അതിരാവിലെ തന്നെ അവൾ അടുക്കളയിൽ തിരക്കിലാണ് .
ഇന്ന് നൂറു കൂട്ടം ജോലിയുണ്ട് ചെയ്തു തീർക്കാൻ. ചെയ്യേണ്ടതെന്തൊക്കെയാണെന്ന് മനസ്സിൽ ലിസ്റ്റ് കുറിച്ചു.അടുക്കള വാതിൽ അല്പം തുറന്നിട്ട് വട്ടത്തിൽ കനം കുറച്ച് അവൾ അപ്പം ഉണ്ടാക്കുകയാണ്. ഒരു കാക്ക പൊടുന്നനെ ഒരു ചൂടപ്പം കൊത്തിയെടുത്ത് തൊടിയിലെ മാവിൽ ചെന്നിരുന്നു.
"ഈശ്വരാ നശിച്ച കാക്ക " ഇതും പറഞ്ഞ് അവൾ തൊടിയിലേക്കിറങ്ങി. കൈ കൊണ്ട് ആട്ടി. മനസ്സിൽ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടഞ്ഞു.പെട്ടെന്ന് പിറകിൽ നിന്നൊരു ശബ്ദം
"ഏയ് ഒന്നു നിൽക്കൂ ". അവൾ തിരിഞ്ഞു നോക്കി, അമ്പരന്നു.
കാക്ക സംസാരിച്ചോ ? കണ്ണുകൾ തിരുമി ഒന്നൂടെ അതിനെ നോക്കി.
"നീ എന്നെയാണോ വിളിച്ചത്"?
" അതെ ". അപ്പം താഴെ പോകാതെ സുരക്ഷിതമായി കാലിൽ പിടിച്ചിട്ടുണ്ട്. " ഞാൻ നിനക്ക് എന്തു നാശമാണ് വിതച്ചത് "?അതെന്നെ ചരിഞ്ഞു നോക്കി. " ഭക്ഷണം മോഷ്ടിച്ചില്ലേ .മോഷണം നല്ല ശീലമാണോ?"എന്റെ ചോദ്യം കേട്ട് പരിഹാസച്ചിരി ചിരിച്ചു.
" നീയും നിന്റെ വർഗവുമാണോ മോഷണത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. കൊള്ളയും, കൊലയും ,കുതികാൽ വെട്ടും, വർഗീയതയും ഇതിലപ്പുറമൊന്നുമല്ലല്ലോ വിശന്നപ്പോൾ ഒരു അപ്പ കഷ്ണം മോഷ്ടിച്ചത് ". ദൈവമേ കാക്കയ്ക്ക്
നല്ല ബുദ്ധിയാണല്ലോ ഞാൻ മനസ്സിലോർത്തു. ഒന്നു തളർത്താനായി ഞാൻ മറു ചോദ്യം ചോദിച്ചു "എന്തൊരു വൃത്തികെട്ട ജീവിയാണ്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ കൊത്തി പെറുക്കാൻ അറപ്പില്ലേ നിനക്ക് ,പോരാത്തതിന് നിന്റെ കാക്ക കറുപ്പും"
"മണ്ടീ! നീ കുഞ്ഞുനാളിൽ പഠിച്ചിട്ടില്ലേ പരിസരം വൃത്തിയാക്കുന്ന പക്ഷി ഞങ്ങളാണെന്ന്. ഞങ്ങളിൽ ഒരുത്തൻ വാട്സപ്പ് വീഡിയോയിലൂടെ വൈറലായപ്പോൾ ''പ്രകൃതി സ്നേഹിയായ കാക്ക " എന്ന തലകെട്ടോടെ നീയടക്കം ഷെയർ ചെയ്ത് ലൈക്കുകൾ വാരി കൂട്ടിയില്ലേ. പ്ലാസ്റ്റിക്ക് കുമ്പാരങ്ങൾ കൊണ്ട് പൊതുവഴി നിറച്ചിരിക്കുകയല്ലേ നീയും നിന്റെ സമുദായവും. മറുപടി പറയാനാവാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .അത് തുടർന്നു.
"പിന്നെ ഞങ്ങളുടെ നിറം, നിന്റെ മക്കളിൽ ഇളയാൾ കറുപ്പെന്ന് പരിഭവിച്ചപ്പോൾ കറുപ്പിന്ഏഴഴകാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചില്ലേ നീ അവളെ "
ശരിയാണല്ലോ ഇന്നലെ മീനൂട്ടി കരഞ്ഞത് അവൾ കറുത്തു പോയി എന്നു പറഞ്ഞിട്ടായിരുന്നു. അപ്പോ
ഇറയത്ത് ഒരു കാക്കനിപ്പുണ്ടായിരുന്നു. ഇതായിരുന്നോ അത്. അവൾ ഓർത്തു. ഒരൽപം അനുയപ്പിക്കാൻ ശ്രമിച്ചു. "അല്ല കാക്കേ നിന്റെ ഈ ചാഞ്ഞും ചരിഞ്ഞുമുള്ളനോട്ടവും ഇടറിയ നടത്തവുമൊക്കെയാ തെറ്റിദ്ധരിച്ചു പോണെ".
ഒരൽപ മൗനത്തിന് ശേഷം അത് തുടർന്നു."അതും നിന്റെ സമുദായത്തിലെ ആദ്യ കൊലപാതകം ( ഹാബേലിന്റേയും, ഖാബേലിന്റേയും) കണ്ട് ഞങ്ങളുടെ പൂർവ്വികർക്ക് തെറ്റിയാതാണീ ഇടർച്ച. ഹേ മനുഷ്യാ! നീ ജ്ഞാനിയാണെന്നാണല്ലോ വയ്പ്പ്.എന്നിട്ടെന്തേ മൃഗീയമായ പീഢനങ്ങളും, കൊടും വഞ്ചനകളും " അത് എന്നെ നോക്കി പുച്ഛിച്ചു. " നല്ലെഴുത്തിൽ എന്റെ ഈ അമർഷവും, രോദനവും അറിയിച്ചേക്ക് "
"അല്ല ഈ 'നല്ലെഴുത്ത് ഗ്രൂപ്പ് ' എങ്ങനെ അറിയം?
എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അപ്പവും കൊക്കിലൊതുക്കി അത് പറന്നകന്നു.
Written by Ruby sajeev
ഇന്ന് നൂറു കൂട്ടം ജോലിയുണ്ട് ചെയ്തു തീർക്കാൻ. ചെയ്യേണ്ടതെന്തൊക്കെയാണെന്ന് മനസ്സിൽ ലിസ്റ്റ് കുറിച്ചു.അടുക്കള വാതിൽ അല്പം തുറന്നിട്ട് വട്ടത്തിൽ കനം കുറച്ച് അവൾ അപ്പം ഉണ്ടാക്കുകയാണ്. ഒരു കാക്ക പൊടുന്നനെ ഒരു ചൂടപ്പം കൊത്തിയെടുത്ത് തൊടിയിലെ മാവിൽ ചെന്നിരുന്നു.
"ഈശ്വരാ നശിച്ച കാക്ക " ഇതും പറഞ്ഞ് അവൾ തൊടിയിലേക്കിറങ്ങി. കൈ കൊണ്ട് ആട്ടി. മനസ്സിൽ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടഞ്ഞു.പെട്ടെന്ന് പിറകിൽ നിന്നൊരു ശബ്ദം
"ഏയ് ഒന്നു നിൽക്കൂ ". അവൾ തിരിഞ്ഞു നോക്കി, അമ്പരന്നു.
കാക്ക സംസാരിച്ചോ ? കണ്ണുകൾ തിരുമി ഒന്നൂടെ അതിനെ നോക്കി.
"നീ എന്നെയാണോ വിളിച്ചത്"?
" അതെ ". അപ്പം താഴെ പോകാതെ സുരക്ഷിതമായി കാലിൽ പിടിച്ചിട്ടുണ്ട്. " ഞാൻ നിനക്ക് എന്തു നാശമാണ് വിതച്ചത് "?അതെന്നെ ചരിഞ്ഞു നോക്കി. " ഭക്ഷണം മോഷ്ടിച്ചില്ലേ .മോഷണം നല്ല ശീലമാണോ?"എന്റെ ചോദ്യം കേട്ട് പരിഹാസച്ചിരി ചിരിച്ചു.
" നീയും നിന്റെ വർഗവുമാണോ മോഷണത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. കൊള്ളയും, കൊലയും ,കുതികാൽ വെട്ടും, വർഗീയതയും ഇതിലപ്പുറമൊന്നുമല്ലല്ലോ വിശന്നപ്പോൾ ഒരു അപ്പ കഷ്ണം മോഷ്ടിച്ചത് ". ദൈവമേ കാക്കയ്ക്ക്
നല്ല ബുദ്ധിയാണല്ലോ ഞാൻ മനസ്സിലോർത്തു. ഒന്നു തളർത്താനായി ഞാൻ മറു ചോദ്യം ചോദിച്ചു "എന്തൊരു വൃത്തികെട്ട ജീവിയാണ്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ കൊത്തി പെറുക്കാൻ അറപ്പില്ലേ നിനക്ക് ,പോരാത്തതിന് നിന്റെ കാക്ക കറുപ്പും"
"മണ്ടീ! നീ കുഞ്ഞുനാളിൽ പഠിച്ചിട്ടില്ലേ പരിസരം വൃത്തിയാക്കുന്ന പക്ഷി ഞങ്ങളാണെന്ന്. ഞങ്ങളിൽ ഒരുത്തൻ വാട്സപ്പ് വീഡിയോയിലൂടെ വൈറലായപ്പോൾ ''പ്രകൃതി സ്നേഹിയായ കാക്ക " എന്ന തലകെട്ടോടെ നീയടക്കം ഷെയർ ചെയ്ത് ലൈക്കുകൾ വാരി കൂട്ടിയില്ലേ. പ്ലാസ്റ്റിക്ക് കുമ്പാരങ്ങൾ കൊണ്ട് പൊതുവഴി നിറച്ചിരിക്കുകയല്ലേ നീയും നിന്റെ സമുദായവും. മറുപടി പറയാനാവാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .അത് തുടർന്നു.
"പിന്നെ ഞങ്ങളുടെ നിറം, നിന്റെ മക്കളിൽ ഇളയാൾ കറുപ്പെന്ന് പരിഭവിച്ചപ്പോൾ കറുപ്പിന്ഏഴഴകാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചില്ലേ നീ അവളെ "
ശരിയാണല്ലോ ഇന്നലെ മീനൂട്ടി കരഞ്ഞത് അവൾ കറുത്തു പോയി എന്നു പറഞ്ഞിട്ടായിരുന്നു. അപ്പോ
ഇറയത്ത് ഒരു കാക്കനിപ്പുണ്ടായിരുന്നു. ഇതായിരുന്നോ അത്. അവൾ ഓർത്തു. ഒരൽപം അനുയപ്പിക്കാൻ ശ്രമിച്ചു. "അല്ല കാക്കേ നിന്റെ ഈ ചാഞ്ഞും ചരിഞ്ഞുമുള്ളനോട്ടവും ഇടറിയ നടത്തവുമൊക്കെയാ തെറ്റിദ്ധരിച്ചു പോണെ".
ഒരൽപ മൗനത്തിന് ശേഷം അത് തുടർന്നു."അതും നിന്റെ സമുദായത്തിലെ ആദ്യ കൊലപാതകം ( ഹാബേലിന്റേയും, ഖാബേലിന്റേയും) കണ്ട് ഞങ്ങളുടെ പൂർവ്വികർക്ക് തെറ്റിയാതാണീ ഇടർച്ച. ഹേ മനുഷ്യാ! നീ ജ്ഞാനിയാണെന്നാണല്ലോ വയ്പ്പ്.എന്നിട്ടെന്തേ മൃഗീയമായ പീഢനങ്ങളും, കൊടും വഞ്ചനകളും " അത് എന്നെ നോക്കി പുച്ഛിച്ചു. " നല്ലെഴുത്തിൽ എന്റെ ഈ അമർഷവും, രോദനവും അറിയിച്ചേക്ക് "
"അല്ല ഈ 'നല്ലെഴുത്ത് ഗ്രൂപ്പ് ' എങ്ങനെ അറിയം?
എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അപ്പവും കൊക്കിലൊതുക്കി അത് പറന്നകന്നു.
Written by Ruby sajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക