Slider

ദൈവത്തിന്റെ കോടതി

0
Shocking news....എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിത്തരിച്ചുപോയി.....!!
കെട്ട്യോള്‍ ആത്മഹത്യ ചെയ്തതിന് ശേഷം ആകെകൂടെയുണ്ടായിരുന്ന മോളെ നിലത്ത് വെക്കാതെ കൊണ്ടുനടക്കുകയായിരുന്നില്ലേ....
ഏറ്റവും നന്നായി പഠിക്കുന്ന മിടുക്കികുട്ടി..
ചെസ്സ് കളിയില്‍ സ്റ്റേറ്റ് ലെവലിലുളള മത്സരത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു....
അവള്‍ കൊല്ലപ്പട്ടിരിക്കുന്നു....!!
വീട് വൃത്തിയാക്കാന്‍ വന്ന വേലക്കാരിയാണ് അച്ചനും മോളും അടുത്തടുത്തായി ബോധമില്ലാതെ നിലത്ത് കിടക്കുന്നത് കണ്ട് ആളെകൂട്ടി ആശുപത്രിയിലെത്തിപ്പിച്ചത്...
അവളൊരുപാട് സ്നേഹിക്കുന്ന ,, അവളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ കൊണ്ടുനടക്കുന്ന,,,
സ്ക്കൂള് വിടുന്നതിന്റെ ഒരുപാട് മുന്‍പേ വരാന്തയില്‍ വന്ന് കാവല് കിടക്കുന്ന ഒരു സാധു മനുഷ്യനായിരുന്നു അവളുടെ പപ്പ....
ഈ ഭൂമിയില്‍ തന്റെ സ്വത്തെന്നു പറയാന്‍ അവള് മാത്രേ ഉള്ളൂ എന്ന് പലവട്ടം അയാള്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു...!
അപ്പോഴൊക്കെ ആരോടും തോന്നിയിട്ടില്ലാത്ത എന്തോ ഒരു അടുപ്പം അയാളോട് തോന്നിയിട്ടുണ്ട്...
പ്രണയം തന്നെയായിരുന്നില്ലെ അത്... !
പലപ്പോഴും കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ളാസിലേക്ക് തന്നെ ഒളികണ്ണിട്ട് നോക്കുന്നതും തിരയുന്നതും കാണാം...
അപ്പോള്‍ ആ കണ്ണുകളില്‍ കണ്ടതും അതേ വികാരം തന്നെയായിരുന്നു......!
വീട്ടില്‍ വിവാഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ആ മുഖമായിരുന്നു മനസ്സില്‍....
അതിനെക്കുറിച്ച് പറഞ്ഞാലും അയാളുടെ വിവാഹവും ഭാര്യയുടെ ആത്മഹത്യയും ഒരു കുട്ടിയുണ്ടെന്നുമൊക്കെ പറഞ്ഞ് എതിര്‍പ്പുകള്‍ മാത്രമായിരിക്കും ഫലം....
ഭാര്യക്ക് അയാളുടെ കൂട്ടുകാരനുമായുണ്ടായിരുന്ന അവിഹിത ബന്ധം നേരിട്ട് കാണാനിടയായിട്ടും,,
ആ മനുഷ്യന്‍ അത് ക്ഷമിക്കാന്‍ തയ്യാറായി.. എന്നിട്ടും കുറ്റബോധം കൊണ്ട് അവള്‍ കെട്ടിതൂങ്ങി ചത്തതിന് അദ്ദേഹം എന്ത് തെറ്റു ചെയ്തു....
അടുത്ത തവണ കാണുമ്പോള്‍ തന്റെ മനസ്സ് തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു....
അപ്പോഴാണ് ഇങ്ങനെ.....!!
മകള്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് തെളിഞ്ഞു...
നടന്നതെന്താണെന്ന് പറയാനുളള സ്വബോധം ആ അച്ചനുണ്ടായിരുന്നില്ല....
ബോധം വരുമ്പോഴൊക്കെ മോളെ വിളിച്ച് അയാള്‍ നിലവിളിച്ചുകരഞ്ഞു.......
എന്നിട്ടും ഒരല്‍പം ദയ കാണിക്കാതെ അയാളാണ് മകളെ കൊന്നതെന്ന് പലരും അടക്കം പറയുന്നത് കേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല...
ഇല്ല ... എനിക്കറിയാം.....!!
പിന്നെയെപ്പോഴോ ഒരു ഭ്രാന്തനെപ്പോലെ അലമുറയിട്ട് ആശുപത്രി വരാന്തയിലൂടെ ഒാടിപ്പോയ അയാളെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റിയെന്നറിഞ്ഞു....
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അസുഖം ഭേദമായെങ്കിലും ,, ഒറ്റപ്പെട്ടുപോയ അയാളെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാന്‍ ബന്ധങ്ങളുടെ എല്ലാ വിലക്കുകളും വലിച്ചെറിഞ്ഞ് വന്നതാണ് ഞാന്‍....
പുറത്തെ സീറ്റില്‍ കാത്തിരിക്കുന്ന എന്നെ കണ്ടപ്പോള്‍ അയാള്‍ പതുക്കെ അടുത്ത് വന്നിരുന്നു.....!
എന്ത് പറഞ്ഞുതുടങ്ങണമെന്നറിയാതെ വിഷമിക്കുകയായിരുന്നു.....
''ടീച്ചര്‍ക്ക് ഇപ്പോഴും എന്റെ മോളെ മറക്കാന്‍ കഴിയുന്നില്ല അല്ലെ...എനിക്കും ....ഒരുപാട് ഇഷ്ട്ടാ അവളെ...''
അല്‍പനേരത്തെ നിശബ്ധതക്കുശേഷം,,, അയാള്‍ തലതാഴ്ത്തികൊണ്ട്....
എന്തോ ആലോചിച്ചുകൊണ്ട്...
നിര്‍വികാരനായി വീണ്ടും പറഞ്ഞു തുടങ്ങി....
ടീച്ചര്‍ക്കറിയണോ......
അവളെ ഞാന്‍ കൊന്നതാ....! കഴുത്ത് ഞെരിച്ച്... ! ശ്വാസം മുട്ടിച്ച്.....!!!
എന്നിട്ടും ഞാനത് വിളിച്ചു പറയുമ്പോഴൊക്കെ അവരെനിക്ക് ഷോക്ക് തരും....
ഇപ്പോ എനിക്ക് ഭ്രാന്തില്ലെന്ന് ടീച്ചറെങ്കിലും വിശ്വസിക്കോ....
ഇടിവെട്ടേറ്റതുപോലെ തരിച്ചിരിക്കുകയായിരുന്ന ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി....!
അതൊരു ശാപം കൊണ്ടാ ടീച്ചറെ...
അതിപ്പോഴും എന്റെ കൂടെതന്നെയുണ്ട്....
എന്നെ ഇഷ്ട്ടപ്പെടുന്നവരെയൊക്കെ അത് കൊല്ലും....
വര്‍ഷങ്ങള്‍ക്ക് മുന്പ് ഞാനും കൂട്ടുകാരും ചേര്‍ന്ന് ഒരു പെണ്ണിനെ .....
പെണ്ണിനെ ....ക്രൂരമായി..... നശിപ്പിച്ചിട്ടുണ്ട്..
അവള് കേണു യാചിച്ചിട്ടും ഇഞ്ജിഞ്ജായി അവളെ കുത്തി മുറിച്ച് കൊല്ലുകയായിരുന്നു...
ആര്‍ത്തട്ടഹസിക്കുന്ന ഞങ്ങളെ നോക്കി
പ്രാണവേദനയോടെ ഞെരുങ്ങികൊണ്ട് അവസാനമായി അവള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഈ ചെവിയില്‍ മുഴുങ്ങി കേള്‍ക്കുന്നുണ്ട്.......
നിന്റെയൊക്കെ ഭാര്യമാരേയും പെണ്‍മക്കളേയും കണ്‍മുന്നിലിട്ട് പിച്ചിചീന്തുന്നത് കണ്ട് ഇത്പോലെ ആസ്വദിച്ചോ''' എന്ന്.....
എല്ലാം മതിയാക്കി...ആ നാട് തന്നെ വിട്ടു വന്നു...
പഴയ കൂട്ടുകെട്ടെല്ലാം നിര്‍ത്തി കുടുംബമായി ജീവിച്ചുവരികയായിരുന്നു...
ഞാനൊരുപാട് വിശ്വസിച്ച എന്റെ കൂട്ടുകാരന്‍ എന്റെ ഭാര്യയുമായി......ഇല്ല.... എനിക്കതോര്‍ക്കണ്ട...!!
എനിക്കുറപ്പാ...എന്റെ മോള്‍ക്ക് ചുറ്റും കഴുകകണ്ണുകളാണെന്ന്.....
അവളെ കൊത്തി വലിക്കാന്‍..... അവസരം കാത്ത് ആര്‍ത്തിപിടിച്ച് നടക്കുകയാണെന്ന്......
രാവും പകലും ഞാന്‍ കാവലിരുന്നു.... അവരേതു സമയത്തും അവളെ...... ഇനിയും എന്നെകൊണ്ട് പറ്റില്ല ടീച്ചറേ.....
അയാളുടെ ശ്വാസോച്ച്വാസം കൂടാന്‍ തുടങ്ങി....കണ്ണുകള്‍ തുറിച്ചു...എന്തോ കണ്ട് ഭയന്ന് വിറക്കാന്‍ തുടങ്ങി......
പേടിയോടെ ഞാന്‍ ചാടിയെണീറ്റു നിലവിളിച്ചു...
അയാളെ ആരൊക്കെയോ ഒാടിവന്ന് പിടിച്ചുകൊണ്ട് വീണ്ടും ഷോക്ക് റൂമിലേക്ക് കൊണ്ടുപോയി...
ഇവിടെയുളള കോടതി വെറുതെ വിട്ടാലും....,,
ഇത്പോലെ ശാപം വാങ്ങിയവരുടെയൊക്കെ പിറകില്‍ ദൈവത്തിന്റെ കോടതിയില്‍ നിന്നുള്ള വിളിയുണ്ടാകും.... അത് ഈ ലോകത്ത് നിന്ന് തന്നെ ഇത്പോലെ നരകയാതന അനുഭവിപ്പിച്ചു കൊണ്ടേയിരുത്തട്ടെ എന്ന് മനസ്സ്കൊണ്ട് ഞാനും ശപിക്കുകയായിരുന്നു ....

By Sajna Potheena Chilly

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo