Slider

ബാധ (കഥ )

0

ബാധ (കഥ )
*****
 വടക്കേപുറത്തെ അബൂക്കാക്ക് എന്തോ ദേഹത്ത് കൂടീന്നാ പറയുന്നെ നീ അറിഞ്ഞില്ലെ റിയാസെ ?
എപ്പൊ ഏയ് അത് ആരെങ്കിലും ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാകും , ഞാനിന്ന് രാവിലെയും അബൂക്കാനെ കണ്ടിരുന്നല്ലൊ പത്ത് പതിനഞ്ച് മിനിറ്റോളം വർത്താനോം പറഞ്ഞിന് ഒരു കുഴപ്പോല്ല നീയൊക്കെ ചേർന്ന് വെർതെ ആ പാവം അബൂക്കാനെ കുഴപ്പത്തിൽ ആക്കാണ്ട്ണ്ടായാ മതി ,
റിയാസിന്റെ വാക്ക് വിശ്വസിക്കാതെ സുബൈർ പറഞ്ഞു .
അല്ലടാ ശരിക്കും എന്തോ കൂടീൻന്ന് എല്ലാരും പറയുന്നുണ്ട് നീ വേണോങ്കി വിശ്വസിച്ചാ മതി ,
അത് കേട്ടപ്പോഴും സുബൈറിന്് അബൂക്കാനെ കുറിച്ച് അങ്ങനെയൊന്നും വിശ്വാസം വരുന്നില്ല
തന്റെ വീടിന്റെ വലിയ ദൂരത്തൊന്നുമല്ലല്ലൊ അബൂക്കാന്റെ പുര രാത്രി ഇന്ന് പുരക്ക് പോയിറ്റെന്നെ ശരിക്കും വിശേഷോല്ലാം അറിയാല്ലൊ , സുബൈർ ആത്മഗതം പറഞ്ഞു
രാത്രി നമസ്കാരം കഴിഞ്ഞ് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകുന്നു ആ നേരത്താണ് സുബൈർ അത് ശ്രദ്ധിച്ചത് അബൂക്ക പള്ളിയിൽ നിസ്കരിക്കുന്നു
ഇത് എന്താ സംഭവം അബൂക്ക തന്നെയാണൊ ഇത് ???
ഇക്ക അങ്ങനെ നിസ്കരിക്കാനൊന്നും വരാറില്ലല്ലൊ , എല്ലാവരും പോയിക്കഴിഞ്ഞിട്ടും
അബൂക്ക നമസ്കാരം നിർത്തുന്ന മട്ടില്ല തുടർന്നുകൊണ്ടേയിരിക്കുന്നു എന്നത് കൂടി ആയപ്പോൾ സുബൈറിനും സംശയമായി
ഇത് നേരത്തെ റിയാസ് പറഞ്ഞത് പോലെ എന്തോ ദേഹത്ത് കൂടിയേന്നെ ,
കുറച്ചു നേരം
വരെ സുബൈർ അബൂക്കാനെ തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചു പള്ളിയിൽ നിന്ന് മടങ്ങാനൊരുങ്ങവെ പിറകിൽ നിന്നൊരു വിളി
സുബൈറേ .‌‌‌.. തിരിഞ്ഞ് നോക്കുമ്പോൾ അബൂക്ക ,
നീയെന്തേ സുബൈറെ ഇന്ന് ഇശാ നിസ്കരിക്കാൻ വൈകിയൊ ?
അത് .‌. അത് ഞാൻ ങ്ങ് ഹാ കുറച്ച് വൈകി ചെറിയൊരു ഭയത്തോടെ സുബൈർ വിക്കി വിക്കി മറുപടി പറഞ്ഞു
ഇക്കാക്ക് സുഖം തന്നെ അല്ലെ ?
അതേടാ , ഇപ്പോഴാ ശരിക്കും ഒരു സുഖം എന്തെന്ന് ഞാൻ അറിയുന്നത് ..
ഇക്കാന്റെ ആ മറുപടിയും കൂടി കേട്ടപ്പോൾ സുബൈർ ഉറപ്പിച്ചു ഇത് ഏതോ ജിന്ന് കൂടിയത് തന്നെ ,
സാധാരണ ഇ ബാധ കൂടിയവരും ചെറിയ മാനസീക അസ്വസ്ഥത ഉള്ളവരുമാണ് കൂടുതൽ ഭക്തി കാണിക്കാറുള്ളത് ഇവ രണ്ടിലേതെങ്കിലും ഒന്ന് സംഭവിച്ചിട്ടുണ്ട് അതാ ഇങ്ങനെ
പിറ്റേന്ന് നേരം പുലർച്ചെ തന്നെ കാദർക്കാന്റെ ഹോട്ടലിൽ ചായ കുടിക്കാൻ പതിവ് പോലെ ആൾക്കാർ ഒത്തു കൂടി അപ്പോഴും സംസാരം അബൂക്കാനെ കുറിച്ച് തന്നെ ഓരോരാൾ ഓരോ അനുഭവം പറയാൻ തുടങ്ങി ,
അബൂക്കാന്റെ കാരണവർ മരിച്ച് മറമാടിയ കബർ സിയാറത്തിന്ന് ( സന്ദർശനം ) മിഞ്ഞാന്ന് മഗ്രിബിന്റെ ശേഷം പോയേല്പിന്ന്യാ ഇക്കാക്ക് ഇ മാറ്റം ... ഇപ്പൊ ഏത് നേരവും നിസ്കാരത്തോട് നിസ്കാരം തന്നെ പള്ളീന്ന് ഇറങ്ങ്ന്നില്ലാലു
അന്ന് വൈകീട്ട് തൊട്ടടുത്തുള്ള നാട്ടിൽ ഒരു മരണം നടന്നു ആ പ്രദേശത്ത് ആരെങ്കിലും മരണപ്പെട്ടാൽ കബറടക്കം ചെയ്യൽ ഇവിടെയാണ്
അവിടെ അതിനു സൗകര്യമില്ലാത്തതാണതിനു കാരണം
അവർക്ക് മയ്യത്ത് കട്ടിൽ ( ശവ മഞ്ജം ) പോലും ഇവിടെ നിന്നാണ് എടുക്കുക ഇവിടെയാണെങ്കിൽ പള്ളി വരാന്തയിൽ ഒന്ന് രണ്ടെണ്ണം സൂക്ഷിച്ച് വെയ്ക്കും , പള്ളി കമ്മിറ്റിയിൽ നിന്ന് അനുവാദം ചോദിച്ചാൽ മതി ഏത് സമയത്തും എടുക്കാം
സന്ധ്യക്ക് ശേഷം മരിച്ചതിനാൽ അന്നാട്ടുകാരിൽ രണ്ടു പേർ രാത്രി ഒരു പന്ത്രണ്ട് മണിക്ക് ശേഷം കട്ടിൽ എടുക്കാൻ പള്ളി വരാന്തയിൽ വന്നു
ഇരുട്ട് മൂടിയ നേരമായതിനാൽ അവർ കൈയ്യിലുള്ള ടോർച്ചടിച്ച് നോക്കിയപ്പോൾ അവിടെ രണ്ട് കട്ടിലുണ്ട് അതിലൊന്ന് അവർ എടുത്ത് പൊക്കാൻ നോക്കി പൊങ്ങുന്നില്ല
വീണ്ടും
ഒന്നൂടെ ശ്രമിച്ചപ്പോൾ അതാ കേൾക്കുന്നു ഒരു അശരീരി...
ഇതിൽ ആളുണ്ട് നിങ്ങൾ മറ്റേത് എടുത്തോളൂ...
അത് കേൾക്കേണ്ട താമസം ഇത്തിരി പൊക്കിപ്പിടിച്ച മയ്യത്ത് കട്ടിൽ നിലത്തിട്ട് അവർ പേടിച്ച് നിലവിളിച്ചുകൊണ്ട് ഓടി ..
പിന്നീട് ഉണ്ടായ കാര്യമെല്ലാം അവർ പള്ളി കമ്മിറ്റിക്കാരോട് പറഞ്ഞപ്പോൾ കമ്മിറ്റിക്കാർ അവരോട് പറഞ്ഞു
അത് നിങ്ങൾ കരുതുന്ന പോലെ അശരീരിയും പ്രേതോം , ജിന്നും , ശൈതാനുമൊന്നുമല്ല പേടിക്കണ്ട ... അത് ഇവിടെ അടുത്ത് താമസിക്കുന്ന ഒരാളുണ്ട് പേര് അബുബക്കർ , അബൂക്കാന്നാണ് വിളിപ്പേര് ,
അബൂക്ക മുമ്പൊന്നും തീരെ നമസ്കരിക്കയൊ നോമ്പെടുക്കയൊ ചെയ്യാറില്ലായിരുന്നു ഈയിടെ അവരുടെ കാരണവർ മരിച്ചു , അബൂക്കാനെ വളരെ സ്നേഹത്തോടെ നോക്കി വളർത്തിയതും
 വേണ്ടുന്ന സഹായം ചെയ്തു കൊടുത്തതും എല്ലാം ആ കാരണവർ ആയിരുന്നു
നമസ്കാരത്തിലും മറ്റും വളരെ ക്രിത്യ നിഷ്ഠ പുലർത്തുന്ന ആളായ കാരണവരുടെ മരണം അബൂക്കാനെ ഒരു മാറ്റത്തിന് പ്രേരിപ്പിച്ചു
അബൂക്കാനോട് എന്നും നീ നമസ്കരിക്കണം
അതിൽ മുടക്കമൊന്നും കാട്ടരുത് , പള്ളിയുമായി
ബന്ധം വേണം , മരിച്ചു പോകേണ്ടതാണ് അതോർമ്മ വേണം എന്നൊക്കെ അവർ മരിക്കും
മുൻപ് പറഞ്ഞിരുന്നു ,
പിന്നീട് അബൂക്ക നമസ്കാരം തുടങ്ങി പള്ളിയുമായി അടുത്തു , അതിന്റെ ഒരു ഭാഗമാണ് രാത്രി നിങ്ങൾക്കുണ്ടായ അനുഭവം തന്റെ പ്രിയപ്പെട്ട കാരണവർ മരിച്ച് കിടന്ന അതേ കട്ടിലിൽ കാരണവർ മരിച്ച് കിടന്ന പോലെ കിടന്നു നോക്കിയതാണ് മൂപ്പർ ,
അപ്പോഴാണ് നിങ്ങൾ കട്ടിലെടുത്ത് പൊക്കാൻ നോക്കിയത്
ഇതാ ആളിവിടെയുണ്ട് എന്ന് പറഞ്ഞ് അവർക്ക് മുന്നിൽ അബൂക്കാനെ കാണിച്ച് കൊടുത്തു അപ്പോൾ അബൂക്ക ചിരിക്കുന്നുണ്ടായിരുന്നു
ഒരു ചെറു ചമ്മലുള്ള ചിരി
അബൂക്കാക്ക് ഒരു ജിന്നും ബാധിച്ചിട്ടില്ല ഒരു ശൈതാനും കൂടീട്ടുമില്ല.. തീരെ നിസ്കരിക്കാത്ത ഓൻ , പള്ളീലോട്ട് കേറാത്ത ഓൻ പള്ളീൽ പോവാനും നിസ്കരിക്കാനും തുടങ്ങി , അത് കുറച്ച് അധികം ഭക്തി കൂടിപ്പോയ്റ്റുണ്ടാവും എന്നല്ലാതെ ,
അതിന് അബൂനെ എല്ലാവരും ചേർന്ന് ബാധ കൂടിയോനാക്കി ഇക്കാലത്ത് ഒരാൾ നന്നാവാനും നാട്ടുകാർ വിടൂല്ലാന്നെച്ചാൽ എന്താ ചെയ്യാ ...
അബൂക്കാന്റെ ഉറ്റ ചങ്ങാതിയായ ഹൈദർക്ക അവരോട് പറഞ്ഞു ,അത് കേട്ട് അവരെല്ലാവരും
ചിരിച്ചു
ബാധ ശരിക്കും കൂടിയത് അബൂക്കാക്ക് അല്ല , നാട്ടിലെ പരദൂഷണക്കാർക്കെന്ന് ഓർത്തു കൊണ്ട് .
സിദ്ദീഖ് വേലിക്കോത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo