കുരുക്ഷേത്ര ഭൂമിക....(പർവ്വം രണ്ട്)....
..............................................
ഗംഗാ നദി തീരം......
..............................................
ഗംഗാ നദി തീരം......
സ്നാനം കഴിഞ്ഞു നഗ്നനായി വരുന്ന സുയോധനനെ കണ്ട കൃഷ്ണൻ പരിഹാസത്തോടെ സുയോധനനോട്
"അല്ലയോ സുയോധനാ ഈ നഗ്നമേനിയുമായി എങ്ങോട്ടെക്കാണ്..താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ?ഇത്തരം വൃത്തികേടുകൾ ഒരു രാജാധിപന് ഭൂഷണമോ?"
"ഞാൻ എൻ്റെ മാതാവിന്റെ അനുഗ്രഹം വാങ്ങുന്നതിനായി പോകുകയാണ്..മാതാവ് ആവശ്യപ്പെട്ടത് കൊണ്ടാണ് ഞാൻ നഗ്നനായി പോകുന്നത്"
"രാജമാതാ ഗാന്ധാരിക്ക് മകൻ വളർന്നതൊന്നും അറിയില്ലെന്നോ?കഷ്ടം..സ്വന്തം മാതാവിന്റെ മുന്നിലേക്ക് ഒരു ഒത്ത പുരുഷനായ മകൻ നഗ്നനായി പോകണമെന്ന് ഗാന്ധാരി പറഞ്ഞുവെന്നോ?ഇനി അങ്ങനെ പറഞ്ഞാലും ഹസ്തിനപുരിയുടെ യുവരാജാവ് ഇങ്ങനെ ചെല്ലുന്നത് പ്രജകളുടെ പരിഹാസത്തിന് പാത്രീകരിക്കാൻ മാത്രമേ ഉപകാരപ്പെടു"
ഗാന്ധാരി എന്തിനായിരുന്നു സുയോധനനോട് നഗ്നനായി വരാൻ ആവശ്യപ്പെട്ടതെന്ന് തൃകാലജ്ഞാനിയായ കൃഷ്ണന് നേരത്തെ മനസ്സിലായിരുന്നു.. അത് പാണ്ഡവർക്ക് എത്രമാത്രം ദോഷം ചെയ്യുമെന്നും. സുയോധനനെ ഈ പ്രവർത്തിയിൽ നിന്ന് പിന്തിരിപ്പിച്ചേ മതിയാകു എന്നറിയാവുന്നത് കൊണ്ട് തന്നെയാണ് സുയോധനനെ കൃഷ്ണൻ പരിഹസിച്ചത്.
കൃഷ്ണൻ്റെ പരിഹാസവാക്കുകൾ കേട്ടതിനാൽ താൻ ചെയ്യുന്ന പ്രവർത്തി എത്രമാത്രം മോശമാണെന്ന ചിന്ത സുയോധനന് ഉണ്ടായി..ഒരു ഇല പറിച്ചെടുത്ത് തൻ്റെ നഗ്നത മറച്ച് നടന്ന് പോകുന്ന സുയോധനനെ നോക്കി കൃഷ്ണൻ പുഞ്ചിരിച്ചു..
ഗാന്ധാരിയുടെ അന്തപുരം...
"മാതേ"
"പുത്രാ സുയോധനാ ഇങ്ങ് അടുത്തു വരു"
സുയോധനൻ ഗാന്ധാരിയുടെ അടുത്തേക്ക് ചെന്നു..ശിവ ധ്യാനത്തിലൂടെയും തപോബലത്താലും ഗാന്ധാരിക്ക് തൻ്റെ മകനെ കാണാനുള്ള കാഴ്ച ശക്തി പ്രാപ്യമായിരുന്നു...സുയോധനൻ്റെ ശരീരം കണ്ട ഗാന്ധാരി നിരാശയോടെ
"പുത്രാ സുയോധനാ എന്താണിത്? ഇങ്ങനെയാണോ പുത്രാ നാം വരാൻ പറഞ്ഞത്..എന്തിനാണ് പുത്രാ നഗ്നത മറച്ചത്?"
"മാതേ അങ്ങ് എൻ്റെ മാതാവ് തന്നെയാണ്.. പക്ഷെ അങ്ങ് ഒരു സ്ത്രീ കൂടെയാണ്.. ഞാനൊരു പുരുഷനാണ് ഈ ഹസ്തിനപുരിയുടെ അരചനാണ്.ഞാനിങ്ങനെ നഗ്നനായി വരുന്നത് പ്രജകൾ കണ്ടാൽ അതീ ഹസ്തിനപുരിയുടെ യശസ്സിന് തന്നെ കളങ്കമാവില്ലേ മാതേ"
"പുത്രാ..ഞാൻ തപോബലം കൊണ്ട് നേടിയതെല്ലാം വിഫലമായി പോയല്ലോ..ഞാൻ എൻ്റെ നേത്രങ്ങൾ കൊണ്ട് കണ്ട നിൻ്റെ ശരീരഭാഗം മുഴുവനും ഇരുമ്പ് പോലെ ദൃഢമായി മാറിയിരിക്കുന്നു..എന്നാൽ മറച്ചു പിടിച്ച ഭാഗം പഴയത് പോലെ തന്നെയായിരിക്കും.പുത്രൻ്റെ ദേഹത്ത് അരയ്ക്കു താഴേ ഒഴിച്ച് മറ്റെവിടെ മർദ്ദിച്ചാലും അത് മുഴുവൻ നിഷ്ഫലമായി തീരുകയേയുള്ളു"
"മാതേ..ക്ഷമിക്കണം..ഞാനെൻ്റെ അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്...അങ്ങ് ഒന്നു കൂടി നോക്കൂ ഞാനിതാ പൂർണ നഗ്നനായിരിക്കുന്നു"
"സുയോധനാ എനിക്ക് ശിവഭഗവാൻ തന്ന ശക്തി ക്ഷയിച്ചിരിക്കുന്നു.ഇനി ഒരിക്കൽ കൂടി പുത്രനെ കാണാൻ എനിക്ക് സാധിക്കില്ല..വരുംവരായ്ക്കകൾ പുത്രൻ അനുഭവിച്ചു കൊള്ളുക"
"മാതേ എന്നെ അനുഗ്രഹിച്ചാലും..അങ്ങയുടെ പുത്രൻ ഈ യുദ്ധത്തിൽ ജയിച്ചു വരാൻ അനുഗ്രഹിച്ചാലും"
"യഥാ ധർമ്മഃ സ്തതോ ജയഃ"
**** **** ****
നദികരയിൽ അക്ഷമരായി കാത്തിരിക്കുകയാണ് കൃഷ്ണ-പാണ്ഡവാദികൾ.സുയോധനൻ ഇനിയും യുദ്ധഭൂമിയിൽ എത്തിയിട്ടില്ല..ഭീമൻ്റെ പരിഹാസം ഏറിവരികയാണ്.ധാർത്തരാഷ്ട്രൻ പേടിച്ചോടുന്നവനല്ലെന്ന് കൃഷ്ണന് വ്യക്തമായി അറിയാം. നദിയിലെ ഓളങ്ങൾ ചലിക്കുന്നത് ശ്രദ്ധയിൽ പെട്ട കൃഷ്ണന് മനസ്സിലായി സുയോധനൻ നദിയുടെ അടിയിൽ ഉണ്ടെന്ന്..സുയോധനനെ പുറത്ത് കൊണ്ടു വന്നേ മതിയാകു.കൃഷ്ണൻ പാണ്ഡവർക്ക് സുയോധനനെ കാണിച്ചു കൊടുത്തു.
ഭീമൻ അട്ടഹസിച്ചു..
ഭീമൻ അട്ടഹസിച്ചു..
"ഏയ് ഭീരുവായ സുയോധനാ യുദ്ധഭൂമിയിലേക്ക് വരാതെ ഇങ്ങനെ ഒളിച്ചിരിക്കാൻ ലജ്ജയില്ലേ?ഇതാണോ ഹസ്തിനപുരിയുടെ സമ്പ്രദായം.ഒളിച്ചിരിക്കാതെ യുദ്ധത്തിന് തയ്യാറാവുക"
നദിയിൽ നിന്നും സുയോധനൻ കരയിലേക്ക് കയറി
"ഭീരു ഞാനല്ല വൃകോദരാ..ഞാൻ ജീവിച്ചിരുന്നാൽ പാണ്ഡവരെ ഉന്മൂലനം ചെയ്യുമെന്ന് ഏവർക്കും അറിയാവുന്നതാണ്.ആ ഭയം നിങ്ങളുടെ ഓരോരുത്തരുടെയും കണ്ണിൽ എനിക്ക് കാണാം. ഭീരുക്കൾ നിങ്ങളാണ്..യുദ്ധത്തിന് ഞാൻ തയ്യാറാണ്..നിങ്ങളിൽ ആർക്കാണ് എന്നെ എതിരിടാൻ തക്ക ശക്തിയുള്ളത്?"
"സുയോധനാ നിന്നെ എതിരിടാൻ ഞാൻ തന്നെ യോഗ്യൻ"
"ആ...ഭീമാ..നീ തന്നെയാണ് എനിക്ക് അനുയോജ്യൻ..പാണ്ഡവരിൽ ഏറ്റവും കരുത്തൻ"
ക്ഷോഭം കൊണ്ട് സുയോധനൻ വിറയ്ക്കുകയാണ്
ക്ഷോഭം കൊണ്ട് സുയോധനൻ വിറയ്ക്കുകയാണ്
ഭീമ-സുയോധന യുദ്ധം കാണാൻ ദേവലോകത്തെ മുഴുവൻ ദേവന്മാരും എത്തി കഴിഞ്ഞു.. ആര് വിജയിക്കും?
ബലരാമ ശിഷ്യന്മാരായ രണ്ടു പേരുടെ യുദ്ധം
ബലരാമ ശിഷ്യന്മാരായ രണ്ടു പേരുടെ യുദ്ധം
"കൃഷ്ണാ ഈ യുദ്ധത്തിൽ ആര് വിജയിക്കും" യുധിഷ്ഠിരൻ്റെ ആശങ്ക
"ജേഷ്ഠാ കുന്തിപുത്രൻ കരുത്തനാണ്..കരുത്തിൽ ഭീമനെ തോല്പിക്കാൻ സുയോധനന് സാധിക്കില്ല..എന്നാൽ ബുദ്ധിയിലും കഴിവിലും സുയോധനനാണ് മുന്നിൽ.അതുകൊണ്ട് തന്നെ വിജയം പ്രവചിക്കാൻ നാം അശക്തനാണ്"
യുദ്ധം തുടങ്ങി കഴിഞ്ഞു.. രണ്ട് തുല്ല്യ ശക്തികൾ തമ്മിലുള്ള അതിഘോര യുദ്ധം
(അവസാനിക്കുന്നില്ല)
(അവസാനിക്കുന്നില്ല)
ബിജു പെരുംചെല്ലൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക