Slider

അനന്താനന്ദാന്വേഷണം. 8

0

അനന്താനന്ദാന്വേഷണം. 8
^^^^^^^^^^^^^^^^^^^^^^^^
ടെലി ഫിലിം രംഗത്തെ പ്രശസ്ത കാമറമാൻ
ശ്രീ. അനീഷ് കാണക്കാരി
കാമറയുമായി നിൽക്കുന്നത് കണ്ട്
സോഷ്യൽ മീഡിയയിൽ വാർത്തപരന്നതിനെ തുടർന്ന്
രജിസ്റ്റർ ആഫീസ് പരിസരം ജനങ്ങളാലും
മൊബൈൽ കാമറകളാലും നിറഞ്ഞു.
ഒപ്പിട്ടതിന്ശേഷം ഓരോ കൂവളമാല അണിഞ്ഞ് ഇറങ്ങിവന്ന
വധൂവരന്മാരുടെ മുന്നിൽ
വിവരിക്കാനാവാത്ത മുഖഭാവത്തോടെ
സീതാലക്ഷ്മിയമ്മ നിശബ്ദം
നിശ്ചലയായി നിന്നു .
സന്യാസത്തിലേക്ക് മകൻ തിരിയൂന്നതോടെ കുടുംബം അന്യംനിന്ന് പോയല്ലോ എന്ന നിർവ്വികാരത
ഇപ്പോൾ നേരിയ സന്തോഷമായി മാറി
പക്ഷെ വിവാഹ സമയത്ത്
താനനുഭവിച്ച വേദനകളുടെ
നുറിരട്ടിയാണല്ലോ ഈ പെൺകുഞ്ഞിന് സമൂഹം നൽകുക എന്ന ഓർമ്മയിൽ
അവരുടെ നോട്ടം , ഉയർന്നുനിന്ന മൊബൈലുകളിൽ തറച്ചുനിന്നു.
അമ്മയുടെ ആഭരണങ്ങൾ അണിഞ്ഞു നിന്ന ജിൻസി
അമ്മ തന്നെ പുൽകിനിൽക്കുന്ന ഒരനുഭൂതിയിൽ സാന്ദ്രമായ മൂഖത്തോടെ നിന്നു.
തന്റെ മുന്നിൽ കുനിഞ്ഞ മക്കളെ
നേർത്ത കണ്ണീർത്തുള്ളിയോടെ അനുഗ്രഹിച്ചശേഷം
നിശബ്ദയായി നടന്നുചെന്ന് കാറിൽ കയറി.
കഥയറിഞ്ഞ ഓൺലൈനന്മാർ,
ഒരുമ്പെട്ടവളുമാര് നാടുമുടിക്കാൻ
അടക്കമില്ലാതെ ചാടിക്കോളും എന്നും
സംഗതി അറിയാത്തവർ
നല്ല നടി
അമ്മവേഷം ചെയ്ത പുതുമുഖം തന്നെ
എന്നും നിരൂപണ മൃതിയടഞ്ഞു
ഷെയർ ചെയ്തശേഷം പിരിഞ്ഞു പോയി.
തിരക്കിനിടയിൽ പാൽ കരുതാൻ
ജോൺ സാറ് മറന്നു,
ആളും ബഹളവുമില്ലാത്ത
ആ കല്യാണ വീട്ടിൽ
അവരുടെ ആദ്യരാത്രി
പാലിന്റെ അകമ്പടി ഇല്ലാതെ
കടന്നുവന്നു
ശബ്ദമില്ലാത്ത സംഭാഷണങ്ങളാൽ
ശരീരങ്ങൾ നഷ്ടപ്പെട്ട മനസ്സുകൾ
പ്രണയത്തിന്റെ സുഖകരമായ ചൂടിൽ
സ്വയം മറന്ന് നിൽക്കുന്നത്
ജനാലയിലൂടെ പൂനിലാചന്ദ്രൻ കണ്ടുനിന്നു.
അതിരാവിലെ ജനിയെ വിളിച്ചുണർത്തിയ
തോമസ് ജോൺ പറഞ്ഞു തുടങ്ങി,
ഉണ്ണീ
വിവാഹം കഴീഞ്ഞ ദമ്പതികൾ
പെരുന്നാളും
ഉത്സവവും കൂടുന്നത്‌ ഒരൈശ്വര്യമാണ്
അതിരമ്പുഴയിൽ ഇന്ന്‌ ആദ്യ പ്രദക്ഷിണ ദിവസമാണ്
അതിപുരാതനമായ ഒരു നീയോഗ പ്രാർത്ഥനാ രീതി അവിടെ കാണാം
ജീവിത പ്രതിസന്ധികളിൽ നിന്ന്
രക്ഷയേകണം എന്ന പ്രാർത്ഥനയോടെ
വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളുന്നതിന് മുമ്പായി
ചെറിയ പള്ളിയുടെ നട മുഴുവൻ
ആളുകൾ ചാണകം കൊണ്ട് മെഴുകി
വൃത്തിയാക്കും,
ഞാനത് ചെയ്തിട്ടുണ്ട്
ഇത്തവണ മോള് ചെയ്യട്ടെ
ഉണ്ണി വേണ്ടെന്ന് പറയരുത .
ഉണ്ണി അവിടെ ചില കാര്യങ്ങൾ ചെയ്യണം
മുന്നോട്ടുള്ള യാത്രയുടെ തുടക്കമാണത്
മനുഷ്യന്റെ ചങ്കും ഹൃദയവും തകർക്കുന്ന
പുതീയ ഒരു മേളമുണ്ടല്ലോ
നാസിക് ഡോൾ
ഹും
ചെണ്ടയും കൊടിതോരണങ്ങളും
മനുഷ്യന്റെ മനസ്സുണർത്താനുള്ളതാണ്
ശരീരകോശങ്ങൾക്കുള്ളിലെ
ആറ്റങ്ങളുടെ സദാചലന പ്രകമ്പനം പോലെ വേണം,
മൂല മന്ത്രാക്ഷര ജപങ്ങളാൽ
നമ്മുടെ ശരീരം പ്രകമ്പനം കൊള്ളേണ്ടത്.
മന്താരാക്ഷര സ്വരം ശരീരത്തിനകം
വിറപ്പിക്കുന്നത് നമുക്ക് അനുഭവപ്പെടണം.
പുലർകാലത്തെ നേർത്ത വെളിച്ചത്തിൽ
കാറിൽ നിന്നുമിറങ്ങിയ. ജിൻസി
ഇടത് കൈയ്യിൽ തെരുപ്പിടിച്ച താലിയും
വലത് കൈയ്യിൽ ചാണകവുമായി
ആളുകളുടെ ഇടയിലേക്ക് നടന്നു നീങ്ങി.
ജനിജൻ തിരക്കില്ലാത്ത ഇടംനോക്കി
വെള്ളിത്തോരണങ്ങൾക്കരികിലായി
ഒരു ധ്യാനത്തിലെന്നവണ്ണം
ഏകാഗ്ര ചിത്തനായി
പെരുന്നാൾ സ്ഥലത്തെ
ശബ്ദ കോലാഹലങ്ങൾ
ഓരോന്നായി ചെവികളിൽ നിന്ന്
ഒഴിവാക്കി ഒഴിവാക്കി വന്നു,
ഇപ്പോൾ
തോരണം ചെറുകാറ്റിലിളകുന്ന കിലുകിലാരവം
അത് ചെവികളിലൂടെ പ്രവേശിച്ചു
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും
നേർത്തൊരു വിറയലായ് തഴുകിയൊഴുകുന്നു
കൈവിരൽത്തുമ്പുകളിൽ അത്
കണ്ണിന് ദൃശ്യമാകും വിധം
പ്രകമ്പനം ചെയ്യുന്നതറിഞ്ഞ്
എല്ലാം മറന്ന് ഒരു നിർവ്വൃതിയിൽ ലയിച്ചു.
പതിയെ ആ കണ്ണുകൾ അടഞ്ഞു വന്നു.
നിശ്ചലനായി പ്രകശമാനമായ മുഖത്തോടെ നിൽക്കുന്ന ജനിയെ
കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്
തന്റെ ഭർത്താവിൽ ഇന്നലെവരെ
കാണാത്ത പുതിയ ഭാവം കണ്ട്
അവൾ മൗനമായി നിന്നു.
കണ്ണുതുറന്ന ജനിജൻ
അവളെ നോക്കി പുഞ്ചിരിച്ചു,
പോയി
പുണ്യാളന്
എന്റെപേരിൽ
അഞ്ച് അമ്പ് എഴുന്നള്ളിച്ചിട്ട് വരൂ,
തലയാട്ടിക്കൊണ്ട് അവൾ വേഗം
പള്ളിയിലേക്ക് നടന്നു.
എന്തിനെന്നറിയില്ല എങ്കിലും
കണ്ണീരൊഴുക്കിയുള്ള അവളുടെ പ്രാർത്ഥന
ജനിജൻ നോക്കി നിന്നു
പതിയെ അവനരികിലേക്ക്
നടന്നടുത്ത ജിൻസിയുമായി ജനിജൻ
ചിന്തിക്കടകളുടെ വർണ്ണാഭമായ
കാഴ്ചകളിലേക്ക് നടന്നുകയറി
അറിയാതവൾ അവന്റെ
കരം കവരുകയും ചുമലിലേക്ക്
ചാഞ്ഞുപോവുകയും ചെയ്തു.
പെരുന്നാളിനിടയിലൂടെ
അവർ ഒഴുകിനീങ്ങി.
VG.വാസ്സൻ. തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo