Slider

ആ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടോ ?

0

കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് ...ഞാൻ കോട്ടയം ജോലി ചെയ്യുന്ന കാലം ..കിട്ടുന്ന ശമ്പളം സ്വന്തം ആർഭാട ജീവിതത്തിന് വേണ്ടി ചിലവഴിക്കുന്ന കാലം എന്നും പറയാം ......
വൈകുന്നേരം പതിവുപോലെ .ബേക്കറി ജംക്ഷനിൽ ..അച്ചായത്തി കുട്ടികളുടെ ..എണ്ണം എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു പഴയ സുഹൃത്ത് ഫോണിൽ വിളിച്ചത് കാര്യം തിരക്കിയപ്പോൾ അവന് ഒരു സഹായം വേണം .അവന്റെ സുഹൃത്ത് കുറച്ചകലെയുള്ള തിരുവല്ല റെയിവേ സ്റ്റേഷനിൽ ഉണ്ട് കയ്യിൽ പണം ഇല്ല .പേഴ്‌സ് കളഞ്ഞു പോയി കുറച്ചു പണം അവിടെ എത്തിക്കണം ..അതാണ് ആവശ്യം ....
ആവശ്യം കേട്ടയുടനെ ..നല്ലവനായ ഞാൻ ...പറഞ്ഞു
"..എടാ ...ഞാൻ കുറെ ദൂരയാ .ഇവിടെ ആണെങ്കിൽ നല്ല മഴയും ..ബൈക്കാനാണെങ്കിൽ സ്റ്റാർട്ട് ആവാതെ ...കിടക്കുകയാ ..."എങ്ങനെയെങ്കിലും ..ഒഴിവാകുകയായിരുന്നു .എന്റെ ലക്‌ഷ്യം
"ഇപ്പൊ എന്താ ചെയ്യാ .."ഞാൻ ...സഹായിക്കാൻ പറ്റാത്തതിൽ ..അൽപം വിഷമം അഭിനയിച്ചു ...
"അവളോട് ...ഇപ്പൊ എന്താ പറയാ ..."..അവൻ നിരാശ കലർന്ന ശബ്ദത്തോടെ മെല്ലെ പറഞ്ഞു ..
"അവൾ ".....എന്റെ ഉള്ളൊന്ന് കത്തി ...അപ്പൊ സുഹൃത്ത് പെണ്ണാണ് എന്റെ ഉള്ളിലെ കാമുകനുണർന്നു ..ഇനി പെട്ടന്ന് പോവാൻ ...എന്നുപറയുന്നത് നാണക്കേടാണ് ..സ്റ്റാർട്ട് ആവാത്ത വണ്ടി പെട്ടന്ന് എങ്ങനെ സ്റ്റാർട്ട് ആവും കരുതും ...
ഞാൻ ..ശബ്ദം മയപ്പെടുത്തി പറഞ്ഞു ..
"നീ ..എന്നെ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞാൽ എങ്ങനെയാ ഒഴിവാക്കുക ..ഞാൻ എന്തെങ്കിലും വഴികാണാം ..നീ പേടിക്കണ്ടാ ...ഞാൻ ഫ്രണ്ട് ന്റെ വണ്ടിയെടുക്കാൻ പറ്റുമോ എന്നു നോക്കട്ടെ ..നീ ധൈര്യമായി വിളിച്ചു പറഞ്ഞോ ഒരു മണിക്കൂർ കൊണ്ട് നിന്റെ സുഹൃത്ത് വരും എന്ന് ".....
അവൻ ..പറഞ്ഞ നന്ദി വാക്കുകൾ ഒന്നും ഞാൻ കേട്ടില്ല ...അതിനുമുമ്പേ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്‌തു മുന്നോട്ട് കുതിച്ചിരുന്നു ..കോട്ടയത്തുനിന്ന് തിരുവല്ലക്ക് ഇരുപത്തിയഞ്ചു കിലോമീറ്റർ കാണും ...
എനിക്ക് അത് അപ്പോൾ വെറും അഞ്ചു കിലോമീറ്റർ ആയി ...അവളെ പറ്റിയുള്ള ..സ്വപ്നങ്ങൾ ആയിരുന്നു മനസ്സുമുഴുവൻ .....
തിരുവല്ല എത്തിയ ശേഷം ...ബൈക്കിന്റെ കണ്ണാടിയുടെ മുന്നിൽ പത്തുമിനിറ്റോളം ചലവഴിച്ചു മേക്കപ്പ് എല്ലാം ചെയ്‌ത്‌ ...ഞാൻ പ്ലാറ്റഫോമിലേക്ക് നടന്നു ..അവൻ പറഞ്ഞ അടയാളം രണ്ടാം നമ്പർ പ്ലാറ്റഫോമിൽ ബുക്ക് സ്റ്റാളിൽ ന്റെ മുന്നിൽ റോസ് നിറമുള്ള ചുരിദാറിട്ട ..പെൺകുട്ടി ആണെന്നായിരുന്നു ..അതുകൊണ്ടുതന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല ...
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു ,.എന്നെ കണ്ടപ്പോഴേ അവൾ മനസ്സിലായ പോലെ എഴുനേറ്റു ,ഞാൻ അവളെ ഒന്നു കണ്ണുകൊണ്ട്‌ സ്കാൻ ചെയ്തു ,ഞാൻ പ്രതീക്ഷിച്ചപോലെ പോലെ ആയിരുന്നില്ല ..സുന്ദരി ആണെങ്കിലും ...അവളുടെ മുഖത്തെ ഭാവം കണ്ടാൽ ..സഹതാപമേ വരൂ ,..
ഞാൻ എന്നെ പരിചയപ്പെടുത്തി ..അവളുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ ഞാൻ അവളെ ചായ കുടിക്കാൻ ക്ഷണിച്ചു ,..ആദ്യം മടിച്ചെങ്കിലും പിന്നെ വന്നു ..
ഹോട്ടലിൽ കയറി ...ഞാൻ ചായ ഓർഡർ ചെയ്തു ,..കൂടെ മസാല ദോശയും ..വേറെ ഒന്നും കൊണ്ടല്ല ഭക്ഷണം കഴിക്കുകയാണെങ്കിൽ ഒരു മുപ്പത് മിനുട്ടോളം സംസാരിക്കാം അതായിരുന്നു ഉദ്ദേശം ..
എങ്ങനെ അവിടെയെത്തി എന്ന ചോദ്യമാണ് ഞാൻ ആദ്യം ഉന്നയിച്ചത് ...ഒരു ചെറിയ ജോലിയുടെ ആവശ്യമായി വന്നതാണെന്ന് പക്ഷെ കയ്യിലെ പണം കളഞ്ഞു പോയി ....അവൾ മറുപടി പറഞ്ഞെങ്കിലും അതിൽ കൂടുതൽ പറയാൻ താൽപര്യം ഇല്ലെന്ന് ..മറുപടിയിലേ ട്യൂണിൽ നിന്ന് എനിക്ക് മനസ്സിലായി ..
"വീട് എവിടെയാ .."ഞാൻ ....മെല്ലെ തുടങ്ങി
"പാലക്കാട് "......ചേട്ടന്റെ ..പേര് സഞ്ജു അല്ലെ
ഞാൻ ..മെല്ലെ ..മൂളി ...
എന്നെ പറ്റി ..ആ ദുഷ്ടൻ മോശമായി എന്തെങ്കിലും പറഞ്ഞിരിക്കുമോ ...പൊതുവെ ചില .ആളുകൾ അങ്ങനെയാണല്ലോ ...നമ്മൾ വളക്കാതിരിക്കാൻ ..ഒരു മുൻകൈ എടുക്കുമല്ലോ ...
ഞാൻ മെല്ലെ വിഷയം മാറ്റി .".ഇയാൾ ..കഴിച്ചോളൂ ...ട്രെയിൻ പെട്ടന്ന് വന്നാലോ "...
അവൾ കഴിക്കാൻ തുടങ്ങി ...അവൾ കഴിക്കുന്ന രീതിയിൽ നിന്നും ഒന്ന് എനിക്ക് മനസ്സിലായി ..അവൾ ഇന്ന് ഭക്ഷണം കഴിച്ചിട്ടില്ല ..ഒരു പെൺകുട്ടി അങ്ങനെ ഭക്ഷണം കഴിക്കുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു
നെഞ്ചിൽ എവിടേയോ ..ഒരു ചെറിയ ..നൊമ്പരം ..ഞാൻ മുന്നിൽ ഇരുന്നാൽ അവൾക് .ഒരു ചമ്മൽ ഉണ്ടായാലോ എന്നുകരുതി ഞാൻ ഭക്ഷണം മതിയാക്കി എഴുനേറ്റു ...പിന്നെ പറഞ്ഞു ..
ഇയാൾ മെല്ലെ കഴിച്ചോളൂ ..എനിക്ക് ഒരു സാധനം വാങ്ങിക്കാനുണ്ട് ...പിന്നെ ഞാൻ ബില്ല് കൊടുത്തിട്ടാ പോവുന്നെ .."
ഞാൻ ബില്ല് കൊടുത്തു ...പിന്നെ ഒരു മസാല ദോശ പാർസൽ അവളെ ഏൽപ്പിക്കാനും പറഞ്ഞു ഞാൻ ഇറങ്ങി പിന്നെ പുറത്തു അവളെ വെയിറ്റ് ചെയ്തു...കുറച്ചുകഴിഞ്ഞപ്പോൾ .അവൾ വന്നു ...
"ചേട്ടന്റെ പാർസൽ .."..അവൾ എന്റെ നേരെ പൊതി നീട്ടി ..
ഇത് എനിക്കല്ല നിനക്ക് ട്രെയിനിൽ നിന്ന് കഴിക്കാനാണ് .എനിക്കാണെങ്കിൽ മസാല വലിയ ഇഷ്ടമൊന്നും അല്ല നീ അത് ബാഗിൽ വെച്ചോളൂ ..ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..
അപ്പോൾ ..അവളുടെ മിന്നിമറഞ്ഞ ഭാവങ്ങൾ വാക്കുകൾ കൊണ്ട് ഒപ്പിയെടുക്കാൻ ..എനിക്ക് ഇപ്പോഴും സാധിക്കുന്നില്ല ..
സത്യത്തിൽ ..എനിക്കത് വലിയ തിരിച്ചറിവായിരുന്നു ..വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്ന ശീലം ഞാൻ ആരംഭിച്ചത് തന്നെ . ഇ ഒരു സംഭവത്തിൽ നിന്നായിരുന്നു ..
ഞങ്ങൾ ട്രെയിൻ വിവരം അനേഷിക്കാൻ വേണ്ടി ഓഫീസിൽ എത്തി ...പക്ഷെ ആ സമയത്ത് പാലക്കാട്ടേക്ക് ട്രെയിൻ ഒന്നും ഉണ്ടായിരുന്നില്ല ...പിന്നെയുള്ളത് മുന്ന് മണിക്കൂർ കഴിഞ്ഞിട്ടാണ് .ഓഫിസിലെ ചേട്ടൻ തന്നെയാണ് വഴി പറഞ്ഞത് ..കോട്ടയം പോയാൽ നേരിട്ട് ബസ് കിട്ടും എന്ന് ..അതായിരിക്കും നിങ്ങൾക്ക് കൂടുതൽ സ്വകര്യം എന്നും പറഞ്ഞു
അങ്ങനെ ഞങ്ങൾ കോട്ടയം പോവാൻ തീരുമാനിച്ചു ,..അവിടുന്ന് നേരിട്ട് ബസ് കിട്ടും പക്ഷെ അവളെ ഒറ്റയ്ക്ക് വിടാൻ ഒരു മടി ...ഞാൻ പറഞ്ഞു
"എന്റെ കൂടെ ബൈക്കിന് വരാൻ മടിയില്ലെങ്കിൽ ഞാൻ കൊണ്ടുവിടാം .."
അവൾ . സമ്മതിച്ചു .ഞാൻ അവളെയും കൊണ്ട് കോട്ടയത്തേക്ക് പുറപ്പെട്ടു ...അവൾ ഇരുന്ന് എന്റെയും അവളുടെയും ഇടയിൽ ബാഗും വെച്ചു ...അതോടെ ഞാൻ തീർത്തും നിരാശനായി ,..
ഞാൻ സിനിമയിലെ ..ബൈക്ക് യാത്ര മനസ്സിൽ കണ്ട് കൊണ്ടാണ് ..അങ്ങനെ പ്ലാൻ ചെയ്തത് ...പെട്ടന്നാണ് ഒരു ഐഡിയ മനസ്സിൽ തോന്നിയത് ...ഞാൻ കൈ കൊണ്ട് പുറത്തു തടവി ..ബാഗ് ഒരു ബുദ്ധിമുട്ടാണ് എന്ന രീതിയിൽ അഭിനയിച്ചു ...അത് ഏറ്റു ...അവൾ ചോദിച്ചു ...
"ബാഗ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നോ എന്ന് ..."അങ്ങനെ ബാഗ് എടുത്ത് എന്റെ മുന്നിൽ വെച്ചു ...പിന്നെ ...കോട്ടയം വരെയുള്ള റോഡിലെ ഒരു കുഴിയും ഞാൻ വിട്ടില്ല ...മുഴുവൻ ചാടിച്ചു ..പക്ഷെ ...കാര്യമുണ്ടായില്ല .....
കോട്ടയം സ്റ്റാന്റിൽ എത്തിയപ്പോൾ ..ഒരു പാലക്കാട് ബസ് ഉണ്ടായിരുന്നു ...ഞാൻ അവളെ ബസിൽ കയറ്റി ടിക്കറ്റും എടുത്തുകൊടുത്തു ..പിന്നെ കയ്യിൽ അഞ്ഞുറു രൂപയും കൊടുത്തു,..കണ്ടക്ടറോട് അവളെ നോക്കാൻ ഏൽപിച്ചാണ് ഞാൻ പുറത്തിറങ്ങിയത് ..പെട്ടന്ന് തോന്നി നമ്പർ കൊടുക്കാം എന്ന് ...ഞാൻ നമ്പർ കൊടുത്തു ..പിന്നെ പറഞ്ഞു
.."അവിടെയെത്തിയാൽ വിളിക്കണം ...പിന്നെ യാത്രക്കിടയിൽ എന്തു പ്രശ്നം ഉണ്ടായാലും വിളിക്കാൻ മടിക്കേണ്ട "...ബസ് മെല്ലെ മുന്നോട്ട് പോവുമ്പോൾ ..അവൾ ഷാളുകൊണ്ട് കണ്ണുകൾ തുടക്കുകയായിരുന്നു ......
അന്നു രാത്രി ..ഞാൻ കുറെ സമയം അവളുടെ കാൾ പ്രതീക്ഷിച്ചിരുന്നു ..പക്ഷെ വിളിച്ചില്ല പിറ്റേ ദിവസം ഒരു ഏഴുമണിയായപ്പോൾ അവൾ വിളിച്ചു ,..
"ഞാൻ എത്തിയപ്പോൾ വൈകി അപ്പോൾ ചേട്ടൻ ഉറങ്ങി കാണുമെന്ന് കരുതിയാണ് വിളിക്കാതിരുന്നത് ,.പിന്നെ ചേട്ടാ താങ്ക്‌സ് ...ഞാൻ ചേട്ടന്റെ പൈസാ ഫ്രണ്ടിനെ ഏല്പിക്കാം ട്ടോ .."...
ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു ....ബൈ ..പറഞ്ഞു പിരിയുകയും ചെയ്തു
പിന്നെ അവളെക്കുറിച്ചു ഒരു അറിവും ഉണ്ടായിരുന്നില്ല ..ഞാൻ അവളെ വിളിക്കാൻ ശ്രമിച്ചതുമില്ല ..അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും അവൾ വിളിച്ചു ...അവൾക്കു എന്നെ കാണണം എന്ന് ..അവൾ ശനിയാഴ്ച്ച എറണാക്കുളം വരുന്നുണ്ട് ..ഞാൻ സമ്മതിച്ചു ...
ഞാൻ ശനിയാഴ്ച്ച ..രാവിലെ തന്നെ എറണാകുളം എത്തി ...ബസ് സ്റ്റാൻഡിൽ കാത്തിരുന്നു ..കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ വന്നു ...ഒരു മാറ്റവും ഉണ്ടായിരുന്നില്ല അതെ ഡ്രസ്സ് ..അതെ ബാഗ് ,..ഞാൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു
."..എന്താ എന്നെ കാണണം എന്നു പറഞ്ഞെ .."ഞാൻ നേരിട്ട് വിഷയത്തിലേക്ക് വന്നു ..
അവൾ പേഴ്‌സ് തുറന്ന് അഞ്ഞുറു രൂപയെടുത്ത് എനിക്കു നേരെ നീട്ടി ...പിന്നെ പറഞ്ഞു ഞാൻ ചേട്ടന്റെ കയ്യിൽ നേരിട്ട് തരാമെന്ന് കരുതിയിട്ടാ വിളിച്ചേ ..
സത്യത്തിൽ ഞാൻ പകച്ചുപോയി മറ്റൊന്നും കൊണ്ടല്ല ..അവിടെ വന്നു പോകാൻ മുന്നൂറു രൂപയാകും ..അവളെ കാണാൻ വേണ്ടി മുഖം ഫേഷ്യൽ ചെയ്യാൻ ചെലവാക്കിയത് ആയിരം ആണ് ..ഞാൻ ..മെല്ലെ പുഞ്ചിരിയിൽ ഉള്ളിലെ വികാരം ഒതുക്കി ..
എനിക്ക് വൈകുനേരം പോയാൽ മതി ..ചേട്ടൻ ഫ്രീ ആണോ ...അവൾ ചോദിച്ചു ...ഞാൻ ഫ്രീയാണെന്ന് പറഞ്ഞു ..അങ്ങനെ ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് പോയി ...കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവിട്ടു ..എന്റെ സംസാര ശൈലി കൊണ്ടാവാം ..അവൾക്ക് എന്നിൽ ഒരു വിശാസ്വം ഉണ്ടാക്കിയെടുക്കാൻ എനിക്ക് പെട്ടന്ന് സാധിച്ചു ,....ഞാൻ മെല്ലെ അവളുടെ കാര്യങ്ങൾ ചോദിച്ചു ....
ഞാൻ അറിയാൻ ആഗ്രഹിച്ചത് അവളുടെ പ്രണയത്തെ പറ്റിയായിരുന്നു .പക്ഷെ .ഞാൻ കേട്ടത് എന്നെ ..തികച്ചും അസ്വസ്ഥനാക്കിമാറ്റുന്ന ...ചില സത്യങ്ങൾ ആയിരുന്നു ...അവൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കരയുകയായിരുന്നു ..
ഒരു പാലക്കാടൻ ഉൾഗ്രാമത്തിലെ ചെറിയ ...കുടുംബമാണ് അവളുടേത്‌ ...അവൾ ഒരു ഹോം നേഴ്‌സായി ജോലി ചെയ്യുന്നു ...അച്ഛൻ 'അമ്മ അനിയത്തി എല്ലാവരും ഉണ്ട് ...അച്ഛൻ എന്നുപറയാൻ പറ്റില്ല ..'അമ്മ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ ..ഉണ്ടായ ബന്ധമാണ് ഇത് ,..അനിയത്തി അയാളുടെ മകളാണ് ..കഥകളിലും സിനിമയിലും കാണുന്നപോലെ ..അച്ഛൻ തന്നെയായിരുന്നു അവളുടെയും ...പ്രശ്നം ..
സ്വന്തമായി വീടുപോലും ഇല്ലാതെ അയാളുടെ ജോലിയുടെ വരുമാനം കൊണ്ട് വീടുവാടകയും മുന്ന് നേരെത്തെ ഭക്ഷണം കിട്ടുന്നതുകൊണ്ട് അയാളുടെ ഏതു അതിക്രമത്തെയും കണ്ടില്ല എന്നു വെക്കേണ്ടി വരുന്ന മൂന്നു ജീവിതങ്ങൾ ...അവൾ നിറഞ്ഞ കണ്ണുകളോടെ പലതും പറഞ്ഞു ..അച്ഛനിൽ നിന്ന് സഹിക്കേണ്ടി വന്ന ക്രൂരതയെ പറ്റിയെല്ലാം ...ഞാൻ എല്ലാം കേട്ടുകൊണ്ട് അങ്ങനെ നിന്നു ...ഇടക്ക് ഞാൻ ചോദിച്ചു .
".നീയെങ്ങനെ ..അന്ന്‌ തിരുവല്ല അത്തി "
"ഞാൻ വീട് വിട്ട് ഇറങ്ങിയിട്ട് ഒരു വർഷം ആയി ...'...ഞാൻ കണ്ണുമിഴിച്ചു അവളെ നോക്കി ..
അവൾ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു ..."ഒരു വർഷം മുൻപ് ..അച്ഛൻ ..ഒരു തുണിമില്ലിൽ ജോലി ശരിയാക്കി തരാം എന്നുപറഞ്ഞു ..ചെന്നൈയിൽ കൊണ്ടുപോയി ...അവിടെ ഒരു വീട്ടിലാക്കി ..അച്ഛൻ പോയി ...അവിടെയുള്ള ചേച്ചിയാണ് പറഞ്ഞത് ..അച്ഛൻ എന്നെ വിറ്റിട്ട് പണവും വാങ്ങി പോയതാണ് എന്ന് ,ആ ചേച്ചിയാണ് കുറച്ചു പൈസ തന്ന് അവിടുന്ന് രക്ഷപെടുത്തിയത് ..."
ഞാൻ വിശ്വാസം ആവാതെ ..അവളെ തന്നെ നോക്കി .."..എന്നിട്ട് നീ എന്തു ചെയ്തു ..വീട്ടിലേക്ക് പോയില്ലേ "
ഇല്ല ..ചേട്ടന്റെ ഫ്രണ്ട് ഇല്ലേ ...അയാളുടെ ഫ്രണ്ട് നെ എനിക്ക് പരിചയം ഉണ്ട് ..ഞാൻ ജോലി ശരിയാക്കി തരാമോ എന്നു ചോദിച്ചപ്പോൾ ...ആ ചേട്ടൻ ആണ് ..ഹോം നേഴ്‌സായി ജോലി വാങ്ങി തന്നത് ..അതാവുമ്പോൾ താമസിച്ചുകൊണ്ട് ജോലി ചെയ്യാമല്ലോ ...
'അപ്പൊ നീ ഇതുവരെ വീട്ടിൽ പോയില്ലേ ...നിന്നെ ഞാൻ അന്നു പാലക്കാട്ടേക്ക് ബസ് കയറ്റി തന്നതല്ലേ "
ഞാൻ പോയില്ല ...ഞാൻ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എനിക്ക് ലീവ് തരും അല്ലെങ്കിൽ അവർ എവിടെയെങ്കിലും പോവുകയാണെങ്കിൽ എന്നോട് വീട്ടിൽ പോയ് കൊള്ളാൻ പറയും അപ്പൊ ഞാൻ ഈ ബാഗുമായി ഇറങ്ങും .ബസിൽ കയറും .എങ്ങോട്ടെങ്കിലും ടിക്കറ് എടുക്കും ..അവിടെ നിന്നും തിരിച്ചും .അല്ലാതെ എന്താ ചെയ്യാ ..ഒറ്റക്കിരിക്കാൻ പേടിയാ ...റൂം എടുക്കാനും പറ്റില്ല ..ഇപ്പൊ അത്ര ദിവസം വേണമെങ്കിലും ..കഴിയാൻ എനിക്ക് പറ്റും .."
ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത് .....നെഞ്ചിലെ മിടിപ്പ് നില്കുന്നപോലെ ഒരു തോന്നൽ .....ഒരു വർഷത്തെ .ജീവിതത്തെ കുറിച്ച് അവൾ തുറന്നു പറഞ്ഞു ...അവളെ ചുഷണം ചെയ്ത ആളുകൾ ..ചെയ്ത വഴികൾ അവളുടെ നിസ്സഹായാവസ്ഥ ...അതിൽ നിയമ പാലകരും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ..ദേഷ്യം അല്ല എനിക്ക് തോന്നിയത് വെറുപ്പാണ് ...എന്നോട് തന്നെ സമൂഹത്തോട് തന്നെ
എല്ലാം കേട്ട് ...ഞാൻ കരഞ്ഞു ...മടി കൂടാതെ തന്നെ ..
"എനിക്ക് അഞ്ചുമണി ആവുമ്പൊ തേവരെയുള്ള വീട്ടിൽ എത്തണം ... അഞ്ചുമണിയാകുബോ എത്താനാണ് അവർ പറഞ്ഞത് "....അവൾ തന്നെയാണ് സംസാരം ..വീണ്ടും ആരംഭിച്ചത്
അവളോട് യാത്ര പറഞ്ഞു പോരുമ്പോൾ .മനസ്സിൽ നിറയെ ...എന്തൊക്കയോ കുറ്റ ബോധം ആയിരുന്നു ,.ദിവസങ്ങൾ പിന്നെയും കടന്നുപോയി ..ഒരു കണ്ണുനീർ സിനിമ കണ്ടപോലെ ഞാൻ അതെല്ലാം മറന്നു ..നമ്മുടെ ഏറ്റവും വലിയ ഗുണം അതാണല്ലോ ....
ഒരു മൂന്നു മാസം കഴിഞ്ഞു കാണും ..അവൾ വീണ്ടും വിളിച്ചു ..ഞാൻ കോട്ടയത്ത് ഉണ്ടെന്നു പറഞ്ഞായിരുന്നു വിളിച്ചത് ..ഞാൻ അവളെ പോയി കണ്ടു ...ഇളം നില ചുരിദാറു ധരിച്ചു ആ പഴയ ബാഗുമായി നിൽക്കുന്നു ,..
"നീ എന്താ ഇവിടെ ..."..ഞാൻ ചോദിച്ചു .."
ഞാൻ കാഞ്ഞിരപ്പള്ളിയിൽ ...ഒരു വീട്ടിലേക്ക് വന്നതാ ..കുട്ടിയെ നോക്കാനാണ് ..അവര് കുറച്ചു മുന്നേ വിളിച്ചു ഇന്നു വരണ്ട നാളെ രാവിലെ വന്നാൽ മതിയെന്ന് ..അപ്പോഴാ ചേട്ടനെ ഓർത്തെ ..ബുദ്ധിമുട്ടിക്കണ്ടാ എന്നുകരുതിയിട്ടാണ് ആദ്യമേ വിളിക്കാഞ്ഞേ ..."
"അപ്പൊ ഇന്ന് രാത്രിയല്ലേ നമുക്ക് ശരിയാക്കാം .."..ഞാൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും എന്തുചെയ്യണമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല ...
എന്റെ റൂമിൽ ..സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അവിടേക്ക് വിളിക്കാൻ പറ്റുമായിരുന്നില്ല ...ഞാൻ എന്റെ സുഹൃത്തായ ..ഫാത്തിമയെ വിളിച്ചു കാര്യം പറഞ്ഞു ..കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു ...
"നീ ..എനിക്ക് ഒരു ഉപകാരം ചെയ്യണം ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിൽ ഇവളെ ഒരു ദിവസം താമസിപ്പിക്കണം "...ഞാൻ പറഞ്ഞു ..
അങ്ങനെ അവളെയും കൂട്ടി ഫാത്തിമ രണ്ടു സ്ഥലങ്ങളിൽ പോയി ..പക്ഷെ ഒരു ദിവസത്തേക്ക് ആയതുകൊണ്ട് എവിടെയും ..ശരിയായില്ല ..അപ്പോഴാണ് ഫാത്തിമ മറ്റൊരു വഴി പറഞ്ഞത്
"ഇന്നൊരു ദിവസത്തെ കാര്യമല്ലേ ..ഇവൾ എന്റെ വീട്ടിൽ നിൽക്കട്ടെ ..."...എനിക്ക് അതിൽ കൂടുതൽ സന്തോഷം വേറെ ഇല്ലായിരുന്നു ...അവളെ ഫാത്തിമയുടെ കൂടെ വിട്ടു ....
അന്നു രാത്രി ഒൻപതു മണി ആയിക്കാണും ഫാത്തിമ എന്നെ വിളിച്ചു ..വിളിയിൽ വലിയ പരിഭ്രമം ഉണ്ടായിരുന്നു ..
."നീ ഒന്ന് അത്യാവശ്യമായി വീട്ടിലേക്കു വരണം "..വേറെ ഒന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്‌തു ....
ഞാൻ ..വണ്ടിയെടുത് ഫാത്തിമയുടെ വീട്ടിൽ എത്തി .ഫാത്തിമ റൂമിലേക്ക് കൊണ്ടുപോയി ..അവിടെ കണ്ട കാഴ്ച്ച .എന്നെ ശരിക്കും ഞെട്ടിച്ചു ...രക്തത്തിൽ കുളിച്ചു അവൾ കിടക്കുന്നു ...മൂക്കിൽ നിന്നും രക്തം ഒഴുകി വരുന്നുണ്ട് ഫാത്തിമ ഒരു ഓട്ടോ വിളിച്ചു തന്നു ..ഞാൻ അവളെയും പൊക്കിയെടുത്തു ഓട്ടോയിൽ കയറി ....
അവളെ മടിയിൽ കിടത്തി ...തലയിൽ തോലോടവേ ...അവൾ അബോധാവസ്ഥയിൽ .എന്റെ കൈ പിടിച്ചു നെഞ്ചോട് ചേർത്തു ....ആ നിമിഷം എനിക്കൊരുകുഞ്ഞനിയത്തി ജനിക്കുകയായിരുന്നു
..രക്തം കണ്ടാൽ വിറയ്ക്കുന്ന ..അറക്കുന്ന ഞാൻ .അവളുടെ രക്തം ..എന്റെ കൈകളിലും .വസ്ത്രങ്ങളിലും പറ്റിച്ചേർന്നു കിടന്നെങ്കിലും ...ഒരിക്കൽ പോലും ..എനിക്ക് ..അങ്ങനെയൊന്നനും തോന്നിയില്ല ...കോട്ടയത്തെ പ്രമുഖ സ്വാകാര്യ ആശുപത്രിയിലേക്ക് ആണ് ഞങ്ങൾ പോയത് ..എത്തിയുടനെ ..അവളെ icu വിലേക്കു മാറ്റി ...
ഒരു ആഴ്ച്ച അവൾ അവിടെ കിടന്നു ..രണ്ടു ദിവസം icu ബാക്കിയുള്ള ദിവസം ദിവസം വാർഡിൽ ..പറയാനും ചോദിക്കാനും ആരും ഉണ്ടായിരുന്നില്ല ...അതുകൊണ്ടുതന്നെ ഞാൻ ലീവ് എടുത്തു ,.അവളെ പരിചരിക്കുന്നതിൽ ഒരു പാട് പരിധി ഉണ്ടായിരുന്നെങ്കിലും ..സ്വന്തം അനിയത്തിയെ പരിചരിക്കുന്നപോലെ ഞാൻ നോക്കി
.വാർഡിൽ ആണെങ്കിലും അവൾക്കു അതൊരു പുതിയ അനുഭവമായിരുന്നു ...ഞാൻ ഒരു തവണ ആപ്പിൾ വാങ്ങി കൊടുത്തപ്പോൾ അവൾ കാണിച്ച കൗതുകം ..ജീവിതത്തിൽ ഒരു തവണയേ അത് കഴിച്ചിട്ടുള്ളു എന്നു പറഞ്ഞപ്പോൾ ...ഞാൻ അത്രയും കാലം ജീവിച്ച ആർഭാട ജീവിതത്തെ പറ്റിയാണ് ഞാൻ ചിന്തിച്ചത് ...
അന്നുമതൽ ഞാൻ എന്നെകൊണ്ട് കഴിയുവുന്ന രീതിയിൽ ഞാൻ ..അവളെ സന്തോഷിപ്പിച്ചു ...പുതിയ ഡ്രസ്സ് എടുത്തു ...ഒരു വാച്ചു വാങ്ങി ...ഒരു തരാം കടം വിട്ടൽ ആയിരുന്നു ..എനിക്കതെല്ലാം ..
ആ സന്തോഷത്തിന് ഒരു പരിധി ഉണ്ടായിരുന്നു .അവളുടെ ..ടെസ്റ്റ് റിപ്പോർട്ട് വന്നയുടനെ ഡോക്ടർ എന്നെ വിളിപ്പിച്ചു ...ഒരു സർജറി വേണമെന്ന് പറഞ്ഞു . .അവിടെയാണെങ്കിൽ ..രണ്ടു ലക്ഷത്തോളം ചെലവ് വരും അതുകൊണ്ട് ..പണം പ്രശ്നമാണെങ്കിൽ മെഡിക്കൽ കോളേജിൽ പോവുന്നതായിരിക്കും നല്ലത് എന്നുപറഞ്ഞു
ഞാൻ ..എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങി ..അവിടെ തന്നെ ഇരുപത്തിഅയ്യായിരത്തോളം രൂപ ചിലവായി കഴിഞ്ഞിരുന്നു ...അവളോട് സംസാരിച്ചപ്പോൾ അവളും പറഞ്ഞു മെഡിക്കൽ കോളേജിൽ കാണിക്കാം എന്ന് ..
അങ്ങനെ ഒരു മാസത്തിനുളിൽ തന്നെ കാണിക്കാം എന്നും അതുവരെ നീ എവിടെയെങ്കിലും തൽകാലം നിൽക്കണം എന്നും ഞാൻ നിർദ്ദേശിച്ചു ...അങ്ങനെയാണ്‌ അന്ന് ഞങ്ങൾ പിരിഞ്ഞത് ....
ഒരു മാസം കഴിഞ്ഞിട്ടും അവൾ വിളിച്ചില്ല ...എനിക്ക് അങ്ങോട്ട് വിളിക്കാൻ തോന്നിയില്ല ...അതിന്റെ പുറകെ നടക്കാൻ ഒരു മടി ...വന്നു തുടങ്ങിയിരുന്നു ...
ഞാൻ എന്തിനാ വേണ്ടാത്ത പണിക്ക് പോവുന്നെ എന്നൊരു ധാരണ എന്നിലും കടന്നുകൂടി ...രണ്ടു മാസം കഴിഞ്ഞു കാണും ...അവൾ എന്നെ വിളിച്ചു ...ഞാൻ അല്പം തിരക്കിലായതുകൊണ്ട് ..പിന്നെ വിളിക്കാം എന്നു പറഞ്ഞു കട്ട് ചെയ്തു ...പിന്നെ വിളിച്ചതുമില്ല ...
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അറിയാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു ..എടുത്തപ്പോൾ അവളായിരുന്നു ...എന്നെ അത്യവശ്യമായി കാണണം എന്നു പറഞ്ഞു ...എറണാകുളം സൗത്ത് റെയിവേ സ്റ്റേഷനിൽ ...ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണി ആവുമ്പോൾ വരാമോ എന്നു ചോദിച്ചു ,...ഞാൻ വരാം എന്നുപറഞ്ഞു ...അങ്ങനെ ശനിയാഴ്ച്ച ഞാൻ അവിടെയെത്തി ,... ഞാൻ വാങ്ങിക്കൊടുത്ത ചുരിദാർ ധരിച്ചുകൊണ്ട് അവൾ അവിടെ നിൽപ്പുണ്ടായിരുന്നു ..കുറച്ചു നേരം തമ്മിൽ നോക്കിയ ശേഷം അവൾ പറഞ്ഞു .
.."ഞാൻ ഒരാളെ പരിചയപെട്ടു ..ഒരു ചേച്ചി ..ഞങ്ങൾ ഒരു പാട് സംസാരിച്ചു ..എന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു ..ചേച്ചി എന്റെ ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാം നോക്കിക്കൊള്ളാം എന്നു പറഞ്ഞു ..പക്ഷെ അവരുടെ കൂടെ പോവണം ഗോവക്ക് .
.."എന്തിനാണ് "എന്നു ചേച്ചി തുറന്നു പറഞ്ഞിട്ടുണ്ട്...ഏതെങ്കിലും റോഡിൽ കിടന്നു മരിക്കുന്നതിനേക്കാളും നല്ലതല്ലേ ..ഒന്നുമില്ലെങ്കിലും .ഭക്ഷണം കിട്ടുമല്ലോ ..എന്റെ കയ്യിൽ ഉള്ളത് ഒന്നുമാത്രമേ ഉള്ളു .ഇ ശരീരം ..അത് നൽകിയാൽ ..ജീവിക്കാം ..".എനിക്ക് ജീവിക്കണം ..."...
അവൾ കരഞ്ഞുകൊണ്ട് ..എന്നെ കെട്ടിപിടിച്ചു ....ഞാൻ പതർച്ചയോടെ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു ...
കുറച്ചു സമയം കഴിഞ്ഞപ്പോൾ ...ഒരു ട്രെയിൻ വന്നു നിന്നു ..."ഞാൻ ഇതിൽ പോവുകയാണ് ..ചേച്ചി ഇതിൽ ഉണ്ടാവും "...അവൾ പറഞ്ഞു ...അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല ...
അവൾ ബാഗുമെടുത്തു നടന്നകന്നു ...കുറച്ചു ചെന്ന് തിരിഞ്ഞു നിന്നു ..."എന്നോടെ പോവേണ്ട എന്നു പറഞ്ഞൂകൂടെ എന്ന രീതിയിൽ" ....ഞാൻ മെല്ലെ തല കുനിച്ചു ...ഞാൻ ഇടം കണ്ണിലൂടെ ..നോക്കുമ്പോൾ ..അവൾ ഓരോ അടി നടക്കുമ്പോഴും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ..
അവൾ പറയാതെ പറയുന്നുണ്ടായിരുന്നു ..എന്നെ ഒന്ന് തിരിച്ചു വിളിക്കു എന്ന് ....
.
സ്നേഹപൂർവം sanju calicut
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo