നിഴൽ - പാർട്ട് -10
..................................
..................................
ബോധം പോയ അവരെയും കൊണ്ട് ഞങ്ങൾ ശരത്തിന്റെ അങ്കിളിന്റെ ഗസ്റ്റ് ഹൗസിലേക്കു തിരിച്ചു.
സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു.
ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയിൽ ആകെ ഇരുട്ട് പടർന്നിരുന്നു, ആരെങ്കിലും ഞങ്ങളെ ഫോളോ ചെയ്തു വരുന്നുണ്ടോ എന്നോർത്തു ഞങ്ങൾ വല്ലാതെ ഭയന്നിരുന്നു.
മൊത്തത്തിൽ ഒരു നിഗൂഢതയിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ എന്ന് തന്നെ പറയാം, എല്ലാത്തിനും ഒരവസാനം
അടുത്തു വരുന്നതായി ഞങ്ങൾക്കു തോന്നി, അതെ മൂനാലഞ്ചു ദിവസമായി ഞങ്ങൾ അനുഭവിച്ചതിനെല്ലാം ഉത്തരം ഈ സ്ത്രീയിൽ നിന്നും ലഭിക്കുമായിരിക്കും.
ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയിൽ ആകെ ഇരുട്ട് പടർന്നിരുന്നു, ആരെങ്കിലും ഞങ്ങളെ ഫോളോ ചെയ്തു വരുന്നുണ്ടോ എന്നോർത്തു ഞങ്ങൾ വല്ലാതെ ഭയന്നിരുന്നു.
മൊത്തത്തിൽ ഒരു നിഗൂഢതയിലൂടെ കടന്നു പോകുന്ന നിമിഷങ്ങൾ എന്ന് തന്നെ പറയാം, എല്ലാത്തിനും ഒരവസാനം
അടുത്തു വരുന്നതായി ഞങ്ങൾക്കു തോന്നി, അതെ മൂനാലഞ്ചു ദിവസമായി ഞങ്ങൾ അനുഭവിച്ചതിനെല്ലാം ഉത്തരം ഈ സ്ത്രീയിൽ നിന്നും ലഭിക്കുമായിരിക്കും.
ഗസ്റ്റ് ഹൗസിന്റെ വലിയ ഗേറ്റിനടുത്തു വന്നപ്പോൾ ശരത് വണ്ടി നിറുത്തി.
എന്തു പറ്റി ശരത്.
ഏയ്, ഒന്നുമില്ല. ആ വാച്ചർ കുട്ടപ്പൻ ചേട്ടനെ ഇന്ന് കാണുന്നില്ലല്ലോ.
ശരത്, വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റിനടുത്തെത്തി.
വാച്ചറെ കാണാത്തതു കൊണ്ട് ശരത് തന്നെ ഗേറ്റ് തുറന്നിട്ടു.
വാച്ചറെ കാണാത്തതു കൊണ്ട് ശരത് തന്നെ ഗേറ്റ് തുറന്നിട്ടു.
ശരത് തിരികെ വന്ന് വണ്ടിയെടുത്തു.
വാച്ചർ എവിടെ പോയി ശരത്.
അയാൾ വല്ലോടുത്തും കുടിച്ചു കിടക്കുന്നുണ്ടാകും.
ഒരു കണക്കിന് അത് നന്നായി ശരത്, അയാളുണ്ടെങ്കിൽ ഇവരെ ഇവിടെ കയറ്റുവാൻ ബുദ്ധിമുട്ടയെങ്കിലോ
അതും ശരിയാ,
ശരത് വണ്ടി ഗസ്റ്റ് ഹൗസിലെ പോർച്ചിലേക്കു കയറ്റി പാർക്ക് ചെയ്തു.
പുറത്തെ ലൈറ്റ് ഇട്ടതിനു ശേഷം ഞാനും ശരത്തും കൂടി അവരെ കാറിൽ നിന്നും മെല്ലെ താങ്ങിയിറക്കി.
ശരത് വാതിൽ തുറന്നു, ഞങ്ങൾ അവരെയും കൊണ്ട് മുകളിലെ മുറിയിലേക്കു പോയി.
ഒരു കസേരയിൽ അവരെ ഇരുത്തിയ ശേഷം ഞങ്ങൾ അവരുടെ കയ്യും കാലും വലിഞ്ഞു മുറുക്കി.
ശരത് ഒരു കുപ്പിയിൽ കുറച്ചു വെള്ളം കൊണ്ടുവന്നു അവരുടെ മുഖത്തേക്കൊഴിച്ചു.
ചെറിയൊരു ഞെരക്കത്തോടെ അവർ കണ്ണ് തുറന്നു,.
ഞാനും ശരത്തും അവരുടെ വികൃതമായ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.
കണ്ണ് തുറന്നു മുന്നിൽ കണ്ട എന്നെയും ശരത്തിനെയും കണ്ടവർ ഭയന്നില്ല.
അവരുടെ കണ്ണുകളിൽ വല്ലാത്തൊരു അഗ്നി ഉള്ളതായി ഞങ്ങൾക്ക് തോന്നി.
നീ ആര്,
ശരത് കുറച്ചു കടുപ്പത്തിൽ ചോദിച്ചു,
ശരത് കുറച്ചു കടുപ്പത്തിൽ ചോദിച്ചു,
അവരൊന്നും മിണ്ടിയില്ല എന്ന് മാത്രമല്ല ശരത്തിനെ ക്രൂരമായി ഒന്നു നോക്കുകയും ചെയ്തു,
ഭയാനകമായ ആ നോട്ടത്തിനു മുന്നിൽ ശരത് ഒന്നു പകച്ചു പോയോ എന്ന് എനിക്കു തോന്നി.
നീ ആര്, എന്തിനാണ് നീ നിരഞ്ജന്റെ കൂടെ കൂടിയിരിക്കുന്നത്, ആരെ കൊല്ലാനാണ് ?
എന്റെ ചോദ്യം അവളിൽ ശരിരത്തിൽ ഒരു ചലനം സൃഷ്ട്ടിച്ചു.
ഒരു അലർച്ചയോടെ അവൾ തറയിൽ ആഞ്ഞ് ചവുട്ടി.
"നിരഞ്ജൻ അവനെ എനിക്കു കൊല്ലണം '
അവളുടെ അലർച്ചയോടുള്ള മറുപടി കേട്ടപ്പോൾ ഞാനും ശരത്തും ഒന്നമ്പരന്നു പോയി.
ഞാൻ അവർക്കു കുടിക്കാനായി വെള്ളം കൊടുത്തു, ശരത് വന്ന് കയ്യിലെ കെട്ടഴിച്ചു,
എന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങിയവൾ ഒറ്റ വലിക്കു കുടിച്ചു തീർത്തു.
ഞാനും അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി പകയുടെ കനലുകൾ എരിയുന്നു.
നീ ആര്,.
ഇത്തവണ എന്റെ ചോദ്യത്തിനും അവൾ വില കൊടുത്തില്ല.
ഇത്തവണ എന്റെ ചോദ്യത്തിനും അവൾ വില കൊടുത്തില്ല.
ട്ടേ,, "
പെട്ടെന്നായിരുന്നു ശരത്തിന്റെ കൈത്തലം അവളുടെ മുഖത്തു പതിച്ചത്.
അടി കൊണ്ട ശക്തിയിൽ അവളൊന്നു ആകെ ഉലഞ്ഞു.
അടി കൊണ്ട ശക്തിയിൽ അവളൊന്നു ആകെ ഉലഞ്ഞു.
ഞാൻ ശരത്തിനെ ഒന്നു നോക്കി.
പിന്നെ, മനുഷ്യന് ക്ഷമക്കൊരു പരിധിയില്ലേ.
എന്റെ നോട്ടത്തിനുള്ള മറുപടി ശരത് പറഞ്ഞു.
എന്റെ നോട്ടത്തിനുള്ള മറുപടി ശരത് പറഞ്ഞു.
അടി കൊണ്ട വേദനയിൽ ആണോ എന്നറിയില്ല അവൾ മുഖം താഴ്ത്തി കുറച്ചു നേരം ഇരുന്നു.
ഞങ്ങളും പിനീടു ഒന്നും ചോദിച്ചതുമില്ല.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.
എന്റെ പേര് ഗൗരി.
ഞങ്ങൾ അവളുടെ മുഖത്തേക്ക് ശ്രദ്ധ കൊടുത്തു, അവൾ പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഞങ്ങളുടെ സംശയങ്ങൾ ചോദിച്ചു തുടങ്ങി.
ഗൗരി, ഞങ്ങൾ ഗൗരിയുടെ ശത്രുക്കൾ അല്ല, ഞങ്ങൾ കുറച്ചു ദിവസമായി അനുഭവിക്കുന്ന കുറെ വിഷമങ്ങൾക്കു തനിക്കു ഉത്തരം നൽകുവാൻ കഴിയും.
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ചോദ്യഭാവത്തിൽ എന്നെയൊന്നു നോക്കി.
പറ ഗൗരി, നിരഞ്ജനെ തനിക്കു എങ്ങനെ അറിയാം,
എനിക്കു നിരഞ്ജനെ അറിയുമെന്നു നിങ്ങൾക്ക് എങ്ങനെ അറിയാം.
ഞങ്ങൾക്കെല്ലാം ഗൗരി താൻ ഇനി ഒന്നും ഒളിക്കണ്ട, നിരഞ്ജന്റെ സഹായി ആയി പ്രവർത്തിക്കുന്നതിൽ തനിക്കെന്തു നേട്ടം എന്ന് ഞങ്ങൾക്കറിയണം.
തു,, ' നിരഞ്ജന്റെ സഹായി,
എനിക്കവന്റെ ചോരയാണ് വേണ്ടത്.
എനിക്കവന്റെ ചോരയാണ് വേണ്ടത്.
പെട്ടെന്നുള്ള അവളുടെ മറുപടി കേട്ടു ഞാനും ശരത്തും ഒന്നമ്പരന്നു.
തലയിലെ തട്ടം വലിച്ചിളക്കി മുടി മുകളിലേക്ക് വാരി കെട്ടി അവളിൽ ഒരു ക്രൂര ഭാവം സൃഷ്ട്ടിച്ചു.
ഇടത് വശത്തുള്ള പൊള്ളലു പോലെയുള്ള കറുത്ത പാടുകളിൽ അവൾ വിരലുകൾ ഓടിച്ചു.
ഞാനും ശരത്തും ഒന്നു പരസ്പരം നോക്കി.
താൻ, താനെന്തിനാ നിരഞ്ജനെ കൊല്ലാൻ നടക്കുന്നത്.
ശരത് കുറച്ചു ആകാംഷയോടെ അവളോട് ചോദിച്ചു.
എനിക്കവനെ കൊല്ലണം, എന്റെ കൊതി തീരും വരെ എനിക്കവനെ കൊല്ലണം.
നിരഞ്ജനോട് ഗൗരിക്ക് ഇത്ര പകയെന്തിനാണ്.
രണ്ടുമിനിട്ടു ഒന്നും മിണ്ടാതെ തല കുനിച്ചിരുന്ന ഗൗരിയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകിയിരുന്നു.
ഗൗരിക്ക് ഞങ്ങളോടെല്ലാം തുറന്നു പറയാം, ഞങ്ങളുടെ എല്ലാ സഹായവും കുട്ടിക്കുണ്ടാകും,
എന്റെ ഉറപ്പോടു കൂടിയ വാക്കുകൾ കൂടിയായപ്പോൾ ഗൗരി പറഞ്ഞു തുടങ്ങി.
എന്റെ ഉറപ്പോടു കൂടിയ വാക്കുകൾ കൂടിയായപ്പോൾ ഗൗരി പറഞ്ഞു തുടങ്ങി.
അരുണിമ, "
ഹൈദരാബാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനയിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്, ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്. അമ്മയും അനിയനും മാത്രമേ അരുണിമക്കുണ്ടായിരുന്നുള്ളു. ഒരുമിച്ചുള്ള ജോലിയും താമസവും ഞങ്ങളെ പെട്ടെന്ന് അടുപ്പത്തിലാക്കി.
അരുണിമ നന്നായി കവിതകൾ എഴുതുമായിരുന്നു, എഴുതാറുണ്ടെങ്കിലും അവൾ തന്റെ രചനകൾ ഒന്നും തന്നെ വേറെ ആരെയും കാണിച്ചിരുന്നില്ല. ഒരിക്കൽ അരുണിമ എന്റെ നിർബന്ധത്തിനു വഴങ്ങി അവളുടെ ഫേസ്ബുക് അക്കൗണ്ടിൽ അവളുടെ ഒരു കവിത പോസ്റ്റ് ചെയ്തു. നിരഞ്ജൻ ആ കവിത വായിച്ചു അരുണിമക്ക്
അയാളുടെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു.
പിന്നെ പരസ്പരം കവിതകൾ അയച്ചും തെറ്റ് തിരുത്തിയും അവർ അവരുടെ ബന്ധം വളർത്തി, പിനീടത് പ്രണയത്തിന്റെ വക്കിലെത്തി. നിരഞ്ജൻ ആളൊരു നല്ല മനുഷ്യൻ ആണെന്നെ എനിക്കും തോന്നിയതു, അതുകൊണ്ട് തന്നെ അവരുടെ ബന്ധത്തിന് ഞാൻ എന്നും കൂടെയുണ്ടായിരുന്നു.
ഒരു ദിവസം അവളെ കാണുവാനും സംസാരിക്കുവാനുമായി നിരഞ്ജൻ വരുന്നുണ്ടെന്നറിഞ്ഞു. അന്നവൾ ലീവ് എടുത്തു നിരഞ്ജന് വേണ്ടി കാത്തിരുന്നു. അന്ന് ഓഫീസിൽ തിരക്ക് ജോലിയുള്ളതിനാൽ എനിക്കു പോകേണ്ടി വന്നു.
വൈകീട്ട് റൂമിൽ വരുമ്പോൾ ഞാൻ കണ്ടത് പിച്ചി ചീന്തിയ നിലയിൽ കണ്ട എന്റെ അരുണിമയെ ആണ്.
അന്നൊരുപാട് അവൾ കരഞ്ഞു, നിരഞ്ജനിൽ നിന്നുണ്ടായ ആ അനുഭവം അവളെ മൂന്നാമത്തെ ദിവസം റെയിൽവേ ട്രാക്കിലെ ചിന്നി ചിതറിയ മാംസ കഷ്ണങ്ങളാക്കി മാറ്റിയിരുന്നു.
ഹൈദരാബാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനയിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്, ഒരു പാവം നാട്ടിൻപുറത്തുകാരി പെണ്ണ്. അമ്മയും അനിയനും മാത്രമേ അരുണിമക്കുണ്ടായിരുന്നുള്ളു. ഒരുമിച്ചുള്ള ജോലിയും താമസവും ഞങ്ങളെ പെട്ടെന്ന് അടുപ്പത്തിലാക്കി.
അരുണിമ നന്നായി കവിതകൾ എഴുതുമായിരുന്നു, എഴുതാറുണ്ടെങ്കിലും അവൾ തന്റെ രചനകൾ ഒന്നും തന്നെ വേറെ ആരെയും കാണിച്ചിരുന്നില്ല. ഒരിക്കൽ അരുണിമ എന്റെ നിർബന്ധത്തിനു വഴങ്ങി അവളുടെ ഫേസ്ബുക് അക്കൗണ്ടിൽ അവളുടെ ഒരു കവിത പോസ്റ്റ് ചെയ്തു. നിരഞ്ജൻ ആ കവിത വായിച്ചു അരുണിമക്ക്
അയാളുടെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു.
പിന്നെ പരസ്പരം കവിതകൾ അയച്ചും തെറ്റ് തിരുത്തിയും അവർ അവരുടെ ബന്ധം വളർത്തി, പിനീടത് പ്രണയത്തിന്റെ വക്കിലെത്തി. നിരഞ്ജൻ ആളൊരു നല്ല മനുഷ്യൻ ആണെന്നെ എനിക്കും തോന്നിയതു, അതുകൊണ്ട് തന്നെ അവരുടെ ബന്ധത്തിന് ഞാൻ എന്നും കൂടെയുണ്ടായിരുന്നു.
ഒരു ദിവസം അവളെ കാണുവാനും സംസാരിക്കുവാനുമായി നിരഞ്ജൻ വരുന്നുണ്ടെന്നറിഞ്ഞു. അന്നവൾ ലീവ് എടുത്തു നിരഞ്ജന് വേണ്ടി കാത്തിരുന്നു. അന്ന് ഓഫീസിൽ തിരക്ക് ജോലിയുള്ളതിനാൽ എനിക്കു പോകേണ്ടി വന്നു.
വൈകീട്ട് റൂമിൽ വരുമ്പോൾ ഞാൻ കണ്ടത് പിച്ചി ചീന്തിയ നിലയിൽ കണ്ട എന്റെ അരുണിമയെ ആണ്.
അന്നൊരുപാട് അവൾ കരഞ്ഞു, നിരഞ്ജനിൽ നിന്നുണ്ടായ ആ അനുഭവം അവളെ മൂന്നാമത്തെ ദിവസം റെയിൽവേ ട്രാക്കിലെ ചിന്നി ചിതറിയ മാംസ കഷ്ണങ്ങളാക്കി മാറ്റിയിരുന്നു.
പകയായിരുന്നു പിനീട് മനസ് മുഴുവൻ എനിക്കയാളോട്, പിന്നെ എനിക്കു മനസിലായി, നിരഞ്ജൻ അയാളൊരു സൈക്കോ ആണെന്ന്.
നിരഞ്ജൻ ഒരു സൈക്കോയോ.
അതെ, he is a psycho.
കഥകളെഴുതി പെണ്ണുങ്ങളുടെ മനസ്സിൽ കയറിക്കൂടും എന്നിട്ട് പ്രണയം നടിച്ചു അവരെ പിച്ചി ചീന്തുന്ന ഒരു psycho criminal ആണ് അയാൾ.
പക്ഷെ എന്തുകൊണ്ട് അയാൾ അരുണിമയെ കൊന്നില്ല,
എന്തു കൊണ്ടാണ് അയാൾ ലക്ഷ്മിയെ കൊന്നത്.
ഗൗരിയുടെ മറുപടി എടുത്തടിക്കുന്നത് പോലെ ആയിരുന്നു.
അത് മാത്രമോ, അനുപമയോ.
ഒരു നെടുവീർപ്പോടെ ഞാനും ശരത്തും ഗൗരിയുടെ ചോദ്യങ്ങൾക്കു മുന്നിലിരുന്നു.
ലക്ഷ്മിയെ എനിക്കു രക്ഷിക്കുവാൻ ആയില്ല, പക്ഷെ അനുപമയെ എനിക്കു അയാളിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞു.
അപ്പോൾ ഇന്നലെ ഡ്യൂ ലാൻഡ് റെസിഡെൻസിയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗൗരി എങ്ങനെ അനുപമയെ രക്ഷിച്ചു.
ലക്ഷ്മിയെ എനിക്കു രക്ഷിക്കുവാൻ ആയില്ല, പക്ഷെ അനുപമയെ എനിക്കു അയാളിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞു.
അപ്പോൾ ഇന്നലെ ഡ്യൂ ലാൻഡ് റെസിഡെൻസിയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഗൗരി എങ്ങനെ അനുപമയെ രക്ഷിച്ചു.
അനുപമയെയും കൂട്ടി നിരഞ്ജൻ വരുന്നത് ഞാൻ കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ തൊട്ടപ്പുറത്തുള്ള മുറിയിൽ ഞാനുണ്ടായിരുന്നു, നിരഞ്ജനുള്ള മരണം ഉറപ്പാക്കി കൊണ്ട്.
അനുപമയെയും കൊണ്ടു നിരഞ്ജൻ മുറിയിലേക്കു കയറിയതും ഞാൻ എന്റെ മുറിയിൽ നിന്നും ഇറങ്ങി, പക്ഷെ നിങ്ങൾ രണ്ട് പേരും എന്റെ ലക്ഷ്യത്തെ കുറച്ചു താമസിപ്പിച്ചു. പിനീടു നിങ്ങൾ നിരഞ്ജന്റെ മുറിയുടെ അടുത്തു നിന്നും കുറച്ചു നീങ്ങിയപ്പോൾ ആണ് എനിക്ക് സമയം കിട്ടിയത്.
കാളിംഗ് ബെല്ലടിച്ചു നിരഞ്ജനെ വിളിച്ചു, വാതിൽ തുറന്നതും ഞാൻ നിരഞ്ജനെ പർദയിലൊളിപ്പിച്ച കത്തി വീശുകയായിരുന്നു.
എന്റെ ലക്ഷ്യം പിഴച്ചു കയ്യിലെ കത്തി തെറിച്ചു താഴേക്ക് പതിച്ചു.
എന്റെ ലക്ഷ്യം പിഴച്ചപ്പോൾ നിരഞ്ജന്റെ മുറിയിൽ നിന്നും ഞാൻ പുറത്തേക്കു കടന്നു.
അനുപമയെയും കൊണ്ടു നിരഞ്ജൻ മുറിയിലേക്കു കയറിയതും ഞാൻ എന്റെ മുറിയിൽ നിന്നും ഇറങ്ങി, പക്ഷെ നിങ്ങൾ രണ്ട് പേരും എന്റെ ലക്ഷ്യത്തെ കുറച്ചു താമസിപ്പിച്ചു. പിനീടു നിങ്ങൾ നിരഞ്ജന്റെ മുറിയുടെ അടുത്തു നിന്നും കുറച്ചു നീങ്ങിയപ്പോൾ ആണ് എനിക്ക് സമയം കിട്ടിയത്.
കാളിംഗ് ബെല്ലടിച്ചു നിരഞ്ജനെ വിളിച്ചു, വാതിൽ തുറന്നതും ഞാൻ നിരഞ്ജനെ പർദയിലൊളിപ്പിച്ച കത്തി വീശുകയായിരുന്നു.
എന്റെ ലക്ഷ്യം പിഴച്ചു കയ്യിലെ കത്തി തെറിച്ചു താഴേക്ക് പതിച്ചു.
എന്റെ ലക്ഷ്യം പിഴച്ചപ്പോൾ നിരഞ്ജന്റെ മുറിയിൽ നിന്നും ഞാൻ പുറത്തേക്കു കടന്നു.
പിന്നെ ആരാണ് അപ്പോൾ അനുപമയെ ആക്രമിച്ചത്,..
എന്നിൽ നിന്നും ഉണ്ടായ അറ്റംപ്റ് നിരഞ്ജനിലെ സൈക്കോ ക്രിമിനലിനെ ക്രൂരത ആഴത്തിലുള്ളതാക്കി, അതായിരിക്കും അപ്പോൾ തന്നെ നിരഞ്ജൻ അനുപമയെ ആക്രമിച്ചു കൊല്ലാൻ നോക്കിയതും, പക്ഷെ അനുപമ പുറത്തേക്കു കടന്നതും നിങ്ങൾ അവളുടെ രക്ഷക്കായി എത്തി. നിങ്ങളുടെ സാന്നിധ്യം മനസിലാക്കിയ നിരഞ്ജൻ അവിടെനിന്നും രക്ഷപ്പെട്ടുകാണും.
ഗൗരി പറഞ്ഞത്
ഒരു സിനിമാ കഥ പോലെ എല്ലാം കേട്ടിരുന്ന ഞങ്ങൾ കുറച്ചു നേരത്തേക്ക് നിശബ്ദമായി പോയി.
ഒരു സിനിമാ കഥ പോലെ എല്ലാം കേട്ടിരുന്ന ഞങ്ങൾ കുറച്ചു നേരത്തേക്ക് നിശബ്ദമായി പോയി.
ഞാൻ മുറി വിട്ടു പുറത്തിറങ്ങി, ശരത് ഒരു സിഗരറ്റിനു തിരി കൊളുത്തി.
അനീഷ് ഇനിയെന്താ പ്ലാൻ.
എന്ത്.
നമുക്ക് അറിയേണ്ടതെല്ലാം കിട്ടിയില്ലേ ഇനിയിപ്പോ,..
ഇനിയിപ്പോ.
നമുക്ക് ഒന്നും തന്നെ ഇതിൽ ചെയ്യാനില്ല അനീഷ്, ലക്ഷ്മി ചത്തതോ ചത്തു. നിരഞ്ജൻ അയാളെവിടെയെങ്കിലും പോട്ടെ.
പോട്ടെ,, പക്ഷെ, നാളെ ഇത് നിന്റെ അനിയത്തിക്കോ അല്ലെങ്കിൽ നിന്റെ കുടുംബത്തിലുള്ളവർക്കോ സംഭവിച്ചാൽ.
അത് പിന്നെ,
അത് പിന്നെ,
സഹിക്കാൻ പറ്റില്ല ശരത്, നമ്മളൊക്കെ മനുഷ്യന്മാരായി പോയില്ലേ.
അയാളെങ്ങനെ ആണ് ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചേർന്നത്.
അത്, നിരഞ്ജന് മാത്രമേ അറിയൂ ശരത്.
പക്ഷെ ഒന്നുണ്ട്, ശരത് എങ്ങനെയെങ്കിലും നിരഞ്ജനെ നമുക്ക് കണ്ടെത്തിയേ പറ്റു, നമുക്ക് വേണ്ടിയല്ല ലക്ഷ്മി എന്ന ആ പെൺകുട്ടിയുടെ ആത്മാവിനു വേണ്ടി.
ഉം, പക്ഷെ എങ്ങനെ..
ഇപ്പോൾ, നമ്മൾ രണ്ട് പേരല്ല നിരഞ്ജനെ തേടുന്നത്. ഒരാളും കൂടി വന്നിരിക്കുന്നു.
ശരത് ഗൗരിയുടെ കാലിലെ കെട്ടഴിച്ചു.
ഗൗരിക്ക് ഇനി വേണമെങ്കിൽ പോകാം, ഞങ്ങൾക്കു അറിയേണ്ടത് എല്ലാം ഗൗരി പറഞ്ഞു കഴിഞ്ഞു.
എനിക്കറിയാം നിങ്ങളും നിരഞ്ജനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു.
ഞാനും നിങ്ങളുടെ കൂടെ നില്ക്കാം. നമ്മുടെ ലക്‌ഷ്യം ഒന്നല്ലേ.
ഞാനും നിങ്ങളുടെ കൂടെ നില്ക്കാം. നമ്മുടെ ലക്‌ഷ്യം ഒന്നല്ലേ.
അത്, ഗൗരിയുടെ ഇഷ്ടം.
പക്ഷെ, അനീഷ് അയാളെ ഇനി എവിടെ പോയി കണ്ടെതെനാണ്, പോരാത്തതിനു അനുപമയുടെ കേസിൽ പോലീസും കൂടി നിരഞ്ജന്റെ പുറകിലുണ്ട്.
തീർച്ചയായും അയാൾ ഇവിടം വിട്ടു എവിടെയെക്കെങ്കിലും മുങ്ങിയിട്ടുണ്ടാകും...
തീർച്ചയായും അയാൾ ഇവിടം വിട്ടു എവിടെയെക്കെങ്കിലും മുങ്ങിയിട്ടുണ്ടാകും...
ഉം, നിരഞ്ജനെ കണ്ടെത്തുക അത്ര എളുപ്പമല്ല,
ഗൗരി കൂട്ടിച്ചേർത്തു.
ഗൗരി കൂട്ടിച്ചേർത്തു.
അതിനൊരു പ്ലാൻ ഉണ്ട്, ഒരു പെണ്ണ് വിചാരിച്ചാലെ നിരഞ്ജൻ എവിടെ ആണെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളു.
അതെങ്ങനെ..
നീ ഇത് കണ്ടോ..
ഇത് നമ്മുടെ ഓഫീസിലെ മായ കുര്യൻ അല്ലെ,
അതെ..
മായയുടെ അനുവാദത്തോടെ നമ്മൾ നിരഞ്ജനെ കുടുക്കാൻ പോകുന്നു.
അതെങ്ങനെ..
മായയുടെ ഐഡിയിൽ നിന്നും ഇപ്പോൾ ഒരു മെസ്സേജ് നിരഞ്ജന്റെ ഫേസ്ബുക് അക്കൗണ്ടിലേക്കു നമ്മൾ അയക്കും.
അതിനു മായ ഇതിനു സമ്മതിക്കുമോ.
ഞാൻ മായയോട് ഇത് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
ഓ, അപ്പോൾ പ്ലാൻ നീ നേരത്തെ കണക്കു കൂട്ടി വച്ചിരിക്കുകയാണല്ലേ.
ഉം.
ശരത് ഫോൺ എടുത്തു മായയെ വിളിച്ചു. സംസാരിച്ചു.
ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ മായ എന്നെ തിരിച്ചു വിളിച്ചു.
ഹലോ മായ, എല്ലാം ഒക്കെ അല്ലെ.
ഓക്കെയാണ് അനീഷ്,
ഗുഡ്, പിന്നെ എന്തായിരുന്നു ആ മെസേജ്
"ഹായ് നിരഞ്ജൻ,
എഴുത്തെല്ലാം സൂപ്പർ ആകുന്നുണ്ട്. "
"ഹായ് നിരഞ്ജൻ,
എഴുത്തെല്ലാം സൂപ്പർ ആകുന്നുണ്ട്. "
(തുടരും )
Aneesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക