
രാവിലെ തന്നെ ഉറ്റ സുഹൃത്ത് മുൾക്ക് മുഴുവൻ പേര് മുൾക്ക് രാജാനന്ദിന്റെ ഫോൺ കോൾ കേട്ടാണ് എഴുന്നേറ്റത്..
ഹലോ..
"ഹലോ.. ഇത് ഞാനാടാ മുൾക്ക് "
എന്താടാ രാവിലെ തന്നെ
"ഡാ.. നിയറിഞ്ഞാ.. ഹഫീസയുടെ നിക്കാഹ് ഉറപ്പിക്കാൻ പോകുന്നു... ഇന്ന് രാവിലെയാണ് അവൾ എന്നെ വിളിച്ചു പറഞ്ഞത് "
ഏത് നിന്റെ കാമുകി ഹഫീസയോ...?
"ഓ... അത് തന്നെ. ഡാ.. ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു... നമ്മുടെ കണാരേട്ടന്റെ കടയുടെ മുന്നിൽ ഒരു ഇടവഴിയില്ലേ.. അവിടെ വരാന്നാണ് പറഞ്ഞിരിക്കുന്നത്.. എനിക്ക് നിന്റെ സഹായം വേണം."
ഒളിച്ചോടാനോ.. അതും ഒരു മുസ്ലിം കുടുംബത്തിലേ കുട്ടിയുമായിട്ട്... ഡാ.. മുൾക്കേ നീ ഇത് വിട്ടേക്ക നിന്റെ് ആരോഗ്യത്തിന് അതാ നല്ലത്...ന്തായലും ഈ അപകടത്തിന് ഞാൻ കൂട്ടുനിക്കൂല.....
" നീ കൂടെ നിക്കൂലേ...?"
ഇല്ല
"അവസാനത്തെ വാക്കാണാ...?"
ഞാൻ കൂടെ നിൽക്കുല .. ഫോൺ വച്ചിട്ട് പോടാ.. രാവിലെ തന്നെ കടുവക്കൂട്ടിൽ തള്ളിയിടാൻ ഇറങ്ങിയിരിക്കുവാ...
"ഒറപ്പാണോ നീ കൂടെ നിക്കൂലേ...?"
ഇല്ല.. സൗകര്യമില്ല.
" എന്നാ കേട്ടോ... നമ്മുടെ പഴയ പി ജി കോഴ്സ അവസാനസെമസ്റ്റർ നീ മനപ്പൂർവ്വം എഴുതാത്തതാണെന്നും.. അതിന് മുൻപത്തെ സെമസ്റ്റർ നീ എട്ടു നിലയിൽ പൊട്ടിയതാണെന്നും ഞാൻ നിന്റെ അച്ഛനെ വിളിച്ചു പറയും... ഇപ്പോ പറയും"
ഡാ.. എവിടെയാ വരണ്ടത് ?
" നീ നിന്റെ വീട്ടിന് മുന്നിലേക്ക് വാ... ഞാൻ നിന്റെ ഗേറ്റിന്റെ മുന്നിലുണ്ട്... "
ഇവൻ തല്ലുകൊള്ളിച്ചേ അടങ്ങൂ... ചാടിയെഴുന്നേറ്റ് ഡ്രസ്സും മാറി നേരെ ഗേറ്റിന് മുന്നിലേക്ക് ... അതാ തന്റെ ഓട്ടോറിക്ഷയുമായി മുൾക്ക് ഗേറ്റിന് തൊട്ടടുത്ത്..
കണാരേട്ടന്റെ കടയുടെ മുന്നിലെ ഇടവഴി ലക്ഷ്യമാക്കി ഓട്ടോനീങ്ങി...
ഡാ ഇത് വിട്ടേക്ക്.. ന്യൂ ജനറേഷന് പറ്റിയ അന്തരീക്ഷമല്ല അവളുടെ വീട്ടിലേത്.
" ന്യൂ ജനറേഷന് പറ്റാത്ത വീടോ...? നീയെന്താ ഉദ്ദേശിച്ചത്? " (മുൾക്കിന്റെ ഇടറിയ സ്വരം)
ഡാ.. ഒന്നാമത് അവൾ ഇന്നാട്ടിലെഅതിപുരാതന മുസ്ലിം തറവാട്ടിലെ പെൺകുട്ടി. അവസാനത്തെ കണ്ണി. പോരാത്തതിന് പതിനൊന്ന് ആങ്ങളമാരും. ഇന്നത്തെ കാലത്ത് ഏത് കാമുകിക്കാണെടാ പതിനൊന്ന് ആങ്ങളമാരുള്ളത്.?
പെട്ടെന്നാണ് മുൾക്കിന്റെ ഓട്ടോയുടെ പേര് ശ്രദ്ധയിൽ പെട്ടത്..അതിങ്ങനെ ആയിരുന്നു..
" ഹഫീസ"
ഡാ.. ദ്രോഹീ... നീ ഓട്ടോയുടെ പേര് മാറ്റിയാ...?
" മാറ്റി ഇപ്പോ എന്റെ കാമുകിയുടെ പേരാണ് ഹഫീസ..."
അപ്പോ നിന്റെ അമ്മൂമ്മയുടെ പേരോ..?ആദ്യം നിന്റെ അമ്മൂമ്മയുടെ പേരായിരുന്നില്ലേ ?
"കാർത്തിയായനി അമ്മ "എന്നായിരുന്നില്ലേ.?
"കാർത്തിയായനി അമ്മ "എന്നായിരുന്നില്ലേ.?
" എടാ ഇന്നത്തെ കാലത്ത് ആരെങ്കിലും ഓട്ടോയ്ക്ക് കാർത്തിയായനി അമ്മ എന്ന് പേരിടുമോ...?"
ന്നാലും വേണ്ടായിരുന്നു... കാർത്തിയായനിയിൽ നിന്നും ഹഫീസ എന്നാക്കിയത് ഒട്ടും ശരിയായില്ല...
"ഒന്നു പോടാ.. ഇവിടെ മാധവിക്കുട്ടിക്ക് കമലാ സുരയ്യ ആകാം...കാർത്തിയായനി അമ്മയ്ക്ക് ഹഫീസ ആകാൻ പാടില്ലേ....?"
ന്നാലും കാമുകിക്ക് വേണ്ടി അമ്മൂമ്മയുടെ പേര് മാറ്റിയത് ശരിയായില്ല...
"ഡാ.. നീ നമ്മുടെ ഓട്ടോസ്റ്റാന്റിൽ ഒന്ന് നോക്കിയേ.
ഓർമ്മയ്ക്കായ്
നിനക്കായ്
അവൾക്കായ്
നമുക്കായ്
നിനക്കായ്
അവൾക്കായ്
നമുക്കായ്
ഇതൊക്കെയാണ് ഇപ്പോഴത്തെ ഓട്ടോറിക്ഷയുടെ ട്രന്റ് നെയിം.. "
സംസാരിച്ച് സമയം പോയതറിഞ്ഞില്ല. ഓട്ടോ ഹഫീസ വരാമെന്ന് പറഞ്ഞ ഇടവഴിയിൽ എത്തി.
ഡാ.. അവളെ കാണുന്നില്ലല്ലോ.? നീയൊന്ന അവളുടെ ഫോണിൽ വിളിച്ച് നോക്ക.
മുൾക്ക് ഹഫീസയുടെ ഫോണിലേക്ക് വിളിച്ചു. മറുതലയ്ക്കൽ മധുര സ്വരം...
" മുള്ളിക്കാ..... "
മുള്ളാനോ....
"ച്ചേ... അതല്ല മുൾക്കിക്കാ ങ്ങള് ന്നോട് ക്ഷമിക്കണം... ന്റെ ഉമ്മാനേം ഇക്കാക്ക മാരേം
വല്യുപ്പാനേം ഒക്കെ നാണം കെടുത്തിയിട്ട് ഒരു ജീവിതം നിക്ക് മാണ്ട.. ങ്ങള് തിരിച്ച് പൊയ്ക്കോളീൻ..... ഞാൻ വരൂല...."
(ഫോൺ കട്ടായി....)
വല്യുപ്പാനേം ഒക്കെ നാണം കെടുത്തിയിട്ട് ഒരു ജീവിതം നിക്ക് മാണ്ട.. ങ്ങള് തിരിച്ച് പൊയ്ക്കോളീൻ..... ഞാൻ വരൂല...."
(ഫോൺ കട്ടായി....)
ന്താടാ മുൾക്കേ..... അവളെന്താ പറഞ്ഞത്...?
"വെള്ളം...വെള്ളം.... "
അതൊക്കെ വന്നിട്ട് വാങ്ങിക്കൊടുക്കാം നി ആദ്യം അവളോട് പെട്ടെന്ന് വരാൻ പറ.....
"അതല്ലടാ....എനിക്ക് കൊറച്ച് വെള്ളം താടാ .. ഞാനിപ്പം ചാവുമെടാ..
ഓടിപ്പോയി കണാരേട്ടന്റെ കടയിൽ നിന്നും ഒരു കുപ്പിവെള്ളം വാങ്ങി.നേരെ ഓട്ടോയിലേക്ക്..
ഓട്ടോയുടെ അടുത്തെത്തിയതും മുൾക്കിന്റെ കുഴഞ്ഞമട്ടിലുള്ള സ്വരം
"ഞാനെന്റെ ഓട്ടോയുടെ പേര് ഒന്നൂടെ മാറ്റാൻ പോവാണെടാ...... "
എന്ത് പേരാടാ...?
"തനിച്ചായ് "
മിഥുൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക