നിലത്തു കിടന്നു പിടയുന്ന അനുപമയെ ഞാനും ശരത്തും കൂടി കോരിയെടുത്തു നേരെ താഴേക്ക് കുതിച്ചു.
അനുപമ അപ്പോഴും അവളുടെ വലതു കൈ കഴുത്തിന് ചുറ്റി പിടിച്ചിരുന്നു
താഴെ ഹോട്ടലിന്റെ മാനേജരും മറ്റും ജീവനക്കാരും എന്താ സംഭവം എന്നറിയാതെ വല്ലാതെ പരിഭ്രമിച്ചു,
ഫ്ലോർ നിറയെ രക്തം ഒഴുകി കൊണ്ടേയിരുന്നു.
ശരത് വേഗം വണ്ടിയെടുത്തു.
ഞാൻ അനുപമയെ ഉള്ളിൽ കിടത്തി അരികിൽ ഞാൻ ഇരുന്നു.
ഞാൻ അനുപമയെ ഉള്ളിൽ കിടത്തി അരികിൽ ഞാൻ ഇരുന്നു.
വലിയ ഹോൺ മുഴക്കി ശരത് തിരക്കിനിടയിൽ വണ്ടി നേരെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.
ഞാൻ അനുപമയുടെ തല എന്റെ മടിയിൽ കിടത്തി.
അപ്പോഴാണ് ഞാൻ അത് കണ്ടത്.
ഒന്നേ നോക്കിയുള്ളൂ ഞാൻ.
കഴുത്തിൽ കത്തി കൊണ്ട് ആഴ്ന്നിറങ്ങിയിരിക്കുന്നു.
ശരത് വേഗം ഇവൾക്കൊന്നും സംഭവിക്കരുത്.
അനീഷേ നീ വേഗം സീറ്റിലെ തുണിയെടുത്തു കഴുത്തിലായി ചുറ്റു.
ഞാൻ വേഗം സീറ്റിൽ നിന്നും തുണിയെടുത്തു അനുപമയുടെ കഴുത്തിൽ ചുറ്റി.
അനുപമയുടെ കണ്ണുകൾ പാതി അടഞ്ഞ് തുടങ്ങിയിരുന്നു.
അനുപമ അനുപമ ഞാൻ കവിളിൽ കൊട്ടികൊണ്ടിരുന്നു.
ഉം, ഉം എന്നൊരു മൂളക്കം മാത്രമേ അവളിൽ നിന്നും ഉണ്ടായിരുന്നുള്ളു.
ശരത് വേഗം...
ശരത് വേഗം ഹോസ്പിറ്റലിനു ഉള്ളിലേക്ക് വണ്ടിയോടിച്ചു കയറ്റി.
ഐ, സി, യു വിനു മുന്നിൽ ഞാനും ശരത്തും അക്ഷമരായി കാത്തു നിന്നു.
സിസ്റ്റർമാർ ഇടയ്ക്കു ഓരോ പേപ്പറിൽ ഒപ്പ് മേടിക്കുവാനും മരുന്നിന്റെ ഡീറ്റെയിൽസ് പറയാനും പുറത്തു വന്നതല്ലാതെ അനുപമക്ക് എങ്ങനെ ഉണ്ടെന്നു പറഞ്ഞില്ല.
ഒടുവിൽ ഡോക്ടർ പുറത്തു വന്നപ്പോൾ ശരത് ആണ് ചാടി കയറി ചോദിച്ചത്.
ഡോക്ടർ ആ കുട്ടിക്ക് എങ്ങനെ ഉണ്ട്.
നിങ്ങളാണോ ആ കുട്ടിയെ കൊണ്ട് വന്നത്,
അതെ ഡോക്ടർ.
എന്റെ ക്യാബിനിലേക്കു ഒന്ന് വരൂ.
ഞാനും ശരത്തും ഭയത്തോടെ ഡോക്ടറുടെ ക്യാബിനിൽ ചെന്നു.
എന്താണ് സംഭവിച്ചത് ഡോക്ടർ.
ഞാൻ ഡോക്ടറോട് ചോദിച്ചു.
ഞാൻ ഡോക്ടറോട് ചോദിച്ചു.
ഒന്നും പറയാറായിട്ടില്ല ജീവൻ കിട്ടുമോ എന്ന് നമുക്ക് പ്രാർത്ഥിക്കാം കത്തി കൊണ്ട് ആഴത്തിൽ കഴുത്തിന് മുറിവ് പറ്റിയിട്ടുണ്ട്, സീരീയസ് എന്ന് തന്നെ പറയാം, അന്നാലും നിങ്ങൾ തക്ക സമയത്തു തന്നെ എത്തിച്ചു.
അന്ന് രാത്രി ഞങ്ങൾ ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി.
രാത്രി തന്നെ അനുപമക്ക് രണ്ട് സർജറി കഴിഞ്ഞിരുന്നു.
എങ്കിലും ഡോക്ടർമാർ ഒന്നും വിട്ടു പറയുന്നുണ്ടായിരുന്നില്ല.
രാത്രി തന്നെ അനുപമക്ക് രണ്ട് സർജറി കഴിഞ്ഞിരുന്നു.
എങ്കിലും ഡോക്ടർമാർ ഒന്നും വിട്ടു പറയുന്നുണ്ടായിരുന്നില്ല.
കസേരയിൽ ഇരുന്നു ഉറങ്ങിയ എന്നെ തട്ടി വിളിച്ചാണ് ശരത് അത് പറഞ്ഞത്.
അനുപമക്ക് കുഴപ്പമൊന്നുമില്ല.
അത് കേട്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത് എന്ന് പറയാം.
ഒരു ജീവൻ രക്ഷിക്കുവാൻ ഇത്രയും ഓടിയതിൽ ഇപ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.
ഒരു ജീവൻ രക്ഷിക്കുവാൻ ഇത്രയും ഓടിയതിൽ ഇപ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.
രാവിലെ ഡോക്ടർ വന്നതിനു ശേഷം ഞാനും ശരത്തും ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.
ഞങ്ങൾ രണ്ടുപേരും നന്നായി ഷീണിച്ചിട്ടുണ്ടായിരുന്നു..
പോകും വഴി കണ്ട കോഫി ഷോപ്പിലേക്ക് ശരത് വണ്ടി ഒതുക്കി.
പോകും വഴി കണ്ട കോഫി ഷോപ്പിലേക്ക് ശരത് വണ്ടി ഒതുക്കി.
നിരഞ്ജൻ, നമ്മൾ അത് വിട്ടു പോയി അനീഷേ, അയാൾ എവിടെ ?നമ്മളത് പിന്നീടു ചിന്തിച്ചുമില്ല.
ശരിയാണ് ശരത് അനുപമയുടെ ആ അവസ്ഥ കണ്ടു അവളെ രക്ഷിക്കാൻ ഓടുന്ന ഒട്ടാത്തിനിടയിൽ നിരഞ്ജനെ നമ്മൾ മറന്നു.
ശരത് വേഗം ഫോൺ എടുത്തു മാനേജരെ വിളിച്ചു.
ഹെലോ രാകേഷ്.
ഹെലോ, ശരത് നിങ്ങളെവിടെ ആണ്, ആ കുട്ടിക്ക് എങ്ങനെ ഉണ്ട്,
കുഴപ്പം ഒന്നുമില്ല രാകേഷ്.
പിന്നെ രാകേഷ് ആ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളെവിടെ എന്നറിയോ.
പിന്നെ രാകേഷ് ആ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളെവിടെ എന്നറിയോ.
ശരത്, അയാളെകുറിച്ചു ഒരു വിവരവും ഇല്ല, മുറിയിൽ അയാളുടേതായ ഒന്നും തന്നെ പോലീസിന് കിട്ടിയതുമില്ല.
ഓക്കെ രാകേഷ്..
അനീഷേ നിരഞ്ജൻ അവിടെയൊന്നുമില്ല.
എനിക്ക് തോന്നി ശരത്, ആദ്യകാഴ്ചയിൽ തന്നെ അയാളിൽ ഞാൻ എന്തൊക്കെയോ ദുരൂഹത കണ്ടിരുന്നു.
ഇനി ഒരുപക്ഷേ നിരഞ്ജൻ ആയിരിക്കുമോ അനുപമയെ കൊല്ലാൻ ശ്രമിച്ചത്.
ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ല ശരത്.
എനിക്ക് വയ്യ അനീഷ് ഇതിന്റെ പുറകെ ഇങ്ങനെ നടക്കുവാൻ മടുത്തു.
ഇതിപ്പോ ഊണും ഉറക്കവും ഇല്ലാതെ എത്ര ദിവസം ആയി ഒരു നിരഞ്ജനെയും
തപ്പി, നിന്റെ ഫ്ലാറ്റിൽ പ്രേതം ഉണ്ട് നീ അവിടെ നിന്നും താമസം മാറണം.
ഇതിപ്പോ ഊണും ഉറക്കവും ഇല്ലാതെ എത്ര ദിവസം ആയി ഒരു നിരഞ്ജനെയും
തപ്പി, നിന്റെ ഫ്ലാറ്റിൽ പ്രേതം ഉണ്ട് നീ അവിടെ നിന്നും താമസം മാറണം.
ശരത്, നീ എന്താണ് ഈ പറയുന്നത്.
താമസം മാറാനോ.
താമസം മാറാനോ.
പിന്നെ, അത് നിന്റെ ഫ്ലാറ്റ് അല്ലെല്ലോ കമ്പനി വാടകക്ക് എടുത്തിട്ടതല്ലേ.
എന്നിരുന്നാലും ഇതിന്റെ സത്യാവസ്ഥ നമുക്ക് കണ്ടുപിടിക്കണ്ടേ.
ശരത് ഒന്നും മിണ്ടാതെ കാറു നേരെ അവന്റെ വീട്ടിലേക്കു വിട്ടു
ശരത്തിന്റെ വീട്ടിലെത്തിയ ഞങ്ങൾ ഉച്ചയൂണും കഴിഞ്ഞൊന്നു മയങ്ങി,
നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ വളരെ വൈകിയാണ് എഴുന്നേറ്റത്.
എഴുന്നേൽക്കുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു,
മൊബൈൽ എടുത്തു നോക്കിയപ്പോൾ അഞ്ചു മിസ്കാൾ വന്ന് കിടക്കുന്നു.
ഞാൻ കാൾ വന്ന നമ്പറിൽ തിരിച്ചു വിളിച്ചു.
എഴുന്നേൽക്കുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു,
മൊബൈൽ എടുത്തു നോക്കിയപ്പോൾ അഞ്ചു മിസ്കാൾ വന്ന് കിടക്കുന്നു.
ഞാൻ കാൾ വന്ന നമ്പറിൽ തിരിച്ചു വിളിച്ചു.
ഹലോ.. ഹലോ,, ശ്യോ കട്ട് ആയല്ലോ.
ശരത് അപ്പോഴേക്കും രണ്ട് കോഫിയുമായെത്തി.
ആരെയാ നീ വിളിച്ചത്.
അറിയില്ല മിസ്കാൾ കണ്ടു തിരിച്ചു വിളിച്ചതാ,
അവസാനം ഒരു 174 ആണോ.
അതെ..
അത് വേറെ ആരുമല്ല, പോലീസ് ആണ്. എന്നെയും വിളിച്ചിരുന്നു.
നമുക്ക് കുറച്ചു കഴിഞ്ഞു ഡ്യൂലാൻഡ് റെസിഡെൻസിയിൽ ഒന്ന് പോകാം, അനുപമയുടെ കേസിൽ പോലീസിന് നമ്മളോട് എന്തോ ചോദിക്കാനുണ്ട്.
ഞാനും ശരത്തും ഒരു എട്ടരയോടെ ഡ്യൂലാൻഡ് റെസിഡെൻസിയിലെത്തി.
S.I. ശങ്കറും സംഘവും ഞങ്ങളെ ചോദ്യം ചെയ്തു, ഞങ്ങൾ ഉണ്ടായതെല്ലാം അദ്ദേഹത്തോട് പറഞ്ഞു, കൂടാതെ അനുപമയുടെ കൂടെ ഉണ്ടായിരുന്ന ആളെ ഞങ്ങൾക്കു അറിയില്ലെന്നും കൂട്ടിച്ചേർത്തു,.
കൂടുതൽ അസാധാരണത്വം തോന്നാതിരുന്നത് കൊണ്ട്, S,I.ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു.
ഇറങ്ങാൻ നേരം ആണ് ശരത് എന്നോട് ഒരു കാര്യം പറഞ്ഞത്.
അനീഷ് നമുക്ക് ആ cctv ഒന്ന് പരിശോധിച്ചാലോ.
ഒരുപക്ഷെ നിരഞ്ജൻ എങ്ങനെ പോയെന്നു ചിലപ്പോൾ നമുക്കറിയാൻ സാധിച്ചേക്കും.
ഒരുപക്ഷെ നിരഞ്ജൻ എങ്ങനെ പോയെന്നു ചിലപ്പോൾ നമുക്കറിയാൻ സാധിച്ചേക്കും.
ശരത് പറഞ്ഞത് പോലെ ഇനി എന്തെങ്കിലും തെളിവ് കിട്ടിയാലോ എന്ന് എനിക്കും തോന്നി.
അങ്ങനെ രാകേഷിനെ വിളിച്ചു ഞങ്ങൾ cctv പരിശോധിച്ചു കൊണ്ടിരുന്നു.
അങ്ങനെ രാകേഷിനെ വിളിച്ചു ഞങ്ങൾ cctv പരിശോധിച്ചു കൊണ്ടിരുന്നു.
ഞങ്ങൾ എത്തിയ സമയം ഏതാണ്ട് ആറര മണിയായിരുന്നു.
ആറര മണി തൊട്ടു പിറ്റേന്ന് പുലർച്ചെ അഞ്ചു മണി വരെ നോക്കിയിട്ടും ഞങ്ങൾക്കു നിരഞ്ജനെ കാണുവാൻ സാധിച്ചില്ല, ഞങ്ങൾ അനുപമയെ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ എല്ലാം cctv യിൽ പതിഞ്ഞിട്ടുണ്ട്.
ഇതിനിടക്ക് നിരഞ്ജൻ എവിടെ പോയി അനീഷ്,
നിരഞ്ജൻ വന്നിറങ്ങുന്ന ദൃശ്യം എല്ലാം ഇതിലുണ്ട്, എന്നാൽ സംഭവം നടന്നത്തിനു ശേഷം നിരഞ്ജന്റെ പൊടി പോലും ഇതിൽ പതിഞ്ഞിട്ടില്ല.
നിരഞ്ജൻ വന്നിറങ്ങുന്ന ദൃശ്യം എല്ലാം ഇതിലുണ്ട്, എന്നാൽ സംഭവം നടന്നത്തിനു ശേഷം നിരഞ്ജന്റെ പൊടി പോലും ഇതിൽ പതിഞ്ഞിട്ടില്ല.
ശരത് അക്ഷമനായി പരിശോധിച്ചു കൊണ്ടിരുന്നു,
ശരത് നീ അനുപമയും കൊണ്ട് നമ്മൾ താഴേക്ക് പോകുന്ന ദൃശ്യങ്ങൾ ഒന്ന് റിവൈൻഡ് ചെയ്യു.
ശരത് അനുപമയും കൊണ്ട് ഞങ്ങൾ പോകുന്ന ദൃശ്യങ്ങൾ റിവൈൻഡ് അടിച്ചുകൊണ്ടേയിരുന്നു.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.
ശരത് ഒന്ന് സ്റ്റോപ്പ് ആക്കു.
എന്താ അനീഷ്,
എന്തെങ്കിലും പ്രശ്നം..
എന്തെങ്കിലും പ്രശ്നം..
ആ കോറിഡോറിലുള്ള വാട്ടർ പ്യൂരിഫയറിന്റെ ഭാഗം ഒന്ന് സൂം ചെയ്തെ.
ഇതൊരു തട്ടമിട്ട സ്ത്രീ വെള്ളം കുടിക്കുന്നത് അല്ലെ,
നീ, ശ്രദ്ധിച്ചോ ശരത് ഇത്രയും നേരം നമ്മൾ ഇത് അരിച്ചു പെറുക്കിയിട്ടും ഈ സ്ത്രീയെ നമ്മൾ കണ്ടില്ലല്ലോ,
ഇല്ല,
അതായത്, ഈ സ്ത്രീ വൈകീട്ട് ആറര തൊട്ടു രാത്രി അനുപമക്ക് നേരെ അക്രമം നടക്കുന്നത് വരെ cctv യിൽ ഇങ്ങനെ ഒരു ആളെയില്ല,
അതെ ഇങ്ങനെ ഒരു സ്ത്രീയെ ഇന്നലെ ഇവിടെ കണ്ടതുമായി ഓർക്കുന്നുമില്ല.
രാകേഷും ഉറപ്പോടെ പറഞ്ഞു.
അതെ,
അപ്പോൾ, അതാരാണ് അനീഷ്.
അത് വേറെ ആരുമല്ല, നമ്മൾ തേടുന്ന ആൾ തന്നെ,.
നിരഞ്ജൻ,,
അതെ,, നിരഞ്ജൻ തന്നെ..
ശരത് വേഗം വണ്ടിയെടുക്കു.
എങ്ങോട്ട്,,
നമുക്ക് വേഗം അനുപമ അഡ്മിറ്റായ ഹോസ്പിറ്റലിൽ എത്തണം,.
അതെന്തിനാണ്.. അനീഷ്..
അനുപമയുടെ ജീവൻ അപകടത്തിലാണ്
നിരഞ്ജൻ,, he is a killer...
(തുടരും )
By: Aneesh PT

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക