Slider

മഴ കൊണ്ടുവന്നപെൺകുട്ടി

0
Image may contain: 1 person, smiling, beard, selfie and closeup
വേനൽ ഒരു രാക്ഷസനെ പോലെ അമ്പാട്ടുകരക്കാരെ മൊത്തത്തിൽ കൊന്നൊടുക്കാൻ തയ്യാറായി നിന്നു . കുന്തിപ്പുഴയിലെ പാലക്കടവിലെ വെള്ളം മൊത്തായിട്ട് വറ്റി പുഴയിൽ വലിയ ഉരുളൻ കല്ലുകൾ മാത്രം ബാക്കിയായി .
പുഴയുടെ നടുവിൽ ചെറിയ ഒരു കുണ്ടു കുഴിച്ചു . നാട്ടുകാർക്ക് നനക്കാനും കുളിക്കാനും ഒക്കെയായി അത് ഉപയോഗിച്ചു ; പക്ഷേ പത്തു ദിവസം നീണ്ടില്ല പിന്നെ അതും ഗോവിന്ദ .
നാരായണൻ നായരുടെ പറമ്പിലെ ആനച്ചിറയെ വെള്ളം കൊണ്ടാണ് അമ്പാട്ടുകരക്കാര് മൊത്തം ഇപ്പോൾ കഴിഞ്ഞു കൂടി പോണത്.
അതിലെ വെള്ളത്തിന് ഒരു മണമൊക്കെ വന്നു തുടങ്ങെ ചെയ്തു. എനിപ്പം എന്താ വേണ്ടേന്റെ തമ്പായിയേന്നും പറഞ്ഞ് നാട്ടുകാരു നടപ്പു തുടങ്ങി. കത്തണ വെയിലാച്ചാലും പുലർച്ചെ നല്ല മഞ്ഞു വിഴ്ചയുണ്ട് അതുകൊണ്ട് തന്നെ അമ്പാട്ടുകരക്കാര് മൊത്തം കണി കാണണത് നരച്ച പ്രഭാതങ്ങളാണ്.
മഞ്ഞു വീഴുന്ന പുലരികളിൽ അവർ പുറത്ത് ഇറങ്ങി ചെയ്യാറുളള പണികൾ തീർത്തു , ചെറിയ യാത്രകൾ വെയിലു ചുടാവും മുൻപെ അവസാനിപ്പിച്ചു .
പൊൻനൂലുപോലെയുളള രശ്മികളുമായി ഉദിച്ചുയരുന്ന സൂര്യനെ ആ നാട്ടുകാർ പേടിയോടെ നോക്കി കണ്ടു. തങ്ങളുടെ കൂട്ടത്തിൽആരെങ്കിലും അടുത്തുതന്നെ ഈ സൂര്യതാപത്താൽ മരണപ്പെടുമെന്ന് അവർ ഭയന്നു.
അങ്ങനെ ഒരു ദിവസം ഗോവിന്ദാപുരത്തുനിന്നും വന്നുപോയ ആദ്യത്തെ ബസിൽ തന്നെ പാർവ്വതി അമ്പാട്ടുകരയിൽ ഇറങ്ങി. കോയക്കാക്കന്റെ ചായ പീടീലേ ആണുങ്ങൾ എല്ലാവരും അതിശയിച്ചു
മുണ്ടു മടക്കി കുത്തി ഇറയപ്പടിമേൽ നിന്ന ദാമോദരേട്ടൻ മടക്കുത്തയിച്ച് ചാരു വെഞ്ചിലെ ദേശാഭിമാനി പത്രം പെറുക്കി എടുത്ത് അകത്തു കയറി പോയി . പുതിയ തലമുറക്കു വേണ്ടി താൻ മാറി നിൽക്കട്ടെന്നു ഉള്ളിൽ പറയേ ചെയ്തു .
"ആരാ തമ്പായിയേ ഈ പെണ്ണ്"!.
പുഴക്കരെല് വെളിക്കിരിക്കാൻ പോയ കുമാരേട്ടൻ അന്തിച്ചിരുന്നു. കെട്ടുപോയ ബീഡി കളഞ്ഞ് അയാൾ അവൾ മറയും വരെ മുട്ടുകാലീൽ ഏത്തി വലിഞ്ഞ് നോക്കി .
ചീറി വരുന്ന തമിഴ്നാടൻ കാറ്റേറ്റ് അലറി കരയുന്ന കരിമ്പനക്കിടയിലൂടെ പാർവ്വതി ആരോടൊക്കയോ വഴി ചോദിച്ചു നടന്നു പോകുന്നതും നോക്കി കോയക്കാക്കന്റെ മേശമ്മലെ ചായ മൊത്തം തണത്താറി.
ജോലി ഒന്നുമില്ലാതെ ഇരുന്നു മടുത്ത ചില കാലുകൾ അവൾക്കു പിന്നാലെ നടന്നു തുടങ്ങി .
ഉമ്മറത്ത് കരിഞ്ഞുണങ്ങുന്ന മകരകൊയ്യ്ത്തു പാടത്തേക്ക് കണ്ണുനട്ട് നെടുവീർപ്പെടുന്ന നാരായണൻ നായർ ഒരു പിൻവിളിക്കേട്ട് ഞെട്ടിത്തിരിഞ്ഞു
"ആരാ"
ഒരിക്കലും കാണാപാടില്ലാത്ത എന്തോ കണ്ട പോലെ നായർ പാർവ്വതിയോട് ചോദിച്ചു.
"രമേശ് നാരായണൻ ഇവിടെ ഇല്ലേ "
അയാൾ അത്ഭുതത്തോടെ പാർവതിയെ തന്നെ നോക്കി . പത്തു നിമിഷം കഴിഞ്ഞാണ് തന്റെ മകനെയാണ് അവൾ അന്വേക്ഷിച്ചതെന്ന് ബോധം വന്നത് .
"ജാനോ ചെക്കനെ വിളിക്ക്."
നായർ വിളിച്ചു പറഞ്ഞു. വേഷങ്ങളില്ലാത്തകഥാപാത്രങ്ങായി അവർ രണ്ടു പേർ മുറ്റത്തു നിന്നു. ഉമ്മറത്ത് വന്നുനിന്ന മകന്റെ മുഖത്തുനിന്ന് നായർക്ക് കാര്യം എകദേശം മനസ്സിലായി.
" ഞാനെന്തു ചെയ്യണം രമേഷ് "
പാർവ്വതിയുടെ ചോദ്യം നായരുടെ ചെവിയിൽമുഴങ്ങി; പറമ്പിന്റെ വേലിക്കൽ തലകൾ പ്രത്യക്ഷപ്പെട്ടുന്നത് അയാൾ വേവലാതിയോടെ കണ്ടു .വന്ന പെണ്ണ് വയറ്റിൽ തടവി സംസാരിക്കുന്നത് നാട്ടുകാർ കാണുന്നു .പാടത്ത് കത്തി നിൽക്കണ സൂര്യൻ തന്റെ തലയിൽ വീഴുമെന്ന് അയാൾ കരുതി.
വയറുകണ്ണീടെ ശാപം കൊണ്ടാ നടു കരീണത്
ദാമോദരേട്ടൻ അതു പറഞ്ഞ് , കലിമൂത്ത് തോടു വരമ്പുകയറി നടന്നു .സംസാരങ്ങൾ നീണ്ടുപോയി നാട്ടുകാർ കാഴ്ചക്കാരായി, ആളൊഴിഞ്ഞ കട ബാക്കിയാക്കി കോയക്കാക്കയും വന്നു.
"വെറുതല്ലേ മഴപെഴാണ്ടുപോണതെ ഇമ്മാരി കൈയ്യിലിരിപ്പാ"
കോയക്കായും പറഞ്ഞു എന്തോ എറെ വൈകാതെ ഒരു നിലവിളക്ക് പിടിച്ച് പാർവ്വതി ആ വീട്ടിലേക്ക് നടന്നു കയറി പോയി രംഗം ശൂന്യമായതോടെ കോയക്കാക്കന്റെ പീടിക തിണ്ണ പിന്നെ സജീവമായി ആവി പറക്കുന്ന ചായകൾ പിന്നെയും കഥകേട്ടു മരിച്ചു.
എന്തായാലും അന്ന് അമ്പാട്ടുകരയിൽ മഴപെഴ്തു . നല്ല ഇടിവെട്ടി തിമിർത്തു പെയ്തു . തന്റെ കൊച്ചുകിടക്കുന്ന വയർ താലോലിച്ച് രമേഷൻ പാർവ്വതിയോടൊത്ത് തണുത്തുറങ്ങി . പതിയെ പാലക്കടവ് നിറഞ്ഞൊഴുകി,പാടത്ത് മഞ്ഞവിരിച്ച് നെൽക്കതിരുകൾ തലനിവർത്തി നിന്നു. അമ്പാട്ടുകരയിലെ ആളുകൾ സൂര്യനെ നോക്കി ചിരിച്ചു. പാർവതി അമ്പാട്ടുകരയിലെ സ്ഥിരം കാഴ്ചയായി മാറി .
ഒരു ദിവസം ഗൾഫിൽ നിന്നും വന്ന പരീദ് കോയക്കാന്റെ കടേലിരുന്ന് ചോദിച്ചു .
"എതാ കോയാക്കാ ആ ചെറിയോള് "
"അതമ്മളെ രമേശന്റെ പെണ്ണ്ങ്ങളാ ...."
"ഓ മ്മക്ക് മഴ കൊണ്ടോന്ന പെൺകുട്ടി "
പരീദ് കഷണ്ടി പടർന്ന തലയിൽ കൈ പരത്തി വെച്ച് ചിരിച്ചു . ചിരി പതിയെ ചായക്കടേലും അതിനുശേഷം അമ്പാട്ടുക്കരയിലാകയും പടർന്നു .

By: Rajesh thamarassery
Unni Madha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo