
ചുവരിൽ ആണിയടിച്ച് ചില്ലിട്ട് തൂക്കിയ ചിരിച്ചു നിൽക്കുന്ന അച്ചന്റെ ചിത്രത്തിലേക്ക് നോക്കി തിരിഞ്ഞ് പടികളിറങ്ങി നടവഴിയിലേക്ക് നടന്നു.
ഉള്ളു കരയുന്ന ചിന്തയിൽ വെള്ളയിൽ പൊതിഞ്ഞു കിടത്തിയ അച്ചന്റെ ദേഹം ഇപ്പോഴും കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല.
വർഷം പതിനാലുകഴിഞ്ഞു. നേരിയ ഓർമ്മകൾ മാത്രം സൂക്ഷിച്ചു വെച്ച ബാല്യത്തിന് മറക്കാനാവാത്ത ഓർമ്മയായി അച്ചന്റെ വേർപാട്.
കൊതിയോടെ പലഹാരപ്പൊതിക്കായി അച്ചൻ വരുന്നതു കാത്ത് തൂങ്ങിയുറങ്ങി വീഴുന്ന ഉണ്ണിയെ വിളിച്ച് അമ്മ പറയും.
"മോനേ... അച്ഛൻ ഇനിയും വൈകും, മോൻ കിടന്നോ... അമ്മേടെ കുട്ടിക്ക് നാളെ സ്കൂളിൽ പോകണ്ടേ ....."
മനസ്സില്ലാ മനസ്സോടെ കണ്ണുമടച്ച് ഉറങ്ങാതെ കിടക്കും. ഇടക്കെപ്പോഴോ ഉറക്കം എന്നെയും പിടികൂടും.
ആഴ്ച്ചയിൽ മാത്രമേ വീട്ടിലേക്ക് വരാൻ അച്ഛനു സാധിക്കുകയുള്ളു എന്ന് എനിക്കറിയില്ലായിരുന്നു.
ഉണരുമ്പോൾ അച്ഛനെ കാണില്ല. അമ്മയോട് ചോദിക്കും.
"അമ്മേ... ഉണ്ണീടെ അച്ഛൻ എവിടെ?"
മോനേ അച്ഛൻ ഇന്നലെ വന്നിട്ടില്ല. ഇന്ന് വരും.
കാത്തിരിപ്പിന്റെ കോലായിയിൽ മരപ്പലകയിൽ ഞാൻ വഴിക്കണ്ണുമായി അന്നും കാത്തിരുന്നു.
നാലു ദിവസങ്ങൾക്ക് ശേഷം കേട്ട വാർത്ത ഞങ്ങളെ തളർത്തി.
അച്ചന്റെ ചലനം നിലച്ച ദേഹം കയറ്റി വാൻ വീടിനു മുന്നിൽ നിർത്തിയതും കൂടി നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു.
അച്ചന്റെ ചലനം നിലച്ച ദേഹം കയറ്റി വാൻ വീടിനു മുന്നിൽ നിർത്തിയതും കൂടി നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു.
ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് കിട്ടിയ കടുത്ത ശിക്ഷ...
വിധി എത്ര ക്രൂരനാണെന്ന് എന്റെ വളർച്ചയിൽ ഞാനറിഞ്ഞു...
വിധി എത്ര ക്രൂരനാണെന്ന് എന്റെ വളർച്ചയിൽ ഞാനറിഞ്ഞു...
റോഡ് സൈഡിൽ ഡ്യൂട്ടിയിലായിരുന്ന കോൺസ്റ്റബിൾ ഗംഗാധരൻ എന്ന എന്റെ അച്ചൻ പെട്ടെന്ന് റോഡിലേക്ക് ഓടിയിറങ്ങിയ ചെറിയ കുട്ടിയെ രക്ഷപ്പെടുത്താൻ ഓടി റോഡിലേക്കിറങ്ങി കുഞ്ഞിനെയെടുത്ത് തിരിച്ചു നടക്കുമ്പോൾ എതിരെ അതി വേഗതയിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ കുട്ടി തെറിച്ചു ദൂരെ വീണു. സാരമായ പരിക്കോടെ കുട്ടിയെ ആശുപത്രിയിലാക്കി.
ഓർമ്മകൾ അശ്രു പൊഴിച്ച കണ്ണുമായി ഇടവഴിയിലൂടെ ഞാൻ നടന്നു. ഇന്നെന്റെ യാത്ര അച്ഛൻ എനിക്കായി ബാക്കി വെച്ച അച്ഛന്റെ ജോലി ഏറ്റെടുക്കാനാണ്.
ഓർമ്മകളിൽ ധൈര്യ ശാലിയായ സ്വന്തം അച്ഛനെ സ്മരിച്ചു കൊണ്ട് ഞാൻ ആ ജോലി ഏറ്റെടുത്തു. ഈ എഴുത്ത് ഇവിടെ നിർത്തുന്നു.
ശുഭം
ശുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക