
വിഷു എന്താണെന്നും അതിന്‍റെ പ്രാധാന്യം എന്തെന്നും അറിയില്ലെങ്കിലും വിഷുവിന് കണി കാണണം എന്ന് അറിയാൻ തുടങ്ങിയ കാലം . ആർക്ക് ..? എന്‍റെ കുഞ്ഞുപെങ്ങൾ മായയ്ക്ക്. എന്നേക്കാൾ ആറ് വയസ്സ് ഇളപ്പമുള്ള അവൾ ഒരു വിഷുത്തലേന്ന് എന്നോട് പറഞ്ഞു "അണ്ണാ ..എല്ലാവരും വിഷുവിന് കണികാണും നമുക്കും കണി കാണേണ്ടേ..?"
ആഗ്രഹം ഉണ്ടെങ്കിലും ദാരിദ്ര്യം കൊടികുത്തിവാഴുന്ന ആ കാലത്ത് കണിയൊരുക്കുക ഒരു വലിയ ചിലവാണ് എന്ന് കരുതിയിരുന്ന ഞാൻ അതിനേ എതിർത്തു.
ആഗ്രഹം ഉണ്ടെങ്കിലും ദാരിദ്ര്യം കൊടികുത്തിവാഴുന്ന ആ കാലത്ത് കണിയൊരുക്കുക ഒരു വലിയ ചിലവാണ് എന്ന് കരുതിയിരുന്ന ഞാൻ അതിനേ എതിർത്തു.
"പോ ..പെണ്ണേ ..അതൊക്കെ വലിയവീട്ടിലേ ആൾക്കാർ ചെയ്യുന്ന കാര്യമാ". എന്നോട് പറഞ്ഞാൽ നടക്കില്ല എന്ന് മനസ്സിലാക്കിയ അവൾ ചിണുങ്ങിക്കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്ക്ക് ഓടി. "അമ്മേ എനിക്കും കണി കാണണം" അമ്മയും ആട്ടിപ്പായിച്ചു അവളേ.
പിന്നെ ഏക ആശ്രയം അച്ഛമ്മയാണ് അച്ഛനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അവൾക്കറിയാം.
അവൾ അച്ഛമ്മയെ സോപ്പിട്ട് ഏതാണ്ടൊരു അൻപത് ശതമാനം സമ്മതമുള്ള ഒരു മൂളൽ ഒപ്പിച്ചെടുത്തു.
പിന്നെ ഏക ആശ്രയം അച്ഛമ്മയാണ് അച്ഛനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അവൾക്കറിയാം.
അവൾ അച്ഛമ്മയെ സോപ്പിട്ട് ഏതാണ്ടൊരു അൻപത് ശതമാനം സമ്മതമുള്ള ഒരു മൂളൽ ഒപ്പിച്ചെടുത്തു.
ഒരു സന്ധ്യയാകാറായപ്പോൾ അച്ഛമ്മ എന്നോട് പറഞ്ഞു "മോനേ നീ ..ആ തോട്ടിയും എടുത്തോണ്ട് തെക്കേ അയ്യത്തോട്ട് വന്നേ" ഞങ്ങൾ രണ്ടുംകൂടി തെക്കേ തൊടിയിലേയ്ക്ക് ..മായാമോളും പിറകേ. എന്‍റെ കയ്യിലിരുന്ന ഈറത്തോട്ടിയുടെ കുടുക്ക് മൂവാണ്ടൻ മാവിലേ ഒരുകുല മാങ്ങയിൽ പിടുത്തമിട്ടു. അടുത്ത് മുകളിലോട്ട് നോക്കി വായുംപൊളിച്ചു നിന്ന മായാമോളോട് മാറിനിൽക്കാൻ പറഞ്ഞിട്ട് ഒറ്റവലി .... ജനിച്ചപ്പോൾ മുതൽ ഇതുവരെ പിരിഞ്ഞിട്ടില്ലാത്ത ആ മാംപൈതങ്ങൾ ചിതറിതെറിച്ച് തലതല്ലി താഴേയ്ക്ക് പതിച്ചപ്പോൾ മായമോൾക്ക് ആവേശം കൂടി ചൊനയൊഴുകുന്ന മാങ്ങകൾ പറുക്കിയെടുത്ത അവൾ അത് തന്‍റെ കുഞ്ഞു പെറ്റിക്കോട്ട് ഒരു കുട്ടയാക്കി അതിൽ അടുക്കി.
"മേല്...പൊള്ളും കുഞ്ഞേ" എന്ന അച്ഛമ്മയുടെ വാക്കുകൾ പോലും വകവയ്ക്കാതെ. തിരികെ വന്ന അച്ഛമ്മ അച്ഛന് ചോറുകൊടുക്കുന്ന ഒരു വലിയ സ്റ്റീൽ പിഞ്ഞാണം ഉണ്ട് വീട്ടിൽ അതെടുത്ത് കഴുകിത്തുടച്ച് രണ്ടു മാങ്ങാ അതിൽ വച്ചു.വിഷുവിനും,ഓണത്തിനും ശിവരാത്രിക്കും മാത്രം നാലഞ്ച് കറികൾ കൂട്ടി ഉണ്ണാനുള്ള ഭാഗ്യം കൈമുതലായുള്ള ഞങ്ങൾക്ക് പിറ്റേന്നത്തേയ്ക്ക് ഉള്ള അവിയലിനും സാമ്പാറിനും ഒക്കെയായി അച്ഛൻ വാങ്ങി അടുക്കളയുടെ മൂലയിൽ ഒരു ചണച്ചാക്കിൽ നിരത്തിയിരുന്ന പച്ചക്കറിയിൽ നിന്നും ആകെയുണ്ടായിരുന്ന ഒരുതുണ്ട് വെള്ളരിയും ഒരു പച്ച ഏത്തക്കയും അച്ഛമ്മ ചൂണ്ടിയെടുത്ത് ആ പിഞ്ഞാണത്തിൽ വച്ചു.
താടിക്ക് കൈകൊടുത്ത് അച്ഛമ്മ ഒന്നാലോചിച്ചു ഇനിയെന്ത്..?
താടിക്ക് കൈകൊടുത്ത് അച്ഛമ്മ ഒന്നാലോചിച്ചു ഇനിയെന്ത്..?
അവിയലിനും പരിപ്പിനും അരയ്ക്കാനായി വാങ്ങിയത് ആകെയൊരു നാളീകേരം ആയിരുന്നു അതിൽ അച്ഛമ്മയുടെ കണ്ണുടക്കി രണ്ടാമതൊന്ന് ആലോചിക്കാതെ നാളീകേരം പൊട്ടിച്ച് അതിലെ വെള്ളം മായമോളുടെ വായിലേക്ക് ഒഴിച്ചുകൊടുത്ത് ഒരുമുറി നാളീകേരം പാതകത്തിൽ കമഴ്ത്തി വച്ച് മറുമുറി ആ തളികയിലും വച്ചു.വീണ്ടും കൈ താടിയിലേയ്ക്ക്.
അച്ഛമ്മയ്ക്ക് അനുജത്തിയുടെ മകൻ വിഷുവിന് തോളിലിടാൻ വാങ്ങിക്കൊടുത്ത ഒരു ഈരേഴേൻ തോർത്ത് ട്രങ്ക് പെട്ടിയിൽ വച്ചിരുന്നു അച്ഛമ്മ. അതും മനസ്സില്ലാമനസ്സോടെ എടുത്തുവച്ചു ആ പിഞ്ഞാണത്തിൽ.
അച്ഛമ്മയ്ക്ക് അനുജത്തിയുടെ മകൻ വിഷുവിന് തോളിലിടാൻ വാങ്ങിക്കൊടുത്ത ഒരു ഈരേഴേൻ തോർത്ത് ട്രങ്ക് പെട്ടിയിൽ വച്ചിരുന്നു അച്ഛമ്മ. അതും മനസ്സില്ലാമനസ്സോടെ എടുത്തുവച്ചു ആ പിഞ്ഞാണത്തിൽ.
വീണ്ടും കൈ താടിയിലേയ്ക്ക്. മുറ്റത്തേയ്ക്ക് ഇറങ്ങിയ അച്ഛമ്മയ്ക്ക് പിറകേ ഞങ്ങളും ഇറങ്ങി ചായിപ്പിന്‍റെ ഒരു വശത്തായി തൂക്കിയിട്ടിരുന്ന ഉമിക്കരിപ്പാളായുടെ അടുത്തായി അച്ഛൻ മീശവെട്ടാൻ മാത്രം ഉപയോഗിക്കുന്ന ഒരു പൊട്ടിയ കണ്ണാടിക്കഷ്ണം ഉണ്ടായിരുന്നു അതും എടുത്ത് കഴുകിത്തുടച്ച് സ്റ്റീൽ പിഞ്ഞാണത്തിൽ വച്ചു അച്ഛമ്മ. ക്ലാവ് പിടിച്ച് കറുത്തിരുന്ന ഒരു കുഞ്ഞൻ നിലവിളക്കുണ്ടായിരുന്നു വീട്ടിൽ അച്ഛൻ അമ്മയെ കെട്ടിക്കൊണ്ടു വന്നപ്പോൾ സ്വീകരിച്ചു കയറ്റാൻ ഒരു നിലവിളക്ക് പോലും ഇല്ലാത്ത വീടാണ് ഇതെന്ന് മനസ്സിലാക്കിയ അമ്മയുടെ അച്ഛൻ വാങ്ങിക്കൊടുത്തതാണ് പോലും ഈ ഒറ്റച്ചാൺ നീളമുള്ള നിലവിളക്ക്
ഇത് അമ്മയോട് അച്ഛമ്മ അമ്മായിഅമ്മപ്പോര് എടുക്കുമ്പോള്‍
ഇടയ്ക്കിടെ അമ്മ പ്രയോഗിക്കുന്ന ഒരു ബ്രഹ്മാസ്ത്രമായി ഞാന്‍ കേട്ടിട്ടുണ്ട്. എന്തായാലും വേണ്ടില്ല ആ വിളക്കും എടുത്ത് അടുപ്പില്‍ നിന്നും കുറച്ചു ചാരവും വാരി അച്ഛമ്മ തേച്ചുമിഴക്കുന്നിടത്തേയ്ക്ക് പാഞ്ഞു ഞങ്ങളും പിറകെ ........
ചാരം ഇട്ട് തേയ്ച്ചപ്പോള്‍ സ്വര്‍ണ്ണം പോലെ തിളങ്ങിയ ആ വിളക്ക് കണ്ടപ്പോള്‍ മയമോള്‍ക്ക് ഒരു സംശയം."ഇത് സ്വര്‍ണ്ണമാണോ അമ്മൂമ്മേ ..." അവള്‍ സംശയം മറച്ചുവച്ചില്ല.
"അയ്യോ ...പിന്നേ ..ചൊര്‍ണ്ണം.....നിന്‍റെ തള്ളയ്ക്ക് സ്ത്രീധനം കിട്ടിയതാ കുഞ്ഞേ ഈ ചൊർണ്ണ വിളക്ക് ...." അവിടെയും അച്ഛമ്മ അമ്മയ്ക്കിട്ട് ഒരു താങ്ങ് താങ്ങി. കഴുകിത്തുടച്ച ആ വിളക്കും വച്ചു കണിക്കൂട്ടത്തിൽ. "ഇനിയൊരു കൃഷ്ണന്‍റെ പടം വേണം"
ഇടയ്ക്കിടെ അമ്മ പ്രയോഗിക്കുന്ന ഒരു ബ്രഹ്മാസ്ത്രമായി ഞാന്‍ കേട്ടിട്ടുണ്ട്. എന്തായാലും വേണ്ടില്ല ആ വിളക്കും എടുത്ത് അടുപ്പില്‍ നിന്നും കുറച്ചു ചാരവും വാരി അച്ഛമ്മ തേച്ചുമിഴക്കുന്നിടത്തേയ്ക്ക് പാഞ്ഞു ഞങ്ങളും പിറകെ ........
ചാരം ഇട്ട് തേയ്ച്ചപ്പോള്‍ സ്വര്‍ണ്ണം പോലെ തിളങ്ങിയ ആ വിളക്ക് കണ്ടപ്പോള്‍ മയമോള്‍ക്ക് ഒരു സംശയം."ഇത് സ്വര്‍ണ്ണമാണോ അമ്മൂമ്മേ ..." അവള്‍ സംശയം മറച്ചുവച്ചില്ല.
"അയ്യോ ...പിന്നേ ..ചൊര്‍ണ്ണം.....നിന്‍റെ തള്ളയ്ക്ക് സ്ത്രീധനം കിട്ടിയതാ കുഞ്ഞേ ഈ ചൊർണ്ണ വിളക്ക് ...." അവിടെയും അച്ഛമ്മ അമ്മയ്ക്കിട്ട് ഒരു താങ്ങ് താങ്ങി. കഴുകിത്തുടച്ച ആ വിളക്കും വച്ചു കണിക്കൂട്ടത്തിൽ. "ഇനിയൊരു കൃഷ്ണന്‍റെ പടം വേണം"
അച്ഛമ്മയുടെ ചുണ്ടുകൾ മൊഴിഞ്ഞു. "നമ്മുടെ കൃഷ്ണനേ എടുക്കാം അമ്മൂമ്മേ..." മയമോളുടെ അഭിപ്രായം. നമ്മുടെ കൃഷ്ണൻ എന്ന് അവൾ ഉദ്ദേശിച്ചത് അമ്മ ഈ വീട്ടിൽ വരുന്നതിന് മുൻപെങ്ങാണ്ട് അച്ഛമ്മ വെട്ടിക്കോട്ട് അമ്പലത്തിൽ തൊഴാൻ പോയപ്പോൾ അച്ഛനും കൂടെ പോയിപോലും തൊഴുതിറങ്ങിയ അച്ഛൻ അച്ഛമ്മയുടെ കണ്ണ് വെട്ടിച്ച് പോയി ആനമയിലൊട്ടകം കളിച്ചപ്പോൾ കിട്ടിയത് ഒരു ഉണ്ണിക്കണ്ണന്‍റെ പടമായിരുന്നു.അത് അച്ഛൻ അച്ഛമ്മയെ ഏൽപ്പിച്ചു അന്നുമുതൽ ആ കൃഷ്ണൻ അച്ഛമ്മയുടെ കസ്റ്റഡിയിൽ ആണ്.
മുൻപേ ആ നിലവിളക്ക് എടുത്തത് ഈ കൃഷ്ണന്‍റെ മുൻപിൽ നിന്നും ആയിരുന്നു. ചെറ്റപ്പുരയുടെ ഭിത്തിയിൽ ഈ ഉണ്ണിക്കണ്ണനെ അച്ഛമ്മ പച്ചീർക്കിലുമായി കൊരുത്തു വച്ചിരിക്കുകയായിരുന്നു. അന്ന് ആ ചെറ്റഭിത്തിയിൽ കുരുങ്ങിപ്പോയ കണ്ണനെ ഇന്ന് അച്ഛമ്മ സ്വതന്ത്രനാക്കി. ഏകദേശം കണ്ണന്‍റെ കാൽമുട്ടുവരെ ചിതലുകൾ സ്വന്തമാക്കിയിരുന്നു ബാക്കിയുള്ള ഭാഗം പൊടിതട്ടിയെടുത്ത് കണിപ്പാത്രത്തിൽ ഇരുത്തി ആ ഉണ്ണിക്കണ്ണനേയും അച്ഛമ്മ.
വീണ്ടും അച്ഛമ്മയുടെ കൈ താടിയിലേയ്ക്ക് പോകും എന്നുറപ്പായപ്പോൾ ഞാൻ ചോദിച്ചു "അച്ഛമ്മേ കൊന്നപ്പൂവ് വേണ്ടേ..?" " പിന്നേ ..അതല്ലേ മോനേ പ്രധാനം .... മോൻ ഒരു കാര്യം ചെയ്യ് കിഴക്കേലെ പപ്പുച്ചേട്ടന്‍റെ അങ്ങ് കൊന്നമരം ഉണ്ട് ഓടിപ്പോയി കുറച്ച് പൂ എടുത്തിട്ട് വാ ....."
വീണ്ടും അച്ഛമ്മയുടെ കൈ താടിയിലേയ്ക്ക് പോകും എന്നുറപ്പായപ്പോൾ ഞാൻ ചോദിച്ചു "അച്ഛമ്മേ കൊന്നപ്പൂവ് വേണ്ടേ..?" " പിന്നേ ..അതല്ലേ മോനേ പ്രധാനം .... മോൻ ഒരു കാര്യം ചെയ്യ് കിഴക്കേലെ പപ്പുച്ചേട്ടന്‍റെ അങ്ങ് കൊന്നമരം ഉണ്ട് ഓടിപ്പോയി കുറച്ച് പൂ എടുത്തിട്ട് വാ ....."
എന്‍റെ മനുഷ്യവണ്ടി ഞാൻ സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിൽ ഇട്ട് മുന്നോട്ടെടുത്തപ്പോൾ മായാമോളും കയറി വണ്ടിയിൽ അന്നൊക്കെ മനുഷ്യവണ്ടിയിൽ കയറുന്നത് എങ്ങനെയെന്ന് അറിയുമോ ..? ഡ്രൈവറുടെ പിറകിൽ നിന്ന് നിക്കറിൽ പിടിക്കും ആദ്യപാസഞ്ചർ അടുത്തയാൾ അതിയാന്‍റെ നിക്കറിൽ അങ്ങനെ എത്രപേർ വേണമെങ്കിലും കയറും ആ വണ്ടിയിൽ .എത്രപേരേ വേണമെങ്കിലും വലിക്കും ആ വണ്ടി. എന്തായാലും വണ്ടി മുന്നോട്ട് എടുത്തപ്പോൾ മായമോളുടെ പിടി പിറകോട്ട് വലിഞ്ഞു .പിന്നെത്തെ കഥ പറയണോ..? ബട്ടൻസ് പൊട്ടിയതിനാൽ കെട്ടിവെച്ചിരുന്ന എന്‍റെ കാക്കിനിക്കർ ഉരിഞ്ഞുവീണു താഴേയ്ക്ക്. പാദത്തിൽ കിടന്ന കാക്കിനിക്കർ കവുങ്ങിൽ കയറാൻ കാലിൽ തളപ്പ് ഇട്ടമാതിരി. പെങ്ങള്കൊച്ച് മാത്രമേ കണ്ടുള്ളു അതുകൊണ്ട് മാനം പോയില്ല.
വലിച്ചഴിച്ചവൾ തന്നെ മൂക്കത്ത് വിരൽ വച്ച് ഊയി .....പറഞ്ഞപ്പോൾ
ദേഷ്യം ഇരച്ചുകയറി.
വലിച്ചഴിച്ചവൾ തന്നെ മൂക്കത്ത് വിരൽ വച്ച് ഊയി .....പറഞ്ഞപ്പോൾ
ദേഷ്യം ഇരച്ചുകയറി.
വലിച്ചുകയറ്റിയ നിക്കർ വീണ്ടും കെട്ടി അവളേ വണ്ടിയിൽനിന്നും ഇറക്കി നീ നിന്‍റെ വണ്ടി എടുത്തോ എന്ന് പറഞ്ഞു. രണ്ടു വണ്ടികളും നീങ്ങി കിഴക്കേൽ ചെന്നപ്പോൾ നല്ല കോലമാ അവിടെ നാട്ടിലേ മൊത്തം പിള്ളേരും ഉണ്ട് ആ കൊന്നമരത്തിന്‍റെ ചുവട്ടിൽ. എല്ലാവരും മുകളിലേയ്ക്ക് നോക്കി നിൽക്കുകയാ ആർക്കും കയറാൻ വയ്യ.
ഒരു പോത്തൻ മരമാണേ ....കുട്ടികൾക്ക് കയറാൻ പാടാ ...
ആരെങ്കിലും പൂ പറിക്കാൻ വരുമ്പോൾ ഇത്തിരി ചോദിക്കാം എന്ന് കരുതി നിൽക്കുന്നവരാ ഇവരെല്ലാം.
ഒരു പോത്തൻ മരമാണേ ....കുട്ടികൾക്ക് കയറാൻ പാടാ ...
ആരെങ്കിലും പൂ പറിക്കാൻ വരുമ്പോൾ ഇത്തിരി ചോദിക്കാം എന്ന് കരുതി നിൽക്കുന്നവരാ ഇവരെല്ലാം.
കുറച്ചുനേരം നിന്നപ്പോൾ എനിക്ക് ഒരു ഐഡിയാ തോന്നി ഞാൻ ഒരു കല്ലെടുത്ത് ഒറ്റ കീച്ച് ...ഒരുകുല പൂവ് അടർന്നുവീണു ....എന്‍റെ ഐഡിയാ വിജയം കണ്ടപ്പോൾ ബാക്കി നിന്നവരും ചറപറാ ഏറ് തുടങ്ങി. ആവശ്യത്തിന് പൂക്കൾ ആയപ്പോൾ ഞങ്ങൾ പോകാൻ തിരിയവേ ഒരു മുട്ടൻ കല്ല് വന്ന് മായമോളുടെ തലയിൽ.
വെളുത്ത പെറ്റിക്കോട്ടിൽ കൂടി ചോര ഒലിച്ചിറങ്ങി നിലവിളി നിർത്താതെ മായാമോളും.കയ്യിലിരുന്ന കൊന്നപ്പൂക്കൾ കളഞ്ഞ് ഞാൻ അവളേ കോരിയെടുത്ത് വീട്ടിലേയ്ക്ക്. എന്‍റെ ഭാഗ്യത്തിന് അച്ഛൻ അവിടെ ഉണ്ടായിരുന്നു. തല പൊട്ടി ചോര ഒഴുകുന്ന കൊച്ചിനെ കണ്ടപ്പോൾ വാരിക്കിരുന്ന ചൂരൽ എടുത്ത് അച്ഛൻ എന്‍റെ ചന്തിക്ക് നാല് പൊട്ടീര് തന്നിട്ട് മായമോളേം എടുത്ത് അച്ഛൻ ആശുപത്രിയിലേയ്ക്ക്.
വെളുത്ത പെറ്റിക്കോട്ടിൽ കൂടി ചോര ഒലിച്ചിറങ്ങി നിലവിളി നിർത്താതെ മായാമോളും.കയ്യിലിരുന്ന കൊന്നപ്പൂക്കൾ കളഞ്ഞ് ഞാൻ അവളേ കോരിയെടുത്ത് വീട്ടിലേയ്ക്ക്. എന്‍റെ ഭാഗ്യത്തിന് അച്ഛൻ അവിടെ ഉണ്ടായിരുന്നു. തല പൊട്ടി ചോര ഒഴുകുന്ന കൊച്ചിനെ കണ്ടപ്പോൾ വാരിക്കിരുന്ന ചൂരൽ എടുത്ത് അച്ഛൻ എന്‍റെ ചന്തിക്ക് നാല് പൊട്ടീര് തന്നിട്ട് മായമോളേം എടുത്ത് അച്ഛൻ ആശുപത്രിയിലേയ്ക്ക്.
പന്തളം മെഡിക്കൽ മിഷനിൽ മോളുടെ തലയിൽ അഞ്ച് തയ്യലും ഇട്ട് അച്ഛൻ വന്നത് വിഷുവിന്‍റെ അന്ന് ഉച്ചയ്ക്ക്. വന്നപാടേ മയമോളുടെ അന്വേഷണം കണിയെക്കുറിച്ച് ആയിരുന്നു " നീ ഇരിക്ക് ഇപ്പോൾ ഞാൻ കണികാണിക്കാം..." അമ്മയുടെ ദേഷ്യം എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു.
കണിയൊരുക്കിയ ആ സ്റ്റീൽ പിഞ്ഞാണത്തിൽ തന്നെ അടുപ്പത്തിരുന്ന അവിയൽ കോരി അമ്മ മായമോളുടെ മുന്നിൽ വച്ചു.
"ഇന്നാ ...ഇത് കണി കണ്ടോ .." മുന്നിലിരിക്കുന്ന ആവിപറക്കുന്ന അവിയല്‍ കണ്ട് കണ്ണ്‍തള്ളിയ മയമോള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി ..."അതേടീ ...നീ ഒരുക്കിയ കണി എല്ലാം ഇതിലുണ്ടെടീ.....
വെള്ളരിക്കാ,നാളീകേരം,മാങ്ങാ,ഏത്തക്കായ എല്ലാം ...കണ്ടോ നല്ലോണം കണികണ്ടോ ..." അങ്ങനെ ആദ്യകണി അവിയൽ കാണേണ്ടി വന്ന എന്‍റെ കുഞ്ഞുപെങ്ങൾ എന്‍റെ മുഖത്തേക്ക് നോക്കി ഒരു നെടുവീര്‍പ്പ് ഇട്ടു ആ നെടുവീര്‍പ്പ് ഇന്നും എന്‍റെ മനസ്സില്‍ ഒരു മായാത്ത വിഷു ഓര്‍മ്മയായി നില്‍ക്കുന്നു.
ചന്തിയില്‍ നിഴലിച്ച ചൂരലിന്‍റെ തടിപ്പിൽ തടവിക്കൊണ്ട് ഞാനും കൂടി അവള്‍ക്കൊപ്പം ആ കണി അവിയല്‍ കൂട്ടാന്‍ .....
കണിയൊരുക്കിയ ആ സ്റ്റീൽ പിഞ്ഞാണത്തിൽ തന്നെ അടുപ്പത്തിരുന്ന അവിയൽ കോരി അമ്മ മായമോളുടെ മുന്നിൽ വച്ചു.
"ഇന്നാ ...ഇത് കണി കണ്ടോ .." മുന്നിലിരിക്കുന്ന ആവിപറക്കുന്ന അവിയല്‍ കണ്ട് കണ്ണ്‍തള്ളിയ മയമോള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി ..."അതേടീ ...നീ ഒരുക്കിയ കണി എല്ലാം ഇതിലുണ്ടെടീ.....
വെള്ളരിക്കാ,നാളീകേരം,മാങ്ങാ,ഏത്തക്കായ എല്ലാം ...കണ്ടോ നല്ലോണം കണികണ്ടോ ..." അങ്ങനെ ആദ്യകണി അവിയൽ കാണേണ്ടി വന്ന എന്‍റെ കുഞ്ഞുപെങ്ങൾ എന്‍റെ മുഖത്തേക്ക് നോക്കി ഒരു നെടുവീര്‍പ്പ് ഇട്ടു ആ നെടുവീര്‍പ്പ് ഇന്നും എന്‍റെ മനസ്സില്‍ ഒരു മായാത്ത വിഷു ഓര്‍മ്മയായി നില്‍ക്കുന്നു.
ചന്തിയില്‍ നിഴലിച്ച ചൂരലിന്‍റെ തടിപ്പിൽ തടവിക്കൊണ്ട് ഞാനും കൂടി അവള്‍ക്കൊപ്പം ആ കണി അവിയല്‍ കൂട്ടാന്‍ .....
നൂറനാട് ജയപ്രകാശ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക