ഒരു സിലിണ്ടറെങ്കിലും കൊടുക്കാതെ എങ്ങന്യാ കുട്ടിയെ പറഞ്ഞയക്ക്യ.അതും ഒറ്റ മോളല്ലേ..രാധ നെടുവീർപ്പിട്ടു കൊണ്ടു ഉമ്മറത്തെ തൂണിൽ ചാരി പടിയിലിരുന്നു. അമ്മായമ്മക്ക് സിലിണ്ടറും കുപ്പിയും കൊടുത്തു അനുഗ്രഹം മേടിച്ചാ ഇപ്പോൾ ഭർതൃഗ്രഹത്തിൽ കയറുക. അങ്ങനെ ആളെണ്ണി കൊടുത്തില്ലെങ്കിലും ഒരെണ്ണമെങ്കിലും കൊടുക്കണ്ടേ. രാധ വിഷമം പറച്ചിൽ തുടർന്നു. ശേഖരൻ അവരെ ആശ്വസിപ്പിച്ചു. വിഷമിക്കണ്ട,ന്തെങ്കിലും മാർഗം കാണാം.
വൈകുന്നേരം ശേഖരൻ പഴയ മാസ്ക് മുഖത്തിട്ടു പുറത്തേക്കിറങ്ങി. സിലിണ്ടർ ഷോറൂമിന്റെ പരസ്യം കണ്ടപ്പോൾ ഒരു നിമിഷം അയാൾ ആ വലിയ ഫ്ലെക്സ് നോക്കി നിന്നു.
5% ഡിസ്‌കൗണ്ട് ഉണ്ടത്രേ. എങ്ങനെങ്കിലും കാശു കുറച്ചു ഒപ്പിക്കണം.
5% ഡിസ്‌കൗണ്ട് ഉണ്ടത്രേ. എങ്ങനെങ്കിലും കാശു കുറച്ചു ഒപ്പിക്കണം.
ശേഖരൻ വീണ്ടും നടന്നു.വലിയ മതിൽ കേട്ടിനടുത്തെത്തി.റോയൽ വില്ലാ എന്നു കറുത്ത ബോർഡിൽ സ്വർണ്ണ നിറത്തിൽ എഴുതി വച്ചിരിക്കുന്നു. സെക്യൂരിറ്റിക്കാരന് ശേഖരനെ നല്ല പരിചയം ഉണ്ട്. അതുകൊണ്ട് തന്നെ മറ്റു ഫോർമാലിറ്റീസ് ഒന്നും കൂടാതെ അയാൾ ചിരിച്ചു കൊണ്ടു കയ്യിൽ ഇരിക്കുന്ന റിമോട്ട് അമർത്തി,ഗേറ്റ് തുറന്നു.
വാതിൽ തുറന്നു ശേഖരനെ കണ്ടപ്പോൾ ദേവന് സന്തോഷമായി. ലത ചായയും പലഹാരങ്ങളും കൊണ്ടു മേശപ്പുറത്തു വച്ചു. ശ്ശേരേട്ടൻ കഴിക്കു.അവൾ ഒരു വട എടുത്ത് പ്ലേറ്റിൽ ഇട്ടു ഒപ്പം കുറച്ചു ചട്നിയും. എത്ര കാലായി വട കണ്ടിട്ട്. ശേഖരൻ പഴയ കാലം ഓർത്തുകൊണ്ട് വട കഴിക്കാൻ തുടങ്ങി. കല്യാണം ഇങ്ങടുത്തല്ലോ.ഒരുക്കങ്ങൾ ഒക്കെ എവിടെ വരെയായി ? ദേവൻ ചോദിച്ചു. അതു പറയാൻ ആണ് ദേവ ഞാൻ ഇങ്ങോട്ട് വന്നത്. എല്ലാം കൂടി 150പവനും 50ലക്ഷം രൂപയും ഒപ്പിച്ചിട്ടുണ്ട്. പക്ഷെ സിലിണ്ടറും കുപ്പിയും ഇല്ലാതെ എങ്ങന്യാ പറഞ്ഞയക്ക്യ. നമ്മടെ തറവാടിന്റെ പെരുമകേട്ട് അവർ അതു പ്രതീക്ഷിക്കാതിരിക്ക്യോ. എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടീമില്ല്യ. ശേഖരൻ സങ്കടത്തോടെ പറഞ്ഞു. ശ്ശേരേട്ടൻ വിഷമിക്കണ്ട. മാളു ഞങ്ങടേം മോളല്ലേ. ലച്ചൂന് കരുതി വച്ചതു ലോക്കറിൽ ഇരിപ്പുണ്ട്.അതിന്നു രണ്ടു മൂന്നെണ്ണം എടുക്കാം.അവൾക്കു കല്യാണപ്രായമാവാൻ ഇനീം കുറേ കാലം ഉണ്ടല്ലോ...ദേവൻ പറഞ്ഞത് കേട്ടു ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കല്യാണത്തിന് ഒരാഴ്ച മുൻപേ ദേവൻ മൂന്നു സിലിണ്ടറും,പത്തു കുപ്പികളും വീട്ടിൽ കൊണ്ടു വന്നു മാളൂന്റെ കയ്യിൽ കൊടുത്തു. എല്ലാവർക്കും സന്തോഷമായി. അവൾ അതെല്ലാം മേലെ മുറിയിൽ കൊണ്ടുപോയി അലമാരയിൽ വച്ചു പൂട്ടി.താക്കോൽ കിടക്കയുടെ അടിയിൽ വച്ചു. വ്യാഴാഴ്ച രാവിലെ തന്നെ ശേഖരൻ ലോക്കറിൽ നിന്നും പൊന്നെല്ലാം കൊണ്ടു വന്നു. അടുത്ത ബന്ധുക്കൾക്ക് പൊന്നും പണ്ടവും ഒക്കെ കാണിക്കുക എന്നത് ഒരു ചടങ്ങാണല്ലോ. മേലെ മുറിയിലെ അലമാരയിൽ തന്നെ പൊന്നും സൂക്ഷിച്ചു വച്ചു. ബന്ധുക്കളെ മുറിയിൽ കൊണ്ടുപോയി മാളുവും രാധയും സന്തോഷത്തോടെ എല്ലാം കാണിച്ചു കൊണ്ടിരുന്നു.
ശനിയാഴ്ച രാവിലെ കല്യാണവീട്ടിലേക്കു പോയ സുശീലയുടെ അലർച്ച കേട്ടാണ് അയൽവാസികൾ എല്ലാവരും ഉണർന്നത്. ആരോ ശേഖരനെയും കുടുംബത്തെയും കൊലചെയ്തു മോഷണം നടത്തിയിരിക്കുന്നു.
പോലീസന്വേഷണത്തിൽ കല്യാണത്തിന് കരുതി വച്ച സിലിണ്ടറും കുപ്പികളും ആണ് മോഷ്ടിക്കപ്പെട്ടുള്ളത്. സ്വർണം അവിടെ തന്നെ ഉണ്ട്.
പോലീസന്വേഷണത്തിൽ കല്യാണത്തിന് കരുതി വച്ച സിലിണ്ടറും കുപ്പികളും ആണ് മോഷ്ടിക്കപ്പെട്ടുള്ളത്. സ്വർണം അവിടെ തന്നെ ഉണ്ട്.
വിവരമറിഞ്ഞവർക്കെല്ലാം വലിയ വിഷമമായി. എത്ര നല്ല കുടുംബമായിരുന്നു.
പിറ്റേന്ന് പത്രത്തിൽ വന്ന വാർത്ത.
Jan 27 2069,വടക്കാഞ്ചേരി.
Jan 27 2069,വടക്കാഞ്ചേരി.
ഒരു കുടുംബത്തിലെ മൂന്നുപേരെ ദാരുണമായി കൊലചെയ്തതിന് ശേഷം മോഷണം. 3 ശുദ്ധവായു സിലിണ്ടറുകളും 10 ശുദ്ധജല കുപ്പികളും ആണ് മോഷണം പോയത്.പോലീസ് കേസെടുത്തു. വടക്കാഞ്ചേരി മംഗലത്തു വീട്ടിൽ ശേഖരൻ,ഭാര്യ........................................
Aisha Jaice
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക