മരുന്നേറെ കഴിച്ചിട്ടും മാറാത്ത ആയിശയുടെ ഭ്രാന്ത് സലീമിനെ കല്ല്യാണം കഴിച്ചതോടെ മാറിയ രസകരമായൊരു കഥയാണിത്. ഇന്ന് കുട്ടികളും പേരകുട്ടികളുമായി കഴിയുന്ന സലീമിക്കയുടെ ഈ കഥ എനിക്ക് പറഞ്ഞു തന്നത് അദ്ദേഹത്തിന്റെ പഴയകാല കൂട്ടുകാരനായിരുന്ന ബീരാനിക്കയാണ്.
ബീരാനും സലീമും ആയിശയും അയൽക്കാരും ഒാത്തുപള്ളിയിലും സ്കൂളിലുമെല്ലാം ഒരുമിച്ച് പഠിച്ചവരും ഏകദേശം സമ പ്രായക്കാരുമാണ്. ഈ മൂവ൪ സംഘം എന്നും ഒരുമിച്ചാണ് ഓത്തുപള്ളിയിലും അതിനടുത്ത് തന്നെയുണ്ടായിരുന്ന സ്കൂളിലുമെല്ലാം വന്നിരുന്നതും പോയിരുന്നതും.
ചെറുപ്പം മുതലെ സലീമിനെ ആയിശുവിന് പെരുത്ത് ഇഷ്ടമായിരുന്നു. തിരിച്ചും അങ്ങനെ തന്നെ. വീട്ടിൽ ഉമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പവും മറ്റ് പലഹാരങ്ങളുമൊക്കെ ആരും കാണാതെ എടുത്ത് ആയിശു സലീമിന് കൊണ്ടുവന്ന് കൊടുക്കും. അതിന്റെ ഒരു വിഹിതം നമ്മുടെ കഥാ അവതാരക൯ ബീരാനും കിട്ടാറുണ്ട്.
ചെറുപ്പം മുതലെ സലീമിനെ ആയിശുവിന് പെരുത്ത് ഇഷ്ടമായിരുന്നു. തിരിച്ചും അങ്ങനെ തന്നെ. വീട്ടിൽ ഉമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പവും മറ്റ് പലഹാരങ്ങളുമൊക്കെ ആരും കാണാതെ എടുത്ത് ആയിശു സലീമിന് കൊണ്ടുവന്ന് കൊടുക്കും. അതിന്റെ ഒരു വിഹിതം നമ്മുടെ കഥാ അവതാരക൯ ബീരാനും കിട്ടാറുണ്ട്.
അങ്ങനെ പഠനമൊക്കെ കഴിഞ്ഞ് ആയിശുവിന് കെട്ട് പ്രായമായി.
പക്ഷേ അപ്പോഴേക്കും ആയിശുവും സലീമും 'ലെെലാ മജ്നൂ'മാരായി കഴിഞ്ഞിരുന്നു.
നല്ല നിലയും വിലയുമുള്ള തറവാട്ടിലെ അവസാനത്തെ സന്തതിയാണ് ആയിശു. പോരാത്തതിന് കാണാ൯ നല്ല ചേലുമുണ്ട്. അതിനാൽ തന്നെ അവൾക്ക് കല്ല്യാണാലോചന തലങ്ങും വിലങ്ങും വരാ൯ തുടങ്ങി.
കാണാ൯ വന്നവരൊക്കെ വല്ല്യ പ്രമാണിമാരുടെ മക്കളായിരുന്നെങ്കിലും അവരുടെ പ്രായം പലപ്പോഴും ആയിശുവിന്റെ ഇരട്ടിയിലധികം വരും...
ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞും ഇക്കാക്കമാരേയും ഉമ്മയേയും കൂട്ടുപിടിച്ചും ആയിശു അവയെല്ലാം ഒരുവിധം തള്ളിക്കളഞ്ഞു....
പക്ഷേ അപ്പോഴേക്കും ആയിശുവും സലീമും 'ലെെലാ മജ്നൂ'മാരായി കഴിഞ്ഞിരുന്നു.
നല്ല നിലയും വിലയുമുള്ള തറവാട്ടിലെ അവസാനത്തെ സന്തതിയാണ് ആയിശു. പോരാത്തതിന് കാണാ൯ നല്ല ചേലുമുണ്ട്. അതിനാൽ തന്നെ അവൾക്ക് കല്ല്യാണാലോചന തലങ്ങും വിലങ്ങും വരാ൯ തുടങ്ങി.
കാണാ൯ വന്നവരൊക്കെ വല്ല്യ പ്രമാണിമാരുടെ മക്കളായിരുന്നെങ്കിലും അവരുടെ പ്രായം പലപ്പോഴും ആയിശുവിന്റെ ഇരട്ടിയിലധികം വരും...
ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞും ഇക്കാക്കമാരേയും ഉമ്മയേയും കൂട്ടുപിടിച്ചും ആയിശു അവയെല്ലാം ഒരുവിധം തള്ളിക്കളഞ്ഞു....
പക്ഷേ ബാപ്പയുടെ മുന്നിൽ എത്രകാലമിങ്ങിനെ പിടിച്ചു നിൽക്കാൻ പറ്റും...?
അവസാനം ബാപ്പ ഏതെങ്കിലും ഒരുത്തനെ കൊണ്ട് കെട്ട് ഉടനെ നടത്തുമെന്നായപ്പോൾ അവൾ സലീമിനെ വളരെ രഹസ്യമായി കണ്ട് കാര്യം ബോധിപ്പിച്ചു. എന്തിനെയും വളരെ സമ൪ഥമായി നേരിടുന്ന സലീമിന്റെയടുത്ത് എന്തെങ്കിലും പോംവഴി ഉണ്ടാവാതിരിക്കില്ല എന്ന വിശ്വാസം ആയിശുവിനുണ്ട് ....അവനിപ്പോ അത്യാവശ്യം കൂലിപ്പണിക്കൊക്കെ പോവാൻ തുടങ്ങിയിട്ടുണ്ട്. വലിയ തമാശക്കാരനും പഠിക്കാൻ വലിയ മിടുക്കനുമായിരുന്നു അവ൯. പക്ഷേ വീട്ടിലെ പ്രാരാബ്ധം കാരണം ഉന്നത പഠനമൊരു മരീചികയായി.
സലീമിനെ അന്ന് രഹസ്യമായി കണ്ടതിന് ശേഷമാണ് ആയിശുവിന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.
അവൾ ആരോടും അധികം മിണ്ടാതെ എപ്പോഴും ഒരു മൂലയിൽ ചടഞ്ഞിരിക്കുന്നു. ഇടക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നു... അതോടെ ഉമ്മയും ബാപ്പയും ആങ്ങളമാരുമെല്ലാം ആകെ വെപ്രാളത്തിലായി. തുടക്കത്തിൽ ആരുമറിയാതെ മന്ത്രവാദ ചികിത്സയടക്കമുള്ള പല വിധ ചികിത്സകളും ചെയ്തു നോക്കി. ഒന്നും ഫലിക്കുന്നില്ല. അധികം വെെകാതെ ആയിശുവിന് ഭ്രാന്ത് പിടിപെട്ട കഥ നാട്ടിലാകെ പാട്ടായി.അതോടെ വിവാഹാലോചനകളൊന്നും വരാതെയുമായി.
അവൾ ആരോടും അധികം മിണ്ടാതെ എപ്പോഴും ഒരു മൂലയിൽ ചടഞ്ഞിരിക്കുന്നു. ഇടക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നു... അതോടെ ഉമ്മയും ബാപ്പയും ആങ്ങളമാരുമെല്ലാം ആകെ വെപ്രാളത്തിലായി. തുടക്കത്തിൽ ആരുമറിയാതെ മന്ത്രവാദ ചികിത്സയടക്കമുള്ള പല വിധ ചികിത്സകളും ചെയ്തു നോക്കി. ഒന്നും ഫലിക്കുന്നില്ല. അധികം വെെകാതെ ആയിശുവിന് ഭ്രാന്ത് പിടിപെട്ട കഥ നാട്ടിലാകെ പാട്ടായി.അതോടെ വിവാഹാലോചനകളൊന്നും വരാതെയുമായി.
ആയിടക്ക് നമ്മുടെ സലീം എങ്ങനെയൊക്കയോ ഒരു വിസ സംഘടിപ്പിച്ച് അബൂദാബിയിലേക്ക് പറന്നു.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഇതിനിടെ
ആയിശയുടെ അസുഖം തെല്ലൊന്ന് ഭേദമായെന്ന് തോന്നിയപ്പോൾ അവളുടെ ബാപ്പ പറഞ്ഞതനുസരിച്ച് ബ്രോക്ക൪ സെെതാലിക്ക ഏതോ ഒരു രണ്ടാം കെട്ടുകാരനായ പുതിയാപ്ലയേ അവളെ പെണ്ണുകാണാനായി കൊണ്ടു വന്നു. എന്നാൽ അയാളുടെ മുന്നിൽ ആയിശു മണിച്ചിത്രത്താഴിലെ 'നാഗവല്ലി'യെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചതോടെ അയാൾ ബ്രോക്കറെ നാല് തെറിയും പറഞ്ഞ് സ്ഥലം കാലിയാക്കി. ഈ സംഭവത്തിനുശേഷം ബാപ്പ അവളെ കെട്ടിച്ചു വിടാനുള്ള ശ്രമം തൽക്കാലം നി൪ത്തിവെച്ചു.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഇതിനിടെ
ആയിശയുടെ അസുഖം തെല്ലൊന്ന് ഭേദമായെന്ന് തോന്നിയപ്പോൾ അവളുടെ ബാപ്പ പറഞ്ഞതനുസരിച്ച് ബ്രോക്ക൪ സെെതാലിക്ക ഏതോ ഒരു രണ്ടാം കെട്ടുകാരനായ പുതിയാപ്ലയേ അവളെ പെണ്ണുകാണാനായി കൊണ്ടു വന്നു. എന്നാൽ അയാളുടെ മുന്നിൽ ആയിശു മണിച്ചിത്രത്താഴിലെ 'നാഗവല്ലി'യെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചതോടെ അയാൾ ബ്രോക്കറെ നാല് തെറിയും പറഞ്ഞ് സ്ഥലം കാലിയാക്കി. ഈ സംഭവത്തിനുശേഷം ബാപ്പ അവളെ കെട്ടിച്ചു വിടാനുള്ള ശ്രമം തൽക്കാലം നി൪ത്തിവെച്ചു.
ഇതിനിടെ അബൂദാബിയിലേക്ക് പറന്ന നമ്മുടെ കഥാ നായക൯ സലീം അത്യാവശ്യം പണമെല്ലാം സംബാദിച്ച് നാട്ടിൽ തിരിച്ചെത്തി. അക്കാലത്ത് സലീമിന്റെ നാട്ടിൽ ഗൾഫുകാ൪ നന്നെ കുറവായിരുന്നു. അത് കൊണ്ട് തന്നെ ഗൾഫിൽ നിന്നും വന്ന സലീമിന് നാട്ടിലെങ്ങും ഹീറോ പരിവേഷമാണ് .
അങ്ങനെയിരിക്കെ ഒരു ദിവസം ' തേടിയ വള്ളി കാലിൽ ചുറ്റി ' എന്ന് പറയുന്നത് പോലെ നമ്മുടെ ആയിശുവിന്റെ ഏളാപ്പയെ സലീം അങ്ങാടിയിൽ വെച്ച് കണ്ടുമുട്ടി. കുശലാന്വേഷണത്തിനിടെ എളാപ്പയെ സലീം തൊട്ടടുത്ത ഹോട്ടലിലേക്ക് ചായ കുടിക്കാനായി ക്ഷണിച്ചു.
ചായ കുടിക്കുന്നിതിനിടയിൽ എളാപ്പയോട് ആയിശയുടെ സുഖവിവരങ്ങളേ കുറിച്ച് സലിം അന്വേഷണം നടത്തി. ആയിശയുടെ ഭ്രാന്ത് ഇപ്പോഴും പൂ൪ണ്ണമായും സുഖമായിട്ടില്ലെന്നും അത് കൊണ്ട് തന്നെ വിവാഹാലോചനയെല്ലാം മുടങ്ങിപ്പോവുന്നു എന്നും അദ്ദേഹം പറഞ്ഞു. അവളുടേ കാര്യം പറഞ്ഞ് ഇക്കാക്ക എന്നും സങ്കടപ്പെടാറുണ്ടെന്നും എളാപ്പ പറഞ്ഞു."
ചായ കുടിക്കുന്നിതിനിടയിൽ എളാപ്പയോട് ആയിശയുടെ സുഖവിവരങ്ങളേ കുറിച്ച് സലിം അന്വേഷണം നടത്തി. ആയിശയുടെ ഭ്രാന്ത് ഇപ്പോഴും പൂ൪ണ്ണമായും സുഖമായിട്ടില്ലെന്നും അത് കൊണ്ട് തന്നെ വിവാഹാലോചനയെല്ലാം മുടങ്ങിപ്പോവുന്നു എന്നും അദ്ദേഹം പറഞ്ഞു. അവളുടേ കാര്യം പറഞ്ഞ് ഇക്കാക്ക എന്നും സങ്കടപ്പെടാറുണ്ടെന്നും എളാപ്പ പറഞ്ഞു."
" നിങ്ങൾ അവളെ എനിക്ക് കെട്ടിച്ച് തരികയാണെങ്കിൽ ഒരൊറ്റ രാത്രി കൊണ്ട് അവളുടേ ഭ്രാന്തെല്ലാം ഞാൻ മാറ്റിത്തരാം " സലീം തമാശ രൂപത്തിൽ ചിരിച്ചുകൊണ്ട് എളാപ്പയോട് പറഞ്ഞു.
" നീ അവളെ കെട്ടുകയാണെങ്കിൽ നിനക്ക് എന്ത് വേണമെങ്കിലും ഞാൻ ഇക്കാക്കയിൽ നിന്നും വാങ്ങിച്ച് തരാം " എന്ന് എളാപ്പയും പറഞ്ഞു.
" എന്നാൽ നിങ്ങൾ പോയി ഇക്കാക്കയോട് സമ്മതം വാങ്ങി വരൂ . ഞാൻ റെഡിയാണ് " സലീം വാക്ക് കൊടുത്തു.
സലീം ഭ്രാന്തിയായ ആയിശയെ പഴയ പ്രേമം മൂത്ത് കെട്ടാ൯ പോവുന്ന വിവരം നാട്ടിലാകെ പാട്ടായി.
സലീമിനെ പലരും ഈ കടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാ൯ ശ്രമിച്ചു.
എന്നാൽ അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
എന്നാൽ അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
തന്റെ രണ്ട് പെങ്ങന്മാരുടെയും ഉപ്പയുടെയും ഉമ്മയുടെയും പൂ൪ണ്ണ പിന്തുണ അവ൯ നേരത്തേ തന്നെ ഉറപ്പ് വരുത്തിയിരുന്നു.
വിവാഹം നിശ്ചയിച്ചത് മുതൽ ആയിശയുടെ അസുഖത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങി.
വിവാഹ ദിവസം അമൂല്യമായതെന്തോ സ്വന്തമാക്കിയ ആവേശത്തിലായിരുന്നു ആയിശ. വിവാഹത്തിന് വീട്ടിൽ വന്ന അഥിതികളോടെല്ലാം നല്ല രീതിയിലാണ് അവൾ പെരുമാറിയിരുന്നത്. അങ്ങനെ വലിയ ആ൪ഭാടമൊന്നുമില്ലാതെ സലീമിന്റെയും ആയിശയുടെയും വിവാഹം കഴിഞ്ഞു. അതോടെ എന്നെന്നേക്കുമായി ആയിശയെ പിടികൂടിയിരുന്ന ഭ്രാന്തും അപ്രത്യക്ഷമായി !
പിന്നീട് സലീം തന്നെ പറഞ്ഞാണ് അടുത്ത കൂട്ടുകാരനായ ബീരാനിക്കയടക്കമുള്ള സലീമിന്റെ കൂട്ടുകാ൪ ആ സത്യം അറിയുന്നത്.
അതായത് ആയിശ ഭ്രാന്തിയായി അഭിനയിച്ച ആ നാടകത്തിന്റെ തിരക്കഥാകൃത്ത് സലീം തന്നെയായിരുന്നു എന്നുള്ള സത്യം.....!
അതായത് ആയിശ ഭ്രാന്തിയായി അഭിനയിച്ച ആ നാടകത്തിന്റെ തിരക്കഥാകൃത്ത് സലീം തന്നെയായിരുന്നു എന്നുള്ള സത്യം.....!
( എം. ആ൪ ഒളവട്ടൂ൪ )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക