുകി.അല്പസമയത്തിന് ശേഷം കണ്ണ് തുറന്നപ്പോഴേയ്ക്കും മകനും ഭാര്യയും അവിടം വിട്ടു പൊയ്ക്കഴിഞ്ഞിരുന്നു.ഭാർഗ്ഗവിയമ്മ ചലനമറ്റു നിന്നു.
ഈ സമയം രമേശനും മഞ്ജുളയും അടക്കാനാവാത്ത സന്തോഷത്തിലായിരുന്നു.
"അങ്ങനെ ആ ശല്യം തീർന്നു കിട്ടി."
അയാൾ പറഞ്ഞു.
"ഗുരുവായൂർ എന്ന് കേട്ടാൽ തള്ള അപ്പൊ തന്നെ ചാടി പുറപ്പെടുമെന്നു ഞാൻ പറഞ്ഞതല്ലേ?"
മഞ്ജുള പൊട്ടിച്ചിരിച്ചു.
"നിന്റെ ബുദ്ധി ഞാൻ സമ്മതിച്ചു."
ഉണ്ണിക്കുട്ടന് പക്ഷേ, തന്റെ സങ്കടം അടക്കാൻ കഴിഞ്ഞില്ല.
"പാവം അമ്മൂമ്മ,എന്നാലും എന്തിനാ അച്ഛാ എന്റെ അമ്മൂമ്മയെ അവിടെ കളഞ്ഞിട്ടു പോന്നത്?"
"ഹും, ഒരു പാവം,പഠിച്ച കള്ളിയാ അവര്. സത്യം പറഞ്ഞാൽ കുറച്ചു കൂടി നേരത്തെ ഇറക്കി വിടണമായിരുന്നു.ഇതിപ്പോ ഗുരുവായൂരിലായത് കൊണ്ട് നമ്മൾ ഉപേക്ഷിച്ചതാണെന്ന് ആരും സംശയിക്കില്ല. ആരെങ്കിലും ചോദിച്ചാൽ ആൾക്കൂട്ടത്തിനിടയിൽ പെട്ട് കാണാതായി എന്ന് പറഞ്ഞാൽ മതി.സ്വാഭാവികത തോന്നാൻ ഒന്ന് കണ്ണ് നിറയ്ക്കേണ്ടി വരും.അതിനിപ്പോ എന്താ പാട്?"
മഞ്ജുള പറഞ്ഞു.പെട്ടെന്ന് ഉണ്ണിക്കുട്ടന്റെ കുപ്പായത്തിന്റെ കീശയിൽ എന്തോ ഉള്ളതായി രമേശൻ ശ്രദ്ധിച്ചു.
"എന്താടാ നിന്റെ പോക്കറ്റിൽ?"
അയാൾ.മകനോട് ചോദിച്ചു.
അത് ഒരു കത്തായിരുന്നു.
"ഇത് അച്ഛന് തരാൻ മുത്തശ്ശി ഏല്പിച്ചതാ."
അവൻ അത് രമേശനു നൽകി.അയാൾ കാർ വഴിയരികിൽ ഒതുക്കി നിർത്തിയ ശേഷം കത്ത് വായിക്കാൻ തുടങ്ങി.
പ്രിയപ്പെട്ട മോനേ,
നിന്റെയും നിന്റെ ഭാര്യയുടേയും അഭിനയം വളരെ നന്നായി.പക്ഷേ, നീ ഒന്നോർക്കണമായിരുന്നു,ഒരമ്മയ്ക്ക് മകന്റെ ചെറിയ മാറ്റങ്ങൾ പോലും നിമിഷ നേരം കൊണ്ട് അറിയാൻ കഴിയും.ഇന്നലെ നീയും ഭാര്യയും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു.എന്നെ ഗുരുവായൂരിലേക്ക് കൊണ്ടു പോകുന്നത് ഉപേക്ഷിക്കാൻ വേണ്ടിയാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഞാൻ നിങ്ങളോടൊപ്പം പുറപ്പെട്ടത്.എനിക്കിപ്പോഴും നിങ്ങളോട് തെല്ലും ദേഷ്യമില്ല.നിങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ നിങ്ങൾ ചെയ്തത് ശരിയാണ്.മുറ്റം മുഴുവൻ മുറുക്കിത്തുപ്പി ചീത്തയാക്കുന്ന,പഴഞ്ചനായ മാതാപിതാക്കൾ ഇപ്പോഴത്തെ മിക്ക മക്കൾക്കും ഭാരമാണ്.ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്,നീ എന്നെ ഉപേക്ഷിച്ചത് വൃദ്ധസദനത്തിലെ ഇരുട്ട് മുറിയിലല്ലല്ലോ,ഗുരുവായൂരപ്പന്റെ സന്നിധിയിലല്ലേ....ഒരു പക്ഷേ, അതും ഭഗവാൻ തോന്നിച്ചതാവാം.വിവാഹ ശേഷം വർഷങ്ങളോളം മക്കളില്ലാതിരുന്ന ഞങ്ങൾക്ക് ഗുരുവായൂരപ്പൻ തന്ന വരമാണ് നീ.അമ്പലത്തിലെ ആൽത്തറയിൽ, ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ നിലയിൽ ആരോ ഉപേക്ഷിച്ച ഓമനത്തമുള്ള ഒരു കൊച്ചു കുഞ്ഞ്.അവനെ ഞങ്ങൾ ഞങ്ങളുടെ മകനായി കണ്ട് വളർത്തി,സ്നേഹിച്ചു...ഞങ്ങൾ ആഗ്രഹിച്ചതിലും ഉയർന്ന നിലയിൽ നീ എത്തി.ഇതിൽ കൂടുതൽ ഒന്നും ഈ അമ്മയ്ക്ക് നേടാനില്ല.നമ്മുടെ വീട്ടിൽ നിന്ന് നിന്റെ ഒരു പഴയ ഫോട്ടോയും,അന്നത്തെ ആ ചുവന്ന പട്ടും മാത്രം ഞാൻ എടുക്കുന്നു.വേറൊന്നും ഈ അമ്മയ്ക്ക് വേണ്ട.എന്നെങ്കിലും ഞാൻ മരിച്ചുവെന്ന് കേട്ടാൽ നീ വരണം.നമ്മുടെ വീട്ടിൽ അച്ഛന്റെ കുഴിയോട് ചേർന്ന് തന്നെ അമ്മയെ സംസ്കരിക്കണം. അമ്മയുടെ ഈ ഒരാഗ്രഹമെങ്കിലും എന്റെ മോൻ സാധിച്ചു തരില്ലേ?ഉണ്ണിക്കുട്ടനെ നന്നായി വളർത്തണം, വലിയ ആളാക്കണം. മോന് വേണ്ടി ഈ അമ്മ എന്നും പ്രാർത്ഥിക്കും. ഗുരുവായൂരപ്പൻ നിനക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരുത്തട്ടെ.
നിന്റെയും നിന്റെ ഭാര്യയുടേയും അഭിനയം വളരെ നന്നായി.പക്ഷേ, നീ ഒന്നോർക്കണമായിരുന്നു,ഒരമ്മയ്ക്ക് മകന്റെ ചെറിയ മാറ്റങ്ങൾ പോലും നിമിഷ നേരം കൊണ്ട് അറിയാൻ കഴിയും.ഇന്നലെ നീയും ഭാര്യയും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു.എന്നെ ഗുരുവായൂരിലേക്ക് കൊണ്ടു പോകുന്നത് ഉപേക്ഷിക്കാൻ വേണ്ടിയാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഞാൻ നിങ്ങളോടൊപ്പം പുറപ്പെട്ടത്.എനിക്കിപ്പോഴും നിങ്ങളോട് തെല്ലും ദേഷ്യമില്ല.നിങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ നിങ്ങൾ ചെയ്തത് ശരിയാണ്.മുറ്റം മുഴുവൻ മുറുക്കിത്തുപ്പി ചീത്തയാക്കുന്ന,പഴഞ്ചനായ മാതാപിതാക്കൾ ഇപ്പോഴത്തെ മിക്ക മക്കൾക്കും ഭാരമാണ്.ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്,നീ എന്നെ ഉപേക്ഷിച്ചത് വൃദ്ധസദനത്തിലെ ഇരുട്ട് മുറിയിലല്ലല്ലോ,ഗുരുവായൂരപ്പന്റെ സന്നിധിയിലല്ലേ....ഒരു പക്ഷേ, അതും ഭഗവാൻ തോന്നിച്ചതാവാം.വിവാഹ ശേഷം വർഷങ്ങളോളം മക്കളില്ലാതിരുന്ന ഞങ്ങൾക്ക് ഗുരുവായൂരപ്പൻ തന്ന വരമാണ് നീ.അമ്പലത്തിലെ ആൽത്തറയിൽ, ഒരു ചുവന്ന പട്ടിൽ പൊതിഞ്ഞ നിലയിൽ ആരോ ഉപേക്ഷിച്ച ഓമനത്തമുള്ള ഒരു കൊച്ചു കുഞ്ഞ്.അവനെ ഞങ്ങൾ ഞങ്ങളുടെ മകനായി കണ്ട് വളർത്തി,സ്നേഹിച്ചു...ഞങ്ങൾ ആഗ്രഹിച്ചതിലും ഉയർന്ന നിലയിൽ നീ എത്തി.ഇതിൽ കൂടുതൽ ഒന്നും ഈ അമ്മയ്ക്ക് നേടാനില്ല.നമ്മുടെ വീട്ടിൽ നിന്ന് നിന്റെ ഒരു പഴയ ഫോട്ടോയും,അന്നത്തെ ആ ചുവന്ന പട്ടും മാത്രം ഞാൻ എടുക്കുന്നു.വേറൊന്നും ഈ അമ്മയ്ക്ക് വേണ്ട.എന്നെങ്കിലും ഞാൻ മരിച്ചുവെന്ന് കേട്ടാൽ നീ വരണം.നമ്മുടെ വീട്ടിൽ അച്ഛന്റെ കുഴിയോട് ചേർന്ന് തന്നെ അമ്മയെ സംസ്കരിക്കണം. അമ്മയുടെ ഈ ഒരാഗ്രഹമെങ്കിലും എന്റെ മോൻ സാധിച്ചു തരില്ലേ?ഉണ്ണിക്കുട്ടനെ നന്നായി വളർത്തണം, വലിയ ആളാക്കണം. മോന് വേണ്ടി ഈ അമ്മ എന്നും പ്രാർത്ഥിക്കും. ഗുരുവായൂരപ്പൻ നിനക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരുത്തട്ടെ.
സ്നേഹപൂർവ്വം,
അമ്മ
അമ്മ
കത്ത് വായിച്ചു കഴിഞ്ഞപ്പോൾ രമേശൻ ഡ്രൈവിംഗ് സീറ്റിൽ ചലനമറ്റിരുന്നു. ശേഷം യാന്ത്രികമായി കാർ സ്റ്റാർട്ട് ചെയ്ത്,റിവേഴ്‌സ് ഗിയറിൽ ഇട്ട് വീണ്ടും യാത്ര തിരിച്ചു.....വിവരമില്ലായ്മ കാരണം പാതി വഴിയിലുപേക്ഷിച്ച നിധി തിരിച്ചെടുക്കുവാൻ.........
~ജിഷ്ണു മുരളീധരൻ~
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക