നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

''ടാക്സി ഡ്രൈവർ ,(കഥ)!

''ടാക്സി ഡ്രൈവർ ,(കഥ)!
=======
'' ഉച്ചക്ക് ഉണ്ണാൻ വരുമ്പോൾ ,ദാ ഈ സാധനങ്ങൾ കൂടീ വാങ്ങി വരണെ, !
ഭാര്യ നീട്ടിയ കാറിന്റെ താക്കോലും ലിസ്റ്റും വാങ്ങി ഞാൻ ഫ്ളാറ്റിൽ നിന്ന് പുറത്തേക്കിറങ്ങി,
പുറത്ത് നല്ല മഞ്ഞ്,
ഗൾഫിൽ തണുപ്പ് ആരംഭിച്ചിരിക്കുന്നു,
ഫ്ളാറ്റിന്റെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന എന്റെ ടാക്സി കാറിനരുകിലേക്ക് ഞാൻ ചെന്നു,
നാശം, ! കാറിന്റെ മുന്നിൽ ആ തിരുവല്ലക്കാരൻ പാസ്റ്റർ അയാളുടെ കാറ് വട്ടമിട്ടിരിക്കുന്നു, അയാള് എന്നും അങ്ങനെയാ, രാത്രി ഏതെങ്കിലും വീട്ടിൽ പ്രാർത്ഥനയ്ക്കു ശേഷം ലേറ്റായി വരും, കാണുന്നിടത്ത് വാഹനം പാർക്ക് ചെയ്യും,
എന്നാൽ അയാളുടെ മൊബൈൽ നമ്പറെങ്കിലും കടലാസിലെഴുതി വാഹനത്തിന്റെ ഗ്ളാസിൽ വച്ചൂടെ,
അതും ചെയ്യില്ല,
സാധാരണ എല്ലാ വാഹന ഉടമകളും അങ്ങനെയാ ചെയ്യാറുളളത്, ഈ മനുഷ്യനെന്താ ഇങ്ങനെ, ??
പാസ്റ്റർ മാര് ഇങ്ങനെ തുടങ്ങിയാൽ വിശ്വാസികൾ എങ്ങനെ നന്നാകും, !!
എനിക്ക് ദേഷ്യം വന്നു, !
ഞാൻ ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചു,
';എടീ, ആ ഏഴാം ഫ്ളോറിലെ പാസ്റ്ററെ ഒന്ന് വിളിക്ക്, അയാളോട് അങ്ങേരുടെ കാറൊന്ന് മാറ്റിത്തരാൻ പറ, !!!
';വണ്ടിയിൽ അയാളുടെ ഫോൺ നമ്പരില്ലേ,??
';ഓ, ഇതു നല്ല ചോദ്യം, (ദേഷ്യത്തോടെ ) ഒണ്ടെങ്കിൽ ഞാൻ നിന്നോട് പറയ്വോ, !?
''അതിന് എന്നോട് കലിക്കണതെന്തിനാ, ? ഭാര്യ ശുണ്ഠിയോടെ ഏഴാം നിലയിലേക്ക് ലിഫ്റ്റ് കയറി, !!
====
';എന്റെ പാസ്റ്ററേ ഇത് വല്ലാത്ത ഇടങ്ങേറാട്ടോ, ആ സെക്യൂരിറ്റിയോട് പറഞ്ഞ് പാർക്കിംങ്ങിന് സ്ഥിരമായി ഒരു സ്ഥലം തരാൻ പറയ്,!!
';സ്ത്രോം സ്ത്രോം, ക്ഷമിക്കു മകനെ, കർത്താവിന്റെ ഭൂമിയിൽ മനുഷ്യരേക്കാളുമധികം വാഹനങ്ങളാണുളളത്, വീടു വീടാന്തരം രണ്ടും മൂന്നും വണ്ടിയാണുളളത് ഇച്ചിരി പോന്ന ഈ ഭൂമിയിൽ പാർക്കിംങ്ങിനും സ്ഥലമില്ലാതായിരിക്കുന്നു, !! കർത്താവേ ,ഭൂമിയിൽ ലൈസൻസില്ലാത്തവർക്ക് സമാധാനം, !!
സുവിശേഷം പിന്നെ പറയാം, പാസ്റ്ററ് വണ്ടി മാറ്റി താ, !!
======
ഇരുവശങ്ങളിലും ഈന്തപ്പനകൾ വരി വരിയായി നില്ക്കുന്ന മനോഹര പാതയുടെ നടുവിലൂടെ യാത്രക്കാരെ തിരഞ്ഞ് എന്റെ ടാക്സി നീങ്ങി,
ദിവസവും ഇരുപത് ദിനാറെങ്കിലും ഒപ്പിച്ചാലേ ടാക്സി പണി നഷ്ടമില്ലാതെ പോകത്തൊളളു,
പടച്ചവനെ, ഹ്യദയത്തിൽ ദൈവത്തെ സ്മരിച്ച് വാഹനം സിഗ്നലിലേക്ക് കയറി,
സിഗ്നലിലെ ചൊമന്ന വെട്ടത്തെ കൊന്നൊടുക്കി ഞങ്ങളെ ഈ തടങ്കലിൽ നിന്നും രക്ഷിക്കാൻ വരുന്ന പച്ചവെളിച്ചത്തേയും കാത്ത് അക്ഷമയോടെ കിടന്നു,
പെട്ടന്ന്,
ചൊമന്ന വെട്ടം കെട്ടു,
പച്ച രക്ഷിച്ചു
സിഗ്നൽ കഴിഞ്ഞ് ഒരു സൂപ്പർമാർക്കറ്റിനരികിലൂടെ പോകവെ വഴിയരുകിൽ ഒരു ഫാമിലി കൈകാണിച്ചു,
ദൈവത്തിനു സ്തുതി,
ഞാൻ വണ്ടി നിർത്തി, സൈഡ് ഗ്ളാസ് തുറന്നു,
മാന്യമായ വേഷം ധരിച്ച് ടൈ കെട്ടി ചെറിയ സൂട്കേസും തൂക്കി വന്ന സുന്ദരനായ മലയാളി യുവാവ്,,
അയാൾ ചിരിച്ചു, ഗുഡ്മോണിംങ്ങ് പറഞ്ഞു,
ഞാനും ചിരിച്ചു കൊണ്ട് ശുഭദിനം പറഞ്ഞു,
മാന്യൻ പോകേണ്ട സ്ഥലം പറഞ്ഞു,
ഞാൻ ചാർജ് പറഞ്ഞു,
അയാൾ ടാക്സി യിലേക്ക് കയറി,
പുറത്ത് നിന്ന ഭാര്യയും നാല് വയസ് പ്രായമുളള കുഞ്ഞും കാറിനടുത്തേക്ക് വേഗത്തിൽ വന്നു,
ഞാൻ പുറകിലെ ഡോറിന്റെ ലോക്ക് നീക്കിയപ്പോൾ അയാൾ പറഞ്ഞു,
''അവർ വരുന്നില്ലെത്രേ, താങ്കൾ ഒരുപകാരം ചെയ്യാമോ ?
ഉപകാരം പ്രതീക്ഷിച്ച് അയാൾ എന്റെ ഫെയ്സ് ബുക്കിലെ ഒർജിനൽ ഫെയ്സിലേക്ക് നോക്കി,!!
';എന്താണ്, ?
''എനിക്ക് ഒരു 20 ദിനാർ തരണം, ഭാര്യയ്ക്ക് കൊടുക്കാനാ അവൾക്ക് സുഖമില്ല, !!ആസ്പത്രിയിൽ പോകാനാ, !
ഞാനത്ര സുഖകരമല്ലാത്ത രീതിയിൽ അയാളെ നോക്കിയപ്പോൾ അയാൾ ഗുഡ്മോണിംങ്ങിന്റെ ഒപ്പം തന്ന ആ ചിരി ചിരിച്ചോണ്ട് പറയുകയാ,
പേടിക്കേണ്ട, വണ്ടി തൊട്ടടുത്ത എ ടി എം മ്മിലേക്ക് വിട്ടോളൂ, !!''
';അതു കേട്ടപ്പോൾ പേഴ്സെടുത്ത് 20 ദിനാറെടുത്ത് (നാലായിരം രൂപ ) ഞാൻ അയാൾക്ക് നല്കി,
അയാളത് വാങ്ങി പുറത്ത് നില്ക്കുന്ന ഭാര്യയുടെ കൈയ്യിൽ കൊടുത്തു,!
ഓകെ, ! അയാൾ കൈ വീശി,
ഭാര്യ തലയാട്ടി, മോൾ റ്റാറ്റ പറഞ്ഞു,
ഞാൻ കാറെടുത്തു മുന്നോട്ട് !
''നാട്ടിലെവിടാ ? ഞാൻ ചോദിച്ചു,
''ത്യത്താല '' താങ്കൾ ??
അയാൾ ചോദിച്ചു,
'ഞാൻ ആലുവ, !!
''എങ്ങനെ ടാക്സി പണി, ? മെച്ചമാണോ ? അയാൾ വീണ്ടും ചോദിച്ചു,''
'എന്ത് മെച്ചം, ഗൾഫിന്റെ കാര്യം കഴിഞ്ഞു സാറെ, ഏറിയാൽ അഞ്ച് വർഷം,! സാറെ എനിക്കൊരു സംശയം,???
'''എന്താ, ? അയാളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞ ആകാംക്ഷ,!!
''പത്താം ക്ളാസ് തോറ്റവരുടെ പാസ്പോർട്ടിന്റെ കളർ ഓറഞ്ച് നിറമാക്കുവല്ലേ, !!
''ഉവ്വ് ആ ന്യൂസ് കേട്ടു ,
''അല്ല സാറെ തോറ്റവരുടെ എസ് എസ് എൽ സി ബുക്ക് ഓറഞ്ച് നിറത്തിലാക്കിയാൽ പോരെ അതല്ലേ കുറച്ചൂടി എളുപ്പം,!!
''ഹഹഹഹ അയാൾ ചിരിച്ചു , !
പിന്നീട് ഞങ്ങളൊന്നും മിണ്ടീല,
അയാൾ പുറത്തേക്കും നോക്കിയിരുന്നു,
കുറച്ചു ദൂരം പിന്നിട്ട് ചെറിയൊരു ടൗൺ ,
''എ ടി എം കണ്ടാൽ നിർത്തിക്കോളൂ, '' അയാൾ നിർദേശം തന്നു,
വീണ്ടും കുറച്ചൂ കൂടി മുന്നോട്ട് പോയപ്പോൾ ഒരു എ ടി എം കണ്ടു,
ഞാൻ സ്പീഡ് കുറച്ചു,
എ ടി എമ്മിനു മുന്നിൽ നിർത്തി,
നാലഞ്ചു പേർ ക്യൂ നില്ക്കുന്നു
,''ഈ സൂട്കെയ്സ് സൂക്ഷിക്കണെ,'' ഡോർ തുറക്കുന്നതിനിടയിൽ അയാൾ ഓർമ്മപ്പെടുത്തി,
''സാറെ, വേഗം വരണെ ഇവിടെ പാർക്കിംങ്ങ് പാടില്ല അറബി പോലീസ് കണ്ടാൽ ===!!''
''ഓകെ എനിക്കറിയാം, ഒരല്പ്പം മാറി വെയ്‌റ്റ് ചെയ്തോളൂ, ഒരഞ്ചു മിനിറ്റ്, !
അയാൾ ഡോറടച്ച് വേഗത്തിൽ നടന്നു പോയി,
ഞാൻ, കാറ് മുന്നോട്ട് നീക്കി നിർത്തി
! ഈ സമയം എന്റെ മൊബൈൽ റിംഗ് ചെയ്തു,
ഭാര്യയാണ്,
';എന്താടീ, ?
''നാട്ടിൽ നിന്ന് ജേഷ്ടന്റെ മിസ്ഡ് കാൾ, ഞാൻ തിരിച്ച് വിളിച്ചു ,!!
''എന്താ വിശേഷം, ?
''ഉപ്പയുടെ ശ്വാസംമുട്ട് കൂടീ, അമ്യതയിലഡ്മി്റ്റാണെന്ന്, കാശുണ്ടെങ്കിൽ പതിനായിരം ഉടൻ അയക്കാൻ, !!''
''ങാ, ഞാൻ വരട്ടെ വൈകിട്ടയക്കാം,നാലായിരം എന്റെ കൈയ്യിലുണ്ട്, !!
';എന്റെ അക്കൗണ്ടിൽ ഏഴായിരമുണ്ട്, എന്റെ എ ടി എം കാർഡ് നിങ്ങടെ കൈയ്യിലല്ലേ ?
''നോക്കട്ടെ ഉണ്ടെന്ന് തോന്നുന്നു, ങാ ,നീ വച്ചോ ഞാൻ ഓട്ടത്തിലാ, !!
എന്നാ ശരി,!!
'==
മൊബൈൽ ഓഫാക്കി, പോക്കറ്റിലിട്ട് , ഞാൻ എ ടി എം മ്മിലേക്ക് നോക്കി,
ഞെട്ടിപ്പോയി,
അവിടം ശൂന്യം,
അയാൾ മുങ്ങി,
ചതിക്കപ്പെട്ടെന്നു എനിക്ക് മനസ്സിലായി ,
ഞാൻ മെല്ലെ വണ്ടിയെടുത്തു,
നേരെ എതിർ വശത്തുളള ഒരു റെസ്റ്റോറന്റിന്റെ സൈഡിലേക്കിട്ടു,
മനസിലൊരു വേദന വന്നു നിറഞ്ഞു,
കൈയ്യിലിരുന്ന പണവും പോയി, ശൊ,
എനിക്കല്പ്പം വെളളം കുടിയ്ക്കാൻ തോന്നി,
ഞാൻ കാറിൽ നിന്നിറങ്ങി ആ റെസ്റ്റോറന്റിലേക്ക് കയറി,
ഒരു ചായക്ക് ഓർഡർ നല്കി , അകത്തെ കസേരയിൽ താടയ്ക്ക് കൈയ്യും കൊടുത്തിരുന്നു,!
സപ്ളയർ ചായ കൊണ്ടു വന്ന് മുന്നിൽ വച്ചു,
====
ചായ കുടിച്ച് പൈസ കൊടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ പെട്ടന്ന് കാതടപ്പിക്കുന്ന ഭയങ്കര ശബ്ദവും, ഒപ്പം നിലവിളിയും,
ആക്സിഡന്റ്, ൂ
ആരോ വിളിച്ചു പറഞ്ഞു,
ആളുകളോടൊപ്പം ഞാനും അവിടേക്ക് കുതിച്ചു,
എ ടി എം കൗണ്ടറിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ആളെ സ്വദേശി വാഹനം ഇടിച്ചു തെറുപ്പിച്ചതാണ്,
ആരെങ്കിലും അയാളെ ആസ്പത്രിയിലെത്തിക്കു, '' ആരോ വിളിച്ചു പറഞ്ഞു,
ഇതു കേട്ട ഞാൻ ഓടിച്ചെന്ന് ടാക്സിയെടുത്ത് വന്നു,
മറു വശത്ത്
റോഡ് ബ്ളോക്കായി,
എന്റെ ടാക്സിയുടെ ബാക്കിലേക്ക് നാലഞ്ചുപേർ ചേർന്ന് പരിക്കുപറ്റിയ ആളെ കയറ്റി, ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി,
നടുങ്ങി പോയി ഞാൻ, ' '
'
മണിക്കൂറുകൾക്കു മുമ്പ് 'ഗുഡ്മോണിംങ്ങിനൊപ്പം എനിക്കു തന്ന ആ ചിരിച്ച മുഖം, !
====
''''തലയ്ക്കു സാരമായ പരിക്കുണ്ട്, വലതു കൈയ്ക്ക് ഒടിവും, ഭയപ്പെടാനൊന്നുമില്ല,
അയാളുടെ ഭാര്യയോട്,
ഡോക്ടർ അതു പറഞ്ഞത് ഞാൻ പുറത്തിരുന്ന് കേട്ടു, ,
പരിചയക്കാരിയായ ഏതോ ഒരു നഴ്സ് ഫോൺ ചെയ്തതറിഞ്ഞാണ് അയാളുടെ ഭാര്യ ആസ്പത്രിയിലെത്തിയത്,
''നിങ്ങളുടെ ഭർത്താവിനെ ഇവിടെ എത്തിച്ച ആ ടാക്സി ക്കാരൻ പുറത്ത് നില്പ്പുണ്ട്, ഡോക്ടർ അതു പറഞ്ഞതും ഞാൻ അകത്തേക്ക് കയറി ചെന്നതും ഒപ്പമായിരുന്നു,'' എന്നെ കണ്ടതേ,
'ബഡ്ഡിൽ കിടന്ന അയാളുടെ മുഖം അമ്പരക്കുന്നത് ഞാൻ കണ്ടു,
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,
അയാളുടെ ബെഡ്ഡിനരുകിലെ സ്റ്റൂളിൽ ഞാ
നിരുന്നു,
''സങ്കടത്തോടെ അയാളുടെ ചുണ്ടുകൾ വിറച്ചു, കുറ്റബോധത്തിന്റെ താലപ്പൊലിയോടെ വാക്കുകൾ നിര നിരയായി പുറത്തേക്ക് വന്നു,
''ക്ഷമിക്കണം ചേട്ടാ , ഞാൻ മനപ്പൂർവ്വം താങ്കളെ ചതിച്ചതാണ്,!
''അപ്പോഴാണ് അയാളുടെ ഭാര്യയ്ക്ക് എന്നെ മനസ്സിലായത്,
പിന്നീട് സംസാരിച്ചത് ആ സ്ത്രീയാണ്,
''പതിനഞ്ചു വർഷമായി സാറെ കുവൈത്തിലെത്തിയിട്ട്,ഒരു സെന്റ് സ്ഥലം പോലും നാട്ടിൽ വാങ്ങിയിട്ടില്ല, മൂന്ന് മാസമായി കമ്പനിയിൽ ശമ്പളമില്ല, സ്വദേശി വത്ക്കരണം,
എല്ലാവരും പിരിച്ചു വിടുകയാണെത്രേ, ''
''അതിന് നാട്ടുകാരെ പറ്റിച്ചാണോ ജീവിക്കേണ്ടത്, ഇവിടെ ശമ്പളമില്ലെങ്കിൽ നാട്ടിൽ പോകണം,!!!അതല്ലേ ശരി,!!
നാട്ടിൽ തലചായ്ക്കാനൊരിടം പോലുംമില്ല,!!
''
ഹും, നമുക്കൊയ്ക്കൊ തിരിച്ചു ചെല്ലാനൊരു ഇടവും സ്വീകരിക്കാൻ ആളുകളെങ്കിലുമുണ്ട്, യുദ്ധവും,തീവ്രവാദവും മൂലം ജനിച്ചമണ്ണും, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട് തിരിച്ചു പോകാനൊരു ഇടമില്ലാതെ ഭൂമിയിൽ വിലാ
സമില്ലാത്ത സിറിയയിലെ പോലുളള ആളുകളുടെ കാര്യമൊന്നു ഓർത്തു നോക്കൂ,
നമ്മളൊക്കൊ ഭാഗ്യമുളളവരാണ് ,! നിങ്ങൾ വിഷമിക്കേണ്ട, നിങ്ങളുടെ പ്രശ്നം '' ഞങ്ങൾ ടാക്സി ക്കാർ ഏറ്റെടുക്കും, മാസത്തിലൊരു ദിവസത്തെ ഓട്ടം ഞങ്ങൾ ''യാത്രാ കുവൈത്ത്, '' കാരുണ്യപ്രവർത്തനത്തിനായി ഞങ്ങൾ ഓടാറുണ്ട്, !
ആ സ്ത്രീ കണ്ണീരോടെ കൈകൾ കൂപ്പി,
''ഞാൻ അയാളുടെ നേരെ തിരിഞ്ഞു,
''ഹേയ് മിസ്റ്റർ, ടൈയും കെട്ടി ഷൂവുമിട്ട് അഭിമാനം ഉളളിലൊതുക്കി പറ്റിച്ചു ജീവിക്കുന്നത് അന്തസല്ല, ചട്ടനെ പൊട്ടൻ ചതിച്ചാൽ ,പൊട്ടനെ ദൈവം ചതിക്കും,
മനസിലായോ,
''അയാളുടെ മുഖം കുനിഞ്ഞു,
പിന്നെ ഒരു കാര്യം, ഞാൻ തുടർന്നു,
''എന്റുപ്പാക്ക് നാട്ടിലേക്ക് അയക്കാൻ വച്ചിരുന്ന പൈസയാണ് അതി വിദഗ്ദമായി താങ്കൾ അടിച്ചു മാറ്റിയത്, ടാക്സിക്കാരുടെ സഹായം കിട്ടിക്കഴിഞ്ഞാൽ ആ കാശ് എനിക്കു തിരിച്ചു തരണം കേട്ടോ,
നടന്ന സംഭവം ആരോടും ഞാൻ പറയില്ല ,ഓകെ,
ഇതെല്ലാം ഞാൻ ചെയ്യുന്നത്
''ദേ ഇവളെ കണ്ടിട്ടാ, അയാളുടെ ബഡ്ഡിനരുകിൽ സങ്കടപ്പെട്ടിരിക്കുന്ന നാലു വയസുകാരിയായ അവരുടെ കുഞ്ഞിന്റെ കവിളിൽ ഒരു നുളള് കൊടുത്ത് ,
എന്റെ മൊബൈൽ നമ്പരും നല്കി ഞാൻ പുറത്തേക്കിറങ്ങി,
നാട്ടിലേക്ക്
ഉപ്പാക്ക് അയക്കാനുളള പൈസ ആരോടു വായ്പ വാങ്ങും എന്ന ചിന്തയോടെ,
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
25/01/2018.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot