അവസാനത്തെ കുമ്പസാരം.....
-----------------------------------------------------------
മക്കളെ സ്കൂളിൽ വിട്ടു കഴിഞ്ഞു വീട്ടുപണിയൊക്കെ ഒതുക്കി TV യിലേക്ക് കണ്ണും നട്ടിരിക്കുവാരുന്നു മോളിക്കുട്ടി..
-----------------------------------------------------------
മക്കളെ സ്കൂളിൽ വിട്ടു കഴിഞ്ഞു വീട്ടുപണിയൊക്കെ ഒതുക്കി TV യിലേക്ക് കണ്ണും നട്ടിരിക്കുവാരുന്നു മോളിക്കുട്ടി..
മ്യാവൂ... മ്യാവൂ..
പൂച്ച കരയുന്ന ശബ്ദത്തിൽ വാട്സ് അപ്പിൽ മെസ്സേജ് വന്നത് എടുത്ത് നോക്കി..കൂട്ടുകാരി സെറീന എന്തോ വീഡിയോ അയച്ചിരിക്കുന്നു .. അതൊന്ന് കാണാൻ പ്ലേ ചെയ്തിട്ട്
മനുഷ്യനേ ദേഷ്യം പിടിപ്പിക്കാൻ വട്ടം കറങ്ങുന്ന വട്ടത്തിലേക്ക് കണ്ണുപറിക്കാതെ നോക്കിയിരുന്നു മോളിക്കുട്ടി..കറക്കം തീർന്നപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ പ്ലേ ബട്ടൺ അമർത്തി..
വീഡിയോയിൽ ഒരു പെണ്ണ് പറഞ്ഞത് കേട്ട് മോളിക്കുട്ടിയുടെ കണ്ണുകൾ ഭിത്തിയിൽ തൂങ്ങിയാടുന്ന കലണ്ടറിലേക്ക് നീണ്ടു... ഇന്ന് തിയതി എട്ട് .. ഇനി അഞ്ചുനാൾ മാത്രം.. എന്റെ കർത്താവീശോ മിശിഹായെ ഇതൊന്നും സത്യമായിരിക്കരുതേ..
ആദ്യം മോളിക്കുട്ടിക്ക് തോന്നിയത് സൗദിയിലുള്ള കെട്ടിയോൻ ലാലിച്ചനോട് ഒന്ന് പറയാനാണ് .. ലാലിച്ചൻ വിളിക്കണേൽ വൈകിട്ടാകും.. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ മോളിക്കുട്ടിക്ക് ഇല്ലാരുന്നു.. മോളിക്കുട്ടി മൊബൈൽ എടുത്തു ലാലിച്ചന്റെ നമ്പർ ഡയൽ ചെയ്തു.. ബെൽ കേട്ടില്ല.. അവസാനം അറബിയിൽ എന്തൊക്കയോ പറഞ്ഞു കാൾ കട്ടായി.. നോക്കുമ്പോൾ പതിമൂന്നു രൂപാ ഠിം...
പിന്നെ വിളിക്കണോ, വിളിക്കണോ എന്ന് ആലോചിച്ചു ഒന്നും കൂടെ മിസ്സടിക്കാൻ ഡയൽ ചെയ്തു.. ഭാഗ്യം... മൂളിച്ച കേൾക്കുന്നുണ്ട്..മൂളിച്ച കേട്ടതേ മോളിക്കുട്ടി കാൾ കട്ട് ചെയ്തു.. മിസ്ഡ് കാൾ കണ്ട് കഴിഞ്ഞാൽ ലാലിച്ചൻ തിരിച്ചു വിളിക്കാറാണ് പതിവ്..
പൂച്ച കരയുന്ന ശബ്ദത്തിൽ വാട്സ് അപ്പിൽ മെസ്സേജ് വന്നത് എടുത്ത് നോക്കി..കൂട്ടുകാരി സെറീന എന്തോ വീഡിയോ അയച്ചിരിക്കുന്നു .. അതൊന്ന് കാണാൻ പ്ലേ ചെയ്തിട്ട്
മനുഷ്യനേ ദേഷ്യം പിടിപ്പിക്കാൻ വട്ടം കറങ്ങുന്ന വട്ടത്തിലേക്ക് കണ്ണുപറിക്കാതെ നോക്കിയിരുന്നു മോളിക്കുട്ടി..കറക്കം തീർന്നപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ പ്ലേ ബട്ടൺ അമർത്തി..
വീഡിയോയിൽ ഒരു പെണ്ണ് പറഞ്ഞത് കേട്ട് മോളിക്കുട്ടിയുടെ കണ്ണുകൾ ഭിത്തിയിൽ തൂങ്ങിയാടുന്ന കലണ്ടറിലേക്ക് നീണ്ടു... ഇന്ന് തിയതി എട്ട് .. ഇനി അഞ്ചുനാൾ മാത്രം.. എന്റെ കർത്താവീശോ മിശിഹായെ ഇതൊന്നും സത്യമായിരിക്കരുതേ..
ആദ്യം മോളിക്കുട്ടിക്ക് തോന്നിയത് സൗദിയിലുള്ള കെട്ടിയോൻ ലാലിച്ചനോട് ഒന്ന് പറയാനാണ് .. ലാലിച്ചൻ വിളിക്കണേൽ വൈകിട്ടാകും.. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ മോളിക്കുട്ടിക്ക് ഇല്ലാരുന്നു.. മോളിക്കുട്ടി മൊബൈൽ എടുത്തു ലാലിച്ചന്റെ നമ്പർ ഡയൽ ചെയ്തു.. ബെൽ കേട്ടില്ല.. അവസാനം അറബിയിൽ എന്തൊക്കയോ പറഞ്ഞു കാൾ കട്ടായി.. നോക്കുമ്പോൾ പതിമൂന്നു രൂപാ ഠിം...
പിന്നെ വിളിക്കണോ, വിളിക്കണോ എന്ന് ആലോചിച്ചു ഒന്നും കൂടെ മിസ്സടിക്കാൻ ഡയൽ ചെയ്തു.. ഭാഗ്യം... മൂളിച്ച കേൾക്കുന്നുണ്ട്..മൂളിച്ച കേട്ടതേ മോളിക്കുട്ടി കാൾ കട്ട് ചെയ്തു.. മിസ്ഡ് കാൾ കണ്ട് കഴിഞ്ഞാൽ ലാലിച്ചൻ തിരിച്ചു വിളിക്കാറാണ് പതിവ്..
ഈ സമയം സൗദിയിലെ ഓഫീസിൽ തിരക്കിട്ട ജോലിയിൽ ആയിരുന്ന ലാലിച്ചൻ അസമയത്ത് വന്ന മോളിക്കുട്ടിയുടെ മിസ്ഡ്കാൾ കണ്ട് ആശങ്കയിലായി..ആ ആശങ്കയോടെ ലാലിച്ചൻ മോളിക്കുട്ടിയെ വിളിച്ചു..
Hallo... എന്നാ മോളിക്കുട്ടീ.. എന്തിനാ മിസ്സടിച്ചേ.. ?
അച്ചായാ.. തിരക്കാണോ.. ?
തിരക്കാന്നേ.. നീ കാര്യം പറ മോളിക്കുട്ടീ..
അച്ചായാ.. ഈ.. പതിമൂന്നാം തിയതി ലോകം അവസാനിക്കുമെന്ന്.. എനിക്ക് അച്ചായനേ കാണണം..
നിനക്ക് കർത്താവീശോ മിശിഹാ നേരിട്ട് വന്നു വല്ലോ വെളിപാടും തന്നോ മോളിക്കുട്ടീ... വേറെ വിശേഷം ഒന്നും ഇല്ലല്ലോ.. ?
വേറൊന്നും ഇല്ല അച്ചായാ... പക്ഷേ...
എന്നാ ശരി... ഞാൻ വൈകിട്ട് വിളിക്കാം..
മോളിക്കുട്ടി ബാക്കി പറയുന്നത് കേൾക്കാൻ നിക്കാതെ ലാലിച്ചൻ ചുവപ്പ് ബട്ടൻ അമർത്തി..
മോളിക്കുട്ടി ബാക്കി പറയുന്നത് കേൾക്കാൻ നിക്കാതെ ലാലിച്ചൻ ചുവപ്പ് ബട്ടൻ അമർത്തി..
ക്യാ ഹോഗയാ ബായിസാബ്.. ?കാൾ ആനേക് ബാത് ആപ് ടെൻഷൻ ഹോഗയാ..
നിന്റെ അമ്മായിമ്മ പെറ്റന്നു..നിന്നോട് കാണാൻ ചെല്ലാൻ..
മലയാളത്തിൽ പാകിസ്താനിയോട് അങ്ങനെ പറഞ്ഞു ലാലിച്ചൻ മോളിക്കുട്ടിയോടുള്ള ദേഷ്യം തീർത്തു..
മലയാളത്തിൽ പാകിസ്താനിയോട് അങ്ങനെ പറഞ്ഞു ലാലിച്ചൻ മോളിക്കുട്ടിയോടുള്ള ദേഷ്യം തീർത്തു..
സൗദി സമയം 6 pm...
ലാലിച്ചൻ ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം ഒക്കെ ഉണ്ടാക്കി കഴിച്ചിട്ട് മോളിക്കുട്ടിയേ വിളിച്ചു..
മോളിക്കുട്ടീ ലാലിച്ചന്റെ വിളിയും കാത്തു മൊബൈലും നോക്കി ഇരിക്കുവാരുന്നു...
ലാലിച്ചൻ ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം ഒക്കെ ഉണ്ടാക്കി കഴിച്ചിട്ട് മോളിക്കുട്ടിയേ വിളിച്ചു..
മോളിക്കുട്ടീ ലാലിച്ചന്റെ വിളിയും കാത്തു മൊബൈലും നോക്കി ഇരിക്കുവാരുന്നു...
ബല്ലടിച്ചതേ മോളിക്കുട്ടിയുടെ hallo ലാലിച്ചന് കിട്ടി..
എന്നാ മോളിക്കുട്ടീ വിശേഷം.. ?
ഓ.. എന്നതാ അച്ചായാ.. ഒരു വിശേഷവും ഇല്ല..
പിള്ളാര് കിടന്നോടീ...
അവരു ഉറക്കം പിടിച്ചു അച്ചായാ..
നിനക്ക് എന്നാ ഒരു മൂഡില്ലാത്തെ.. ?
അച്ചായനോട് ഞാൻ ഉച്ചയ്ക്ക് പറഞ്ഞത് മറന്നു പോയോ.. ?
അപ്പോഴാണ് ലാലിച്ചന് മോളിക്കുട്ടീ ഉച്ചയ്ക്ക് വിളിച്ച കാര്യം ഓർമ്മ വന്നത്..
ഓ... ലോകാവസാനം അല്ലേ.. എന്റെ പൊന്നു ഭാര്യേ... നീ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നേ.. ആരേലും, എന്തേലും പറയുന്നതും കേട്ട് വിശ്വസിച്ചിരിക്കുവാണോ നീ..
ആരേലും പറഞ്ഞതല്ല.. ഹൊറാസി പറഞ്ഞതാ.. !
ഹൊറാസിയോ.. ? അതാരാ.. ?
എന്റെ അച്ചായാ..ട്രംപ് അമേരിക്കൻ പ്രസിഡന്റാകുമെന്നും, അമേരിക്ക സിറിയയെ അക്രമിക്കുമെന്നുമൊക്കെ പ്രവചിച്ച ആളാ ഹൊറാസിയ..
മോളിക്കുട്ടിയുടെ വിവരത്തെപ്പറ്റി നല്ല നിശ്ചയമുള്ള ലാലിച്ചൻ.. മോളിക്കുട്ടി പറഞ്ഞതുകേട്ട് ഒരു നിമിഷം വാ പൊളിച്ചത് അടക്കാൻ മറന്നു നിന്നു..
ഇതൊക്കെ നിനക്കെങ്ങനെ അറിയാം.. ?
ആകാംക്ഷയോടെ ലാലിച്ചൻ ചോദിച്ചു..
ആകാംക്ഷയോടെ ലാലിച്ചൻ ചോദിച്ചു..
ലോകം വിരൽതുമ്പിലല്ലേ എന്റെ അച്ചായാ.. നിങ്ങൾ വല്യ ഗൾഫ് രാജ്യത്താ ജീവിക്കുന്നെന്നു പറഞ്ഞിട്ട് എന്താ കാര്യം... ഇതൊന്നും അറിഞ്ഞില്ല അല്ലേ.. ഞാൻ ഒരു വീഡിയോ വാട്സ്അപ്പിൽ അയച്ചിട്ടുണ്ട്.. കണ്ടില്ലാരുന്നോ.. ?
ഇല്ലല്ലോ.. ഞാൻ നോക്കിയില്ല..
അതല്ലേലും അങ്ങനെയാണല്ലോ.. ഞാൻ അയക്കുന്നതൊന്നും നോക്കാൻ സമയമില്ലല്ലോ..
ഹ്മ്മ്മ്മം... ലാലിച്ചൻ അമർത്തിയൊന്നു മൂളിയിട്ട് ചോദിച്ചു...
വേറെ എന്തുണ്ട് വിശേഷം.. ?
വേറെ എന്തുണ്ട് വിശേഷം.. ?
വേറെ ഒന്നുമില്ല... ഒരു രണ്ട് ദിവസത്തേക്ക് നാട്ടിൽ വരാൻ പറ്റുമോ.. ?
എന്റെ അമ്മായി അപ്പന്റെ കമ്പനിയാണോ.. ?നിനക്ക് തോന്നുമ്പോൾ ഓടിവരാൻ.. എന്ന് ചോദിക്കാനാണ് തോന്നിയതെങ്കിലും.. അതടക്കി ലാലിച്ചൻ സൗമ്യമായി ചോദിച്ചു...
എന്താ മോളിക്കുട്ടീ അത്യാവശ്യം.. ?
അച്ചായാ.. ഈ പതിമൂന്നിന് ലോകം അവസാനിച്ചാൽ നമ്മളെല്ലാം മരിച്ചു പോകും.. ഇല്ലേ.. ?
ജീവിച്ചു കൊതി തീർന്നില്ലല്ലോ അച്ചായാ നമ്മുക്ക് ഒരുമ്മിച്ച്.. ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പറഞ്ഞതല്ലേ ഇനിയും പോകണ്ടാന്നു...
ജീവിച്ചു കൊതി തീർന്നില്ലല്ലോ അച്ചായാ നമ്മുക്ക് ഒരുമ്മിച്ച്.. ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ പറഞ്ഞതല്ലേ ഇനിയും പോകണ്ടാന്നു...
എനിക്ക് ഇഷ്ട്ടമുണ്ടായിട്ടാണോ മോളിക്കുട്ടീ വീണ്ടും വന്നത്... വീട് വലുത് ഒരെണ്ണം ഉണ്ടെങ്കിലും അടച്ചുതീർക്കാനുള്ള ലോൺ അടക്കണ്ടേ.. ? പിള്ളാരെ പഠിപ്പിക്കണം.. ചിട്ടി, വട്ടി,Lic, വീട്ടുചിലവ് എല്ലാത്തിനും കൂടെ രൂപാ എത്ര പെറുക്കിയാലാ ഒരു മാസം.. പെണ്മക്കൾ രണ്ടെണ്ണം നോക്കി നിൽക്കുമ്പോൾ വലുതാകും.. കൊള്ളാവുന്ന കുടുംബത്തിലേക്ക് പറഞ്ഞു വിടണ്ടേ..ഒരു ആൺതരിയില്ല നമ്മുക്ക്.. ആരുടെയും മുൻപിൽ കൈനീട്ടാതെ അവസാനം നമ്മുക്ക് ജീവിക്കണ്ടേ.. വീടും, കുടുംബവും, ഒക്കെ വിട്ട് ഇവിടെ ജീവിക്കുന്നത് ആർക്കും ഇഷ്ട്ടമുണ്ടായിട്ടല്ല .. ഒന്നിന് മുകളിൽ ഒന്നായി കുമിഞ്ഞു കൂടുന്ന ബാധ്യതകളിൽ നിന്നു മോചനം കിട്ടാഞ്ഞിട്ടാ.. നിനക്ക് ഇതെല്ലാം അറിയാവുന്നതല്ലേ മോളിക്കുട്ടീ.. ഞാൻ വന്ന് തിരിച്ചു പോന്നിട്ട് നാലു മാസമല്ലേ ആയുള്ളൂ..ആർക്ക് എന്ത് പറ്റിയാലും ഒരു വർഷം ആകാതേ കമ്പനി ലീവ് തരില്ലന്നും നിനക്കറിയാം..പ്രിയപ്പെട്ടവർക്കാർക്കും ഒന്നും സംഭവിക്കല്ലേ എന്നുള്ള പ്രാർത്ഥനയിലാ ഓരോ നിമിഷവും പ്രവാസികൾ ജീവിക്കുന്നേ.. വീട്ടിൽ നിന്നു അസമയത്ത് വരുന്ന ഫോൺ കാൾ കാണുമ്പോൾ വയറ്റിൽ ഒരു ആന്തലാ .. ഇതെല്ലാം ഞാൻ നിന്നോട് നൂറു പ്രാവശ്യം പറഞ്ഞു തന്നിട്ടുള്ളതല്ലേ മോളിക്കുട്ടീ...
അച്ചായാ ഞാൻ ഇതൊന്നും മറന്നിട്ടല്ലന്നേ.. ലോകം അവസാനിച്ചാൽ നമ്മൾ എല്ലാം മരിച്ചുപോകില്ലേ.. ?
മരിക്കട്ടെ.. ഒറ്റയടിക്ക് തീർന്നാൽ കുഴപ്പമില്ല.. കയ്യും, കാലുമൊക്കെ ഇല്ലാതെ അനുഭവിച്ചു കിടക്കാതിരുന്നാൽ മതി
അച്ചായന് മരിച്ചാൽ സ്വർഗത്തിൽ പോകണോ.. ?നരകത്തിൽ പോകണോ..?
ആദ്യം നിന്റെ ആഗ്രഹം കേൾക്കട്ടെ..
അതെന്തിനാ... ?
മരിച്ചാലെങ്കിലും സ്വസ്ഥത വേണ്ടേ.. ലാലിച്ചൻ മനസ്സിലോർത്തു..
മറുപടി കിട്ടാഞ്ഞിട്ട് മോളിക്കുട്ടി ചോദിച്ചു..
എന്റെ ആഗ്രഹം അറിഞ്ഞിട്ട് എന്തിനാ അച്ചായാ.. ?
എന്റെ ആഗ്രഹം അറിഞ്ഞിട്ട് എന്തിനാ അച്ചായാ.. ?
മരിച്ചാലും നിന്നെ പിരിയുന്ന കാര്യം എനിക്ക് ഓർക്കാൻ വയ്യ മോളിക്കുട്ടി.. നീയുള്ളിടത്തേ ഞാനും ഉള്ളൂ...
ഓ.. ഞാനങ്ങു വിശ്വസിച്ചു.. ചുമ്മാ സ്വയം ശശി ആകാതെ..
ലാലിച്ചൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു
നിന്റെയൊരു ജോക്ക്... !
നിന്റെയൊരു ജോക്ക്... !
എങ്ങനെയെങ്കിലും രണ്ട് ദിവസത്തെ ലീവ് എടുത്തിട്ട് വാ... വന്നു കുമ്പസാരിച്ചിട്ട് പൊക്കൊ.. അല്ലേൽ നരകത്തിൽ കിടക്കേണ്ടി വരും.. എനിക്ക് എന്റെ കെട്ടിയോനെ കൂടെ രക്ഷപെടുത്തണം.. അതിനാ ഞാനീ പറയുന്നേ..
കുമ്പസാരിക്കാനോ... നല്ല കഥയായി..
വേണേൽ ഇവിടുത്തെ അറബികളുടെ അടുത്തു കുമ്പസാരിക്കാം.. അവരും കണ്ടാൽ അച്ചനാണന്നേ തോന്നൂ.. ളോഹ ഉണ്ട്.. കയ്യിൽ വേണേൽ ഒരു കൊന്തയും കൂടി കൊടുക്കാം.. എന്റെ മോളിക്കുട്ടീ നീ വെച്ചിട്ട് പോയേ..
വേണേൽ ഇവിടുത്തെ അറബികളുടെ അടുത്തു കുമ്പസാരിക്കാം.. അവരും കണ്ടാൽ അച്ചനാണന്നേ തോന്നൂ.. ളോഹ ഉണ്ട്.. കയ്യിൽ വേണേൽ ഒരു കൊന്തയും കൂടി കൊടുക്കാം.. എന്റെ മോളിക്കുട്ടീ നീ വെച്ചിട്ട് പോയേ..
മോളിക്കുട്ടിയോട് ബൈ പറഞ്ഞു ലാലിച്ചൻ തന്റെ കിടക്കയിലേക്ക് ചാഞ്ഞു..
ആകെ ഒരു പ്രാവശ്യമേ ജീവിതത്തിൽ കുമ്പസാരിച്ചിട്ടുള്ളൂ.. ആദ്യകുർബാനക്ക്..കല്യാണത്തിന് പള്ളിയിൽ വെച്ച് കെട്ടുനടത്തണമെങ്കിൽ കുമ്പസാരിക്കണമെന്നു അച്ചൻ വാശിപിടിച്ചപ്പോൾ പള്ളിമുറി പണിയാൻ ഒരു തുക എഴുതി ചെക്ക് കൊടുത്ത് അച്ചനേ വരുത്തിയിലാക്കിയ ഞാനാ ഇപ്പൊ കുമ്പസാരിക്കാൻ പോന്നേ..
ആകെ ഒരു പ്രാവശ്യമേ ജീവിതത്തിൽ കുമ്പസാരിച്ചിട്ടുള്ളൂ.. ആദ്യകുർബാനക്ക്..കല്യാണത്തിന് പള്ളിയിൽ വെച്ച് കെട്ടുനടത്തണമെങ്കിൽ കുമ്പസാരിക്കണമെന്നു അച്ചൻ വാശിപിടിച്ചപ്പോൾ പള്ളിമുറി പണിയാൻ ഒരു തുക എഴുതി ചെക്ക് കൊടുത്ത് അച്ചനേ വരുത്തിയിലാക്കിയ ഞാനാ ഇപ്പൊ കുമ്പസാരിക്കാൻ പോന്നേ..
കിടക്കുന്നേന് മുൻപുള്ള പതിവ് തെറ്റിക്കാതെ ഫലഭുഷ്ട്ടമായ പഴവർഗങ്ങൾ ഇട്ടു വാറ്റിയുണ്ടാക്കിയ പനിനീരിൽനിന്നും ഒരൗൺസ് അകത്താക്കിയിട്ടു.. ലാലിച്ചൻ ഇതാ ചെരിയുന്നു.. കർത്താവേ നീ കാത്തുകൊള്ളണേ.. എന്ന പ്രാർത്ഥനയാൽ തലവഴി പുതപ്പ് മൂടി കണ്ണുകൾ അടച്ചു...
------------------------------------------------------------------
അന്ന് രാത്രിയിൽ ലാലിച്ചൻ ഒരു സ്വപ്നം കണ്ടു..ഒരു വലിയ ബോംബ് സ്ഫോടനം..താനടക്കം എല്ലാരും മരിച്ചു.. ജീവനില്ലാത്ത ശരീരം ഉപേക്ഷിച്ചു ആത്മാക്കൾ മുകളിലേക്ക് പോകുന്നു..
ഒരു വലിയ വാതിലിനു മുമ്പിൽ വരി, വരിയായി ഒത്തിരിപ്പേർ നിൽക്കുന്നു..
------------------------------------------------------------------
അന്ന് രാത്രിയിൽ ലാലിച്ചൻ ഒരു സ്വപ്നം കണ്ടു..ഒരു വലിയ ബോംബ് സ്ഫോടനം..താനടക്കം എല്ലാരും മരിച്ചു.. ജീവനില്ലാത്ത ശരീരം ഉപേക്ഷിച്ചു ആത്മാക്കൾ മുകളിലേക്ക് പോകുന്നു..
ഒരു വലിയ വാതിലിനു മുമ്പിൽ വരി, വരിയായി ഒത്തിരിപ്പേർ നിൽക്കുന്നു..
ഞാൻ തൊട്ടു മുമ്പിൽ നിന്ന ആത്മാവിനോട് ചോദിച്ചു..
എവിടാരുന്നു നാട്ടിൽ.. ?
ഞാൻ നേപ്പാളിലാരുന്നു..
ങ്ങേ... തനിക്ക് മലയാളം അറിയാമോ.. ?
ഇല്ല..
പിന്നെയെങ്ങനെയാ ഞാൻ ചോദിച്ചത് തനിക്ക് മനസ്സിലായത്..?
താൻ മലയാളി അല്ലേ... ?
അതേ.. ലാലിച്ചൻ.. from കോട്ടയം.. പക്ഷേ മരിക്കുമ്പോൾ സൗദിയിലാരുന്നു.. ഞാൻ പറഞ്ഞു..
മലയാളികൾക്കാ ഏറ്റവും ബുദ്ധി എന്നാ എന്റെ അറിവ്.. നേപ്പാളിയുടെ ആത്മാവ് പറഞ്ഞു..
അതേ.. താൻ കേട്ടത് ശരിയാ.. മലയാളി ഒരു സംഭവം ആണ്.. ലോകത്ത് എവിടെ ചെന്നാലും മലയാളി കാണും..
ആ മലയാളിയുടെ കൂട്ടത്തിൽ ഉള്ള താൻ പിന്നെ എന്നോട് ചോദിച്ചത്... താൻ പറയുന്നത് എനിക്ക് എങ്ങനെയാ മനസ്സിലാവുന്നേന്നു.. എടോ ഇതു സ്വർഗം അല്ലേ.. ഇവിടെ ഒരു ഭാഷയേ ഉള്ളൂ.. അതും പോലും തനിക്ക് മനസ്സിലായില്ലേ..
നേപ്പാളിയുടെ ഒരഹങ്കാരം നോക്കണേ..
നേപ്പാളി വെറും എരപ്പാളിയാണെന്ന് ജഗതി പറഞ്ഞത് വെറുതെ അല്ല..
നേപ്പാളി വെറും എരപ്പാളിയാണെന്ന് ജഗതി പറഞ്ഞത് വെറുതെ അല്ല..
ആരാ ജഗതി... ?
താൻ യോദ്ധ കണ്ടതാണോ.. ?
ഞങ്ങളുടെ നേപ്പാളിലും ഉണ്ട് യോദ്ധ.. യോദ്ധയിൽ കളിച്ചു വളർന്നതാ ഞാനും..
ആ യോദ്ധായല്ലടോ... മോഹൻലാലിൻറെ യോദ്ധ.. മലയാളം സിനിമ കണ്ടിട്ടുണ്ടോന്നാ ചോദിച്ചേ.. ?
അത് ഞാൻ കണ്ടിട്ടില്ല... നേപ്പാളിയുടെ ആത്മാവ് പറഞ്ഞു..
പേര് ഓർത്തുവെച്ചോ... പറ്റിയെങ്കിൽ താനൊന്നു കാണണം..അപ്പോൾ മനസ്സിലാവും.. നേപ്പാളിയും, എരപ്പാളിയും തമ്മിലുള്ള വിത്യാസം..
പറഞ്ഞത് തെറ്റാന്ന് മനസ്സിലായാലും നിങ്ങൾ മലയാളികൾ സമ്മതിച്ചു തരത്തില്ല.. എങ്ങനെയേലും അത് മറ്റുള്ളവരുടെ തലയിലാക്കും..
അത് ഞങ്ങളുടെ ഒരു കഴിവാടോ.. ആരുടെയും മുന്നിൽ തല കുനിക്കുന്നതു ഞങ്ങൾ മലയാളികൾക്ക് ഇഷ്ട്ടമല്ല..
തന്നോടു പറയാൻ ഞാനില്ല... നേപ്പാളിആത്മാവ് എന്നോട് പിണങ്ങി തിരിഞ്ഞ് നിന്നു...
മുന്നിൽ നിന്ന നേപ്പാളിയും കയറിപ്പോയി.. അടുത്തത് എന്റെ ഊഴം.. എല്ലാവരും സ്വർഗത്തിലോട്ടാണന്നു തോന്നുന്നു.. വേറെ വാതിലൊന്നും കാണാനില്ല..
ഈ വാതിലിനപ്പുറെയുള്ള സ്വർഗം എങ്ങനെ ആയിരിക്കും..പഴയ ഭാര്യയേ തന്നെ കൂട്ടണമെന്നുണ്ടോ ആവോ.. ? അത് വേണ്ടാരുന്നു.. വേറെ ഒരെണ്ണത്തിനെ കിട്ടിയാൽ മതിയാരുന്നു.. പഴയതിനെ തന്നെ കിട്ടിയാൽ പുണ്യാളൻമാരെ വല്ലോം മണിയടിച്ചു മാറ്റിയെടുക്കണം..
ഈ വാതിലിനപ്പുറെയുള്ള സ്വർഗം എങ്ങനെ ആയിരിക്കും..പഴയ ഭാര്യയേ തന്നെ കൂട്ടണമെന്നുണ്ടോ ആവോ.. ? അത് വേണ്ടാരുന്നു.. വേറെ ഒരെണ്ണത്തിനെ കിട്ടിയാൽ മതിയാരുന്നു.. പഴയതിനെ തന്നെ കിട്ടിയാൽ പുണ്യാളൻമാരെ വല്ലോം മണിയടിച്ചു മാറ്റിയെടുക്കണം..
ചിന്തകളിലാണ്ടു നിന്നിരുന്ന ലാലിച്ചന്റെ മുമ്പിൽ വലിയ ശബ്ദത്തോടെ വാതിൽ തുറന്നു..
തെക്കുംപ്ലാക്കൽ മത്തായി മകൻ ലാലിച്ചൻ.. ശരിയല്ലേ.. ?ഒരു മാലാഖ നിറപുഞ്ചിരിയോടെ എന്നോട് ചോദിച്ചു..
ഓ.. ഞാനാണേ.. വിനയത്തോടെ ഞാൻ പറഞ്ഞു..
വലതുകാൽ വെച്ച് ഞാൻ അകത്തേക്ക് കടന്നു.. വലിയ ശബ്ദത്തോടെ എന്റെ പിന്നിൽ വാതിൽ അടഞ്ഞു.. ഒരു വിശാലമായ ഇടം.. ഓരോ മാലാഖക്കു മുന്നിലും ഓരോരുത്തർ ഇരിപ്പുണ്ട്.. ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു.. അറിയുന്ന ആരേലും ഉണ്ടോ.. ? ആരുമില്ലെന്ന് വിചാരിച്ചപ്പോഴാണ് കുറച്ചുമുമ്പേ പരിചയപ്പെട്ട നേപ്പാളി ഒരു മാലാഖയുടെ മുമ്പിൽ ഇരുന്നു കരയുന്നതു കണ്ടത്..
ഇവനിതെന്തുപറ്റി.. ? കുറച്ചുനേരം മുമ്പ് കണ്ടപ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ.. ഞാൻ നോക്കുമ്പോൾ ഇടത്തും, വലത്തും രണ്ട് വാതിലുകൾ.. നടുക്ക് ഒരു ചെറിയ വാതിലും.. ഇതൊക്കെ എങ്ങോട്ടുള്ളതാണോ.. ?സ്വർഗത്തിലേക്കുള്ള വാതിലിന്റെ താക്കോൽ വിശുദ്ധ പത്രോസിന്റെ കയ്യിലാണന്നാ പറഞ്ഞു കേട്ടിരിക്കുന്നേ.. പത്രോസ് ഏതെങ്കിലും വാതിൽക്കൽ നിൽപ്പുണ്ടോന്നു ഞാൻ നോക്കി ... ഇല്ല.. ഒരു വാതിലിന്റെ മുൻപിലും ആരുമില്ല..
വലതുകാൽ വെച്ച് ഞാൻ അകത്തേക്ക് കടന്നു.. വലിയ ശബ്ദത്തോടെ എന്റെ പിന്നിൽ വാതിൽ അടഞ്ഞു.. ഒരു വിശാലമായ ഇടം.. ഓരോ മാലാഖക്കു മുന്നിലും ഓരോരുത്തർ ഇരിപ്പുണ്ട്.. ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു.. അറിയുന്ന ആരേലും ഉണ്ടോ.. ? ആരുമില്ലെന്ന് വിചാരിച്ചപ്പോഴാണ് കുറച്ചുമുമ്പേ പരിചയപ്പെട്ട നേപ്പാളി ഒരു മാലാഖയുടെ മുമ്പിൽ ഇരുന്നു കരയുന്നതു കണ്ടത്..
ഇവനിതെന്തുപറ്റി.. ? കുറച്ചുനേരം മുമ്പ് കണ്ടപ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ.. ഞാൻ നോക്കുമ്പോൾ ഇടത്തും, വലത്തും രണ്ട് വാതിലുകൾ.. നടുക്ക് ഒരു ചെറിയ വാതിലും.. ഇതൊക്കെ എങ്ങോട്ടുള്ളതാണോ.. ?സ്വർഗത്തിലേക്കുള്ള വാതിലിന്റെ താക്കോൽ വിശുദ്ധ പത്രോസിന്റെ കയ്യിലാണന്നാ പറഞ്ഞു കേട്ടിരിക്കുന്നേ.. പത്രോസ് ഏതെങ്കിലും വാതിൽക്കൽ നിൽപ്പുണ്ടോന്നു ഞാൻ നോക്കി ... ഇല്ല.. ഒരു വാതിലിന്റെ മുൻപിലും ആരുമില്ല..
അപ്പോൾ വേറൊരു മാലാഖ വന്നു എന്നേ കൂട്ടികൊണ്ടുപോയി ഒരു കസേരയിലിരുത്തി..അവിടെ ഒരു ചെറിയ LED tv പോലെ സ്ക്രീൻ..അത് ഒരിടത്തും ഉറപ്പിച്ചിട്ടില്ല.. അന്തരീക്ഷത്തിൽ അനങ്ങാണ്ടിരിക്കുന്ന അതിന്റെ ഗുട്ടൻസ് അറിയണമെന്ന് ആഗ്രഹമുണ്ടങ്കിലും സ്വർഗമാണല്ലോ ഇങ്ങനെയൊക്കെ ആയിരിക്കും എന്നോർത്ത് ഞാൻ സമാധാനിച്ചു.. ഒരു പുഞ്ചിരിയോടെ എന്റെ മുൻപിലിരിക്കുന്ന മാലാഖയെ നോക്കി ഞാനും ഒന്ന് ചിരിച്ചു.. മാലാഖ എന്റെ മുൻപിലെ സ്‌ക്രീനിൽ ഒന്ന് തൊട്ടു ... ഞാൻ നോക്കുമ്പോൾ ആ സ്‌ക്രീനിൽ ഒരു ക്ലാസ്സ്‌റൂം..ക്ലാസ്സിൽ ആരുമില്ല.. ഒരു പയ്യൻ പമ്മി, പമ്മി വന്നു ഒരു ബാഗിൽ നിന്നും പെൻസിൽ എടുത്തു ജനലിൽക്കൂടി പുറത്തേക്ക് എറിയുന്നു.. എന്നിട്ട് ഒന്നുമറിയാത്തപോലെ പോകുന്നു.. സോണിയോടുള്ള ദേഷ്യത്തിനു ഞാനും കുഞ്ഞിലേ ഇങ്ങനെ ചെയ്തിട്ടുണ്ടന്ന് ഓർത്തപ്പോൾ ആ പയ്യൻ ക്ലാസ്റൂമിന്റെ മുറ്റത്തേക്കിറങ്ങി... യ്യോ.. ഇതു ഞാൻ പഠിച്ച സ്കൂൾ അല്ലേ.. അപ്പോൾ ആ പയ്യൻ ഞാനാണോ .. ?ഞാൻ പെട്ടന്ന് മാലാഖയുടെ മുഖത്തേക്ക് നോക്കി..മാലാഖ അപ്പോഴും ചിരിച്ചോണ്ടിരിപ്പുണ്ട് .. അവിടന്നു തുടങ്ങി ഞാൻ ചെയ്ത ഓരോ പാപങ്ങളും,അതിന്റെ പേരിൽ ആരാണോ വേദനിച്ചത് ... അവർക്കുണ്ടായ വേദനകൾ, ആരുമറിയാതെ ഞാൻ ചെയ്ത പല വൃത്തികേടുകളും, അതൊന്നുമറിയാതെ എന്നേ വിശ്വസിക്കുകയും, സ്നേഹിക്കുകയും
ചെയ്തവർ..പലപ്പോഴും എന്റെ തല താണു.. കണ്ണുകൾ നിറഞ്ഞൊഴുകി.. ഓരോന്നോരോന്നായി.. കുറച്ചുമുൻപ് നേപ്പാളിയെ എരപ്പാളിയെന്നു വിളിച്ചതുവരെ ആ സ്‌ക്രീനിൽ തെളിഞ്ഞുവന്നു..
ചെയ്തവർ..പലപ്പോഴും എന്റെ തല താണു.. കണ്ണുകൾ നിറഞ്ഞൊഴുകി.. ഓരോന്നോരോന്നായി.. കുറച്ചുമുൻപ് നേപ്പാളിയെ എരപ്പാളിയെന്നു വിളിച്ചതുവരെ ആ സ്‌ക്രീനിൽ തെളിഞ്ഞുവന്നു..
എല്ലാം കണ്ടില്ലേ... ?മാലാഖ എന്നോട് ചോദിച്ചു...
ഞാൻ തല കുലുക്കി...
മാലാഖ തുടർന്നു...ലാലിച്ചൻ ആദ്യകുർബാന കൈകൊണ്ടപ്പോൾ കുമ്പസാരിച്ചതിനാൽ അതുവരെയുള്ള പാപങ്ങൾക്ക് മോചനം കിട്ടിയിട്ടുണ്ട്... അതിനുശേഷം ഒരിക്കൽ പോലും അനുതപിച്ചു പാപമോചനം നേടാത്തതിനാൽ ലാലിച്ചന് നരകമാണ് വിധിക്കപ്പെട്ടിരിക്കുന്നത്..
മാലാഖ തുടർന്നു...ലാലിച്ചൻ ആദ്യകുർബാന കൈകൊണ്ടപ്പോൾ കുമ്പസാരിച്ചതിനാൽ അതുവരെയുള്ള പാപങ്ങൾക്ക് മോചനം കിട്ടിയിട്ടുണ്ട്... അതിനുശേഷം ഒരിക്കൽ പോലും അനുതപിച്ചു പാപമോചനം നേടാത്തതിനാൽ ലാലിച്ചന് നരകമാണ് വിധിക്കപ്പെട്ടിരിക്കുന്നത്..
യ്യോ... ഞാൻ അറിയാതെ നിലവിളിച്ചു...
ഇപ്പോൾ നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.. ഭൂമിയിൽ ചെയ്യുന്നതിന്റെ ഫലമാണ് നിങ്ങൾക്ക് ഇവിടെ കിട്ടുക.. ഒരു ചെറിയ ഇളവുണ്ട്...
ഞാൻ ആകാംക്ഷയോടെ മാലാഖയുടെ മുഖത്തേക്ക് നോക്കി...
ഒരു വർഷം ലാലിച്ചൻ ശുദ്ധീകരണസ്ഥലത്തായിരിക്കും (നരകത്തിൽ പതിക്കുന്നതിനു മുൻപ് മറ്റുള്ളവരുടെ പ്രാർത്ഥനയിൽകൂടി നമ്മുടെ പാപങ്ങൾക്ക് വിടുതൽ കിട്ടാൻ ഉള്ള സ്ഥലമാണ്... ശുദ്ധീകരണസ്ഥലം ) ഭൂമിയിൽ പ്രിയപ്പെട്ടവരോ, മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുന്നവരോ നിങ്ങൾക്കുവേണ്ടി അനേകദിവസങ്ങൾ ഉപവസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്താൽ ശുദ്ധീകരണസ്ഥലത്തു അനുഭവിക്കുന്നത് പാപപരിഹാരമായി കണക്കാക്കി ശിക്ഷയിൽനിന്നു മോചനം കിട്ടി സ്വർഗ്ഗഭാഗ്യത്തിന് അർഹനാകാം...ഇല്ലങ്കിൽ നിത്യ നരകാഗ്നിയിലേക്കു പതിക്കപ്പെടും...
ഞാൻ ആകാംക്ഷയോടെ മാലാഖയുടെ മുഖത്തേക്ക് നോക്കി...
ഒരു വർഷം ലാലിച്ചൻ ശുദ്ധീകരണസ്ഥലത്തായിരിക്കും (നരകത്തിൽ പതിക്കുന്നതിനു മുൻപ് മറ്റുള്ളവരുടെ പ്രാർത്ഥനയിൽകൂടി നമ്മുടെ പാപങ്ങൾക്ക് വിടുതൽ കിട്ടാൻ ഉള്ള സ്ഥലമാണ്... ശുദ്ധീകരണസ്ഥലം ) ഭൂമിയിൽ പ്രിയപ്പെട്ടവരോ, മധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുന്നവരോ നിങ്ങൾക്കുവേണ്ടി അനേകദിവസങ്ങൾ ഉപവസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്താൽ ശുദ്ധീകരണസ്ഥലത്തു അനുഭവിക്കുന്നത് പാപപരിഹാരമായി കണക്കാക്കി ശിക്ഷയിൽനിന്നു മോചനം കിട്ടി സ്വർഗ്ഗഭാഗ്യത്തിന് അർഹനാകാം...ഇല്ലങ്കിൽ നിത്യ നരകാഗ്നിയിലേക്കു പതിക്കപ്പെടും...
എന്റെ കണ്ണീരും, നിലവിളിയുമൊന്നും ആരും ചെവികൊണ്ടില്ല... ഒരു മാലാഖ വന്നു എന്റെ കൈകളിൽ പിടിച്ചു കൂട്ടികൊണ്ടുപോയി നടുക്കത്തെ ചെറിയ വാതിൽ തുറന്നു... അങ്ങോട്ട് നോക്കിയതേ ഞാൻ അലറിക്കരഞ്ഞു.. എന്നേ തള്ളിവിടരുതേന്ന് ... കണ്ണെത്താ ദൂരത്തോളം ഉയർന്നുപൊങ്ങുന്ന അഗ്നി നാളങ്ങൾ.. പേടിയും, അറപ്പും, ഉളവാക്കുന്ന ഇഴ ജന്തുക്കൾ...അതിന്റെയിടയിൽ ഉച്ചത്തിൽ കരഞ്ഞു പിടയുന്ന ആത്മാക്കൾ... ഇവിടെ ഇങ്ങനെയാണേൽ നരകം എത്രമാത്രം ഭീകരമായിരിക്കും...
എന്റെ എതിർപ്പുകൾ ഒന്നും വിലപ്പോയില്ല.. ഒരു പൂവിടന്ന ലാഘവത്തോടെ മാലാഖ എന്നേ ആളിക്കത്തുന്ന അഗ്നിയിലേക്കു തള്ളിയിട്ടു..ഞാൻ ആകാവുന്ന ഉച്ചത്തിൽ നിലവിളിച്ചു.....
-----------------------------------------------------
എന്താ ലാലിച്ചാ പാതിരാത്രിയിൽ മനുഷ്യനേ പേടിപ്പിക്കുന്നേ... !
എടോ... ലാലിച്ചോ...
റൂമിൽ ഗാഢനിദ്രയിലായിരുന്ന സാബുവും, മുസ്തഫയും എന്റെ അലറിക്കരച്ചിൽ കേട്ട് ഞെട്ടി എഴുന്നേറ്റു വന്നതാണ് ...
അവരുടെ വിളിയിലും സ്ഥലകാലബോധം വീണ്ടുകിട്ടാത്ത ലാലിച്ചനിട്ടു സാബു ഒന്ന് പൊട്ടിച്ചു...
ഇപ്പൊ ശരിയായി...
എന്താടോ പറ്റിയത്... ?വിയർത്തു കുളിച്ചിരിക്കുന്ന ലാലിച്ചനോട് സാബു ചോദിച്ചു..
എന്റെ എതിർപ്പുകൾ ഒന്നും വിലപ്പോയില്ല.. ഒരു പൂവിടന്ന ലാഘവത്തോടെ മാലാഖ എന്നേ ആളിക്കത്തുന്ന അഗ്നിയിലേക്കു തള്ളിയിട്ടു..ഞാൻ ആകാവുന്ന ഉച്ചത്തിൽ നിലവിളിച്ചു.....
-----------------------------------------------------
എന്താ ലാലിച്ചാ പാതിരാത്രിയിൽ മനുഷ്യനേ പേടിപ്പിക്കുന്നേ... !
എടോ... ലാലിച്ചോ...
റൂമിൽ ഗാഢനിദ്രയിലായിരുന്ന സാബുവും, മുസ്തഫയും എന്റെ അലറിക്കരച്ചിൽ കേട്ട് ഞെട്ടി എഴുന്നേറ്റു വന്നതാണ് ...
അവരുടെ വിളിയിലും സ്ഥലകാലബോധം വീണ്ടുകിട്ടാത്ത ലാലിച്ചനിട്ടു സാബു ഒന്ന് പൊട്ടിച്ചു...
ഇപ്പൊ ശരിയായി...
എന്താടോ പറ്റിയത്... ?വിയർത്തു കുളിച്ചിരിക്കുന്ന ലാലിച്ചനോട് സാബു ചോദിച്ചു..
ഒന്ന് സ്വപ്നം കണ്ടതാ... !
സ്വപ്നം കണ്ട് പേടിച്ചു കരയാൻ പറ്റിയ പ്രായം... കിടന്നുറങ്ങടോ.. !
കട്ടകലിപ്പിൽ മുസ്തഫ പറഞ്ഞു..
കട്ടകലിപ്പിൽ മുസ്തഫ പറഞ്ഞു..
കിടന്നെങ്കിലും ലാലിച്ചന് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല..ലാലിച്ചൻ മോളിക്കുട്ടി അയച്ചുകൊടുത്ത ലോകാവസാനത്തിന്റെ വീഡിയോ എടുത്തു കണ്ടു.. ലാലിച്ചന് ഒന്നും കൂടെ അസ്വസ്ഥത കൂടി..ഒന്ന് കുമ്പസാരിച്ചേ പറ്റൂ.. സ്വപ്നത്തിൽ കണ്ടത് ഒരു മുന്നറിയിപ്പാണെന്നു ലാലിച്ചന് തോന്നി..
ഒരു തരത്തിൽ നേരം വെളുപ്പിച്ച ലാലിച്ചൻ പിറ്റേദിവസം ഓഫീസിൽ ചെന്നപ്പോൾ മാനേജരോട് രണ്ട് ദിവസത്തേക്ക് എമർജൻസി ലീവ് ചോദിച്ചു...സൗദിയായ മാനേജർ ലാലിച്ചനെ ചീത്ത വിളിച്ചു ഓടിച്ചു..
അന്ന് വൈകിട്ട് ലാലിച്ചൻ മോളിക്കുട്ടിയെ വിളിച്ചു ഒരു തരത്തിലും ലീവ് കിട്ടില്ല എന്നറിയിച്ചു..സൗദി അറേബ്യയിൽ ഒരു ക്രിസ്ത്യൻപള്ളി പോലും ഇല്ല.. നാട്ടിൽ പോകാൻ കമ്പനി ഒട്ട് സമ്മതിക്കുകയും ഇല്ല..ലാലിച്ചന് കുമ്പസാരിച്ചേ പറ്റത്തുള്ളൂ താനും.. ലാലിച്ചനും, മോളിക്കുട്ടിയും തല പുകച്ചു..
അച്ചായൻ പാപങ്ങളെല്ലാം എന്നോട് പറ.. ഞാൻ അച്ഛനോട് പറയാം.. നമ്മൾ ഒന്നല്ലേ പിന്നെന്താ കുഴപ്പം.. ?മോളിക്കുട്ടി തന്റെ ചെറിയ ബുദ്ധിയിൽ ഉദിച്ചത് പറഞ്ഞു..
അതിൽഭേദം ഞാൻ നരകത്തിൽ പോകുന്നതാ.. മനസ്സിൽ തോന്നിയത് അതാണേലും ലാലിച്ചൻ ഇങ്ങനെ പറഞ്ഞു..
അത് ശരിയാകില്ല മോളിക്കുട്ടീ.. ഞാൻ തന്നെ പറഞ്ഞെങ്കിലേ ശരിയാകത്തൊള്ളൂ... !
അത് ശരിയാകില്ല മോളിക്കുട്ടീ.. ഞാൻ തന്നെ പറഞ്ഞെങ്കിലേ ശരിയാകത്തൊള്ളൂ... !
ഒടുവിൽ ലാലിച്ചന്റെ ബുദ്ധിയിൽ ഐഡിയ വിരിഞ്ഞു...
ഫോണിൽക്കൂടി അച്ചനോട് പാപങ്ങൾ പറഞ്ഞു കുമ്പസാരിക്കുക..
ഫോണിൽക്കൂടി അച്ചനോട് പാപങ്ങൾ പറഞ്ഞു കുമ്പസാരിക്കുക..
ഇതു പ്രകാരം പിറ്റേദിവസം മോളിക്കുട്ടി ഇടവക വികാരിയുടെ അടുത്തുപോയി കാര്യങ്ങൾ അവതരിപ്പിച്ചു..അങ്ങനെ കുമ്പസാരിപ്പിക്കാൻ സഭയുടെ നിയമം അനുവദിക്കില്ല എന്ന് പറഞ്ഞു വികാരിയച്ചൻ കൈ മലർത്തി...
ലാലിച്ചൻ പറഞ്ഞുകൊടുത്തത് അനുസരിച്ച് മോളിക്കുട്ടി ചെക്കിൽ ഒരു നല്ല തുക എഴുതി അച്ചന് കൊടുത്തുകൊണ്ട് പറഞ്ഞു..
പള്ളിയിലേക്ക് മുത്തുക്കുട മേടിക്കുന്ന കാര്യം അച്ചൻ ഞായറാഴ്ച്ച പറഞ്ഞില്ലാരുന്നോ..
ശരിയാണ്... രണ്ടുമൂന്ന് ഞായറാഴ്ച്ച ആയി പള്ളിയിൽ വിളിച്ചു പറയുന്നതല്ലാതെ.. ഈ മോളിക്കുട്ടി അടക്കം ഒരു കുഞ്ഞാടും മുത്തുക്കുട മേടിക്കാനായി ഒരു രൂപാ പോലും തന്നിട്ടില്ല..
മേശപ്പുറത്തെ ചെക്കും, സഭയുടെ നിയമങ്ങളും ...അച്ഛന്റെ മനസ്സിൽ ഒരു പിടിവലി നടന്നു. ചെക്ക് വാങ്ങി അച്ചൻ മേശവലിപ്പിലിട്ടു...
മേശപ്പുറത്തെ ചെക്കും, സഭയുടെ നിയമങ്ങളും ...അച്ഛന്റെ മനസ്സിൽ ഒരു പിടിവലി നടന്നു. ചെക്ക് വാങ്ങി അച്ചൻ മേശവലിപ്പിലിട്ടു...
നാളെ രാവിലത്തെ കുർബാനയ്ക്ക് ശേഷം കുമ്പസാരിപ്പിക്കാം..അച്ഛന് നന്ദിയും പറഞ്ഞു മോളിക്കുട്ടി വിവരങ്ങൾ ലാലിച്ചനെ വിളിച്ചറിയിച്ചു..
പിന്നെ അച്ചായാ.. പാപങ്ങളെല്ലാം ഒരു വെള്ളപേപ്പറിൽ എഴുതി വെക്കണം കേട്ടോ.. അല്ലേൽ വിളിക്കുമ്പോൾ പകുതി മറന്നുപോകും..
ലാലിച്ചൻ ok പറഞ്ഞു...
പിറ്റേന്ന് കുർബാന കഴിഞ്ഞു ആദ്യം മോളിക്കുട്ടി കുമ്പസാരിച്ചു .. അതിനു ശേഷം ലാലിച്ചന് മിസ്ഡ്കാൾ കൊടുത്തു..
അച്ചായൻ കാളിങ്ങ് .. ഡിസ്‌പ്ലേയിൽ മിന്നി..
മോളിക്കുട്ടി പച്ച ബട്ടണിൽ അമർത്തി..
അച്ചായൻ കാളിങ്ങ് .. ഡിസ്‌പ്ലേയിൽ മിന്നി..
മോളിക്കുട്ടി പച്ച ബട്ടണിൽ അമർത്തി..
Hallo.. അച്ചായാ ഞാൻ അച്ചന് കൊടുക്കുവാണേ ..
ആ.. കൊടുക്ക്.. ലാലിച്ചൻ മൊഴിഞ്ഞു..
മോളിക്കുട്ടി റിക്കോർഡ് ബട്ടൺ ഓണാക്കി അച്ചന് ഫോൺ കൊടുത്തു..
അച്ചന്റെ ആശീർവാദത്തിനു ശേഷം ലാലിച്ചൻ ഒന്നുപോലും വിടാതെ എഴുതിയ പാപങ്ങൾ ഓരോന്നായി അച്ചനോട് പറഞ്ഞു...
തീർന്നച്ചോ... അവസാനം ലാലിച്ചൻ പറഞ്ഞു...
അച്ചൻ അവസാന ആശീർവാദവും കൊടുത്തു..
പാപങ്ങൾ എല്ലാം ഏറ്റുപറഞ്ഞ മനഃശാന്തിയോടെ ലാലിച്ചൻ ഒരു ദീർഘ നിശ്വാസം ഉതിർത്തു...
പതിമൂന്നാം തിയതി ലോകം അവസാനിച്ചില്ലങ്കിൽ ലാലിച്ചന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ അവസ്ഥ എന്തായിരിക്കും..അറിയില്ല...റിക്കോർഡ് ചെയ്തതൊക്കെ കേട്ടുകഴിയുമ്പോൾ മോളിക്കുട്ടിയുടെ പ്രതികരണം എങ്ങനെയായിരിക്കും... അത് ഊഹിക്കാൻ പോലും പറ്റുന്നില്ല.. കാത്തിരിക്കാം... ഈ പതിമൂന്നാം തിയ്യതിയിലേക്കു...
...........ബിൻസ് തോമസ്........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക