പാർക്കിലെ കാഴ്ച്ചകൾ
"ധനൽ.... നിനക്ക് ജീവിതം എന്തെന്ന് ശരിക്കും അറിയില്ല. എന്നെ മാത്രം അറിഞ്ഞാൽ പോരാ
എന്റെ കുടുംബം ചുറ്റുപാട്..."
എന്റെ കുടുംബം ചുറ്റുപാട്..."
എന്റെ ആഗ്രഹങ്ങളെ കുറിച്ച് പറയുമ്പോൾ
കാഞ്ചനയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
ഞങ്ങൾ പട്ടണത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്യുന്നവർ.
അവളിലെ ലാളിത്യവും എളിമയും സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക്
എപ്പോഴോ വഴുതി വീണു.
പട്ടണത്തിൽ നിന്നും വളരെ ദൂരെ ഒരു ഗ്രാമത്തിലായിരുന്നു അവളുടെ വീട്.
വീടിനെ കുറിച്ചും പുഴയെ കുറിച്ചും,
വൈകുന്നേരങ്ങളിലെ ഞങ്ങളുടെ പാർക്കിലെ
സംഭാഷണത്തിൽ മുഖ്യവിഷയങ്ങൾ ആയിരുന്നു.
ജോലി കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം പാർക്കിലെ സിമന്റ് ബെഞ്ചിലിരുന്ന് കപ്പലണ്ടിയും കൊറിച്ചു കൊണ്ട് എന്തൊക്കയോ പറയും.
അവളെല്ലാം മൂളി കേൾക്കും.
ജോലി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമേ
അവളുടെ ഗ്രാമത്തിലേക്ക് ബസ്സുണ്ടായിരുന്നുള്ളൂ.
............................................................................
പലനാളായ് അവളോട് പറഞ്ഞ ആഗ്രഹ സഫലീകരണത്തിന്റെ യാത്രയിലാണ് ഞങ്ങൾ രണ്ടു പേരും. അതേ അവളുടെ ഗ്രാമത്തിലേക്ക് പുഴക്കരയിലെ അവളുടെ വീട്ടിലേക്ക് ഒരു യാത്ര. ചെമ്മൺപാതയിൽ പൊടിപടർത്തി കൊണ്ട് കുലുങ്ങി കുലുങ്ങിയുള്ള ബസ്സ് യാത്ര
മുഷിപ്പായി തോന്നിയെങ്കിലും അവളോട് തൊട്ടുരുമിയിരിക്കമ്പോൾ എന്തോ.... അതൊക്കെ മറന്നു.പുറം കാഴ്ച്ചകൾ നോക്കി കൊണ്ടിരുന്ന അവളുടെ നയനങ്ങളിലേക്ക്
നോക്കിയിരുന്നു. എന്നും ഇതുപോലെ അടുത്തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ......
കാഞ്ചനയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
ഞങ്ങൾ പട്ടണത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്യുന്നവർ.
അവളിലെ ലാളിത്യവും എളിമയും സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക്
എപ്പോഴോ വഴുതി വീണു.
പട്ടണത്തിൽ നിന്നും വളരെ ദൂരെ ഒരു ഗ്രാമത്തിലായിരുന്നു അവളുടെ വീട്.
വീടിനെ കുറിച്ചും പുഴയെ കുറിച്ചും,
വൈകുന്നേരങ്ങളിലെ ഞങ്ങളുടെ പാർക്കിലെ
സംഭാഷണത്തിൽ മുഖ്യവിഷയങ്ങൾ ആയിരുന്നു.
ജോലി കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം പാർക്കിലെ സിമന്റ് ബെഞ്ചിലിരുന്ന് കപ്പലണ്ടിയും കൊറിച്ചു കൊണ്ട് എന്തൊക്കയോ പറയും.
അവളെല്ലാം മൂളി കേൾക്കും.
ജോലി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമേ
അവളുടെ ഗ്രാമത്തിലേക്ക് ബസ്സുണ്ടായിരുന്നുള്ളൂ.
............................................................................
പലനാളായ് അവളോട് പറഞ്ഞ ആഗ്രഹ സഫലീകരണത്തിന്റെ യാത്രയിലാണ് ഞങ്ങൾ രണ്ടു പേരും. അതേ അവളുടെ ഗ്രാമത്തിലേക്ക് പുഴക്കരയിലെ അവളുടെ വീട്ടിലേക്ക് ഒരു യാത്ര. ചെമ്മൺപാതയിൽ പൊടിപടർത്തി കൊണ്ട് കുലുങ്ങി കുലുങ്ങിയുള്ള ബസ്സ് യാത്ര
മുഷിപ്പായി തോന്നിയെങ്കിലും അവളോട് തൊട്ടുരുമിയിരിക്കമ്പോൾ എന്തോ.... അതൊക്കെ മറന്നു.പുറം കാഴ്ച്ചകൾ നോക്കി കൊണ്ടിരുന്ന അവളുടെ നയനങ്ങളിലേക്ക്
നോക്കിയിരുന്നു. എന്നും ഇതുപോലെ അടുത്തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ......
വേനൽക്കാലമായത് കൊണ്ടാവണം പുഴയിൽ
നീരൊഴുക്ക് കുറവാണ്. ബസ്സിറങ്ങി കുറച്ച് ദൂരം നടക്കാനുണ്ട് അവളുടെ വീട്ടിലേക്ക്. പൊടി നിറഞ്ഞ യാത്രയിൽ കാലിലെ മൺ തരികൾ പുഴ നീരിലേക്ക് അലിഞ്ഞിറങ്ങി. കുറച്ച് സമയം വെള്ളത്തിൽ തന്നെ നിന്നു. പൊടിമീനുകൾ കാലിനെ ചുംബിച്ച് വലംവച്ചോണ്ടിരിക്കുന്നു. എന്റെ
നിൽപ്പ് കണ്ടിട്ടാണോന്തോ കാഞ്ചന ചോദിച്ചു.
നീരൊഴുക്ക് കുറവാണ്. ബസ്സിറങ്ങി കുറച്ച് ദൂരം നടക്കാനുണ്ട് അവളുടെ വീട്ടിലേക്ക്. പൊടി നിറഞ്ഞ യാത്രയിൽ കാലിലെ മൺ തരികൾ പുഴ നീരിലേക്ക് അലിഞ്ഞിറങ്ങി. കുറച്ച് സമയം വെള്ളത്തിൽ തന്നെ നിന്നു. പൊടിമീനുകൾ കാലിനെ ചുംബിച്ച് വലംവച്ചോണ്ടിരിക്കുന്നു. എന്റെ
നിൽപ്പ് കണ്ടിട്ടാണോന്തോ കാഞ്ചന ചോദിച്ചു.
''ധനൽ നിന്റെ നാട്ടിൽ ഉണ്ടോ പുഴയൊക്കെ " ?
കോൺക്രീറ്റ് വീടുകളിലെ അഴുക്കും പേറി
ഒഴുകുന്ന ഓട വെള്ളമാണ് എന്റെ പുഴ.
അമ്പര ചുമ്പികളായി നിൽക്കുന്ന കെട്ടിടങ്ങൾ ആണ് എനിക്ക് മലനിരകൾ......
ഒഴുകുന്ന ഓട വെള്ളമാണ് എന്റെ പുഴ.
അമ്പര ചുമ്പികളായി നിൽക്കുന്ന കെട്ടിടങ്ങൾ ആണ് എനിക്ക് മലനിരകൾ......
വാലാട്ടി പക്ഷികൾ കല്ലുകളിൽ നിന്നും കല്ലു കളിലേക്ക് പാറി നടന്നു. കൊലുന്നനെയുള്ള കാലുകളിൽ നിന്ന് കൊക്കുകൾ " ഇതേടാ ഒരു പുതുമുഖം" എന്ന ഭാവത്തിൽ എന്നെ നോക്കി.
ചാണകമെഴുതിയ കോലായിൽ ഇരിക്കാൻ ഒരു പലക നീട്ടികൊണ്ട്
" ഓഫീസിലെ കുഷ്യൻ സുഖം ഒന്നും ഇതിൽ കിട്ടില്ലട്ടോ "
ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
അനിയത്തി തന്ന ആട്ടിൻ പാലൊഴിച്ച കാപ്പി കുടിച്ചപ്പോൾ യാത്രാ ക്ഷീണം ഒക്കെ മാറി.
ചെറുകടിയായി തേങ്ങയിട്ട് പുഴുങ്ങിയ കടലയും. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ
തീരുമാനിച്ചു.കാഞ്ചന എനിക്കുള്ളതാണ്.
.............................................
" ഓഫീസിലെ കുഷ്യൻ സുഖം ഒന്നും ഇതിൽ കിട്ടില്ലട്ടോ "
ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
അനിയത്തി തന്ന ആട്ടിൻ പാലൊഴിച്ച കാപ്പി കുടിച്ചപ്പോൾ യാത്രാ ക്ഷീണം ഒക്കെ മാറി.
ചെറുകടിയായി തേങ്ങയിട്ട് പുഴുങ്ങിയ കടലയും. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ
തീരുമാനിച്ചു.കാഞ്ചന എനിക്കുള്ളതാണ്.
.............................................
ഞാൻ വികാരപരവശനായി നീട്ടിയ പ്രണയ സമ്മാനം വാങ്ങാതെ
"ധനൽ നിന്റെ ഓർമ്മകൾ എന്നും മനസ്സിലുണ്ട്. അതിന് ഈ മോതിരത്തിന്റെ ആവിശ്യകതയുണ്ടോ?"
"ധനൽ നിന്റെ ഓർമ്മകൾ എന്നും മനസ്സിലുണ്ട്. അതിന് ഈ മോതിരത്തിന്റെ ആവിശ്യകതയുണ്ടോ?"
പാർക്കിലെ ഞങ്ങളുടെ അവസാന കൂടി കാഴ്ച്ചയാണ്. മറ്റന്നാൾ ഞാൻ വിദേശത്തേക്ക് പോകുകയാണ്. ഉയർന്ന ശമ്പളം ഏട്ടന്റെ നിർബന്ധം പോയേ പറ്റു. സിമന്റ് ബഞ്ചിന് ഒരു പാട് നീളം ഉള്ളത് പോലെ തോന്നി. കൈയ്യാത്താ ദൂരത്താണ് കാഞ്ചന എന്ന് തോന്നിപ്പോകുന്നു. കൈകൾ കൂട്ടി പിടിച്ച്
"എനിക്ക് വേണ്ടി കാത്തിരിക്കണം"
തൊണ്ടയിടറി പറയുമ്പോഴും മുഖത്ത് ഭാവഭേദം വരുത്താതെ
" ജീവിതം തന്നെ ഒരു കാത്തിരിപ്പല്ലേ "
എന്ന മറുചോദ്യമാണ് എനിക്ക് മറുപടിയായി തന്നത്.
.................. :................................................
"ധനൽ ഭാര്യയായിരിക്കും അല്ലേ "
"ധനൽ ഭാര്യയായിരിക്കും അല്ലേ "
നല്ല പരിചയം ഉള്ള സ്വരം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്. കാഞ്ചന !!! ആറ് വർഷമായിരിക്കുന്നു കണ്ടിട്ട്. വിദേശത്ത് പോയി ആഴ്ച്ചയിൽ ആഴ്ച്ചയിൽ കത്തെഴുതുമായിരുന്നു. പിന്നെ മാസത്തിലായി
പിന്നെ പിന്നെ....... ഇപ്പോ നാല് വർഷമായി ഒരു ബന്ധവുമില്ല. അവധിക്ക് വന്നപ്പോൾ ഭാര്യയേയും കുഞ്ഞിനേയും കൂട്ടി പാർക്കിലേക്കിറങ്ങിയതായിരുന്നു.
പിന്നെ പിന്നെ....... ഇപ്പോ നാല് വർഷമായി ഒരു ബന്ധവുമില്ല. അവധിക്ക് വന്നപ്പോൾ ഭാര്യയേയും കുഞ്ഞിനേയും കൂട്ടി പാർക്കിലേക്കിറങ്ങിയതായിരുന്നു.
" കല്യാണത്തിന് പോലും ക്ഷണിച്ചില്ല."
അതിൽ പരിഭവത്തിന്റെ ലാഞ്ജന പോലും ഇല്ലായിരുന്നു.
" അത് പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച കല്യാണം. ഭാര്യ പത്മിനി, മോൻ"
കുടുംബത്തെ പരിചയപെടുത്തുമ്പോഴും കാഞ്ചനയെ നോക്കിയില്ല. ഒരു പായ്ക്കറ്റ് കപ്പലണ്ടി വാങ്ങി
" ഇതാണ് എന്റെ വിവാഹ സമ്മാനം ''
എന്നു പറഞ്ഞ് നീട്ടിയപ്പോൾ വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല. ഉഞ്ഞാല് നോക്കി മോൻ കൈ ചൂണ്ടിയപ്പോൾ കുഞ്ഞിനേയും കൂട്ടി പത്മിനി അങ്ങോട്ട് നീങ്ങി.
"കല്യാണമൊന്നും?"
"കല്യാണമൊക്കെ ഒരു യോഗമല്ലേ ധനൽ?"
കുറച്ച് ദൂരെ അറ്റം പൊളിഞ്ഞ സിമന്റ് ബെഞ്ച് ചൂണ്ടി കൊണ്ട്
"കല്യാണമൊന്നും?"
"കല്യാണമൊക്കെ ഒരു യോഗമല്ലേ ധനൽ?"
കുറച്ച് ദൂരെ അറ്റം പൊളിഞ്ഞ സിമന്റ് ബെഞ്ച് ചൂണ്ടി കൊണ്ട്
" കഴിഞ്ഞ ആറ് വർഷമായി ഞാൻ ഇവിടെ കാത്തിരിക്കാറുണ്ട്."
അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നോ? കണ്ഠം ഇടറിയരുന്നോ
അറിയില്ല അപ്പോഴേക്കും എന്റെ കണ്ണുകളിൽ
ഇരുട്ട് കയറിയിരുന്നു. കാതുകളിൽ കടന്നലുകളുടെ ഇരമ്പൽ പ്രകമ്പനം കൊണ്ടിരുന്നു.
അറിയില്ല അപ്പോഴേക്കും എന്റെ കണ്ണുകളിൽ
ഇരുട്ട് കയറിയിരുന്നു. കാതുകളിൽ കടന്നലുകളുടെ ഇരമ്പൽ പ്രകമ്പനം കൊണ്ടിരുന്നു.
ജയിംസ് വിനോദ്........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക