കാഴ്ചകൾ അതി വേഗത്തിൽ പുറകോട്ടോടി മറയുകയാണ്,ഓർമ്മകളിൽ ഇടം നേടാതെ.ബസ്സിന്റെ വിൻഡോ സീറ്റിലായിരുന്നു അമൃത.സായാഹ്നത്തിന്റെ ശോണിമ നിശയുടെ കറുപ്പിന് വഴിമാറി തുടങ്ങിയിരുന്നു.
ഇന്ന് പതിവിലും വൈകിയിരിക്കുന്നു.അപ്പുവിന്റെ പിറന്നാളാണ് നാളെ.അവന് ഒരു സമ്മാനം വാങ്ങി പോരാൻ നോക്കുമ്പോഴാണ് ശ്യാമിനെ കണ്ടത്.
''താങ്കളുടെ ജീവിതത്തിലേക്ക് വരാൻ എനിക്കൊരിക്കലും സാധിക്കില്ല.ഇതിൽ കൂടുതൽ
എനിക്കിനി ഒന്നും പറയാനില്ല''.അതു പറഞ്ഞ് തിരികെ നടക്കുമ്പോൾ ദുഃഖം കൊണ്ട് ശിരസ്സു
താഴ്ന്ന ശ്യാമിന്റെ മുഖം മനസ്സിൽ കാണാമായിരുന്നു .
എനിക്കിനി ഒന്നും പറയാനില്ല''.അതു പറഞ്ഞ് തിരികെ നടക്കുമ്പോൾ ദുഃഖം കൊണ്ട് ശിരസ്സു
താഴ്ന്ന ശ്യാമിന്റെ മുഖം മനസ്സിൽ കാണാമായിരുന്നു .
കണ്ണു നിറയുന്നുണ്ടോ തന്റെ !!. ഹേ, ഇല്ല
ഒരിക്കലുമില്ല.നാട്ടുകാർ മൊത്തം ''പടകാളി'' പെണ്ണെന്നു വിളിക്കുന്ന അമൃതയുടെ കണ്ണു നിറയാനോ...? താൻ കരയുന്നത് ദേവി ചെറിയമ്മ
ഒഴികെ മറ്റാരും കണ്ടിട്ടുണ്ടാവില്ലാ.
ഒരിക്കലുമില്ല.നാട്ടുകാർ മൊത്തം ''പടകാളി'' പെണ്ണെന്നു വിളിക്കുന്ന അമൃതയുടെ കണ്ണു നിറയാനോ...? താൻ കരയുന്നത് ദേവി ചെറിയമ്മ
ഒഴികെ മറ്റാരും കണ്ടിട്ടുണ്ടാവില്ലാ.
ജന്മം തന്നവർ രണ്ടു വഴിക്ക് അവരുടെ സുഖം മാത്രം നോക്കി പോയപ്പോൾ
അനാഥമായി പോയ രണ്ടു പെൺകുട്ടികൾ.
താനും ചേച്ചിയും.അന്ന് ഒരു നിയോഗം പോലെ
തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നവരാണ്
ദേവി ചെറിയമ്മ.
അനാഥമായി പോയ രണ്ടു പെൺകുട്ടികൾ.
താനും ചേച്ചിയും.അന്ന് ഒരു നിയോഗം പോലെ
തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നവരാണ്
ദേവി ചെറിയമ്മ.
സ്വന്തം ജീവിതത്തിലെ സുഖം പോലും
അവർ തനിക്കും ചേച്ചിക്കും വേണ്ടി മാറ്റിവെച്ചു.
ആശ്രയിക്കാൻ നമുക്കാരുമില്ലാ എന്ന തിരിച്ചറിവുണ്ടാകുമ്പോൾ മനസ്സ് സ്വയം ആർജ്ജിച്ചെടുക്കുന്നൊരു ധൈര്യമുണ്ട്.അതു
മതി ഈ ജീവിതം ജീവിച്ചു തീർക്കാൻ.
അവർ തനിക്കും ചേച്ചിക്കും വേണ്ടി മാറ്റിവെച്ചു.
ആശ്രയിക്കാൻ നമുക്കാരുമില്ലാ എന്ന തിരിച്ചറിവുണ്ടാകുമ്പോൾ മനസ്സ് സ്വയം ആർജ്ജിച്ചെടുക്കുന്നൊരു ധൈര്യമുണ്ട്.അതു
മതി ഈ ജീവിതം ജീവിച്ചു തീർക്കാൻ.
പഠിച്ചൊരു ജോലി നേടണം അത് മാത്രമായിരുന്നു മനസ്സിലെ ലക്ഷ്യം.പത്താം സ്റ്റാൻഡിൽ പഠിക്കുമ്പോഴാണ് അടുത്ത വീട്ടിലെ
ജോബിൻ ചേട്ടൻ തന്നോട് ഇഷ്ടമാണെന്ന്
പറയുന്നത്.
ജോബിൻ ചേട്ടൻ തന്നോട് ഇഷ്ടമാണെന്ന്
പറയുന്നത്.
ഉള്ളിൽ ഇഷ്ടമുണ്ടായിരുന്നെങ്കിലും ഒന്നും
തിരിച്ചു പറയാതെ ദേഷ്യഭാവത്തിൽ നടന്നു.അതിനു മുൻപേ തന്നെ ''നിഷേധി''എന്നൊരു പേര് താൻ സമ്പാദിച്ചിരുന്നു.
തിരിച്ചു പറയാതെ ദേഷ്യഭാവത്തിൽ നടന്നു.അതിനു മുൻപേ തന്നെ ''നിഷേധി''എന്നൊരു പേര് താൻ സമ്പാദിച്ചിരുന്നു.
അതു കൊണ്ടു തന്നെ പിന്നീടാരും തന്റെ പുറകെ നടന്നിട്ടില്ല.ബിരുദപഠനം കഴിഞ്ഞ്
ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു തുടങ്ങി.
ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു തുടങ്ങി.
അവിടേയും ആരോടും അധികം അടുത്തിടപഴകിയിരുന്നില്ല.ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം കണ്ടാൽ പ്രതികരിക്കുന്ന
സ്വഭാവം കൊണ്ട് അവിടെയും പേരു വീണു ,
നിഷേധി,പടകാളി എന്നെല്ലാം.
സ്വഭാവം കൊണ്ട് അവിടെയും പേരു വീണു ,
നിഷേധി,പടകാളി എന്നെല്ലാം.
അതിനെല്ലാം ആക്കം കൂട്ടുന്ന ഒരു സംഭവം കൂടി ഉണ്ടായി ആയിടക്ക്.വൈകുന്നേരം പതിവായി പോകാറുള്ള ബസ്സിൽ നല്ല തിരക്കാണ്.
താനിറങ്ങുന്ന സ്റ്റൊപ്പിന് തൊട്ടു മുൻപ് ഇറങ്ങുന്ന
ഒരു പയ്യനുണ്ട്.കണ്ടാൽ മാന്യൻ.
താനിറങ്ങുന്ന സ്റ്റൊപ്പിന് തൊട്ടു മുൻപ് ഇറങ്ങുന്ന
ഒരു പയ്യനുണ്ട്.കണ്ടാൽ മാന്യൻ.
അന്നു കയറിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടിയില്ല.അവൻ തൊട്ടു പുറകിൽ തന്നെ നിൽക്കുന്നത് കണ്ടിരുന്നു.ഇടക്കിടക്ക് തന്റെ മേൽ അവൻ സ്പർശിക്കുന്നത് അറിഞ്ഞിരുന്നു.
അറിയാതെ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്.
അറിയാതെ സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്.
അപ്രതീക്ഷിതമായാണ് അവന്റെ കൈ തന്റെ നിതംബത്തിൽ സ്പർശിച്ചത്.കലി കയറി
അവന്റെ മുഖം നോക്കി ഒന്നു കൊടുത്തു.ദേഷ്യം തീരാതെ വീണ്ടുമെന്തൊക്കെയോ ചെയ്തു.ആ ബസ്സിൽ ഓഫീസ്സിലെ ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു .
അവന്റെ മുഖം നോക്കി ഒന്നു കൊടുത്തു.ദേഷ്യം തീരാതെ വീണ്ടുമെന്തൊക്കെയോ ചെയ്തു.ആ ബസ്സിൽ ഓഫീസ്സിലെ ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു .
അയാൾ ബസ്സിൽ നടന്ന സംഭവങ്ങളെല്ലാം
ഒാഫീസിൽ അറിയിച്ചു.അതോടെ തനിക്ക് ഒരു
തന്റേടിയുടെ പട്ടം ഒന്നു കൂടി ചാർത്തി കിട്ടി.ആ സംഭവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തന്റെ
നീണ്ട നഖത്തിനിടയിൽ അവന്റെ തൊലി പറ്റിയിരുന്നത് ശ്രദ്ധിച്ചത്.
ഒാഫീസിൽ അറിയിച്ചു.അതോടെ തനിക്ക് ഒരു
തന്റേടിയുടെ പട്ടം ഒന്നു കൂടി ചാർത്തി കിട്ടി.ആ സംഭവം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തന്റെ
നീണ്ട നഖത്തിനിടയിൽ അവന്റെ തൊലി പറ്റിയിരുന്നത് ശ്രദ്ധിച്ചത്.
അത്രക്കും ദേഷ്യത്തോടെ ആയിരുന്നു തന്റെ
ആക്രമണം.അതിനു ശേഷം താൻ നഖം നീട്ടി വളർത്താറില്ല.ആ ഓർമ്മ വരുമ്പോൾ മനം പിരട്ടും പോലെ തോന്നും.
ആക്രമണം.അതിനു ശേഷം താൻ നഖം നീട്ടി വളർത്താറില്ല.ആ ഓർമ്മ വരുമ്പോൾ മനം പിരട്ടും പോലെ തോന്നും.
റോഡിൽ എന്തോ ബ്ലോക്ക് ഉണ്ടെന്നു തോന്നുന്നു ബസ്സിന്റെ വേഗം കുറഞ്ഞു മന്ദഗതിയിലായി.
രഞ്ജിത്തിന്റെ ആലോചന വരുമ്പോൾ
ഇരുപത്തിരണ്ടു വയസ്സാരുന്നു പ്രായം.ഒരു ചീത്ത
ബന്ധത്തിലും പെടാതെ അത്രയും നാൾ നിന്നത്
തന്നെ ബന്ധുക്കളോടും നാട്ടുകാരോടുമുള്ള വാശിയായിരുന്നു.
ഇരുപത്തിരണ്ടു വയസ്സാരുന്നു പ്രായം.ഒരു ചീത്ത
ബന്ധത്തിലും പെടാതെ അത്രയും നാൾ നിന്നത്
തന്നെ ബന്ധുക്കളോടും നാട്ടുകാരോടുമുള്ള വാശിയായിരുന്നു.
സ്വന്തം സുഖം തേടി പോയ അച്ഛന്റെയും അമ്മയുടേയും മക്കൾ നേർവഴിയിൽ പോകില്ലാ
എന്ന ജല്പനങ്ങളോടുള്ള വാശി.തന്റെയും ചേച്ചിയുടേയും കല്ല്യാണം നല്ല രീതിയിൽ കഴിഞ്ഞപ്പോൾ നാട്ടുകാർക്കെല്ലാം അദ്ഭുതമായിരുന്നു.
എന്ന ജല്പനങ്ങളോടുള്ള വാശി.തന്റെയും ചേച്ചിയുടേയും കല്ല്യാണം നല്ല രീതിയിൽ കഴിഞ്ഞപ്പോൾ നാട്ടുകാർക്കെല്ലാം അദ്ഭുതമായിരുന്നു.
എല്ലാത്തിനും മുൻകൈയ്യെടുത്തത് ദേവിചെറിയമ്മ ആയിരുന്നു.ചേച്ചി ചെറുപ്പം മുതലെ സ്വന്തം കാര്യം എന്ന സ്വഭാവമായിരുന്നു.
കല്ല്യാണം കഴിഞ്ഞപ്പോഴും അതിന് മാറ്റമുണ്ടായില്ല.
കല്ല്യാണം കഴിഞ്ഞപ്പോഴും അതിന് മാറ്റമുണ്ടായില്ല.
രഞ്ജിത്തിനോടൊത്തുള്ള ജീവിതം ആദ്യ നാളുകളിൽ കുഴപ്പമില്ലായിരുന്നു.പിന്നീട് അയാളുടെ സ്വഭാവം മാറി തുടങ്ങി.കുടിച്ചിട്ട്
വന്നിട്ടുള്ള ഉപദ്രവം കുറേ സഹിച്ചു.എല്ലാ കാര്യത്തിലും സംശയം.
വന്നിട്ടുള്ള ഉപദ്രവം കുറേ സഹിച്ചു.എല്ലാ കാര്യത്തിലും സംശയം.
അപ്പുവിന്റെ ജനനത്തോടെ തനിക്കൊരു ആശ്വാസമായി.സ്വന്തമെന്ന് പറയാൻ ഭൂമിയിലൊരാൾ.രഞ്ജിത്ത് ജോലിക്കു പോലും
പോകാതെ ആയി തുടങ്ങി.
പോകാതെ ആയി തുടങ്ങി.
അമ്മുവിനെ വയറ്റിലുള്ള സമയത്താണ്
ആ സംഭവം ഉണ്ടായത്.ലഹരി തലക്കു പിടിച്ച്
തന്റെ ആരോഗ്യം പോലും നോക്കാതെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ അന്നാദ്യമായി ഭർത്താവിനു നേരെ ഒച്ചയെടുത്തു.
ആ സംഭവം ഉണ്ടായത്.ലഹരി തലക്കു പിടിച്ച്
തന്റെ ആരോഗ്യം പോലും നോക്കാതെ മർദ്ദിക്കാൻ ശ്രമിച്ചപ്പോൾ അന്നാദ്യമായി ഭർത്താവിനു നേരെ ഒച്ചയെടുത്തു.
കൈയ്യിൽ കിട്ടിയത് കത്തിയായിരുന്നു.''ഇനി
എന്നെ ഉപദ്രവിച്ചാൽ താൻ വിവരമറിയും''എന്ന്
പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ആദ്യമായി കണ്ടു
ഭയത്തിന്റെ ലാഞ്ജന.
എന്നെ ഉപദ്രവിച്ചാൽ താൻ വിവരമറിയും''എന്ന്
പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ആദ്യമായി കണ്ടു
ഭയത്തിന്റെ ലാഞ്ജന.
തന്നിൽ നിന്നും വിവാഹമോചനം വേണമെന്ന് ആവിശ്യപ്പെട്ട് അയാൾ കത്തയച്ചപ്പോൾ ആദ്യം അമ്പരപ്പായിരുന്നു.പിന്നെ
അതുമായി പൊരുത്തപ്പെട്ടു.ഇപ്പോൾ തമ്മിൽ പിരിഞ്ഞിട്ട് ഒരു വർഷമാകുന്നു.
അതുമായി പൊരുത്തപ്പെട്ടു.ഇപ്പോൾ തമ്മിൽ പിരിഞ്ഞിട്ട് ഒരു വർഷമാകുന്നു.
അമ്മുവും അപ്പുവും താനും മാത്രമുള്ളൊരു ലോകം.ഒറ്റക്കു ജീവിക്കുന്ന പെണ്ണിനു നേരെ നീളുന്ന കഴുകൻ കണ്ണുകളെ അതി ജീവിക്കാൻ തന്റെ മൂർച്ചയുള്ള നോട്ടത്തിനു കഴിയുന്നുണ്ട്.
വഴിയരികിലെ ബേക്കറിയിലെ ചില്ലുക്കൂട്ടിൽ ജിലേബിയും,ഗുലാബ് ജാമും കണ്ടപ്പോൾ കുട്ടികളെയോർത്തു.അവർക്കും തനിക്കും അത്
ഇഷ്ടമാണ്.ഇടക്ക് അവർ പറഞ്ഞിട്ട് വീട്ടിൽ ഗുലാബ് ജാം ഉണ്ടാക്കാറുണ്ട്.
ഇഷ്ടമാണ്.ഇടക്ക് അവർ പറഞ്ഞിട്ട് വീട്ടിൽ ഗുലാബ് ജാം ഉണ്ടാക്കാറുണ്ട്.
ഫോണിൽ മെസ്സജ് ടോൺ മുഴങ്ങി.ശ്യാമിന്റെതാണ്.''അമ്മു ദയവായി എന്നെ ഒന്നു മനസ്സിലാക്കു.''
ശ്യാം തന്റെ ഓഫീസിനു സമീപത്തുള്ള ഒരു പബ്ലിക്കേഷനിലാണ് വർക്ക് ചെയ്യുന്നത്.സൗമ്യനായൊരു ചെറുപ്പക്കാരൻ.
ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും എഴുതാറുണ്ടെന്ന് കൂടെ വർക്കു
ചെയ്യുന്ന മീരയാണ് പറഞ്ഞത്.
ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും എഴുതാറുണ്ടെന്ന് കൂടെ വർക്കു
ചെയ്യുന്ന മീരയാണ് പറഞ്ഞത്.
മുഖപുസ്തകത്തിൽ അയാളുടെ എഴുത്തുകൾ കണ്ടപ്പോൾ അദ്ഭുതം തോന്നി.
അതു കൊണ്ട് മുഖാമുഖം കാണുമ്പോൾ തമ്മിൽ ചിരിക്കാറുണ്ട്.ഭാര്യ മരിച്ചു പോയതാണ് എന്ന്
മീര പറഞ്ഞറിഞ്ഞു.തന്നെ പറ്റിയെല്ലാം അയാൾ
അവളോട് ചോദിക്കാറുണ്ടത്രേ...
അതു കൊണ്ട് മുഖാമുഖം കാണുമ്പോൾ തമ്മിൽ ചിരിക്കാറുണ്ട്.ഭാര്യ മരിച്ചു പോയതാണ് എന്ന്
മീര പറഞ്ഞറിഞ്ഞു.തന്നെ പറ്റിയെല്ലാം അയാൾ
അവളോട് ചോദിക്കാറുണ്ടത്രേ...
പിന്നീടൊരിക്കൽ ബസ്സ്റ്റോപ്പിൽ വെച്ച് കണ്ടപ്പോൾ ഇത്തിരി നേരം സംസാരിച്ചു.പിന്നെ
പതുക്കെ പതുക്കെ ആ ബന്ധം നല്ലൊരു സൗഹൃദത്തിൽ എത്തി.പക്ഷെ സൗഹൃദത്തിന്റെ
അതിരുകൾ ഭേദിക്കുന്നോ എന്നൊരു തോന്നലുണ്ടായപ്പോൾ പതുക്കെ താൻ അകലാൻ
തുടങ്ങി.
പതുക്കെ പതുക്കെ ആ ബന്ധം നല്ലൊരു സൗഹൃദത്തിൽ എത്തി.പക്ഷെ സൗഹൃദത്തിന്റെ
അതിരുകൾ ഭേദിക്കുന്നോ എന്നൊരു തോന്നലുണ്ടായപ്പോൾ പതുക്കെ താൻ അകലാൻ
തുടങ്ങി.
ഒരാഴ്ച്ച മുൻപ് ശ്യാം പറഞ്ഞു ഒന്ന് സംസാരിക്കണമെന്ന്.അവന് പറയാനുള്ളത്
എന്താണെന്ന് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു .അതു കൊണ്ടു തന്നെ പോകാൻ
ആദ്യം മടിച്ചതാണ്.പിന്നെ കരുതി എന്തായാലും
പോകാമെന്ന്.
എന്താണെന്ന് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു .അതു കൊണ്ടു തന്നെ പോകാൻ
ആദ്യം മടിച്ചതാണ്.പിന്നെ കരുതി എന്തായാലും
പോകാമെന്ന്.
ഇഷ്ടമാണെന്നല്ലാ ശ്യാം പറഞ്ഞത് ''നിന്നെയും മക്കളേയും ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കട്ടെയെന്നാണ്''.ആലോചിച്ച് ഒരു
മറുപടി പറഞ്ഞാൽ മതി എന്നു പറഞ്ഞ് ശ്യാം
പോയി.
മറുപടി പറഞ്ഞാൽ മതി എന്നു പറഞ്ഞ് ശ്യാം
പോയി.
മനസ്സാകെ കലുഷിതമായിരുന്നു.ഒരുപാടാ ലോചിച്ചു താൻ.രണ്ടു ദിവസങ്ങൾക്കു ശേഷം ഇന്നു വൈകുന്നേരമാണ് അവനെ കണ്ടത്.പ്രതീക്ഷയോടെ കാത്തു നിന്ന ശ്യാമിന്റെ
മുഖം മാറുന്നതു പോലും ശ്രദ്ധിക്കാതെ പറയാനുള്ളത് പറഞ്ഞ് പോരുമ്പോൾ ഉള്ളിൽ
ഒരു സങ്കടകടൽ ഇരമ്പുന്നുണ്ടായിരുന്നു.
മുഖം മാറുന്നതു പോലും ശ്രദ്ധിക്കാതെ പറയാനുള്ളത് പറഞ്ഞ് പോരുമ്പോൾ ഉള്ളിൽ
ഒരു സങ്കടകടൽ ഇരമ്പുന്നുണ്ടായിരുന്നു.
''ഇനി ഒരിക്കലും എന്നെ ശല്ല്യം ചെയ്യരുത്''
എന്ന് ശ്യാമിനു മെസ്സേജ് ചെയ്ത ശേഷം ആ നമ്പർ ബ്ലോക്ക് ചെയ്തു.
''അമൃതക്ക് ഇങ്ങനെയാവാനേ കഴിയു. ഈ ലോകത്ത മറ്റേന്തിനേക്കാളും സ്നേഹിക്കുന്നത് എന്റെ കുട്ടികളെയാണ്.ഞാൻ
എന്റെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും ചെയ്താൽ നാളെ ഒരിക്കൽ അത് അവരെ ബാധിച്ചാൽ എനിക്ക് സഹിക്കില്ല.''
എന്റെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും ചെയ്താൽ നാളെ ഒരിക്കൽ അത് അവരെ ബാധിച്ചാൽ എനിക്ക് സഹിക്കില്ല.''
മക്കളെ മറന്ന് സ്വന്തം സുഖം തേടി പോയ
ഒരു അച്ഛന്റെയും അമ്മയുടേയും മകളാണ് ഞാൻ.അതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.അതൊരിക്കലും എന്റെ മക്കൾ
അനുഭവിക്കാനിടവരരുത്.ശ്യാം ഒരു നല്ല മനസ്സിനുടമയാണെന്ന് എനിക്കറിയാം.എന്നോട്
ക്ഷമിക്കു....!!
ഒരു അച്ഛന്റെയും അമ്മയുടേയും മകളാണ് ഞാൻ.അതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.അതൊരിക്കലും എന്റെ മക്കൾ
അനുഭവിക്കാനിടവരരുത്.ശ്യാം ഒരു നല്ല മനസ്സിനുടമയാണെന്ന് എനിക്കറിയാം.എന്നോട്
ക്ഷമിക്കു....!!
മനസ്സിൽ ശ്യാമിനോട് ക്ഷമ ചോദിക്കുമ്പോഴുംഅപ്പുവിന്റേയും ,അമ്മുവിന്റയും പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു അവളുടെ
ചിന്തകളിൽ.
ചിന്തകളിൽ.
വിണ്ണിലും മണ്ണിലും താരങ്ങൾ തെളിയുന്ന ഡിസംബറിന്റെ, കുളിരുള്ള നിശയിലൂടെ ബസ്സ്
മുന്നോട്ട് കുതിച്ചു.
മുന്നോട്ട് കുതിച്ചു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക