ഇന്നും മോൻ വിളിച്ചില്ലല്ലോ,, ഭാര്യയാണ് അയാൾ അവളുടെ മുഖത്തേക്ക് നോക്കി.ഒരു നിർവികാരഭാവം. എത്ര നോക്കിയിരുന്നാലും മനസ്സിലാക്കാൻ കഴിയാത്ത എതോ ഒരു ഭാവം...
പണ്ട് ഇതേ ഭാവമായിരുന്നു അമ്മയുടെ മുഖത്ത് കണ്ടത്. കൃത്യമായി പറഞ്ഞാൽ വർഷങ്ങൾക്ക് മുമ്പ് അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ കൊണ്ട് പോകുന്ന ആ ദിവസം. അയാൾക്കും ഭാര്യ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ട്രാൻസ്ഫർ ശരിയായ കാലം.കുറെ ദൂരയാണ്. ഒരു പാട് കാലത്തെ പരിശ്രമത്തിനൊടുവിലാണ് ട്രാൻസ്ഫർ ശരിയായിക്കിട്ടിയത്. അമ്മയെ എന്തു ചെയ്യുമെന്നതായിരുന്നു പ്രശ്നം. അയാൾക്ക് ഒപ്പം കൊണ്ട് പോകാനായിരുന്നു ആഗ്രഹം.
ഭാര്യയാണ് തടഞ്ഞത് ,,ചെറിയ വീടാണ് നമുക്കൊരു പ്രൈവസിയുമുണ്ടാകില്ല എന്നൊക്കെ പറഞ്ഞ് അവൾക്ക് നൂറ് കാരണങ്ങളായിരുന്നു.. അവളുടെ ബുദ്ധിയിൽ നിന്ന് തന്നെയായിരുന്നു അമ്മയെ ഇങ്ങെനെ വ്യദ്ധസദനത്തിലാക്കാം എന്ന ആശയവും വന്നത്. ,,എന്നാൽ നമുക്ക് ഈ വീട് വാടകക്കും കൊടുക്കാം,, വാടകക്കാശ് കൊണ്ട് വണ്ടിയുടെ ഇൻസ്റ്റാൾമെന്റ് അടക്കുകയും ചെയ്യാം,, എല്ലാം അവളുടെ തീരുമാനങ്ങളായിരുന്നു. അയാൾ മനസ്സില്ലാ മനസ്സോടെ എല്ലാത്തിനും തല കുലുക്കുകയായിരുന്നു...
അങ്ങനെ അമ്മയെ കൊണ്ട് പോയാക്കുന്ന ആ ദിവസം വന്നെത്തി. അന്ന് രാവിലെ അമ്മ വീടെല്ലാം തുടച്ച് വൃത്തിയാക്കിയത്, തന്റെ മോനെ കൊണ്ട് പറമ്പിലെ മാവിൽ നിന്ന് മാങ്ങ പറിപ്പിച്ചിട്ട് അച്ചാർ ഉണ്ടാക്കി തന്നത്,. അവനെ കെട്ടിപ്പിടിച്ച് വിതുമ്പിയത്, പുതിയ വീട്ടിലേക്ക് പോയാൽ അവനെ ചൂട് വെള്ളം കൊണ്ട് കുളിപ്പിക്കണം അല്ലെങ്കിൽ അവന് ജലദോഷം പിടിക്കും എന്ന് ഭാര്യയ ഉപദേശിച്ചത്. അവസാനം വണ്ടിയിലേക്ക് കയറുമ്പോൾ വീടിന്ന് നേരെ നോക്കി നെടുവീർപ്പിട്ടത്.. തന്റെ മുഖത്തേക്കിങ്ങനെ നോക്കി നോക്കി നിന്നത് വല്ലാത്ത ഒരു നോട്ടം... ഒന്നും മിണ്ടാതെ.. എന്നാൽ ഒരായിരം അർഥങ്ങളുള്ള ഒരു നോട്ടം നോക്കി നിന്നത്.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അയാളുടെ മനസ്സിൽ ഓടിയെത്തി...
,, എന്താ ഇങ്ങനെ ആലോചിക്കുന്നത്,, ഭാര്യയുടെ ചോദ്യമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.. ഇന്ന് അ
യാളും ഭാര്യയും ഇവിടത്തെ അന്തേവാസികളാണ്... പണ്ട് അയാൾ അമ്മയെ കൊണ്ട് പോയി തള്ളിയ അതേ. വൃദ്ധസദനത്തിലെ.. മാസത്തിൽ ഒന്നോ രണ്ടോ തവണ വിളിക്കുന്ന മകന്റെ ഫോൺ വിളിയും കാത്ത് ദിനങ്ങൾ തള്ളി നീക്കുന്നു....
,, എന്താ ഇങ്ങനെ ആലോചിക്കുന്നത്,, ഭാര്യയുടെ ചോദ്യമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.. ഇന്ന് അ
യാളും ഭാര്യയും ഇവിടത്തെ അന്തേവാസികളാണ്... പണ്ട് അയാൾ അമ്മയെ കൊണ്ട് പോയി തള്ളിയ അതേ. വൃദ്ധസദനത്തിലെ.. മാസത്തിൽ ഒന്നോ രണ്ടോ തവണ വിളിക്കുന്ന മകന്റെ ഫോൺ വിളിയും കാത്ത് ദിനങ്ങൾ തള്ളി നീക്കുന്നു....
,,ഇന്നേക്ക് ഇരുപത്തേഴ് ദിവസായി അവൻ വിളിച്ചിട്ട്,, ഭാര്യ വീണ്ടും.. അവന് തിരക്കായത് കൊണ്ടായിരിക്കും. അയാൾ അലക്ഷ്യമായി പറഞ്ഞു...
അയാൾ അപ്പോൾ ആലോചിച്ചത് തന്നെ കുറിച്ചായിരുന്നില്ല ഭാര്യയെ കുറിച്ചുമായിരുന്നില്ല... തന്റെ മകനെ കുറിച്ചായിരുന്നു. നാളെ അവനും ഈ ഗതി വരുമല്ലോ എന്നോർത്തായിരുന്നു
അയാളുടെ സങ്കടം മുഴുവനും..
അയാളുടെ സങ്കടം മുഴുവനും..
By
Mansoor PMNA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക