ഫെയ്സ് ബുക്കിൽ അയാളുടെ സൗഹൃദാഭ്യർത്ഥന വന്നപ്പോൾ വീണയ്ക്ക് തിരസ്കരിക്കാനായില്ല..... സുമുഖനായ,ആേരയും ആകർഷിക്കുന്ന, വെളുത്തു തുടുത്ത, ഉയരമുള്ള, ന്യൂ ജെൻ ആയ ശ്യാം എന്ന ഒരു ഇരുപത്തിനാലുകാരൻ... അവളുടെ സൗന്ദര്യത്തെ അവൻ ആയിരം മടങ്ങ് പെരുപ്പിച്ച് സന്ദേശങ്ങൾ അയച്ചപ്പോൾ അവൾ പാറിപ്പറന്നത് പ്രണയത്തിന്റെ ഏതോ ഒരു മായാലോകത്തേക്കായിരുന്നു... ഊണും ഉറക്കവും ഇല്ലാതെ എപ്പോഴും ഫെയ്സ്ബുക്കിൽ മാത്രം.. പിന്നീട് അവൾ കോളേജിൽ ക്ലാസ്സ് കട്ട് ചെയ്യുന്നതുംപതിവാക്കി...ജോലിക്കാരായ അച്ഛനമ്മമാർ ഇ തൊന്നും അറിഞ്ഞിരുന്നില്ല.... പ്രണയം പിന്നീട് വാട്ട്സ് ആപ്പിലൂടെ കൂടുതൽ ഊഷ്മളമായി... ഒരു പാതിരാവിൽ അവൻ അവളുടെ സ്വകാര്യതകൾ ചിത്രങ്ങളെടുത്ത് അയച്ചുതരുവാൻ ആവശ്യപ്പെട്ടു.. അവൾ മടിച്ചു... എന്നാൽ അവന്റെ വശ്യമായ മേനിയഴക് ചിത്രങ്ങളിലാക്കി അവൾക്കു ആദ്യം നൽകി ഊർജ്ജം പകർന്നു..... ബോളിവുഡ് നായകൻമാരെ അതിശയിപ്പിക്കുന്ന മേനിയഴക് കണ്ടിട്ട് അവൾ കൂടുതലൊന്നും ആലോചിക്കാതെ അവൻ ആവശ്യപ്പെടുന്ന മുറയ്ക്ക് മറയില്ലാതെ ചിത്രങ്ങൾ അയച്ചുകൊടുത്തു കൊണ്ടിരുന്നു... വീഡിയോ ചാറ്റിംഗിന് നിർബന്ധിച്ചെങ്കിലും എന്തോ... അവൾ ഒഴിവു പറഞ്ഞു... നഗരത്തിലെ ഒരു പാർക്കിൽ വൈകുന്നേരം കാണാമെന്ന് ഇരുവരും തീരുമാനിച്ചു..... പാർക്കിലെ കസേരയിലിരുന്ന് അവൾ അവനെ ഫോണിൽ വിളിച്ചു... ദൂരെ ഒരു കാറിൽ നിന്നും വിരൂപനായ ഒരു മദ്ധ്യവയസ്കൻ ഇറങ്ങി വരുന്നുണ്ടായിരുന്നു.... കാറിലിരുന്ന സുഹൃത്തുക്കൾക്ക് അയാൾ എന്തോ നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു... "ഈശ്വരാ താൻ ചതിക്കപ്പെട്ടിരിക്കുന്നു". ഭയംപുറത്തെടുക്കാതെ പെട്ടെന്ന് തന്നെ അവൾ സൈബർ സെല്ലിലേക്ക് വിളിച്ചു പറഞ്ഞു.. മിനിട്ടുകൾക്ക് ശേഷംഅയാൾ അടുത്തെത്തി...ബഞ്ചിലിരുന്നു...സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യൻ.. "അപ്പോൾ ചിത്രങ്ങൾ അയച്ചു തന്ന ശ്യാം?". "അതെല്ലാം ഫേയ്ക്കാ... ഇപ്പോൾ നമ്മൾ പ്രണയിതാക്കളല്ലേ.... ഇനി ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ നിന്റെ സ്വകാര്യത ലോകം കാണും.. ".കയ്യിലിരുന്ന സ്മാർട്ട് ഫോൺ ഉയർത്തി കാട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.. ഒരു പക്ഷേ....പോലീസ് ആ നിമിഷം തന്നെ അവിടെയെത്തി എല്ലാവരേയും അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അവൾ എത്തിപ്പെടുന്നത് നിലയില്ലാത്ത ചതിക്കുഴികളിലേക്കായേനേ.....~ ~ ~
ഹരിമേനോൻ ~ ~ ~

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക