അന്ന് സ്കൂൾ ഹാളിൽ ഒരു സെമിനാർ നടക്കുകയായിരുന്നു.... വേദിയിലിരിക്കുന്ന പ്ലസ് ടു കുട്ടികളെ നോക്കി അദ്ധ്യാപകൻ ഒരു ചോദ്യം ചോദിച്ചു.. പക്ഷേ വേദി നിശബദമാ യിരുന്നു..പെട്ടെന്നാണ് ഉത്തരവുമായി അവൻ ചാടി എണീറ്റത്...അദ്ധ്യാപകന്റെ അഭിനന്ദനത്തോടൊപ്പം പുറകിലെ ബഞ്ചുകളിൽ നിന്ന് കൂട്ടച്ചിരി മുഴങ്ങി.. "എടാ നിന്റെ പാന്റ്സിന്റെ പുറകുവശം കീറി പോയി. ". ആരോ പറഞ്ഞു... അത് അവനെ വളരെയധികം വേദനിപ്പിച്ചു..പാന്റ്സിന്റെ പുറകുവശം പൊത്തി പിടിച്ച് വീട്ടിലെത്തി.. എങ്ങനെ പുതിയ പാന്റ്സ് തയ്പിക്കാൻ അമ്മയോട് പറയും?അച്ഛന് മരുന്നു വാങ്ങാൻ തന്നെ പണമില്ല.... കുടുക്ക പൊട്ടിച്ച് കിട്ടിയ ചില്ലറ തയ്യൽക്കാരന് നീട്ടി ."ഇതൊന്നു ശരിയാക്കി താ" ...."കുഞ്ഞേ വർഷം രണ്ടായില്ലേ?ഇനി ഇത് ഈട് നിക്കില്ല. ഒപ്പിച്ചു തരാം. എന്നാലും തയ്ച്ച പാട് കാണും." ...തയ്യൽക്കാരൻ കൂലി വാങ്ങിക്കാൻ കൂട്ടാക്കിയില്ല.....പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ 'നിക്കറു കീറി ' എന്ന ഇരട്ടപ്പേർ വിളിച്ച് കൂട്ടുകാർ ആനന്ദിക്കുന്നുണ്ടായിരുന്നു... വിഷമിച്ച് ക്ലാസ്സിന്റെ ഒരു മൂലയിൽ ഇരുന്നപ്പോഴാണ് അവൾ ഒരു തുണി പൊതിയുമായി എത്തിയത്..... "എന്റെ ചേട്ടന്റെ പാൻറ്റ് സാ. ഇതെടുത്തോളൂ" ...രണ്ട് വർഷം മുമ്പ് അവളുടെ ചേട്ടൻ ഒരു അപകടത്തിൽ മരിച്ചിരുന്നു. അവൾ പാവനമായി സൂക്ഷിച്ച ആ പാന്റ്സ് ആണ് തനിക്ക് നീട്ടിയിരിക്കുന്നത്...വേറെ ഒന്നും ആലോചിക്കാതെ അവൻ അത് വാങ്ങി... അന്ന് മുതൽ അവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി.. പിന്നീട് വർഷങ്ങൾക്കു ശേഷം അവളെ കാണുന്നത് അവൻ ജോലി ചെയ്യുന്ന പഞ്ചായത്ത് ഓഫീസിൽ വച്ചാണ്...ഒക്കത്ത് ഒരു കൊച്ചു കുട്ടിയും കയ്യിൽ ഒരു വിധവാ പെൻഷനുള്ള അപേക്ഷയുമായി വന്ന അവളെ അവന് പെട്ടെന്ന് മനസ്സിലായില്ല. അത്രയ്ക്ക് മാറിപ്പോയി അവൾ... ഭർത്താവിന്റെ ചികിത്സയ്ക്കായി എല്ലാം നഷ്ടപ്പെട്ട് കടം മാത്രം ബാക്കിയായി. "എനിക്ക് ഈ പെൻഷൻ കിട്ടിയാൽ അത്രേം ഒരു ആശ്വാസമാണ് " അവളുടെ കണ്ണുകൾ തുളുമ്പി... അപേക്ഷ മേശ പുറത്ത് വച്ച് അവൾ നടന്നു നീങ്ങുമ്പോൾ അയാൾ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു...... ~ ~ ഹരിമേനോൻ ~ ~ ~
~~ അവളെ കാണുമ്പോൾ ~ ~ ~
അന്ന് സ്കൂൾ ഹാളിൽ ഒരു സെമിനാർ നടക്കുകയായിരുന്നു.... വേദിയിലിരിക്കുന്ന പ്ലസ് ടു കുട്ടികളെ നോക്കി അദ്ധ്യാപകൻ ഒരു ചോദ്യം ചോദിച്ചു.. പക്ഷേ വേദി നിശബദമാ യിരുന്നു..പെട്ടെന്നാണ് ഉത്തരവുമായി അവൻ ചാടി എണീറ്റത്...അദ്ധ്യാപകന്റെ അഭിനന്ദനത്തോടൊപ്പം പുറകിലെ ബഞ്ചുകളിൽ നിന്ന് കൂട്ടച്ചിരി മുഴങ്ങി.. "എടാ നിന്റെ പാന്റ്സിന്റെ പുറകുവശം കീറി പോയി. ". ആരോ പറഞ്ഞു... അത് അവനെ വളരെയധികം വേദനിപ്പിച്ചു..പാന്റ്സിന്റെ പുറകുവശം പൊത്തി പിടിച്ച് വീട്ടിലെത്തി.. എങ്ങനെ പുതിയ പാന്റ്സ് തയ്പിക്കാൻ അമ്മയോട് പറയും?അച്ഛന് മരുന്നു വാങ്ങാൻ തന്നെ പണമില്ല.... കുടുക്ക പൊട്ടിച്ച് കിട്ടിയ ചില്ലറ തയ്യൽക്കാരന് നീട്ടി ."ഇതൊന്നു ശരിയാക്കി താ" ...."കുഞ്ഞേ വർഷം രണ്ടായില്ലേ?ഇനി ഇത് ഈട് നിക്കില്ല. ഒപ്പിച്ചു തരാം. എന്നാലും തയ്ച്ച പാട് കാണും." ...തയ്യൽക്കാരൻ കൂലി വാങ്ങിക്കാൻ കൂട്ടാക്കിയില്ല.....പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ 'നിക്കറു കീറി ' എന്ന ഇരട്ടപ്പേർ വിളിച്ച് കൂട്ടുകാർ ആനന്ദിക്കുന്നുണ്ടായിരുന്നു... വിഷമിച്ച് ക്ലാസ്സിന്റെ ഒരു മൂലയിൽ ഇരുന്നപ്പോഴാണ് അവൾ ഒരു തുണി പൊതിയുമായി എത്തിയത്..... "എന്റെ ചേട്ടന്റെ പാൻറ്റ് സാ. ഇതെടുത്തോളൂ" ...രണ്ട് വർഷം മുമ്പ് അവളുടെ ചേട്ടൻ ഒരു അപകടത്തിൽ മരിച്ചിരുന്നു. അവൾ പാവനമായി സൂക്ഷിച്ച ആ പാന്റ്സ് ആണ് തനിക്ക് നീട്ടിയിരിക്കുന്നത്...വേറെ ഒന്നും ആലോചിക്കാതെ അവൻ അത് വാങ്ങി... അന്ന് മുതൽ അവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി.. പിന്നീട് വർഷങ്ങൾക്കു ശേഷം അവളെ കാണുന്നത് അവൻ ജോലി ചെയ്യുന്ന പഞ്ചായത്ത് ഓഫീസിൽ വച്ചാണ്...ഒക്കത്ത് ഒരു കൊച്ചു കുട്ടിയും കയ്യിൽ ഒരു വിധവാ പെൻഷനുള്ള അപേക്ഷയുമായി വന്ന അവളെ അവന് പെട്ടെന്ന് മനസ്സിലായില്ല. അത്രയ്ക്ക് മാറിപ്പോയി അവൾ... ഭർത്താവിന്റെ ചികിത്സയ്ക്കായി എല്ലാം നഷ്ടപ്പെട്ട് കടം മാത്രം ബാക്കിയായി. "എനിക്ക് ഈ പെൻഷൻ കിട്ടിയാൽ അത്രേം ഒരു ആശ്വാസമാണ് " അവളുടെ കണ്ണുകൾ തുളുമ്പി... അപേക്ഷ മേശ പുറത്ത് വച്ച് അവൾ നടന്നു നീങ്ങുമ്പോൾ അയാൾ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു...... ~ ~ ഹരിമേനോൻ ~ ~ ~
0
Subscribe to:
Post Comments (Atom)
both, mystorymag

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക