Slider

പാവപ്പെട്ടവൾ.........

0

പാവപ്പെട്ടവൾ.........
മാർച്ചിന്റെ പൊള്ളുന്ന വെയിൽ ചൂടിലും സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ "ടാർജറ്റ് തികച്ചില്ലെങ്കിൽ അട്ടപ്പാടിയിലേക്കോ കാസർകോട്ടേക്കോ ആയിരിക്കും അടുത്ത ട്രാൻസ്ഫർ " എന്ന മേലുദ്യോഗസ്ഥന്റെ ഭീഷണിയുടെ ചൂടിലും ഒന്നുഷാറായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആ സ്ത്രീ എന്റെ മുന്നിലെത്തിയത്. മാർച്ചിലെ ചൂട് സഹിക്കാൻ പറ്റുന്നില്ലെങ്കിലും മേലുദ്യോഗസ്ഥന്റെ ഭീഷണി ഞാൻ ചിരിച്ചു തള്ളി. അട്ടപ്പാടിയും കാസർകോടും പണിഷ്മെന്റ് ട്രാൻസ്ഫറിനു പേരു കേട്ട സ്ഥലങ്ങളാണെന്നാണല്ലോ വെപ്പ്.......നാട്ടിൽ നിന്നും അഞ്ചാറു ജില്ലകൾക്കപ്പുറത്ത് യാതൊരു സൗകര്യവുമില്ലാത്ത ഒരു സ്ഥലത്ത് ജോലി ചെയ്യുന്ന നമ്മളെയാണോ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത്..................
അത്തരമൊരു ട്രാൻസ്ഫർ എന്നെ സംബന്ധിച്ചിടത്തോളം "ഉർവശീശാപം ഉപകാരം " എന്ന രീതിയിലായിരിക്കും..........
ആ സ്ത്രീയെ കണ്ടതേ എനിക്കു മനസിലായി........ ബിന്ദു.... നഷ്ടപരിഹാരം അനുവദിക്കേണ്ടുന്ന '' ഇര ". വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതാണ് കേസ്.. അവർ ദളിത് വിഭാഗത്തിൽ പെടുന്നതിനാൽ എൻക്വയറി നടത്തി റിപ്പോർട്ട് സമർപ്പിക്കുക, പോലീസുകാരുമായി സഹകരിച്ച് ബിന്ദുവിന് ആവശ്യമുള്ള നിയമസഹായം ലഭ്യമാക്കുക എന്നതൊക്കെയാണ് എന്റെ ചുമതല....
പോലീസിൽ നിന്നും ലഭിച്ച എഫ്.ഐ. ആറിന്റെയും സ്ത്രീയുടെ മൊഴിയുടെയും പകർപ്പുകൾ വായിച്ചു നോക്കിയപ്പോൾ ചില പൊരുത്തക്കേടുകൾ ഉള്ളതായി എനിക്കു തോന്നി. അതിന്റെ സത്യാവസ്ഥ അറിയുന്നതിനു വേണ്ടിയാണ് ഈ വ്യക്തിയെ ഓഫീസിൽ വിളിച്ചു വരുത്തിയത്.ചില മൊഴികൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവും കാണാറില്ല..........പ്രത്യേകിച്ചും അക്ഷരാഭ്യാസമില്ലാത്തവരെ സംബന്ധിച്ച്......... എപ്പോഴും അങ്ങനെയല്ല കേട്ടോ.....അവരുടെ സംസാരത്തിൽ നിന്നും എഫ്.ഐ.ആറിൽ പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് മനസിലായി.....
രണ്ടു മക്കളുടെ മാതാവാണ് ബിന്ദു. ഭർത്താവ് അവരെ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു. അമ്മയോടൊപ്പമാണ് ഇവരുടെ താമസം....ചില ചില്ലറ ജോലികളൊക്കെ ചെയ്താണ് ജീവിക്കുന്നത്........ ആയിടയ്ക്കാണ് മൊബൈൽ ഫോണിൽ മിസ് കോളിലൂടെ പരിചയപ്പെട്ട ഹനീഫയുമായി അവർ അടുക്കുന്നത്. ഫോണിലൂടെയുള്ള അടുപ്പം വളർന്നു വളർന്ന് ലോഡ്ജിലേക്കും ഹോട്ടൽ മുറികളിലേക്കുമെത്തി. വിവാഹം കഴിക്കണമെന്ന് ബിന്ദു നിർബന്ധം പിടിച്ചപ്പോൾ ഹനീഫ നൈസായി കൈകഴുകി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ശാരീരികമായി പീഡിപ്പിച്ചു എന്ന് ബിന്ദു പോലീസിൽ പരാതി നൽകി....... പീഡിപ്പിച്ചയാൾ ഉയർന്ന ജാതിയിൽപെട്ടയാളായതിനാൽ " അതിക്രമം തടയൽ നിയമം "പ്രകാരം കേസെടുത്തു.
താഴ്ന്ന ജാതിക്കാരുടെ സ്വത്തു തട്ടിയെടുക്കൽ, അടിമപ്പണി ചെയ്യിക്കൽ, ജാതിപ്പേരു വിളിച്ചപമാനിക്കൽ,പീഡനം, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെയുള്ള കേസുകളിൽ അതിക്രമം തടയൽ നിയമം പാലിക്കേണ്ടതാണ്.......... ഡി.വൈ.എസ്.പി.യിൽ കുറയാത്ത റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെയായിരിക്കണം ഇത്തരം കേസുകളുടെ അന്വേഷണച്ചുമതല ഏൽപിക്കേണ്ടത്. ഇത്തരം കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യം തടയുന്നു.. കോളിളക്കം സൃഷ്ടിച്ച "ജിഷ വധക്കേസിൽ " അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഈ നിയമം ശരിയായ രീതിയിൽ പാലിച്ചില്ല എന്നുള്ളത് ഏറെ വിമർശനങ്ങൾക്കിടവരുത്തിയിരുന്നു.
ബിന്ദുവിന്റെ കദന കഥ കേട്ട് ഞാൻ രണ്ടു മിനിട്ട് മൗനമാചരിച്ചു. നിരപരാധികളായ പെൺകുട്ടികൾക്കു തന്നെ തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്ന ഇന്നത്തെ സമൂഹത്തിൽ ആരുടെയെങ്കിലും വാക്കു കേട്ട് എടുത്തു ചാടി പുറപ്പെട്ട് അവരു വിളിക്കുന്നിടത്തെല്ലാം പോയിട്ട് ഒടുവിൽ പീഡനത്തിന്റെ ഇരയെന്നു പറഞ്ഞു കരയുന്നവരോടൊക്കെ എന്തു പറയാൻ? അവരെ പറഞ്ഞയച്ചതിനു ശേഷം ഞാൻ എൻക്വയറി റിപ്പോർട്ട് മേലധികാരിക്ക് സമർപ്പിച്ചു.
സർക്കാർ നൽകുന്ന നഷ്ടപരിഹാര തുകയേക്കാൾ കൂടിയ തുക ഹനീഫ വച്ചു നീട്ടിയപ്പോൾ ബിന്ദു കേസു പിൻവലിച്ചു എന്നാണ് പിന്നീട് എനിക്കറിയാൻ കഴിഞ്ഞത്..... അങ്ങനെയും ചിലർ.....
രജിത കൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo