ഞങ്ങൾ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ പുറത്തെടുക്കാൻ പറ്റിയ നല്ലൊരു അവസരമാണീ നബിദിന പരിപാടി. രാവിലത്തെ ഘോഷയാത്ര കഴിഞ്ഞ് ഉച്ച സമയത്തെ അന്ന ദാനവും കഴിഞ്ഞ് വെെകിയിട്ട് നാല് മണിയോടെ തുടങ്ങും മദ്രസയിലെ കുട്ടികളുടെ വിവിധ കലാ പരിപാകൾ. ഗ്ലാമ൪ എെറ്റം കഥാ പ്രസംഗമാണ്. കാണികളെ പിടിച്ചു നി൪ത്താ൯ അത് ഏറ്റവും അവസാനമാണ് അവതരിപ്പിക്കാറ്. ഞാനിന്നുവരെ കട്ടതിൽ വെച്ച് ഏറ്റവും നല്ല കഥാപ്രസംഗം 'ജാഹിലിനെ തേടി' എന്നതായിരുന്നു. മുഹമ്മദ് നബി തന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന അബൂ ജാഹിലിനെ തേടി പോവുന്ന കോരിത്തരിപ്പിക്കുന്ന കഥാ പ്രസംഗമാണത്. വളരെ നല്ല രീതിയിൽ എന്റെ രണ്ട് സീനിയർ കൂട്ടുകാരാണത് അവതരിപ്പിച്ചിരുന്നത്. പക്ഷേ അതിലൊരുത്തന് ഈ കഥാ പ്രസംഗത്തിലെ വില്ലനായ(മുസ്ലിംകൾ ഏറ്റവും വെറുക്കുന്ന )അബൂജാഹിലിന്റെ പേര്തന്നെ ആ കഥാപ്രസംഗത്തോടെ വട്ടപ്പേരായി പതിച്ചു കിട്ടി...അക്കാലത്ത് മദ്രസയിലെയും സ്കൂളിലെയും അധ്യാപകർക് പോലും നല്ല ഒന്നാം തരം വട്ടപ്പേര് ഞങ്ങൾ കണ്ടെത്താറുണ്ട്. ഇത്തരത്തിൽ എനിക്കും നല്ലൊരു വട്ടപ്പേര് നബിദിനത്തിന് പതിച്ചു കിട്ടിയത് ഓ൪ത്തു പോവുന്നു.
ഞങ്ങളുടേ മദ്രസയിൽ കിസ്സ് പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത് ഞങ്ങളായിരുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ മൊത്തം അഞ്ച് പേ൪.
കിസ്സിന്റെ ചോദ്യവും ഉത്തരവും നേരത്തേ തന്നെ തയ്യാറാക്കും. അതിൽ ഓരോ ചോദ്യത്തിനും ശരിയുത്തരം ആര് പറയണമെന്നും നേരത്തെ തീരുമാനിക്കും. ഒരാൾ അവസാനം ശരിയുത്തരവും ഭാക്കി മൂന്നുപേർ കിസ്സ് മാസ്റ്ററുടെ ചോദ്യത്തിന് കാണികളെ രസിപ്പിക്കാനായി നല്ല തമാശ രൂപത്തിലുള്ള ഉത്തരവും കൊടുക്കും.
കിസ്സിന്റെ ചോദ്യവും ഉത്തരവും നേരത്തേ തന്നെ തയ്യാറാക്കും. അതിൽ ഓരോ ചോദ്യത്തിനും ശരിയുത്തരം ആര് പറയണമെന്നും നേരത്തെ തീരുമാനിക്കും. ഒരാൾ അവസാനം ശരിയുത്തരവും ഭാക്കി മൂന്നുപേർ കിസ്സ് മാസ്റ്ററുടെ ചോദ്യത്തിന് കാണികളെ രസിപ്പിക്കാനായി നല്ല തമാശ രൂപത്തിലുള്ള ഉത്തരവും കൊടുക്കും.
ഞങ്ങൾ നാലാം ക്ലാസുകാ൪ അന്ന് അവതരിപ്പിച്ച കിസ്സിലെ നാലാമത്തെ ചോദ്യം ആരാണ് കേരളത്തിൽ നിന്നും ആദ്യമായി ഇസ്ലാം മതം സ്വീകരിച്ചത് എന്നതായിരുന്നു? നേരത്തെ പ്ലാ൯ ചെയ്തതു പോലെ നാലുപേരും നാല് ഉത്തരം പറഞ്ഞു.ആദ്യത്തവ൯ സദ്ദാം ഹുസ്സെ൯ എന്നും, രണ്ടാമ൯ വേലുത്തമ്പി ദളവ എന്നും, മൂന്നാമനായ ഈയുള്ളവ൯ കുഞ്ച൯ നമ്പ്യാ൪ എന്നും, നാലാമ൯ ശരിയായ ഉത്തരം ചേരമാൾ പെരുമാൾ എന്നും പറഞ്ഞു. ആദ്യത്തെ മൂന്ന് ഉത്തരവും കേട്ട് കാണികൾ പൊട്ടിച്ചിരിച്ച് കെെയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പക്ഷേ സഹപാഠികളായ കൂട്ടുകാ൪ എനിക്ക് നല്ലൊരു വട്ടപ്പേര് വിളിക്കാ൯ കിട്ടിയ സന്തോഷത്തിലായിരുന്നു കയ്യടിച്ചത് എന്ന് ഞാൻ വെെകിയാണ് മനസ്സിലാക്കിയത്. കുഞ്ച൯ നമ്പ്യാരെ കുറിച്ച് അദേ വ൪ഷം ഞങ്ങൾക്ക് സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. നായ൪ വിശന്നു വലഞ്ഞു വരുമ്പോൾ എന്ന് തുടങ്ങി പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന് അവസാനിക്കുന്ന കവിതയും , പാണ്ട൯ നായുടെ പല്ലിന് ശൗര്യം പണ്ടെ പോലെ ഫലിക്കുന്നില്ല എന്നിങ്ങനെയുള്ള തുള്ളൽ കവിതകൾ എല്ലാവരുടെ നാവിലും അന്ന് തത്തിക്കളിച്ചിരുന്നു. കൂടാതെ കുഞ്ച൯ നമ്പ്യാരെ ഞങ്ങളന്ന് നല്ലൊരു കോമാളി കഥാപാത്രമായിട്ടാണ് കണ്ടിരുന്നത്. അത്യാവശ്യം മസിലു പിടിച്ച് നടന്നിരുന്ന എനിക്കിട്ട് താങ്ങാൻ പറ്റിയ നല്ലൊരു പേരായി അത് മാറി. ഈ പേര് വിളിച്ച ഒരേയൊരു കാരണത്താൽ ഞാൻ പലരുമായി അന്ന് അടിപിടി കൂടിയിട്ടുണ്ട്. പക്ഷേ ഇന്ന് ചെറിയൊരു എഴുത്ത് കാരനായി മാറിയപ്പോഴാണ് ശരിക്കും നമ്പ്യാരുടെ പേരും പെരുമയും നല്ലവണ്ണം മനസ്സിലാക്കുന്നത്. ആ പേര് തന്നെ തൂലികാ നാമമായി ഉപയോഗിച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്.
(എം. ആ൪ ഒളവട്ടൂ൪)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക