കൗമാരക്കാഴ്ചകൾക്കിടയിലെന്നോ,
എപ്പോഴോ,
കണ്ടുമുട്ടിയതായിരുന്നു
ഉണ്ണിയേട്ടനെ......
ചീകിയൊതുക്കാത്ത
ചെമ്പൻമുടിയും
ഭംഗിയുള്ള താടിയും
നെറ്റിയിലെ
ചുവന്ന കുറിയും
ഇന്നും ഓർമ്മയിലെ
ഉണ്ണിയേട്ടൻ....
എപ്പോഴോ,
കണ്ടുമുട്ടിയതായിരുന്നു
ഉണ്ണിയേട്ടനെ......
ചീകിയൊതുക്കാത്ത
ചെമ്പൻമുടിയും
ഭംഗിയുള്ള താടിയും
നെറ്റിയിലെ
ചുവന്ന കുറിയും
ഇന്നും ഓർമ്മയിലെ
ഉണ്ണിയേട്ടൻ....
ചെങ്കൽപ്പാത
ചെന്നു ചേരുന്ന
വഴിയമ്പലത്തിന്റെ മറപറ്റി
രഹസ്യമായ്
ബീഡി പുകയിൽ
മുഖം മറച്ച് നിന്നിരുന്ന
ഉണ്ണിയേട്ടൻ...
തെക്കേമുറ്റത്തെ
പുളിമരത്തണലിന്റെ
കുളിര് കൊതിച്ചെത്തുന്ന
അവധി ദിവസങ്ങളിൽ,
അരികിലൂടെയുള്ള
യക്ഷിയമ്പലത്തിന്റെ
നടവഴികളിൽ
കണ്ണുകൾ തിരയുമായിരുന്നു
ഉണ്ണിയേട്ടനെ....
ഏട്ടനൊത്ത് പടികടന്ന്
നിനച്ചിരിക്കാതുള്ള
ആ വരവിൽ - ആദ്യമായ്
കണ്ണുകൾ കൊരുത്ത്
ഒന്നുമുരിയാടാതെ
വാതിലിൻ പിന്നിലേയ്ക്ക്
മറഞ്ഞപ്പോളാണറിഞ്ഞത്
( പണയിച്ച പോയിയെന്ന് -
ഉണ്ണിയേട്ടനെ....
കാലങ്ങൾ പിന്നിടുമ്പോഴും
മനസ്സ് പങ്കിടാതെ
എവിടെയൊക്കെയോ വച്ച്
കണ്ണുകൾ
കൊരുത്തു കൊണ്ടേയിരുന്നു
പറയാൻ കൊതിച്ചരികിലൂടെ
കടന്നുപോയ
ദിനങ്ങളിലൊക്കെയും
മനസ്സ് നാണം കൊണ്ടോ
ഭയം കൊണ്ടോ
നാളെത്തേയ്ക്ക്
മാറ്റിവെച്ചു കൊണ്ടിരുന്നു
മഞ്ഞു മൂടിയ പ്രഭാതങ്ങളും
മഴ നനഞ്ഞ സായാഹ്നങ്ങളും
മുറ തെറ്റാതെ
വന്നു പോയിട്ടും
ഇന്നും ഉണ്ണിയേട്ടനറിയാതെ
പ്രണയിച്ചുകൊണ്ട്.......
ചെന്നു ചേരുന്ന
വഴിയമ്പലത്തിന്റെ മറപറ്റി
രഹസ്യമായ്
ബീഡി പുകയിൽ
മുഖം മറച്ച് നിന്നിരുന്ന
ഉണ്ണിയേട്ടൻ...
തെക്കേമുറ്റത്തെ
പുളിമരത്തണലിന്റെ
കുളിര് കൊതിച്ചെത്തുന്ന
അവധി ദിവസങ്ങളിൽ,
അരികിലൂടെയുള്ള
യക്ഷിയമ്പലത്തിന്റെ
നടവഴികളിൽ
കണ്ണുകൾ തിരയുമായിരുന്നു
ഉണ്ണിയേട്ടനെ....
ഏട്ടനൊത്ത് പടികടന്ന്
നിനച്ചിരിക്കാതുള്ള
ആ വരവിൽ - ആദ്യമായ്
കണ്ണുകൾ കൊരുത്ത്
ഒന്നുമുരിയാടാതെ
വാതിലിൻ പിന്നിലേയ്ക്ക്
മറഞ്ഞപ്പോളാണറിഞ്ഞത്
( പണയിച്ച പോയിയെന്ന് -
ഉണ്ണിയേട്ടനെ....
കാലങ്ങൾ പിന്നിടുമ്പോഴും
മനസ്സ് പങ്കിടാതെ
എവിടെയൊക്കെയോ വച്ച്
കണ്ണുകൾ
കൊരുത്തു കൊണ്ടേയിരുന്നു
പറയാൻ കൊതിച്ചരികിലൂടെ
കടന്നുപോയ
ദിനങ്ങളിലൊക്കെയും
മനസ്സ് നാണം കൊണ്ടോ
ഭയം കൊണ്ടോ
നാളെത്തേയ്ക്ക്
മാറ്റിവെച്ചു കൊണ്ടിരുന്നു
മഞ്ഞു മൂടിയ പ്രഭാതങ്ങളും
മഴ നനഞ്ഞ സായാഹ്നങ്ങളും
മുറ തെറ്റാതെ
വന്നു പോയിട്ടും
ഇന്നും ഉണ്ണിയേട്ടനറിയാതെ
പ്രണയിച്ചുകൊണ്ട്.......
വിവാഹശേഷം
പറിച്ചുനടപ്പെട്ട
നഗരത്തിരക്കുകളിൽ നിന്ന്,
ഇടയ്ക്കെങ്കിലും
ഇരു കൈകളിലും മക്കളുമായ്
നാട്ടിടവഴികളിൽ
മിഴികൾ തിരയുന്നുണ്ടിനും
ഉണ്ണിയേട്ടനെ....
പറിച്ചുനടപ്പെട്ട
നഗരത്തിരക്കുകളിൽ നിന്ന്,
ഇടയ്ക്കെങ്കിലും
ഇരു കൈകളിലും മക്കളുമായ്
നാട്ടിടവഴികളിൽ
മിഴികൾ തിരയുന്നുണ്ടിനും
ഉണ്ണിയേട്ടനെ....
ഗോപകുമാർ കൈമൾ
മുതുകുളം
മുതുകുളം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക