അമ്മ മൊഴികൾ
^^^^^^^^^^^^^^^^^^^
കാളവണ്ടിയിൽ
ചെണ്ടകൊട്ടി സിനിമാ നോട്ടീസ്
തരാൻ വരുന്ന വരവ്
ഒരു വരവ് തന്നെയാണ്
നാലു വശവും സത്യനും നസീറും
ഷീലയും ജയഭാരതിയും
കാളവണ്ടി മത്തായിച്ചേട്ടൻ
വില്ലുപോലെ മേലോട്ട് വളഞ്ഞു നിൽക്കുന്ന മീശ കാണിച്ചു ഞങ്ങളെ
പേടിപ്പിക്കും
അങ്ങനെയിരിക്കെയാണ്
കൊട്ടക മുതലാളി കാറ് വാങ്ങിയത്
ഉച്ച ഭാഷിണി പിടിപ്പിച്ച കാറ്
സിനിമാ നോട്ടീസുമായി
വന്നപ്പോൾ പിള്ളേരുടെ മാത്രമല്ല
ഗ്രാമത്തിന്റ്റെ വാ മൊത്തം പൊളിഞ്ഞിരിക്കുകയും കണ്ണു തള്ളി വരികയും ചെയ്തു
കോന്തി അപ്പാപ്പന്റ്റെ ചായക്കടയിൽ
ഒരാഴ്ച ഇതുതന്നെയായി പറച്ചിൽ
കാറിനെയും ഉച്ചഭാഷിണിയെയും കുറിച്ച് ഓരോ അത്ഭുതങ്ങളാ
ഓരോരുത്തർ പറയുക
ഞങ്ങൾ കളരിയിലെ അക്ഷരമെഴുത്ത്
മറന്ന്
കാറു കഥ കേൾക്കാൻ ചെവിയും
പലഹാര മണത്തിനു മൂക്കും
വിടർത്തി കാത്തിരുന്നു
ആശാനു ഒരു ചായ അപ്പാപ്പൻ
എന്നും വെറുതെ കൊടുക്കും
ഒരു ദിവസം അമ്മ
എന്നെയും കൂട്ടി പട്ടണത്തിലേക്കു പോയി
വീട്ടിൽ നിന്നു രണ്ടു മൈൽ നടക്കുവാണേൽ ബസ്സിൽ കയറ്റാം
എന്നമ്മ പറഞ്ഞു
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല
ഹോ എന്താ രസം
പ്രോ...പ്രോ...
ആന വണ്ടി ഓടടാ ഓട്ടം
വണ്ടിയെ പേടിച്ചിട്ട്
മരങ്ങളെല്ലാം ഓടിയോടി രക്ഷപെടുന്നു
എന്തോരം നേരമാരുന്നെന്നോ
അങ്ങനെ പട്ടണത്തിൽ ചെന്നു
വല്യ മുട്ടൻ ഒരു വീട്ടിലേക്കാ
ഞങ്ങൾ ചെന്നത്
ഒത്തിരി അമ്മമാരും ഒത്തിരി പിള്ളേരും എനിക്കിഷ്ടപ്പെട്ടു .
ഒരാന്റ്റി ഒരുസൂത്രം എന്റ്റെ ചങ്കിൽ
വച്ചിട്ട് മുറുക്കെ ശ്വാസം വിട്ടോളാൻ പറഞ്ഞു നല്ല രസം ഞാൻ ചീറ്റിച്ചു ശ്വാസം വിട്ടു കാണിച്ചു
ആന്റ്റി കവിളിൽ തട്ടി
മിടുക്കനാന്നു പറഞ്ഞപ്പം
എനിക്കിച്ചിരി ഗമയൊക്കെ വന്നു
പിന്നെ വെള്ള ഉടുപ്പിട്ട ഒരാന്റ്റി
ഒത്തിരി കൊഞ്ചിച്ചോണ്ടിരുന്നപ്പം
പെട്ടന്നു വേദന വന്നിട്ടു
അമ്മേ.....ന്നു വിളിച്ചു ഞാൻ
നിർത്താതെ കാറാൻ തുടങ്ങി
അമ്മ എന്നെയുമെടുത്തു വഴിയിൽ വന്നപ്പോൾ എന്റ്റെ കരച്ചിൽ
പമ്പ കടന്നു
അത്ഭുതം ഞാൻ എണ്ണി നോക്കി
ഒന്ന് രണ്ട്....ഒൻപത് കാറ്
ഉയ്യോ ..... അമ്മയുടെ ഒക്കത്തുന്നു
ഞാൻ ചാടി ഇറങ്ങി
അമ്മ കുറെ പണിപ്പെട്ടാ
എന്നെ കൊണ്ടു പോന്നത്
ഏത്തക്കാ ബോളി എന്ന കെണിയിൽ
ഞാൻ വീണുപോയി
അങ്ങനെ നടന്നു വരുമ്പം
ഞാൻ പേടിച്ചു പോയി
കറുത്തു കരിക്കട്ട പോലെ
തൂണിന്റ്റെ മുകളിൽ വടീം പിടിച്ച്
ഒരു മൊട്ടത്തലയൻ
കളരിലെല്ലാരും പറയും
മൊട്ടത്തലയൻ പിള്ളേരെ
പിടുത്തക്കാരൻ വരുംന്ന്
ഞാൻ വല്യ വായിൽ
നിലവിളിക്കാൻ തുടങ്ങി
അപ്പോൾ
അമ്മ പറഞ്ഞു
മോനെ ഇതാണ്
ഗാന്ധി അപ്പൂപ്പൻ
നമ്മൾക്കെല്ലാം സ്വാതന്ത്ര്യം
മേടിച്ചു തന്ന മഹാത്മാ ഗാന്ധി
ലോകത്തു സത്യവും ഒണ്ടു
കള്ളത്തരവും
സത്യാഗ്രഹം കൊണ്ടാണ്
ഗാന്ധി അപ്പൂപ്പൻ
ഇന്ത്യക്കു സ്വാതന്ത്ര്യം മേടിച്ചു തന്നത്
അതുപോലെ ഭൂമിയിൽ
ദൈവോം ഉണ്ട്
ചെകുത്താനും ഒണ്ട്
എല്ലാം തിരിച്ചറിഞ്ഞു വേണം
ജീവിക്കാൻ
നമുക്കു ഇഷ്ടമില്ലാത്തതിനെ
നമുക്കു വേണ്ട എന്നാലോ
യാതൊന്നിനേം
വന്ദിച്ചില്ലേലും നിന്ദിക്കരുത്
മനസ്സിലായില്ലേലും
തലകുലുക്കി ഉത്സാഹത്തോടെ
ഞാൻ വണ്ടിയിൽ കയറി.
^^^^^^^^^^^^^^^^^^^
കാളവണ്ടിയിൽ
ചെണ്ടകൊട്ടി സിനിമാ നോട്ടീസ്
തരാൻ വരുന്ന വരവ്
ഒരു വരവ് തന്നെയാണ്
നാലു വശവും സത്യനും നസീറും
ഷീലയും ജയഭാരതിയും
കാളവണ്ടി മത്തായിച്ചേട്ടൻ
വില്ലുപോലെ മേലോട്ട് വളഞ്ഞു നിൽക്കുന്ന മീശ കാണിച്ചു ഞങ്ങളെ
പേടിപ്പിക്കും
അങ്ങനെയിരിക്കെയാണ്
കൊട്ടക മുതലാളി കാറ് വാങ്ങിയത്
ഉച്ച ഭാഷിണി പിടിപ്പിച്ച കാറ്
സിനിമാ നോട്ടീസുമായി
വന്നപ്പോൾ പിള്ളേരുടെ മാത്രമല്ല
ഗ്രാമത്തിന്റ്റെ വാ മൊത്തം പൊളിഞ്ഞിരിക്കുകയും കണ്ണു തള്ളി വരികയും ചെയ്തു
കോന്തി അപ്പാപ്പന്റ്റെ ചായക്കടയിൽ
ഒരാഴ്ച ഇതുതന്നെയായി പറച്ചിൽ
കാറിനെയും ഉച്ചഭാഷിണിയെയും കുറിച്ച് ഓരോ അത്ഭുതങ്ങളാ
ഓരോരുത്തർ പറയുക
ഞങ്ങൾ കളരിയിലെ അക്ഷരമെഴുത്ത്
മറന്ന്
കാറു കഥ കേൾക്കാൻ ചെവിയും
പലഹാര മണത്തിനു മൂക്കും
വിടർത്തി കാത്തിരുന്നു
ആശാനു ഒരു ചായ അപ്പാപ്പൻ
എന്നും വെറുതെ കൊടുക്കും
ഒരു ദിവസം അമ്മ
എന്നെയും കൂട്ടി പട്ടണത്തിലേക്കു പോയി
വീട്ടിൽ നിന്നു രണ്ടു മൈൽ നടക്കുവാണേൽ ബസ്സിൽ കയറ്റാം
എന്നമ്മ പറഞ്ഞു
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല
ഹോ എന്താ രസം
പ്രോ...പ്രോ...
ആന വണ്ടി ഓടടാ ഓട്ടം
വണ്ടിയെ പേടിച്ചിട്ട്
മരങ്ങളെല്ലാം ഓടിയോടി രക്ഷപെടുന്നു
എന്തോരം നേരമാരുന്നെന്നോ
അങ്ങനെ പട്ടണത്തിൽ ചെന്നു
വല്യ മുട്ടൻ ഒരു വീട്ടിലേക്കാ
ഞങ്ങൾ ചെന്നത്
ഒത്തിരി അമ്മമാരും ഒത്തിരി പിള്ളേരും എനിക്കിഷ്ടപ്പെട്ടു .
ഒരാന്റ്റി ഒരുസൂത്രം എന്റ്റെ ചങ്കിൽ
വച്ചിട്ട് മുറുക്കെ ശ്വാസം വിട്ടോളാൻ പറഞ്ഞു നല്ല രസം ഞാൻ ചീറ്റിച്ചു ശ്വാസം വിട്ടു കാണിച്ചു
ആന്റ്റി കവിളിൽ തട്ടി
മിടുക്കനാന്നു പറഞ്ഞപ്പം
എനിക്കിച്ചിരി ഗമയൊക്കെ വന്നു
പിന്നെ വെള്ള ഉടുപ്പിട്ട ഒരാന്റ്റി
ഒത്തിരി കൊഞ്ചിച്ചോണ്ടിരുന്നപ്പം
പെട്ടന്നു വേദന വന്നിട്ടു
അമ്മേ.....ന്നു വിളിച്ചു ഞാൻ
നിർത്താതെ കാറാൻ തുടങ്ങി
അമ്മ എന്നെയുമെടുത്തു വഴിയിൽ വന്നപ്പോൾ എന്റ്റെ കരച്ചിൽ
പമ്പ കടന്നു
അത്ഭുതം ഞാൻ എണ്ണി നോക്കി
ഒന്ന് രണ്ട്....ഒൻപത് കാറ്
ഉയ്യോ ..... അമ്മയുടെ ഒക്കത്തുന്നു
ഞാൻ ചാടി ഇറങ്ങി
അമ്മ കുറെ പണിപ്പെട്ടാ
എന്നെ കൊണ്ടു പോന്നത്
ഏത്തക്കാ ബോളി എന്ന കെണിയിൽ
ഞാൻ വീണുപോയി
അങ്ങനെ നടന്നു വരുമ്പം
ഞാൻ പേടിച്ചു പോയി
കറുത്തു കരിക്കട്ട പോലെ
തൂണിന്റ്റെ മുകളിൽ വടീം പിടിച്ച്
ഒരു മൊട്ടത്തലയൻ
കളരിലെല്ലാരും പറയും
മൊട്ടത്തലയൻ പിള്ളേരെ
പിടുത്തക്കാരൻ വരുംന്ന്
ഞാൻ വല്യ വായിൽ
നിലവിളിക്കാൻ തുടങ്ങി
അപ്പോൾ
അമ്മ പറഞ്ഞു
മോനെ ഇതാണ്
ഗാന്ധി അപ്പൂപ്പൻ
നമ്മൾക്കെല്ലാം സ്വാതന്ത്ര്യം
മേടിച്ചു തന്ന മഹാത്മാ ഗാന്ധി
ലോകത്തു സത്യവും ഒണ്ടു
കള്ളത്തരവും
സത്യാഗ്രഹം കൊണ്ടാണ്
ഗാന്ധി അപ്പൂപ്പൻ
ഇന്ത്യക്കു സ്വാതന്ത്ര്യം മേടിച്ചു തന്നത്
അതുപോലെ ഭൂമിയിൽ
ദൈവോം ഉണ്ട്
ചെകുത്താനും ഒണ്ട്
എല്ലാം തിരിച്ചറിഞ്ഞു വേണം
ജീവിക്കാൻ
നമുക്കു ഇഷ്ടമില്ലാത്തതിനെ
നമുക്കു വേണ്ട എന്നാലോ
യാതൊന്നിനേം
വന്ദിച്ചില്ലേലും നിന്ദിക്കരുത്
മനസ്സിലായില്ലേലും
തലകുലുക്കി ഉത്സാഹത്തോടെ
ഞാൻ വണ്ടിയിൽ കയറി.
അമ്മ ഇന്നില്ല
ആ അമ്മ മഹത്വം
ഇന്നു ഞാനറിയുന്നു
അമ്മേ.........പ്രണാമം
VG.വാസ്സൻ
ആ അമ്മ മഹത്വം
ഇന്നു ഞാനറിയുന്നു
അമ്മേ.........പ്രണാമം
VG.വാസ്സൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക