നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുഖം മൂടികൾ...


മുഖം മൂടികൾ...
☆☆☆☆☆☆☆
സെക്രട്ടേറിയറ്റിൽ ജോലി കിട്ടി,
ആദ്യ ദിവസം ജോലിക്ക് കയറാനായി,
സെക്രട്ടേറിയറ്റ് ഗേയ്റ്റിന് മുമ്പിൽ എത്തിയ റോഷന് മുന്നിൽ,കയ്യിൽ നീട്ടി പിടിച്ച ലോട്ടറി ടിക്കറ്റും തോളിലൊരു ചെറിയ ഹാന്റ് ബാഗുമായി സാരിയുടുത്ത് പ്രായത്തിൽ 30 പിന്നിട്ട,പൊക്കം കുറഞ്ഞ് ഇരു നിറത്തിൽ ഒരു ലോട്ടറി വിൽപ്പനക്കാരി,മഞ്ജിമ...
സാറെ ഒരു ടിക്കറ്റെടുത്ത് സഹായിക്ക്, പ്രായമായ അച്ഛനെയും അമ്മയേയും നോക്കാൻ വേറെ ഒരു മാർഗ്ഗവുമില്ലാഞ്ഞിട്ടാ,അവൾ പ്രതീക്ഷയോടെ റോഷനെ നോക്കി ചുണ്ടിലൊരു ചെറു പുഞ്ചിരിയുമായി മൊഴിഞ്ഞു.....
ഒരു ജോലിയില്ലാത്തതിന്റെ
ബുദ്ധിമുട്ട് നന്നായി അനുഭവിച്ചറിഞ്ഞ റോഷന് അവളുടെയാ വാക്കുകളിൽ സഹതാപം തോന്നിയതിൽ അത്ഭുതമില്ല....
അയാൾ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേഴ്സെടുത്ത് അതിൽ നിന്ന് ഒരു 50 രൂപ നോട്ട് എടുത്ത് അവൾക്ക് കൊടുത്തിട്ട്, അവൾ നീട്ടിയ ആ ലോട്ടറി ടിക്കറ്റ് വാങ്ങി മടക്കി പേഴ്സിൽ ആ നോട്ടിന്റെ സ്ഥാനത്ത് അതിന് പകരമായി വച്ചു,റോഷൻ....
പിന്നിടങ്ങോട്ടുള്ള ദിവസങ്ങളിൽ അവളുടെ മുഖവും,അന്ന് ആദ്യം കണ്ട നാൾ അവൾ പറഞ്ഞ വാചകങ്ങളും, കണ്ടും കേട്ടും,അയാളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നു....
ആദ്യമായി കണ്ട ദിവസം അവളോട് തോന്നിയ സഹതാപം റോഷന്റെ ഉള്ളിൽ അതേ പടി തങ്ങി നിന്നിരുന്നത് കൊണ്ട് അയാൾ അവളെ അനൂകമ്പയോടെ നോക്കി ചിരിയ്ക്കുമായിരുന്നു, ലോട്ടറി ടിക്കറ്റുമായി അവളെ ആ സെക്രട്ടേറിയേറ്റ്
പടിയ്ക്കൽ കാണുമ്പോഴൊക്കെ...
റോഷന്റെ നോട്ടത്തിലെയും പുഞ്ചരിയുടേൂയം നിഷ്കളങ്കത തിരിച്ചറിഞ്ഞ,മഞ്ജിമ അന്നൊരു ശമ്പള ദിവസം അയാൾ ജോലി കഴിഞ്ഞ് വരുന്നത് കാത്ത് നിന്ന്, അയാളെ സമീപിച്ചിട്ട്,ലോട്ടറി ടിക്കറ്റ് നീട്ടാതെ താഴ്മയോടും വിഷമത്തോടും പറഞ്ഞു,
സാർ അച്ഛന് തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്,അത്യാവശമായിട്ട് 5000 രുപ വേണം,രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ച് തരാം,ലോട്ടറിയുടെ കമ്മീഷൻ കുറച്ച് കിട്ടാനുണ്ട്....
അവളുടെ അവസ്ഥയിൽ പഴയത് പേൂലെ സഹതാപം പൂണ്ട അയാൾ അവളോട് അച്ഛനെ അഡ്മിറ്റ് ചെയ്തിരുന്ന ആശുപത്രിയും അച്ഛന്റെ പേരും അസുഖത്തിന്റെ വിവരങ്ങളും
പോദിച്ചപ്പോൾ, അവൾ പുഞ്ചിരിച്ച് കൊണ്ട് സന്തോഷപൂർവ്വം ആ വിവരങ്ങളൊക്കെ പറഞ്ഞ് കൊടുത്തു....
അത് കേട്ട ശേഷം റോഷൻ പറഞ്ഞു, ഇന്നെനിയ്ക്ക് കുറച്ച് തിരക്കുണ്ട് പോയിട്ട്,
നാളെ ജോലി കഴിഞ്ഞിട്ട് തീർച്ചയായും അച്ചനെ കാണാൻ,ഞാൻ തന്റെ കൂടെ ആശുപത്രിയിൽ വരുന്നുണ്ട്,താൻ ചേദിച്ച അത്രയും ഇല്ലെങ്കിലും
കുറച്ച് ക്യാഷും നാളെ തരാം,തിരക്ക് പിടിച്ച് തിരിച്ച് തരണമെന്നില്ല,ആവുന്ന പോലെ സാവകാശം തന്ന് തീർത്താൽ മതി...
അയാളത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് അത് വരെയുണ്ടായിരുന്ന തിളക്കവും,പ്രതീക്ഷയും പെട്ടെന്നെവിടെയോ പോയി മറഞ്ഞു.....
അപ്പോഴേക്കും റോഷൻ അവളുടെ അടുത്ത് നിന്നും പോയി....
അടുത്ത ദിവസം ജോലി കഴിഞ്ഞ് സാധാരണയിൽ നിന്നും കുറച്ച് നേരത്തേ ഇറങ്ങിയ റോഷന്റെ കണ്ണുകൾ അവളെ ആ സെക്രട്ടേറിയറ്റ് പടിയ്ക്കലൊക്കെ തിരഞ്ഞെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല....
നിത്യവും ആ പടിയ്ക്കൽ കാണുന്ന ആളായത് കൊണ്ട് അവളുടെ മൊബൈൽ
നമ്പറും മേടിച്ചില്ല,അല്ലെങ്കിൽ എ
വിടെയാണ് എന്ത് പറ്റി അവൾക്കെന്ന്
വിളിച്ച് ചോദിയ്ക്കാമായിരുന്നു,റോഷൻ
ഒരു നിമിഷം ചിന്തിച്ചു,മഞ്ജിമയെ കാണാതായപ്പോൾ.....
അടുത്ത ദിവസവും അവളെയവിടെ കാണാതായപ്പോൾ,റോഷൻ എന്ത് പറ്റിയെന്നറിയാൻ മഞ്ജിമ പറഞ്ഞ ഹോസ്പിറ്റലിലെത്തി അന്വേഷിച്ചപ്പോൾ
അവൾ പറഞ്ഞ അച്ഛന്റെ പേരിൽ ആരെയും അടുത്ത ദിവസങ്ങളിലൊന്നും
അവിടെ അഡ്മിറ്റ് ചെയ്തതായി അഡ്മിഷൻ രജിസ്റ്ററിൽ കാണാനായില്ല...
തുടർന്നുള്ള ദിവസങ്ങളിൽ അവൾക്കായുള്ള അയാളുടെ നോട്ടം
ആ സെക്രട്ടേറിയറ്റ് പടിയ്ക്കലും പരിസരങ്ങളിലും തുടർന്നെങ്കിലും അവിടെ എവിടേയും അവളെ കണ്ടെത്താൻ റേഷനായില്ല....
:
ജോലിയ്ക്ക് എത്തുമ്പോഴും ജോലി കഴിഞ്ഞ് പോകുമ്പോഴും റോഷന്റെ കണ്ണുകൾ ആ സെക്രട്ടേറിയറ്റ് പടിയ്ക്കലും പുറത്തുമായി ഭാഗ്യം വിൽപ്പനയുടെ ലേബലിൽ തട്ടിപ്പിന്റെ,മുഖം മൂടിയണിഞ്ഞ മഞ്ജിമയുടെ കണ്ണുകളെ. തിരഞ്ഞ് കൊണ്ടിരിയ്ക്കെ,
രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഓഫിസിൽ ലഞ്ച് ബ്രേയ്ക്കിന്റെ
സമയത്ത് റോഷന്റെ മൊബൈലിലേയ്ക്ക്
ഒരു കോൾ വന്നു,ടൗണിലെ ഗവ.കോളേജിൽ ലക്ചററായ തന്റെ സുഹൃത്ത് സൂരജിന്റെ...
കോളിൽ,റോഷൻവൈകിട്ട് ഫ്രീയാണെങ്കിൽ സിറ്റിയിലെ അടുത്തുള്ള ഹോസ്പിറ്റലിൽ ജോലി കഴിഞ്ഞ് വരുമ്പോൾ ഒരുമിച്ച് പോകാനാണ്,കോളേജ് ജംങ്ങ്ഷനിൽ
ലോട്ടറി വിൽക്കുന്ന ഒരു പരിപയക്കാരിയുടെ അച്ഛൻ സുഖമില്ലാതെ അഡ്മിറ്റാണ്,ഒന്ന് വിസിറ്റ് ചെയ്യാനാണ്,എന്താണവളുടെ പേര്,റോഷൻ ആകാംക്ഷയോടെ തിടുക്കത്തിൽ ചോദിച്ചു,ശ്യാമള സൂരജ് പറഞ്ഞു...
അവൾക്ക് ക്യാഷ് വല്ലതും സൂരജ് പൂർത്തിയാക്കും മുമ്പ് റോഷൻ ചോദിച്ചു ,ഇന്നലെ ശമ്പള ദിവസമായിരുന്നല്ലോ,കോളേജ് കഴിഞ്ഞ് വൈകിട്ട് പോകുമ്പോഴാണ്,ശ്യാമള അച്ഛന്റെ വിവരം പറഞ്ഞ്,അത്യാവശ്യമായി 5000 രൂപ വേണം,രണ്ടാഴ്ചയ്ക്കുള്ളിൽ തരാം,ലോട്ടറിയുടെ കമ്മീഷൻ കിട്ടുമ്പോഴെന്ന് പറഞ്ഞപ്പോൾ
ഞാൻ ക്യാഷ് കൊടുത്തു....
ഇന്ന് അച്ഛനെ കാണാൻ ചെല്ലാൻ പറഞ്ഞു,ഹോസ്പിറ്റലിലേയ്ക്ക്,അവിടെ കാണാമെന്നും പറഞ്ഞു,ശ്യമള,സൂരജ് പറഞ്ഞു...
ഞാൻ വരാം,നമുക്ക് പോകാം റോഷൻ പറഞ്ഞു....
അപ്പോൾ ശ്യാമള മറ്റൊരു സ്ത്രിയുടെ പേരും മുഖം മൂടിയുമണിഞ്ഞ് പുതിയ ഒരു താവളത്തിൽ ലോട്ടറി വിൽപ്പന തുടങ്ങിക്കഴിഞ്ഞിരുന്നു,മറ്റൊരു
ഇരയ്ക്ക് ലോട്ടറി ഭാഗ്യം എത്തിയ്ക്കാനായിട്ട്....
ഹാഷിം...കുന്നുകര, ആലുവ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot