
കുറേ മുന്‍പ് എഴുതിയ ഒരു കഥയാണ് ഇത് എത്രമാത്രം വായനക്കാരിൽ സ്വാധീനം ചെലുത്തും എന്നറിയില്ല
അഭിപ്രായങ്ങള്‍ പറയുക അനുഗ്രഹിക്കുക
അഭിപ്രായങ്ങള്‍ പറയുക അനുഗ്രഹിക്കുക
അടുപ്പത്തുവെച്ച ചട്ടിയിൽ വെള്ളംതിളച്ചുകൊണ്ടിരുന്നു അമ്മ പുറത്തെക്കുവന്ന് നോക്കുന്നുണ്ട് എന്താ അമ്മേ ഇങ്ങനെ നേക്കണെ സങ്കടങ്ങളുടെ ആർത്തനാദം നെഞ്ചിലൊതുക്കി അമ്മ എന്റെ വയറ്റിൽ തലോടി അച്ഛൻ വരുന്നുണ്ടോന്നു നോക്കിയതാ ഉമ്മറത്തേക്കുചെന്ന് ഞാൻ നോക്കി ആരുമില്ല ഇരുട്ടിന്റെ മർമ്മരംകൂടിവന്നു ചീവീടുകൾ നിർത്താതെ ചിലക്കുന്നു അകലെനിന്നുംആൾരൂപം വരുന്നതുകണ്ടു ഇരുട്ടിൽ നിന്നുംവെളിച്ചത്തിലെക്ക് വരുമ്പോൾ മുഖം വ്യക്തമായ് അച്ഛാന്നു ഉച്ചത്തിൽ വിളിച്ചു മീൻവലകണക്കെയുള്ള ബനിയനുംകഴുത്തിനു കുറുകെയുള്ള തോർത്തും അരക്കെട്ടിൽക്കുറച്ച് പുന്നെല്ലിൻ കതിരുമായ് അച്ഛൻ കയറിവന്നു കതിരുപറിച്ചെടുത്ത് നെന്മണി ഊരിയിടിച്ച് അമ്മയതിനെ അരിയാക്കി തിളച്ചവെള്ളത്തിലെക്കിട്ടു അരിതിളച്ച്വരുമ്പോൾ അമ്മയുടെമഖത്ത് സന്തോഷം അച്ഛന്റെമുഖത്ത് ആധിയും കഞ്ഞിവിളമ്പിക്കിണ്ണത്തിലേക്ക് ഇടുമ്പോൾ ഓലമറച്ചക്കതകിൽ ആരോ മുട്ടിവിളിക്കുന്നു കതകുതുറന്നുനോക്കുമ്പോൾ അരപ്പട്ട ട്രൗസറും തൊപ്പിയും വടിയും കൂർത്തമീശയുമായ് പേലീസുകാരൻ കൂടെ കുറെ ആളുകളും തമ്പ്രാന്റെ പാടത്തുനിന്നും അച്ഛൻ കതിരു മോഷ്ടിച്ചത് ആളുകൾ കണ്ടിരുന്നു അവർ അച്ഛനെ പിടിച്ചോണ്ടുപോകുമ്പോൾ അമ്മയുടെ സാരിത്തുമ്പുപിടിച്ച്കരയുകയായിരുന്നു
ഒരുനേരം മോഷ്ടിച്ച നെല്ലിൻനിന്നും അച്ഛൻ ഞങ്ങൾക്കുസമ്മാനിച്ചതു മുഴുപട്ടിണിയായിരുന്നു
By: Vinod Kollengode
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക