
കായൽ മണൽ നിറഞ്ഞ വഴിയോരങ്ങൾ. അടുത്തടുത്തുള്ള വീടുകൾ. കൊന്നകൾ വളർന്നു നിൽക്കുന്ന വേലികൾക്കിടയിലെ ഗ്യാപ്പുകൾ ചാക്കുകൾ കൊണ്ടും നീലപടതകൾ കൊണ്ടുംമറച്ചിരിക്കുന്നു.ഇത് നാരങ്ങതുരത്ത് എന്ന ലക്ഷം വീട് കോളനി..
കായൽ കാറ്റിലലിഞ്ഞൊരു സൈക്കിൾ ബെല്ലടിനാദം. അമ്പിളി സൈക്കിൾ ചവുട്ടി വരുന്നതാണ്.ഈ കാഴ്ച്ച നാരങ്ങതുരുത്തിന്റെ പ്രധാന കാഴ്ചകളിൽ ഒന്നാണ്. ഇതിലെന്താണിത്ര കാഴ്ച്ചയെന്നല്ലെ.. മൂന്നടി മാത്രം പൊക്കമുള്ള അച്ഛനെയും മുന്നിലിരുത്തിയാണ് അവളെന്നും സൈക്കിൾ ചവുട്ടി സ്കൂളിലേക്ക് പോകുന്നത്.കോളനിയിലെ എല്ലാവർക്കും പ്രിയപ്പെട്ടവരാണ് കുള്ളനായ കുഞ്ഞുണ്ണിയെയും മകൾ അമ്പിളിയെയും.
പതിവുപോലെ അമ്പിളി സൈക്കിൾ നിർത്തി.
പതിവുപോലെ അമ്പിളി സൈക്കിൾ നിർത്തി.
"കുഞ്ഞുണ്ണിസ് പപ്പടം "എന്ന ബോർഡു വെച്ച കടയുടെ മുന്നിൽ. ഇതാണ് കുഞ്ഞുണ്ണിയുടെ ജീവിതമാർഗ്ഗം.അച്ഛനെയെടുത്ത് താഴെ നിർത്തി.. അവൾ സൈക്കിൾ സ്റ്റാൻഡിൽ വെച്ചതിനു ശേഷം നീട്ടി വിളിച്ചു..
"ശാന്തേയേടത്തിയെ."
ആ വിളി കേട്ടുകൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ ശാന്തയേടത്തി പുറത്തേക്കിറങ്ങി വന്നു.കൂടെ മമ്മുട്ടി സാബുവും. ഇവരാണ് കുഞ്ഞുണ്ണിയുടെ കടയുടെ മേൽനോട്ടക്കാര്.ശാന്തേടത്തി ഇവരുടെ അയൽവാസിയും കൂടിയാണ്.കടയുടെ പിന്നിലാണ് പപ്പടമുണ്ടാക്കുന്നത്. അവിടെത്തെ പണിക്കാരെ നിയന്ത്രിക്കുന്നത് മമ്മുട്ടി സാബുവാണ്. അയാൾ മമ്മുട്ടിയുടെ കടുത്ത ആരാധകനാണ്. അതു കൊണ്ട് നാട്ടുകാര് വിളിക്കുന്നതിങ്ങിനെയാണ്..
കുഞ്ഞുണ്ണിയുടെ ഈ സ്ഥാപനം കാരണം കുറച്ചു പേർക്കൊരു വരുമാനമാർഗം കൂടിയാണ്.ഒരുപാട് കഷ്ടപ്പെട്ടാണ് കുഞ്ഞുണ്ണീ ഈ സ്ഥാപനം വളർത്തിയെടുത്തത്. കുഞ്ഞുണ്ണിയുടെ പപ്പടം എല്ലാവർക്കും ഭയകര ഇഷ്ടമാണ്. നല്ല തനി നാടൻ പപ്പടം..
"ശാന്തേയേടത്തിയെ."
ആ വിളി കേട്ടുകൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ ശാന്തയേടത്തി പുറത്തേക്കിറങ്ങി വന്നു.കൂടെ മമ്മുട്ടി സാബുവും. ഇവരാണ് കുഞ്ഞുണ്ണിയുടെ കടയുടെ മേൽനോട്ടക്കാര്.ശാന്തേടത്തി ഇവരുടെ അയൽവാസിയും കൂടിയാണ്.കടയുടെ പിന്നിലാണ് പപ്പടമുണ്ടാക്കുന്നത്. അവിടെത്തെ പണിക്കാരെ നിയന്ത്രിക്കുന്നത് മമ്മുട്ടി സാബുവാണ്. അയാൾ മമ്മുട്ടിയുടെ കടുത്ത ആരാധകനാണ്. അതു കൊണ്ട് നാട്ടുകാര് വിളിക്കുന്നതിങ്ങിനെയാണ്..
കുഞ്ഞുണ്ണിയുടെ ഈ സ്ഥാപനം കാരണം കുറച്ചു പേർക്കൊരു വരുമാനമാർഗം കൂടിയാണ്.ഒരുപാട് കഷ്ടപ്പെട്ടാണ് കുഞ്ഞുണ്ണീ ഈ സ്ഥാപനം വളർത്തിയെടുത്തത്. കുഞ്ഞുണ്ണിയുടെ പപ്പടം എല്ലാവർക്കും ഭയകര ഇഷ്ടമാണ്. നല്ല തനി നാടൻ പപ്പടം..
ശാന്തേടത്തി കുഞ്ഞുണ്ണിയെ എടുത്ത് കടയിലേക്ക് കേറുമ്പോൾ അമ്പിളി പറഞ്ഞു..
"അച്ഛാ ഇന്ന് ഉച്ചക്ക് സ്കൂളിലേക്ക് വരണം. എന്നും ശാന്തേടത്തിയെ പറഞ്ഞു വിടുംപോലെയാകരുത്.. ഉറപ്പായിട്ടും വരണം ഇല്ലേൽ ഈ മോള് സ്കൂളിൽ തന്നെയിരിക്കും."
അതും പറഞ്ഞവൾ സൈക്കിൾ ചവുട്ടി പോയി..
"അച്ഛാ ഇന്ന് ഉച്ചക്ക് സ്കൂളിലേക്ക് വരണം. എന്നും ശാന്തേടത്തിയെ പറഞ്ഞു വിടുംപോലെയാകരുത്.. ഉറപ്പായിട്ടും വരണം ഇല്ലേൽ ഈ മോള് സ്കൂളിൽ തന്നെയിരിക്കും."
അതും പറഞ്ഞവൾ സൈക്കിൾ ചവുട്ടി പോയി..
മകൾ പറഞ്ഞതു കേട്ടപ്പോൾ കുഞ്ഞുണ്ണിയുടെ മുഖം വാടി.
അത് മനസ്സിലാക്കിയ ശാന്തേടത്തി കുഞ്ഞുണ്ണിയെ കസാരയിലേക്കിരുത്തി കൊണ്ട് പറഞ്ഞു..
"കുഞ്ഞുവെ... അവളൊരിക്കലും ഇത്ര തറപ്പിച്ചു പറഞ്ഞട്ടില്ലാ നിന്നോട് സ്കൂളിൽ ചെല്ലാൻ. ഇത്തവണ അവൾ യുവജനോത്സത്തിന് ഏറ്റവും കൂടുതൽ പോയിന്റ് നേടി സ്കൂളിന് അഭിമാനമായിരിക്കുകയാണ്. അവളെയും മറ്റു കുട്ടികളെയും ആദരിക്കുന്ന ആ ചടങ്ങിൽ നീ പോകണം"
അത് മനസ്സിലാക്കിയ ശാന്തേടത്തി കുഞ്ഞുണ്ണിയെ കസാരയിലേക്കിരുത്തി കൊണ്ട് പറഞ്ഞു..
"കുഞ്ഞുവെ... അവളൊരിക്കലും ഇത്ര തറപ്പിച്ചു പറഞ്ഞട്ടില്ലാ നിന്നോട് സ്കൂളിൽ ചെല്ലാൻ. ഇത്തവണ അവൾ യുവജനോത്സത്തിന് ഏറ്റവും കൂടുതൽ പോയിന്റ് നേടി സ്കൂളിന് അഭിമാനമായിരിക്കുകയാണ്. അവളെയും മറ്റു കുട്ടികളെയും ആദരിക്കുന്ന ആ ചടങ്ങിൽ നീ പോകണം"
ദു:ഖം നിറഞ്ഞ മൗനത്തെ മുറിച്ചു കൊണ്ട് കുഞ്ഞുണ്ണി പറഞ്ഞു.
"അത് ശരിയാകത്തില്ലാ എട്ടത്തി...
എന്റെ ഈ രൂപം അവൾക്കൊരു അപമാനമാകും.അവളുടെ സഹപാഠികൾ അവളെ കളിയാക്കും.ന്റെ കുട്ടിക്കത് താങ്ങാൻ കഴിഞ്ഞെന്നു വരില്ലാ..
എന്നെയൊരു പക്ഷേ അവൾ വെറുത്താലോ."
"അത് ശരിയാകത്തില്ലാ എട്ടത്തി...
എന്റെ ഈ രൂപം അവൾക്കൊരു അപമാനമാകും.അവളുടെ സഹപാഠികൾ അവളെ കളിയാക്കും.ന്റെ കുട്ടിക്കത് താങ്ങാൻ കഴിഞ്ഞെന്നു വരില്ലാ..
എന്നെയൊരു പക്ഷേ അവൾ വെറുത്താലോ."
അതു കേട്ട് ശാന്തേടത്തി പറഞ്ഞു.
"അത് നിന്റെ തോന്നലാണ് കുഞ്ഞു. ഇവിടെയുള്ളവർ നിങ്ങളെ സ്നേഹിക്കുന്നില്ലെ? അതുപോലെ ഇതും...
നിന്റെ കൂടെ ഞങ്ങളും വരുന്നില്ലെ
പിന്നെന്താണ്...."
"അത് നിന്റെ തോന്നലാണ് കുഞ്ഞു. ഇവിടെയുള്ളവർ നിങ്ങളെ സ്നേഹിക്കുന്നില്ലെ? അതുപോലെ ഇതും...
നിന്റെ കൂടെ ഞങ്ങളും വരുന്നില്ലെ
പിന്നെന്താണ്...."
അയാളുടെ മനസ്സ് അസ്വസ്ഥമാകുകയാണ്..
ഹൃദയത്തിലാരോ മുള്ളു കൊണ്ട് കുത്തുന്ന വേദന. സ്കൂളിലെ ഏതാവശ്യത്തിനും ശാന്തേടത്തിയേയാണ് പറഞ്ഞു വിടുന്നത്.. അമ്മയില്ലാത്ത കുറവ് കൂടുതലും എട്ടത്തിയാണ് പരിഹരിക്കുന്നത്.. ന്റെ മകൾ എന്റെ ശ്വാസമാണ്. അവൾ നാണം കെടുമോ?
ചിന്തകൾ നൂൽ പൊട്ടിയ പട്ടംപോലെ ഏതോ കാറ്റിന് അടിമയായിരിക്കുന്നു.
ഹൃദയത്തിലാരോ മുള്ളു കൊണ്ട് കുത്തുന്ന വേദന. സ്കൂളിലെ ഏതാവശ്യത്തിനും ശാന്തേടത്തിയേയാണ് പറഞ്ഞു വിടുന്നത്.. അമ്മയില്ലാത്ത കുറവ് കൂടുതലും എട്ടത്തിയാണ് പരിഹരിക്കുന്നത്.. ന്റെ മകൾ എന്റെ ശ്വാസമാണ്. അവൾ നാണം കെടുമോ?
ചിന്തകൾ നൂൽ പൊട്ടിയ പട്ടംപോലെ ഏതോ കാറ്റിന് അടിമയായിരിക്കുന്നു.
അലങ്കരിച്ച സ്കൂൾ മൈതാനം..
ആ വലിയ സ്റ്റേജിനു മുന്നിലെ നീണ്ട സദസിലൊരു മൂലയിൽ ആരും ശ്രദ്ധിക്കപ്പെടാതെ അയാൾ ഇരിക്കുകയാണ്. ഓരോ നിമിഷവും വല്ലാത്ത ഹൃദയമിടിപ്പുകളിലൂടെയാണ് കടന്നു പോകുന്നത്.. അതാ മകൾ സ്‌റ്റേജിലേക്ക് കയറുന്നു. നിലച്ച കൈയ്യടി ശബ്ദത്തിനു ശേഷം മകൾ..
ആ വലിയ സ്റ്റേജിനു മുന്നിലെ നീണ്ട സദസിലൊരു മൂലയിൽ ആരും ശ്രദ്ധിക്കപ്പെടാതെ അയാൾ ഇരിക്കുകയാണ്. ഓരോ നിമിഷവും വല്ലാത്ത ഹൃദയമിടിപ്പുകളിലൂടെയാണ് കടന്നു പോകുന്നത്.. അതാ മകൾ സ്‌റ്റേജിലേക്ക് കയറുന്നു. നിലച്ച കൈയ്യടി ശബ്ദത്തിനു ശേഷം മകൾ..
"എനിക്കിന്ന് ഈ സമ്മാനം എന്റെ അച്ഛന്റെ കൂടെ ഈ വേദിയിൽ നിന്ന് വാങ്ങണം. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം..
പല സദസുകളിലും പലയിടങ്ങളിലും എന്നെ തനിച്ചാക്കി അച്ഛൻ ഒളിച്ചു നിന്നു. കാരണം അച്ഛന് പൊക്കം കുറവാണ്.ഒരു കുള്ളന്റെ മകളായ് ഞാൻ മറ്റുള്ളവരുടെ മുന്നിൽ അറിയാപ്പെടാതിരിക്കാൻ. ഞാനൊരു പരിഹാസ കഥാപാത്രമാകാതിരിക്കാൻ."
അവളുടെ തൊണ്ടയിടറി.മിഴികളിലൊരു നനവ്..
പല സദസുകളിലും പലയിടങ്ങളിലും എന്നെ തനിച്ചാക്കി അച്ഛൻ ഒളിച്ചു നിന്നു. കാരണം അച്ഛന് പൊക്കം കുറവാണ്.ഒരു കുള്ളന്റെ മകളായ് ഞാൻ മറ്റുള്ളവരുടെ മുന്നിൽ അറിയാപ്പെടാതിരിക്കാൻ. ഞാനൊരു പരിഹാസ കഥാപാത്രമാകാതിരിക്കാൻ."
അവളുടെ തൊണ്ടയിടറി.മിഴികളിലൊരു നനവ്..
അവൾ പിന്നെയും തുടർന്നു..
വേദിയിലൊരു മൂലയിലിരിക്കുന്ന കുഞ്ഞുണ്ണിയെ നോക്കി കൊണ്ടവൾ നീട്ടി വിളിച്ചു..
"അച്ഛാ.... "
ആ വിളി അയാളുടെ ഹൃദയത്തിലേക്ക് തുളച്ചിറങ്ങി..
ഒരു വിറയലടക്കി കൊണ്ടവൾ പിന്നെയും പറഞ്ഞു..
വേദിയിലൊരു മൂലയിലിരിക്കുന്ന കുഞ്ഞുണ്ണിയെ നോക്കി കൊണ്ടവൾ നീട്ടി വിളിച്ചു..
"അച്ഛാ.... "
ആ വിളി അയാളുടെ ഹൃദയത്തിലേക്ക് തുളച്ചിറങ്ങി..
ഒരു വിറയലടക്കി കൊണ്ടവൾ പിന്നെയും പറഞ്ഞു..
"എന്റെ ബാല്യത്തിൽ ചിലർ കുള്ളന്റെ മകളെന്ന് വിളിക്കുമായിരുന്നു അന്നൊക്കെ അത് കേട്ട് ഞാൻ കരയുമെങ്കിലും അച്ഛൻ വേദനിക്കാതിരിക്കാൻ ഞാനത് അച്ഛനോട് പറയാതെ സഹിക്കുമായിരുന്നു..
അച്ഛനും അമ്മയും ഓരോ മക്കൾക്കും നിധികളാണ്.അതു പോലൊരു നിധിയാണെനിക്കും അച്ഛൻ.എന്റെച്ഛന്റെ മനസ്സിന്റെ പൊക്കമറിഞ്ഞാണ് ഞാൻ വളർന്നത്..
ഈ മകളൊരിക്കലും ഈ കാരണത്താൽ വേദനിക്കില്ലാ കരയില്ലാ..
ഈ വേദിയിലേക്കു വരു അച്ഛാ.. "
അച്ഛനും അമ്മയും ഓരോ മക്കൾക്കും നിധികളാണ്.അതു പോലൊരു നിധിയാണെനിക്കും അച്ഛൻ.എന്റെച്ഛന്റെ മനസ്സിന്റെ പൊക്കമറിഞ്ഞാണ് ഞാൻ വളർന്നത്..
ഈ മകളൊരിക്കലും ഈ കാരണത്താൽ വേദനിക്കില്ലാ കരയില്ലാ..
ഈ വേദിയിലേക്കു വരു അച്ഛാ.. "
മകളുടെ വിളിയിൽ അയാൾ ചെറുതായി പതറി.. താൻ വേദിയിലേക്ക് നടക്കുമ്പോൾ എല്ലാവരും നോക്കുന്നു.. മുന്നിലെ വലിയ ചവിട്ടുപടികൾ കയറാൻ സാധിക്കാതെ നിസഹായനായി നിൽക്കുമ്പോൾ അമ്പിളി ഇറങ്ങി ചെന്ന് കുഞ്ഞുണ്ണിയെ എടുത്ത് വേദിയിൽ നിർത്തി.
അയാളുടെ മിഴികൾ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു.
അയാളുടെ മിഴികൾ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു.
പാരിതോഷികം മേടിച്ചതിനു ശേഷം അമ്പിളി
കുഞ്ഞുണ്ണിയെ എടുത്ത് ഒക്കത്തു വെയ്ക്കുമ്പോൾ അയാൾ പറഞ്ഞു.
"ഈ അച്ഛന് തെറ്റുപറ്റി മോളെ നീ വേദനിക്കാതിരിക്കാനാണ് ഞാൻ പലപ്പോഴും
മറഞ്ഞു നിന്നത്. പരിഹാസങ്ങളിൽ വേദനിക്കുമ്പോഴും ഞാൻ തളരാതിരുന്നത് നിന്നെയോർത്താണ്. നീയല്ലാതെ ഈ അച്ഛന് വേറാരുമില്ലാ.
മോളെ.. ഇനിയൊരിക്കലും ഞാൻ ഒളിച്ചു നിൽക്കില്ലാ എന്നും എവിടെയും കൂടെ കാണും. എന്റെ മകളായിട്ടല്ലാ മകളുടെ അച്ഛനായിട്ട്... "
കുഞ്ഞുണ്ണിയെ എടുത്ത് ഒക്കത്തു വെയ്ക്കുമ്പോൾ അയാൾ പറഞ്ഞു.
"ഈ അച്ഛന് തെറ്റുപറ്റി മോളെ നീ വേദനിക്കാതിരിക്കാനാണ് ഞാൻ പലപ്പോഴും
മറഞ്ഞു നിന്നത്. പരിഹാസങ്ങളിൽ വേദനിക്കുമ്പോഴും ഞാൻ തളരാതിരുന്നത് നിന്നെയോർത്താണ്. നീയല്ലാതെ ഈ അച്ഛന് വേറാരുമില്ലാ.
മോളെ.. ഇനിയൊരിക്കലും ഞാൻ ഒളിച്ചു നിൽക്കില്ലാ എന്നും എവിടെയും കൂടെ കാണും. എന്റെ മകളായിട്ടല്ലാ മകളുടെ അച്ഛനായിട്ട്... "
അവർ വേദിയിൽ നിന്നിറങ്ങുമ്പോൾ സദസ്സ് മുഴുവനും നിർത്താതെ കയ്യടിക്കുകയായിരുന്നു......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക