രാവിലെ ഉണർന്നയുടനെ കട്ടൻ ചായയും പത്രവുമായിരുന്നു ഉപ്പൂപ്പാന്റെ ഹോബി..
മെയിൻ പേജു തൊട്ടു വൈവാഹികവും ചരമക്കോളവും വരെ അരിച്ചു പെറുക്കി ഒടുവിൽ സ്പോർട്ട് പേജിലും കൈവച്ചു മാത്രമെ അതവസാനിക്കത്തുള്ളൂ..
മെയിൻ പേജു തൊട്ടു വൈവാഹികവും ചരമക്കോളവും വരെ അരിച്ചു പെറുക്കി ഒടുവിൽ സ്പോർട്ട് പേജിലും കൈവച്ചു മാത്രമെ അതവസാനിക്കത്തുള്ളൂ..
ഇടക്കു ഉമ്മൂമ വന്നു സ്വർണത്തിനെത്രയാണ് എന്നു ചോദിച്ചു വരുന്നതൊഴികെ പത്രവാർത്തകളിൽ ഉമ്മൂമ്മക്ക് കാര്യമായ റോളൊന്നുമുണ്ടാരുന്നില്ല..
പറഞ്ഞു വരുന്നതു പത്രവിശേഷങ്ങളൊന്നുമല്ലാട്ടാ..
അതിനിടക്ക് കാലം ആരൊടും ചോദിക്കാതങ്ങിനെ കടന്നുപോയി..
ഉപ്പൂപ്പയും ഉമ്മൂമ്മയും ഓർമകളിൽ മാത്രമായി..
ഉപ്പൂപ്പയും ഉമ്മൂമ്മയും ഓർമകളിൽ മാത്രമായി..
മുറ്റത്തു അലക്ഷ്യമായി വീണുകിടക്കുന്ന പത്രം വീടിനകത്തേക്ക് എത്തുന്നത് തന്നെ ഉച്ചയാവാറാവുമ്പോഴൊക്കെയാവും പലപ്പോഴും..
ആരെയും പറഞ്ഞിട്ടു കാര്യമില്ല..
പത്രം വായന കുറഞ്ഞു വായനയും സമയവുമിപ്പോ മൊബൈലിലേക്ക് മാത്രമായി ചുരുങ്ങിയില്ലേ..
ആരെയും പറഞ്ഞിട്ടു കാര്യമില്ല..
പത്രം വായന കുറഞ്ഞു വായനയും സമയവുമിപ്പോ മൊബൈലിലേക്ക് മാത്രമായി ചുരുങ്ങിയില്ലേ..
അപ്പോ പത്രമിടുന്നത് വായിക്കാനല്ലെന്നുള്ള ചോദ്യമുണ്ടാവും സ്വഭാവികമായും..
സത്യമായിട്ടും വായിക്കാനല്ല..
മുമ്പൊക്കെ ഒന്നൊ രണ്ടോ പത്രമെന്നത് ഇപ്പൊ ഗ്രൂപ്പിനും സമുദായത്തിനും വരെ പത്രമാ..
അപ്പൊ അവരെ പിണക്കാതിരിക്കാൻ ഒന്നുരണ്ടു പത്രങ്ങളും മാസികകളും സ്ഥിരമായി വീട്ടിലെത്തിക്കേണ്ട അവസ്ഥയായി..
സത്യമായിട്ടും വായിക്കാനല്ല..
മുമ്പൊക്കെ ഒന്നൊ രണ്ടോ പത്രമെന്നത് ഇപ്പൊ ഗ്രൂപ്പിനും സമുദായത്തിനും വരെ പത്രമാ..
അപ്പൊ അവരെ പിണക്കാതിരിക്കാൻ ഒന്നുരണ്ടു പത്രങ്ങളും മാസികകളും സ്ഥിരമായി വീട്ടിലെത്തിക്കേണ്ട അവസ്ഥയായി..
ശൊ പറഞ്ഞു പറഞ്ഞു പിന്നെം പത്രം കേറിവന്നു..
പറയാൻ വന്നതു അതല്ലായിരുന്നു..
പറയാൻ വന്നതു അതല്ലായിരുന്നു..
പണ്ടൊക്കെ രാവിലേ ഉണർന്നെഴുന്നേറ്റയുടനെ ഇതുപോലെ പത്രം വായനായിരുന്നേൽ ഇന്നുണർന്നാലുടൻ ഫേസ്ബുക്കും വാട്സാപ്പുമാ..
അപ്പൊ ഞാനായിട്ട് കുറക്കാൻ പാടില്ലാലോ..
പോരാത്തതിനു പാചകത്തിനുൾപ്പെടെ ഇഷ്ടംപോലെ ഗ്രൂപുകളും..
പോരാത്തതിനു പാചകത്തിനുൾപ്പെടെ ഇഷ്ടംപോലെ ഗ്രൂപുകളും..
അങ്ങനൊരു പതിവു വായനക്കിടെ മുന്നിൽചാടിയ ഒരു പൊറോട്ട പോസ്റ്റിൽ കമന്റിടുന്നതിനിടെ മൂക്കിൻത്തുമ്പിലായൊരു ഈച്ച ലാൻഡ് ചെയ്തു..
അതിനെ കണ്ണു വെട്ടിച്ചും മുഖം ചെരിച്ചുമൊക്കെ ഒരുവിധം പറഞ്ഞുവിട്ടു കമന്റെഴുതി..
"നന്നായി അടിച്ചു വീശിയിരുന്നേൽ ഒന്നുടെ തകർത്തേനെ.."
പക്ഷെ ഈച്ചയെ ഓടിക്കുന്നതിനിടേൽ പോസ്റ്റ് മാറിയതും അതു ചെന്നു ഇന്നലെയുണ്ടായ കാറ്റിലും മഴയിലും പെട്ടു നശിച്ചുപോയ വാഴത്തോട്ടത്തിലിരുന്നു സെൽഫിയെടുത്തു ഫേസ്ബുക്കിലിട്ട പോസ്റ്റുമുതലാളിയുടെ പോസ്റ്റിലോട്ടു വീണതും അറിഞ്ഞപ്പോഴേക്കും കാര്യങ്ങള് കൈവിട്ടു പോയിരുന്നു.
അബദ്ധങ്ങളേറ്റു വാങ്ങാൻ ഈയുള്ളവന്റെ ജീവിതമിനിയും ബാക്കി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക