
അച്ഛൻ മരിച്ചു വീണത്
പെരുവഴിയിലാണ്
കുത്തേറ്റ്.
വടിവാളുകളാൽ മികവുറ്റ
ചിത്രരചന നടത്തിയിരുന്നു
അച്ഛന്റെ ഉടലിൽ
വേർതിരിച്ചറിയാത്ത വിധം.
പെരുവഴിയിലാണ്
കുത്തേറ്റ്.
വടിവാളുകളാൽ മികവുറ്റ
ചിത്രരചന നടത്തിയിരുന്നു
അച്ഛന്റെ ഉടലിൽ
വേർതിരിച്ചറിയാത്ത വിധം.
അവർ വന്നു അച്ഛനെ
കാണാനായി
പുഷ്പ്പചക്രങ്ങളുമായി
മിഴിനീരാക്കി നടിച്ചു
അഭിനേതാക്കളായി
ആഘോഷമായി
കൊടിതോരണങ്ങളാൽ
പുതപ്പിച്ചു അവർ
അച്ഛനെ ചുമന്നു കാരണം
അച്ചൻ അവരുടെ ഇഷ്ടക്കാരനത്രെ
കാണാനായി
പുഷ്പ്പചക്രങ്ങളുമായി
മിഴിനീരാക്കി നടിച്ചു
അഭിനേതാക്കളായി
ആഘോഷമായി
കൊടിതോരണങ്ങളാൽ
പുതപ്പിച്ചു അവർ
അച്ഛനെ ചുമന്നു കാരണം
അച്ചൻ അവരുടെ ഇഷ്ടക്കാരനത്രെ
ഒരു തീനാളമായി
അച്ഛൻ എരിഞ്ഞൊടുങ്ങി
ആളൊഴിഞ്ഞ
ഉത്സവപ്പറമ്പായി വീട്
അച്ഛൻ എരിഞ്ഞൊടുങ്ങി
ആളൊഴിഞ്ഞ
ഉത്സവപ്പറമ്പായി വീട്
കാലിയായ വയറും
മഴയും, വെയിലും
പൂനിലാചന്ദ്രനും
നക്ഷത്രങ്ങളെയും കണ്ടു
വീടിന് അകത്തളത്തിൽ
മഴയും, വെയിലും
പൂനിലാചന്ദ്രനും
നക്ഷത്രങ്ങളെയും കണ്ടു
വീടിന് അകത്തളത്തിൽ
പണമില്ലാത്ത
പേരെന്ന വലിയ സമ്പാദ്യം
ബാക്കിവെച്ച അച്ഛന്റെ
സന്താനങ്ങളെ ആട്ടിപ്പായിച്ചു
മുഖം കൊടുക്കാതെ അവർ.
പേരെന്ന വലിയ സമ്പാദ്യം
ബാക്കിവെച്ച അച്ഛന്റെ
സന്താനങ്ങളെ ആട്ടിപ്പായിച്ചു
മുഖം കൊടുക്കാതെ അവർ.
തിരശീലക്കു പിറകിൽ
മറഞ്ഞ അച്ഛന്റെ
സത്കർമങ്ങളെയും
ഓർമ്മകളെയും
അവർ മറന്നു.
അവർക്ക് അച്ഛൻ
മരിച്ച രക്ത സാക്ഷി
വർഷങ്ങളിൽ ആഘോഷിക്കാൻ
അവർക്കൊരു ദിനം
ഞങ്ങൾ ജീവിക്കുന്ന
രക്തസാക്ഷികൾ.
-====================-
നിഷാദ് മുഹമ്മദ്.... "
മറഞ്ഞ അച്ഛന്റെ
സത്കർമങ്ങളെയും
ഓർമ്മകളെയും
അവർ മറന്നു.
അവർക്ക് അച്ഛൻ
മരിച്ച രക്ത സാക്ഷി
വർഷങ്ങളിൽ ആഘോഷിക്കാൻ
അവർക്കൊരു ദിനം
ഞങ്ങൾ ജീവിക്കുന്ന
രക്തസാക്ഷികൾ.
-====================-
നിഷാദ് മുഹമ്മദ്.... "
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക