
ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അവൾ ഗർഭം ധരിച്ചത്. അവളുടെ വീർത്തുവരുന്ന വയറിൽ അയാൾ ദിവസവും ഒരായിരം ഉമ്മ വെയ്ക്കും.അവിടെ മുഖം വെച്ച് കൊണ്ട് ഒരിക്കൽ അയാൾ പറഞ്ഞു,
"ഇത് മോളാ സംശയം വേണ്ട,അവളെ നമുക്കൊരു രാജകുമാരിയെ പോലെ വളർത്തണം"
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെട പാട് പെടുന്നൊരു കുടുംബമാണത്, പക്ഷെ പ്രതീക്ഷകൾ സ്വപ്നങ്ങൾ അവ എവിടെയും ഒരുപോലെ ആണ്. കൊട്ടാരത്തിലും കുടിലിലും ഇടിഞ്ഞു പൊളിഞ്ഞ വഴിയരികിലെ കടത്തിണ്ണയിലും എവിടെ ആയാലും.
"ഇത് മോളാ സംശയം വേണ്ട,അവളെ നമുക്കൊരു രാജകുമാരിയെ പോലെ വളർത്തണം"
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെട പാട് പെടുന്നൊരു കുടുംബമാണത്, പക്ഷെ പ്രതീക്ഷകൾ സ്വപ്നങ്ങൾ അവ എവിടെയും ഒരുപോലെ ആണ്. കൊട്ടാരത്തിലും കുടിലിലും ഇടിഞ്ഞു പൊളിഞ്ഞ വഴിയരികിലെ കടത്തിണ്ണയിലും എവിടെ ആയാലും.
പ്രതീക്ഷകളോടെ നാളുകൾ നീണ്ടു.അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അയാളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. ആദ്യമായി അയാളുടെ രാജകുമാരിയെ കയ്യിലേറ്റു വാങ്ങിയപ്പോൾ അയാളുടെ സിരാചക്രത്തിനു അന്നോള൦ അനുഭവപ്പെടാത്ത ആനന്ദത്തിന്റെ സ്തോഭം ഉണ്ടായി. അയാൾ ആ പൈതലിന്റെ ചെവിയിൽ മന്ത്രിച്ചു "ഞങ്ങളുടെ രാജകുമാരി"
അവരുടെ രാജകുമാരി വളരുകയാണ്. അവൾക്കു വേണ്ടതെല്ലാം വാങ്ങി നൽകാൻ അവർ രാപകൽ ഇല്ലാതെ കഷ്ട്ടപ്പെട്ടു. അവർ ഒരു നേരം പട്ടിണി കിടന്നാലും മകൾക്കു വേണ്ടതെല്ലാം അവർ ഒരുക്കി. മക്കളോടുള്ള അമിത സ്നേഹം ആപത്താണ് എന്ന് പറഞ്ഞവരോടെല്ലാം അവർ പറഞ്ഞു
"അവൾ ഞങ്ങളുടെ രാജകുമാരി ആണ് ,അവളുടെ സന്തോഷമാണ് ഞങ്ങളുടെ ജീവിതം"
അയാൾ ഇട്ടു പഴകിയ ഷർട്ടും മുണ്ടും,അവൾ നിറ൦ മങ്ങി ഉടുക്കുവാൻ കൊള്ളാത്ത സാരി ഉടുത്തപ്പോളും അവരുടെ രാജകുമാരിക്ക് പള പള മിന്നുന്ന കുപ്പായം വാങ്ങി നൽകുവാൻ അവർ മറന്നില്ല.കഴുത്തിലെ കറുത്ത ചരടിൽ കോർത്ത താലി ചരടിൽ മാത്രമായി അവളുടെ ആഭരണ മോഹങ്ങൾ ഒതുക്കിയപ്പോളും രാജകുമാരിയുടെ കഴുത്തിൽ സ്വർണ മാലകളും,കാലിൽ സ്വർണ കൊലുസുകളും അണിയിക്കാൻ അവർ മറന്നില്ല.
അവരുടെ രാജകുമാരി വളർന്നു,അതിനോടൊപ്പം അവർക്കു അവളോടുള്ള സ്നേഹവും. അവളെ കുറിച്ച് പ്രതീക്ഷകൾ അവർക്കുണ്ട്. ഉറുമ്പു അരിമണി ശേഖരിക്കുന്ന പോലെ അവർ അവൾക്കായി സ്വരുക്കൂട്ടുകയാണ്. പക്ഷെ അവരുടെ രാജകുമാരി തിരിച്ചു അവരെ സ്നേഹിക്കുന്നുണ്ടോ?
അവരുടെ പ്രതീക്ഷകളും സ്നേഹവും കണ്ടില്ലെന്നു നടിച്ചു അവരുടെ രാജകുമാരി ഒരിക്കൽ ആരുടെയോ ഒപ്പം ഇറങ്ങി പുറപ്പെട്ടപ്പോളും അവർ പറഞ്ഞു,
"അവൾ തിരിച്ചു വരും,അവൾ ഞങ്ങളുടെ രാജകുമാരിയാ"
ഓരോ ദിവസവും അവർ രാജകുമാരിക്കായി വഴിയിൽ കണ്ണും നട്ടു കാത്തിരുന്നു. അവൾക്കിഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി ഉണ്ണാതെ നോക്കിയിരുന്നു. ആരും വന്നില്ല.
അന്ന് രാത്രി ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു. പരസ്പരം കെട്ടിപിടിച്ചു മരിച്ചു കിടക്കുന്ന ഭാര്യയെയും ഭർത്താവിനെയുമാണ് പിറ്റേന്ന് അവരെ തേടി വന്നവർ കണ്ടത്.ഒന്നിനും ഞങ്ങളുടെ രാജകുമാരിയെ പഴിക്കരുത് എന്ന് ഒരു തുണ്ടു കടലാസിൽ എഴുതാൻ അവർ മറന്നില്ല. വെള്ളപുതപ്പിച്ച അവരുടെ ശരീരങ്ങൾ കാണാൻ രാജകുമാരി വന്നില്ല. ഒടുവിൽ ആരോ അവരുടെ ചിതയ്ക്ക് തീ കൊളുത്തി.
ഒടുവിൽ രാജകുമാരി വന്നു. അവരുടെ തലയ്ക്കൽ കത്തിച്ചു വെച്ച വിളക്കു അപ്പോഴും അണഞ്ഞിരുന്നില്ല. അവൾ നേരെ പോയത് അച്ഛന്റെയും അമ്മയുടെയും മുറിയിലേക്കാണ്. തലയിണയുടെ അടിയിൽ നിന്നും അലമാരയുടെ താക്കോൽ എടുത്തു അത് തുറന്നു അവർ അവൾക്കായി സ്വരുക്കൂട്ടി വെച്ചിരുന്നതെല്ലാം അവളുടെ ബാഗിലേക്കു ഭദ്രമായി എടുത്തു വെച്ചു.പുറത്തു അവൾക്കായി കാത്തു കിടന്ന വണ്ടിയിൽ കയറി പോയി
അപ്പോളും രാജകുമാരിയുടെ വരവും പ്രതീക്ഷിച്ചെന്ന പോലെ ആ ചിത മുഴുവൻ കത്താതെ നിൽപ്പുണ്ടായിരുന്നു.
By: Anjali Kini
https://chat.whatsapp.com/AoDHVsTaUyi2Vba6hb1t04
ReplyDeleteമനുഷ്യന്റെ ചിന്തകൾക്കു ചിറകു മുളപ്പിക്കുന്നത് വായനയാണ്. വായന ഇഷ്ട്ടപ്പെടുന്നവര്‍ക്കായ് ഒരിടം....📚
🎯ഫോട്ടോസും വീഡിയോകളും ഗ്രുപ്പിൽ അനുവദിക്കുന്നതല്ല .🚦
🎯 pdf ഫയലുകൾ മാത്രം അപ്‌ഡേറ്റ് ചെയ്യുക .🚦
🎯നിങ്ങളുടെ സ്വയം സൃഷ്ട്ടിയോ മറ്റുനല്ല ബുക്ക് കളും ഗ്രുപ്പിൽ ഫോർവേഡ് ചെയ്യാവുന്നതാണ് 🚦