
അതിരാവിലെ തന്നെ ജോലിക്കെത്തിയ രാജൻ അന്ന് രാവിലെ 10 മണി ആയപ്പോഴേക്കും ജോലിനിർത്തി വല്ലാത്തവിശപ്പ്. കൈയ്യിലെ മരപ്പൊടിയൊക്കെ തട്ടിക്കുടഞ്ഞ് കൈകഴുകി ആ ചെറിയവീടിന്റെ ഉമ്മറത്തേക്ക് നടന്നു.ചുറ്റുമൊന്നുനോക്കി തേപ്പ്കഴിയാത്ത ചുവര്. ഷീറ്റ്മേഞ്ഞ മേൽക്കൂര, എല്ലാം നിരീക്ഷിക്കുന്നതിനിടയിൽ ഉള്ളിൽ നിന്ന് 38 വയസ്സ് തോന്നിക്കുന്ന ഒരു മുസ്ലീം യുവതി പുറത്തേക്ക് വന്നു.
"രാജാ ഷക്കീറ് ഭക്ഷണം വാങ്ങാൻ പോയിക്ക്ണ് ,ഓൻ ഇപ്പ വരും ഇങ്ങളിവിടിരുന്നോളിൻ "
അത്രയും പറഞ്ഞുകൊണ്ട് തലയിലെ തട്ടം ശരിയാക്കിക്കൊണ്ട് അകത്തേക്ക് പോയി.
അന്നാണെങ്കിൽ പതിവില്ലാത്ത വിശപ്പ്, രാജൻ തിരിച്ച് പണിസ്ഥലത്തേക്ക് നടന്നു. അവിടെ അടുക്കിവച്ച മരകഷ്ണങ്ങളിൽ സ്ഥാനമുറപ്പിച്ചു.
അൽപ്പം കഴിഞ്ഞപ്പോൾ ആരോ വിളിച്ചു.
തിരിഞ്ഞ് നോക്കി കൈയ്യിൽ ഒരു പൊതിയുമായി 10 വയസ്സ് പ്രായമുള്ള ഒരു പയ്യൻ അത് ഷക്കീർ ആണെന്ന് രാജന് മനസ്സിലായി .
"മോൻ എത്തിയോ "
രാജൻ ചിരിച്ചുകൊണ്ട് ചോദിച്ചു .
അവൻ കൈയ്യിലെ പൊതി അയാൾക്കുനേരെ നീട്ടി.
അന്നാണെങ്കിൽ പതിവില്ലാത്ത വിശപ്പ്, രാജൻ തിരിച്ച് പണിസ്ഥലത്തേക്ക് നടന്നു. അവിടെ അടുക്കിവച്ച മരകഷ്ണങ്ങളിൽ സ്ഥാനമുറപ്പിച്ചു.
അൽപ്പം കഴിഞ്ഞപ്പോൾ ആരോ വിളിച്ചു.
തിരിഞ്ഞ് നോക്കി കൈയ്യിൽ ഒരു പൊതിയുമായി 10 വയസ്സ് പ്രായമുള്ള ഒരു പയ്യൻ അത് ഷക്കീർ ആണെന്ന് രാജന് മനസ്സിലായി .
"മോൻ എത്തിയോ "
രാജൻ ചിരിച്ചുകൊണ്ട് ചോദിച്ചു .
അവൻ കൈയ്യിലെ പൊതി അയാൾക്കുനേരെ നീട്ടി.
"ദാ "
വിശന്നിരിക്കുന്ന രാജൻ വേഗം പൊതി വാങ്ങി മടിയിൽവെച്ച് തുറന്നു 3 പൊറോട്ടയും ഒരുപൊതിയിൽ ചിക്കൻകറിയും. വിശന്നു കണ്ണു കാണാത്ത അവസ്ഥയിലായ രാജൻ വേഗം കഴിക്കാൻ തുടങ്ങി .ഇടയിൽ,
"മോനെ കുറച്ച് വെള്ളം കൊണ്ട് തരാവോ മാമന് "
''ഉം " എന്ന മട്ടിൽ അവൻ തലയാട്ടി അകത്തേക്ക് ഓടി.അൽപ്പനേരം കഴിഞ്ഞ് വെള്ളവുമായി എത്തി.
അവസാനത്തെ പൊട്ട് പൊറാട്ടയും വായിലിട്ട് കൈയ്യിലെ കടലാസ് തെങ്ങിന്റെ ചുവട്ടിലേക്ക് ചുരുട്ടിയിട്ട് കൈ കഴുകി.
ഷക്കീറിന്റെ കൈയ്യിന്ന് ഗ്ലാസ് വാങ്ങി.
അവന്റെ മുഖത്തേക്ക്നോക്കി.
അവസാനത്തെ പൊട്ട് പൊറാട്ടയും വായിലിട്ട് കൈയ്യിലെ കടലാസ് തെങ്ങിന്റെ ചുവട്ടിലേക്ക് ചുരുട്ടിയിട്ട് കൈ കഴുകി.
ഷക്കീറിന്റെ കൈയ്യിന്ന് ഗ്ലാസ് വാങ്ങി.
അവന്റെ മുഖത്തേക്ക്നോക്കി.
എന്തോ കടുത്തനിരാശ, മുഖമാകെ ക്ഷീണം.
"എന്താ ഷക്കീറ് മോന് ഒരു വിഷമം?, ഒന്നും കഴിച്ചില്ലെ?"
രാജൻ കാര്യം തിരക്കി.
തലയുയർത്തി നോക്കിക്കൊണ്ട് ആ ബാലൻ പറഞ്ഞു .
"ഇല്ല "
"ശ്ശൊ സമയമിത്രയും ആയല്ലോ എന്തെ?
പോയി കഴിക്ക് മോനേ."
പോയി കഴിക്ക് മോനേ."
അൽപ്പനേരം മൗനമായി നിന്ന ഷക്കീർ
പറഞ്ഞു.
പറഞ്ഞു.
''മേസ്തിരി കഴിച്ച ശേഷം ബാക്കി വരുന്നത് കഴിക്കാൻ പറഞ്ഞു ഉമ്മ "
ഞ്ഞെട്ടിത്തരിച്ചു പോയ രാജൻ അൽപ്പനേരം സ്തംഭിച്ചു നിന്നു.
അൽപ്പം കണ്ണു നിറഞ്ഞെങ്കിലും കുട്ടികളല്ലേ തമാശയായിരിക്കും എന്നു കരുതി രാജൻ അത് കാര്യമാക്കിയെടുത്തില്ല.
അൽപ്പം കണ്ണു നിറഞ്ഞെങ്കിലും കുട്ടികളല്ലേ തമാശയായിരിക്കും എന്നു കരുതി രാജൻ അത് കാര്യമാക്കിയെടുത്തില്ല.
ഗ്ലാസിലെ വെള്ളംകുടിച്ച് ഗ്ലാസ് തിരിച്ചേൽപ്പിച്ചു.
"ഹമ്പടാ , ചിക്കൻകറി ഇഷ്ടമാലേ ?"
ഷക്കീർ ഒന്നു മുഖമുയർത്തി നോക്കി
" ഉം''
അവൻ തലയാട്ടി.
" ഉം''
അവൻ തലയാട്ടി.
"എന്നാ മോൻ പോയി കഴിക്ക് ഉമ്മ കാത്തിരിപ്പുണ്ടാവും. ഞാൻ ബാക്കി വർക്ക് ചെയ്യട്ടെ "
കൈയ്യിൽ ഗ്ലാസുംകൊണ്ട് അവൻ നടന്നു നീങ്ങി.ജോലി ചെയ്യുന്നതിനിടയിലും രാജന്റെ മനസ്സിനകത്ത് വല്ലാത്തൊരു വിങ്ങൽ അലയടിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് രാജൻ സ്വയംപറഞ്ഞ് സമാധാനിച്ചു.
"ഏയ്, ആ കുട്ടി തമാശ പറഞ്ഞതാവും!"
സമയം 10.45 ആയി പണിതിരക്കിനിടയ്ക്കാണ് രാജൻ അതു ശ്രദ്ധിച്ചത്.പൂമുഖപടിയിൽ പ്ലേറ്റുമായി ഇരിക്കുന്ന ഷക്കീർ ,കൈയിലെ പ്ലേറ്റ് ചെരിച്ചു കൊണ്ട് കുടിക്കുന്നതു കണ്ടപ്പോൾ അന്നത്തെ പ്രഭാതഭക്ഷണം കഞ്ഞിയാണെന്ന് രാജന് മനസ്സിലായി.
''ഭഗവാനെ അറിഞ്ഞില്ലല്ലോ ഞാൻ ആ പിഞ്ചു പൈതലിന്റെ ആഗ്രഹം "
രാജന്റെ കണ്ണുകൾ നിറഞ്ഞു .
രാജന്റെ കണ്ണുകൾ നിറഞ്ഞു .
"രാജേട്ടോ....! എന്താ ഒരു ആലോചന?"
കൂടെയുള്ള ഹെൽപ്പർ ശിവൻ ചോദിച്ചു, വീട് അടുത്തായതിനാൽ അവൻ കഴിച്ചു വരവാണ് പതിവ് .പ്രധാന മേസ്തിരിക്ക് സുഖമില്ലാത്തതിനാൽ രാജൻ അന്ന് പുതിയതായി എത്തിയതാണ്.
"എന്താ ഒരു വിഷമംപോലെ രാജേട്ടാ ? ഇന്നെപ്പോൾ എത്തി പണിക്ക്?.
രണ്ട് ദിവസായി പണികളെല്ലാം മുടങ്ങിക്കിടക്കുവാ!."
രണ്ട് ദിവസായി പണികളെല്ലാം മുടങ്ങിക്കിടക്കുവാ!."
"ഞാൻ 8.30 ന് വന്നു ശിവാ.ദേ, ഇപ്പോ ചായ കുടിച്ചേയുള്ളൂ ,വന്നിട്ട് വീടിന്റെ വാതിലിന്റെ പണി തുടങ്ങി "
"ഹ ഹ രാജേട്ടൻ ഫുൾ എനർജറ്റിക്കാണല്ലോ!?, ഇന്നലെ മേസ്തിരി പറഞ്ഞാർന്നു വരുംന്ന്. "
" എനർജറ്റിക്കൊക്കെ ആയേപറ്റു! പ്രായം 48 ആയി.ഇല്ലേൽ കുടുംബം പട്ടിണിയാവും!" പുഞ്ചിരിച്ചുകൊണ്ട് പണികൾ തുടങ്ങി.
ജോലി ചെയ്യുന്നതിനിടയിൽ രാജൻ ചോദിച്ചു.
" ശിവാ..! ഇവര് വല്ലാതെ കഷ്ടതയിലാലെ?
വാതിലിനുപകരം മരപ്പലകകൾ ആണ് ഇവിടുത്തെവാതിൽ ആകെമൊത്തം കണ്ടപ്പോൾ ,അതാ ചോദിച്ചെ"
വാതിലിനുപകരം മരപ്പലകകൾ ആണ് ഇവിടുത്തെവാതിൽ ആകെമൊത്തം കണ്ടപ്പോൾ ,അതാ ചോദിച്ചെ"
അതെ രാജേട്ടാ കഷ്ട്ടപ്പാടാണ്.പഞ്ചായത്തിൽ നിന്നും ലഭിച്ച പൈസ കൊണ്ടാ ഇപ്പോ ഇതൊക്കെ തട്ടി കൂട്ടുന്നത്. ഹമീദ്ക്കാ ..., അദ്ദേഹത്തിന്റെ മോനും ഭാര്യയും ഭാര്യയുടെ അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം.വളരെ ദുരിതത്തിലായിരുന്നു അവരുടെ ജീവിതം അത് ഇവിടെ ഉള്ളവർക്കറിയാം. നാട്ടിൽ ആവുമ്പോൾ പടവ് പണിക്ക് പോയാണ് അവർ കഴിഞ്ഞിരുന്നത്. ഉമ്മയുടെ അസുഖത്തിന് തന്നെ പൈസ തികഞ്ഞിരുന്നില്ല ."
"എന്താ ഉമ്മയ്ക്ക് അസുഖം ശിവാ "
രാജൻ വളരെ ദു:ഖത്തോടെ ചോദിച്ചു .
രാജൻ വളരെ ദു:ഖത്തോടെ ചോദിച്ചു .
"ക്യാൻസറായിരുന്നു.
അവരുടെ അവസ്ഥ കണ്ട് സുഹൃത്ത് ഒരു വിസ ശരിയാക്കുകയും തുടർന്ന് ഹമീദ്ക്കാ ഒരുപാട് പ്രതീക്ഷയോടെ ഗൾഫിൽ പോവുകയും ചെയ്തു. ജോലിയൊന്നും കുഴപ്പമില്ലായിരുന്നു.അറബിയുടെ വീട്ടിലെ ക്ലീനിംഗ് ജോലിക്കിടെ കൈ തട്ടുകയും അറബി അദ്ദേഹത്തെ തല്ലിയെന്ന പരാതി നൽകിയതിനെ തുടർന്ന് ജയിലിൽ അടയ്ക്കുകയും ചെയ്തു."
അവരുടെ അവസ്ഥ കണ്ട് സുഹൃത്ത് ഒരു വിസ ശരിയാക്കുകയും തുടർന്ന് ഹമീദ്ക്കാ ഒരുപാട് പ്രതീക്ഷയോടെ ഗൾഫിൽ പോവുകയും ചെയ്തു. ജോലിയൊന്നും കുഴപ്പമില്ലായിരുന്നു.അറബിയുടെ വീട്ടിലെ ക്ലീനിംഗ് ജോലിക്കിടെ കൈ തട്ടുകയും അറബി അദ്ദേഹത്തെ തല്ലിയെന്ന പരാതി നൽകിയതിനെ തുടർന്ന് ജയിലിൽ അടയ്ക്കുകയും ചെയ്തു."
ഇതു കേട്ട രാജൻ.
"ഈശ്വരാ എന്തൊരു കഷ്ട്ടകാലമാണ് ,എന്നിട്ട് വന്നോ റഷീദ്ക്കാ?"രാജൻ കാര്യം തിരക്കി.
"ഇല്ല, ഇനിയും 4 വർഷം ഉണ്ടെന്നാണ് പറയുന്നത് കേട്ടത്."
ശിവൻ മറുപടി നൽകി.
"അപ്പോൾ ഇവരുടെ വരുമാനമാർഗം?."
രാജൻ ചോദിച്ചു.
രാജൻ ചോദിച്ചു.
"കുടുംബശ്രീയിൽ ചെറിയൊരു ജോലി അത്ര തന്നെ ! ".
രാജന്റെ കണ്ണുകൾ നിറഞ്ഞു .
" അപ്പോൾ ആ മോൻ പറഞ്ഞത് ശരിയായിരിക്കും ,ഈശ്വരാ "
എന്താണെന്ന് ശിവൻ കാര്യംതിരക്കി.
നടന്നതെല്ലാം രാജൻ വിവരിച്ചു.
നടന്നതെല്ലാം രാജൻ വിവരിച്ചു.
ഇതുകേട്ട ശിവൻ പറഞ്ഞു,
"നമുക്ക് ഉച്ചയ്ക്ക് പുറത്തുനിന്ന് കഴിക്കാം രാജേട്ടാ ഇവരുടെ അവസ്ഥ മോശമാ ബുദ്ധിമുട്ടിക്കണ്ടാ. "
"ശരിയാണ് ശിവ ഞാൻ അറിഞ്ഞില്ല പാവങ്ങൾ" രാജൻ മറുപടി നൽകി.
ഇരുവരും ജോലിയിൽ മുഴുകി സമയം 1'.20 ആയി ജോലി നിർത്തിയ ഇരുവരും എഴുന്നേറ്റ് വീടിന്റെ മുന്നിലേക്ക് നടന്നു .
രാജൻ അകത്തേക്ക് നോക്കിക്കൊണ്ട് വിളിച്ചു.
"ചേച്ചീ.... ചേച്ചീ ... "
അകത്തുനിന്ന് ശബ്ദംകേട്ട ആമിന ആരാണെന്ന് നോക്കാനെത്തി.
"കഴിക്കാൻ പോവാ ട്ടോ, മോൻ എവിടെ ?"
"എന്തേ ഓൻ ഇവിടെണ്ട്, ഷക്കീറേ ... "
ആമിന നീട്ടി വിളിച്ചു .
ആമിന നീട്ടി വിളിച്ചു .
"എന്താ രാജേട്ടാ ഓൻ വല്ല കുരുത്തക്കേടും കാണിച്ച?"
ഇതു കേട്ട രാജൻ ചിരിച്ചു കൊണ്ട് .
"ഏയ് ഇല്ല അവൻ നല്ല കുട്ടിയല്ലെ "
അകത്തുനിന്ന് ഓടിയെത്തിയ ഷക്കീറിനെ നോക്കിക്കൊണ്ട് രാജൻ പറഞ്ഞു.
"മുത്തുമണി ഇവിടെ വാ, ചേച്ചീ ഞാനിവനെ എന്റെ കൂടെ കൊണ്ടു പോവാ ഓന് ഞാൻ നല്ല കോഴിക്കറിയും പൊറോട്ടയും മേടിച്ച് കൊടുത്ത് വരാം "
ഷക്കീർ ഉമ്മയുടെ മുഖത്തേക്ക് നോക്കി.
ഒടുവിൽ ആമിന സമ്മതംമൂളി.
ഒടുവിൽ ആമിന സമ്മതംമൂളി.
"ന്റെ കുട്ടി ചെല്ല് "
ആമിനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവർ അകത്തേക്ക് പോയി.
അവർ അകത്തേക്ക് പോയി.
"രാജൻ മേസ്തിരിയുടെ ഷക്കീറുട്ടൻ എവിടെ?"
അയാൾ അവനെ വാരിയെടുത്തു. കൈ പിടിച്ച് അങ്ങാടിയിലേക്ക് നടന്നു. ഒപ്പം ശിവനുമുണ്ട്.
കടയിലെത്തിയവർ ഭക്ഷണം കഴിച്ച് പാർസൽ വാങ്ങാനൊരുങ്ങി .
ഷക്കീറിന്റെ മുഖത്ത് ചിരി വിടർന്നു.
ഷക്കീറിന്റെ മുഖത്ത് ചിരി വിടർന്നു.
"കുറുമ്പാ ന്താ ചിരി "
രാജൻ മേസ്ത്തിരി അവനെ വാരിപ്പുണർന്നു.
"ശിവ ഒരു 3 പാർസൽ പറയ് ഒന്ന് ഷക്കീർ മോന് ആമിനാത്തയ്ക്ക് ഉമ്മയ്ക്ക് ."
"അത് ആശാനെ ഉമ്മയില്ല മരിച്ചു കഴിഞ്ഞ വർഷം റഷീദിക്കാനു വരാൻ പറ്റിയിയില്ല ".
"ഓഹ് ",രാജൻ മൗനമായി .
"എന്നാ 2 പറയ്"
ഭക്ഷണവും വാങ്ങി വീട്ടിലേക്ക് നടന്നു ഒപ്പം ഷക്കീറുമുണ്ട്.വീടിന്റെ മുന്നിലെത്തിയപ്പോൾ കൈയ്യിലുള്ള സഞ്ചി ഷക്കീറിന്റെ കയ്യിൽ കൊടുത്തു.
"ഉമ്മയ്ക്കും കൊടുക്കണം ട്ടോ "
രാജൻ പറഞ്ഞു.
രാജൻ പറഞ്ഞു.
ഇരുവരും ജോലിയിൽ മുഴുകി സമയം വൈകുന്നേരമായി പണി മാറ്റിയ രാജന്റെ അടുത്തേക്ക് ആമിന കൂലിയുമായി എത്തി.
500 രൂപ എടുത്ത് ബാക്കി തിരിച്ച് കൊടുത്തുകൊണ്ട്
500 രൂപ എടുത്ത് ബാക്കി തിരിച്ച് കൊടുത്തുകൊണ്ട്
" ആമിത്ത രണ്ട് ദിവസത്തെ ജോലിയെ എനിക്കിവിടെയുള്ളു അതുകൊണ്ട് ബാക്കി പൈസ നമ്മുടെ റഷീദ്ക്കാ വരുമ്പോ തന്നാ മതി.ഇതാണ് എന്റെ വിലാസം, ഫോൺ നമ്പറുണ്ട്''.
ഇതു കേട്ടതും ആമിത്ത.
'' അയ്യോ ഇക്കാ ഇനീം 4 വർഷാവും വരാൻ ."
"സാരമില്ലന്നേ അപ്പോൾ മതി, "
ശരി എന്ന് യാത്ര പറഞ്ഞിറങ്ങി. തുടർന്ന് പിറ്റേന്നും
ജോലികൾ പൂർത്തിയാക്കി.
ജോലികൾ പൂർത്തിയാക്കി.
പിന്നീട് രാജൻ ആ കാര്യം മറന്നു പോയി വർഷങ്ങൾ കടന്നുപോയി.
ഒരു സന്ധ്യാസമയത്ത് ഒരപരിചിതൻ എന്നാൽ മുന്നെ കണ്ടതുപോലെ തോന്നിക്കുന്ന രൂപവുമായി രാജന്റെ വീടിന്റെ ഗെയിറ്റ് കടന്നു വന്നു.
ഒരു സന്ധ്യാസമയത്ത് ഒരപരിചിതൻ എന്നാൽ മുന്നെ കണ്ടതുപോലെ തോന്നിക്കുന്ന രൂപവുമായി രാജന്റെ വീടിന്റെ ഗെയിറ്റ് കടന്നു വന്നു.
"രാജൻ മേസ്തിരിയല്ലെ?"
അയാൾ ചോദിച്ചു .
''അതെ ആരാ മനസ്സിലായില്ല ?"
"എന്നെ നേരിൽ അറിയുവാൻ വഴിയില്ല. മേസ്തിരിക്ക് ഓർമ്മയുണ്ടൊ 4 വർഷം മുന്നെ ഒരു വീട്ടിൽ ജോലി ചെയ്തപ്പോൾ
ഒരു ഷക്കീർ എന്ന മോന് ഭക്ഷണം വാങ്ങിക്കൊടുത്തത് "?.
ആ അപരിചിതൻ പറഞ്ഞു.
ഒരു ഷക്കീർ എന്ന മോന് ഭക്ഷണം വാങ്ങിക്കൊടുത്തത് "?.
ആ അപരിചിതൻ പറഞ്ഞു.
"ഓർമ്മയുണ്ട് നിങ്ങൾ റഷീദ് ആണോ?"
രാജൻ ചോദിച്ചു.
"അതെ " അയാൾ മറുപടിനൽകി
രാജൻ മേസ്തിരി അന്ന് മോന് ഭക്ഷണം വാങ്ങിക്കൊടുത്ത ദിവസം അന്ന് ഗൾഫിലെ ഭരണാധികാരിയുടെ പിറന്നാൾ പ്രമാണിച്ച് തടവുകാർക്ക് പൊറോട്ടയും ചിക്കൻ കറിയും വീട്ടിലേക്ക് വിളിക്കുവാനും അന്ന് അനുമതി ലഭിച്ചു.ഭക്ഷണം മക്കളുടെ വിചാരത്തിൽ ഇറങ്ങാത്തതിനാൽ നാട്ടിലേക്ക് വിളിച്ചു. അപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. മോൻ വയറ് നിറച്ച് കഴിച്ചു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം.മേസ്തിരിയെ പടച്ചോൻ കാക്കട്ടെ ."
"റഷീദെ നമ്മളൊക്കെ മനുഷ്യന്മാരല്ലെടൊ , പരസ്പരസഹായമല്ലെ ഏറ്റവും വലിയ കാര്യം! "
രാജൻ റഷീദിനെ ആലിംഗനം ചെയ്തു.
രാജൻ റഷീദിനെ ആലിംഗനം ചെയ്തു.
അൽപ്പനേരം കഴിഞ്ഞ് പോക്കറ്റിൽ നിന്ന് അന്നത്തെ കൂലിയെടുത്ത് രാജന് നേരെ നീട്ടി.
"ഇതാ മേസ്തിരിക്ക് തരാനുള്ളത്, 2000 രൂപ"
ഇതു കണ്ടതും രാജൻ പറഞ്ഞു.
" വേണ്ട റഷീദെ നീ ഈ പണം കൊണ്ട് മോനും ഭാര്യക്കും വേണ്ടത് വാങ്ങിക്കൊടുക്ക്.
അവനെന്തിയേ ഷക്കീർ? സുഖല്ലെ കുറുമ്പന്?"
അവനെന്തിയേ ഷക്കീർ? സുഖല്ലെ കുറുമ്പന്?"
"എന്നാലും, പടച്ചോൻ സഹായ്ച്ച് ഓൻ ഹാപ്പിയായിരിക്കണ് ചോദിക്കാറുണ്ട്."
"അതെയോ, ഒന്നും പറയണ്ട "എനിക്കുള്ള കൂലി ദൈവത്തിന്റെ കണക്കു ബുക്കിൽ എഴുതിക്കോളും റഷീദേ ".
റഷീദിന്റെ കണ്ണുകൾ നിറഞ്ഞു രാജൻ മേസ്ത്തിരിയെ ആലിംഗനം ചെയ്തു. ഇടക്കെ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞുകൊണ്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രാജൻ മേസ്ത്തിരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
xxxxxxxxxxxxxx
ശൈലേഷ് പട്ടാമ്പി
ശൈലേഷ് പട്ടാമ്പി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക